Connect with us

Culture

ബ്രസീലിന്റെ ക്ലിനിക്കലിസവും ജര്‍മനിയുടെ അമേച്ച്വറിസവും

Published

on

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…

ആധികാരികതയും അലസതയും നേര്‍ വീപരിത പദങ്ങളാണ്. ബ്രസീലിനെ ആദ്യ പദത്തിന്റ പര്യായമായും ജര്‍മനിയെ രണ്ടാം പദത്തിന്റെ പര്യായമായും ലോകകപ്പില്‍ വിശേഷിപ്പിക്കാം. കളിയില്‍ ക്ലിനിക്കലിസമുണ്ട്. അതിന്റെ ശക്തിയാണ് മോസ്‌ക്കോയിലെ സ്പാര്‍ട്ടക്ക് മൈതാനത്ത് ബ്രസീല്‍ കാഴ്ച്ചവെച്ചതെങ്കില്‍ കസാനില്‍ അമേച്വറിസമായിരുന്നു ജര്‍മനിയെ പോലെ ഒരു പ്രൊഫഷണല്‍ ടീം നടപ്പാലക്കിയത്. അതിന്റെ ദുരന്തഫലം അവര്‍ അനുഭവിക്കുകയും ചെയ്തു.

ബ്രസീല്‍ ഓരോ മല്‍സരത്തിലും മാറുന്നുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ സമനില വഴങ്ങിയ ഗെയിമായിരുന്നില്ല കോസ്റ്റാറിക്കക്കെതിരെ അവര്‍ നടത്തിയത്. സ്വിസ് പോരാട്ടത്തില്‍ ലോകകപ്പിലെ ആദ്യ മല്‍സരത്തിന്റെ ആകുലതകള്‍ പ്രകടമായെങ്കില്‍ രണ്ടാം മല്‍സരത്തില്‍ പതിവ് വേഗതയിലും പാസിംഗിലും കോസ്റ്റാറിക്കക്കെതിരെ ടീം ഒത്തിണക്കം കാട്ടി. ഇന്നലെ സെര്‍ബിയക്കെതിരെ സുരക്ഷിതമായ പ്ലാനാണ് കോച്ച് ടിറ്റേ ഒരുക്കിയത്. തോല്‍ക്കാതിരുന്നാല്‍ മാത്രം മതിയെന്ന സൂക്ഷ്മവാക്യത്തില്‍ നീക്കങ്ങളില്‍ വേഗത കുറഞ്ഞതും അല്‍പ്പം പിറകോട്ട് കളിച്ചതും സ്വാഭാവികം. കളിമുഖത്ത് ഫുട്‌ബോള്‍ പ്രേമികള്‍ ആഗ്രഹിക്കുന്നത് അതിവേഗ ചലനങ്ങളും മനോഹരങ്ങളായ ഗോളുകളും ചന്തമാര്‍ന്ന ഫ്രീകിക്കുകളുമെല്ലാമാണ്. പക്ഷേ ഒരു പരിശീലകന്, ലോകകപ്പ് പോലെ ഒരു ഫോര്‍മാറ്റില്‍ ഒരു മാസക്കാലത്തെ ഏഴ് മല്‍സരങ്ങള്‍ക്കായി ടീമിന്റെ ആരോഗ്യവും ആത്മവിശ്വാസവുമെല്ലാം നിലനിര്‍ത്തണം.

ബ്രസീലിന്റെ പരിശീലക സംഘത്തില്‍ ഇരുപതോളം പേരുണ്ട്. കോച്് മാത്രമല്ല അസിസ്റ്റന്‍ഡ് കോച്ചുമാര്‍, ഫിസിയോ, മെന്റര്‍, ഫിസിയോ തെറാപിസ്റ്റ്, നുട്രീഷ്യന്‍, കംപ്യൂട്ടര്‍ അനലിസ്റ്റുകള്‍, വീഡിയോ അനലിസ്റ്റുകള്‍, പഴ്‌സണല്‍ ട്രെയിനേഴ്‌സ്, ലെയ്‌സണ്‍ മാനേജര്‍, മീഡിയാ മാനേജര്‍ തുടങ്ങി ഒരു കളിക്കായി ഓരോ ടീമും നടത്തന്ന ഒരുക്കം കഠിനാദ്ധ്വാനത്തിന്റേതാണ്. നാല് വര്‍ഷത്തിലൊരിക്കലാണ് ലോകകപ്പ്. ആ ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനത്തിനായുളള ഈ ഒരുക്കത്തില്‍ ഒന്ന് പിഴച്ചാല്‍ മതി-എല്ലാം തകിടം മറിയും. നെയ്മര്‍ ഇന്നലെ ശാന്തനായിരുന്നു. സ്പാര്‍ട്ടക്ക് മീഡിയാ ബോക്‌സില്‍ എന്റെ ഇരിപ്പിടത്തിന് മുന്നിലായിരുന്നു മൈതാനത്ത് നെയ്മര്‍. അദ്ദേഹത്തിന്റെ എത്രയോ മല്‍സരങ്ങള്‍ നേരില്‍ കണ്ടിരിക്കുന്നു. അതില്‍ നിന്നും വിത്യസ്തനായി ശാന്തന്‍. മാര്‍സിലോ തുടക്കത്തില്‍ പരുക്കുമായി പുറത്തായപ്പോള്‍ പകരം വന്ന ആറാം നമ്പറുകാരന്‍ ഫിലിപ്പ് ലൂയിസിന് ഇടക്കിടെ നിര്‍ദ്ദേശം നല്‍കിയുള്ള നെയ്മര്‍ പക്ഷേ പന്ത് ലഭിക്കുമ്പോള്‍ പതിവ് വേഗതയിലും കൗശലത്തിലും പെനാല്‍ട്ടി ബോക്‌സിലേക്ക് തുളച്ചു കയറും. പരുക്കിന്റെ വലിയ ടെന്‍ഷന്‍ അദ്ദേഹത്തിന്റെ ചലനങ്ങളില്‍ പ്രകടമാണ്. പൗലിഞ്ഞോയുടെ ആത്മവിശ്വാസത്തിലേക്കുളള തിരിച്ചുവരവാണ് ആ ഗോള്‍. ഒരു ഗോള്‍ ഒരു താരത്തെ എത്രമാത്രം ഉണര്‍ത്തുമെന്നതിന് തെളിവുകള്‍ അധികം വേണ്ട. തിയാഗോ സില്‍വക്കും ഗോള്‍ നേട്ടം കരുത്ത് പകരും. മെക്‌സിക്കോയാണ് നോക്കൗട്ടിലെ ബ്രസീല്‍ പ്രതിയോഗികള്‍. അധികം ഭയപ്പെടേണ്ട ശക്തിയല്ല മെക്‌സിക്കോ. ജര്‍മനിയെ തോല്‍പ്പിച്ചവരാണ്. മൂന്ന് മികച്ച താരങ്ങള്‍ ആ നിരയിലുണ്ട്. പക്ഷേ ബ്രസീല്‍ പതിവ് ഗെയിം പ്ലാനില്‍ കളിക്കുകയാണെങ്കില്‍ ആശങ്ക വേണ്ടതില്ല. സ്വീഡനോട് മെക്‌സിക്കോ മൂന്ന് ഗോള്‍ വാങ്ങിയത് ആ ടീമിനെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. ജര്‍മനിയെ തോല്‍പ്പിച്ചവരെന്ന മാനസിക ഖ്യാതി സ്വീഡനോട് തോറ്റതോടെ മെക്‌സിക്കോക്ക് നഷ്ടമാവുകയും ചെയ്തിരിക്കുന്നു.

ജര്‍മനിയുടെ പരാജയത്തില്‍ ആര്‍ക്കും പരിതാപമില്ല. എന്തായിരുന്നു അവരുടെ ഗെയിം പ്ലാന്‍…? ബോറന്‍ ഫുട്‌ബോളായിരുന്നു അവര്‍ കാഴ്ച്ചവെച്ചത്. കൊറിയ അല്ലായിരുന്നു പ്രതിയോഗികളെങ്കില്‍ വാശിയോടെ കളിച്ച് ഗോള്‍ സ്‌ക്കോര്‍ ചെയ്യുമായിരുന്നു അവര്‍. പക്ഷേ കൊറിയക്കാരെ ദുര്‍ബലരായി കണ്ടു. എളുപ്പത്തില്‍ ജയിക്കാമെന്ന് കരുതി. ഒരു പ്ലാനുമില്ലാതെയുളള ഗെയിം. ജോക്കിം ലോ എന്ന പരിശീലകന് എന്താണ് പറ്റിയത്…? ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അദ്ദേഹത്തിന് എല്ലാ കാര്യത്തിലും ഫ്രീ ഹാന്‍ഡ് കൊടുത്തതാണ്. ഒരു കാര്യത്തിലും ആരെങ്കിലും ഇടപെടുന്നത് പോലും ലോക്ക് ഇഷ്ടമല്ലെന്ന് മനസ്സിലാക്കിയാണല്ലോ 2022 ലെ ഖത്തര്‍ ലോകകപ്പ് വരെ അദ്ദേഹത്തിന് കരാര്‍ നല്‍കിയത്. പക്ഷേ റഷ്യയിലെത്തിയ ശേഷം ലോയുടെ പ്ലാന്‍ പ്രകാരം കളിക്കാര്‍ ഉണരുന്നില്ല. മൂന്ന് മല്‍സരത്തിലും ഇതായിരുന്നു അവസ്ഥ. റഷ്യയിലെ ജര്‍മനിയെ ഫുട്‌ബോള്‍ ലോകം ഓര്‍ക്കുന്നത് ടോണി ക്രൂസ് സ്വീഡനെതിരെ നേടിയ ആ ഗോളില്‍ മാത്രമായിരിക്കും. അല്ലാതെ നല്ല ഒരു നീക്കം പോലും നടത്താന്‍ മെസൂട്ട് ഓസിലും ക്രൂസും തോമസ് മുള്ളറും ഗോമസും ഹമ്മല്‍സുമെല്ലാം അടങ്ങുന്ന ടീമിനായില്ല. ഇതിലും നന്നായി ബയേണ്‍ മ്യൂണിച്ച് ബുണ്ടസ് ലീഗില്‍ കളിക്കാറില്ലേ….

കളിയിലെ സൂത്രവാക്യങ്ങളെ സമന്വയിപ്പിക്കാന്‍ ഒരാളില്ലാതെ പോയതാണ് ജര്‍മനിയുടെ പ്രശ്‌നം. ബോയതാംഗ് ഇല്ലാതെ പോയത് പ്രതിരോധത്തില്‍ പ്രകടമായി. മധ്യനിരയില്‍ ഏകോപന ചുമതലക്കാരന്‍ ക്രൂസായിരുന്നു. ആ റോള്‍ പക്ഷേ അദ്ദേഹം ഭംഗിയാക്കിയില്ല. മുന്‍നിരയില്‍ ആരുമുണ്ടായിരുന്നില്ല. ഗോമസ് വെറുതെയായി. അര്‍ധാവസരങ്ങളെ പോലും പ്രയോജനപ്പെടുത്താറുളള മിറോസ്ലാാവ് ക്ലോസെയും ലുക്കാസ് പോദോസ്‌ക്കിയുമെല്ലാം മല്‍സരം ഗ്യാലറിയില്‍ നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു. ഓരോ കാലത്തും ജര്‍മനിക്ക് ധീരോദാത്തരായ നായകരുണ്ടാവാറുണ്ട്-ഇത്തവണ അങ്ങനെ ഒരാളില്ല. കൈസര്‍ ബെക്കന്‍ ബോവറില്‍ തുടങ്ങിയാല്‍ ലോത്തര്‍ മത്തേവൂസും ജുര്‍ഗന്‍ ക്ലിന്‍സ്മാനും ഒലിവര്‍കാനും ഫിലിപ്പ് ലാമുമെല്ലാം. ഇപ്പോഴും മനസ്സിലേക്ക് വരുന്നത് മരക്കാനയിലെ ആ ചിത്രമാണ്. അന്ന് ഫൈനല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മരക്കാനയിലെ മീഡിയാ ബോക്‌സിലിരിക്കുമ്പോള്‍ ഞങ്ങളെല്ലാം പ്രതീക്ഷിച്ചത് അര്‍ജന്റീന കരുത്ത് പ്രകടിപ്പിക്കുമെന്നാണ്. പക്ഷേ ഫിലിപ്പ് ലാമിലെ നായകന്റെ തന്ത്രപരമായ ഇടപെടലുകളില്‍ അധികസമയത്ത് മരിയോ ഗോയട്‌സെ ഗോള്‍ നേടുന്ന കാഴ്ച്ചയും പിന്നെ ആഘോഷങ്ങളും ജര്‍മനിയുടെ പ്രൊഫഷണല്‍ മുഖമായിരുന്നു. ഇത്തവണ അവര്‍ക്ക് ഒരു ലാമില്ലാതെ പോയി… പരുക്കില്‍ തളര്‍ന്ന മാനുവല്‍ ന്യൂയറായിരുന്നു നായകന്‍. അദ്ദേഹത്തിലെ നായകന്‍ സ്വന്തം ബോക്‌സ് വിട്ടതാണല്ലോ കൊറിയക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്.
സ്വീഡനെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു- സൂക്ഷിക്കണമവരെ. സൂപ്പര്‍ താരങ്ങളാരുമില്ല. പക്ഷേ സൂപ്പര്‍ സംഘബലമുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡിന് ഒരിക്കലും എളുപ്പമാവില്ല ആ നോക്കൗട്ട്. ഏഷ്യക്ക് അഭിമാനമായി മാറിയ കൊറിയക്കും ഒരു നല്ല നമസ്‌ക്കാരം.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending