Connect with us

Culture

ബ്രസീലും ഫ്രാന്‍സും ജയ രസതന്ത്രമറിയുന്നവര്‍

Published

on


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


 

ഇന്ന് രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകള്‍. മല്‍സരിക്കുന്ന നാല് ടീമുകളും പ്രമുഖര്‍. മികച്ച പരിശീലകര്‍, മികച്ച താരങ്ങള്‍, മികച്ച കോമ്പിനേഷനുകള്‍ എന്നിങ്ങനെ താരതമ്യത്തിന്റെ ടേബിളില്‍ എല്ലാവരും ഒന്നിനൊന്ന് തുല്യര്‍. പക്ഷേ അവസാന കടമ്പ കടക്കാനുള്ള ആര്‍ജ്ജവമെന്ന കില്ലിംഗ് സ്പിരിറ്റുണ്ടല്ലോ-അതല്‍പ്പം കൂടുതലുള്ളവരാണ് ഫ്രാന്‍സും ബ്രസീലും. അതിനാല്‍ ഇന്നത്തെ അങ്കങ്ങള്‍ ഇവര്‍ ജയിക്കുമെന്നാണ് എന്റെ പക്ഷം. ഇവരായിരിക്കും സെമിഫൈനലിലെ പോരാളികള്‍.
കളിയിലെ രസതന്ത്രങ്ങള്‍ പലതാണ്. കടലാസിലോ കംപ്യൂട്ടറിലോ പരിശീലകര്‍ ചിട്ടപ്പെടുത്തുന്ന ഗെയിം ചിലപ്പോള്‍ മൈതാനത്ത്് പ്രയോഗിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷേ തോല്‍ക്കില്ലെന്ന മനസ്സുണ്ടല്ലോ-അത് കടലാസിലും മൈതാനത്തും ഒന്നാണ്. എന്ത് കൊണ്ട് ബ്രസീല്‍ അഞ്ച് വട്ടം ലോക ചാമ്പ്യന്മാരായി…? അവരുടെ സൗന്ദര്യ ഫുട്‌ബോളും താരബലവുമെല്ലാമുളളപ്പോള്‍ തന്നെ ബ്രസീല്‍ താരങ്ങളുടെ ശരീരഭാഷയുണ്ടല്ലോ-അത് പരാജിതന്റേതല്ല. എന്നിട്ടും എന്ത് കൊണ്ട് കഴിഞ്ഞ ലോകകപ്പ്് സെമി ഫൈനലില്‍ സ്വന്തം മൈതാനത്ത് ജര്‍മനിയോട് ഏഴ് ഗോളിന് തോറ്റു എന്നൊരു ചോദ്യം ചിലരെങ്കിലും ഉന്നയിച്ചേക്കാം. അത് പരിശീലകന്റെ വലിയ പിഴവായിരുന്നു. ആ മല്‍സരത്തിന് മുമ്പ് ടീമിന് മാനസികാഘാതമായി നെയ്മര്‍ക്ക് പരുക്കേല്‍ക്കുന്നു. ക്യാപ്റ്റന്‍ തിയാഗോ സില്‍വ സസ്‌പെന്‍ഷനിലാവുന്നു. രണ്ട് പ്രമുഖരെ കൂടാതെ കളിക്കേണ്ടി വരുമ്പോള്‍ സാധാരണ പരിശീലകര്‍ ചെയ്യാറുള്ളത് കളിക്കാര്‍ക്ക് മാനസികോര്‍ജ്ജം കൊടുക്കലാണ്. പക്ഷേ ലൂയിസ് ഫിലിപ്പ് സ്‌ക്കോളാരി എന്ന പരിശീലകന്‍ അന്ന് താരങ്ങള്‍ക്ക് നല്‍കിയത് ആശങ്കയുടെ റൊട്ടി കഷ്ണമാണ്. ജര്‍മനിക്കെതിരെ തലേ ദിവസം രാത്രിയില്‍ അദ്ദേഹം ഗെയിം പ്ലാന്‍ മാറ്റി. ആദ്യ ഇരുപത് മിനുട്ട് ആക്രമിക്കാന്‍ സ്വന്തം താരങ്ങള്‍ക്ക്് നിര്‍ദ്ദേശം നല്‍കി. മുന്‍പിന്‍ ആലോചിക്കാതെ എല്ലാവരും അതങ്ങ് അനുസരിച്ചു. പ്രത്യാക്രമണമുണ്ടായാല്‍ എന്ത് ചെയ്യുമെന്ന് സ്‌ക്കോളാരിക്കും നിശ്ചയമുണ്ടായിരുന്നില്ല. ജര്‍മനി പ്രത്യാക്രമണം ശക്തമാക്കിയപ്പോഴാണ് ഗോളുകള്‍ ഒഴുകി വന്നത്. ആശങ്കയുടെ ഭാഷ ഒരു പരിശീലകനും നല്‍കരുത്. അര്‍ജന്റീന ഇവിടെ തോറ്റ് പുറത്തായതിന് പിറകിലെ കാരണം ജോര്‍ജ്ജ് സാംപോളിയുടെ ആശങ്കയല്ലേ…


റഷ്യയില്‍ കളിക്കുന്ന ബ്രസീലുകാരുടെ ശരീരഭാഷ നെഗറ്റീവല്ല-നാല് കളികളിലും അവരുടെ ഊര്‍ജ്ജവും സമീപനവുമെല്ലാം വിജയികളുടേതാണ്. ടിറ്റേ എന്ന ആശാന്‍ പിറകോട്ട് ചിന്തിക്കുന്നില്ല. ഇന്ന് ബെല്‍ജിയത്തിനെതിരെ ബ്രസീലിന് വ്യക്തമായ സാധ്യത കാണുന്നതിന്റെ കാരണവും സമീപനത്തിലെ ആ ദീര്‍ഘവീക്ഷണം തന്നെ. ബെല്‍ജിയവും അതേ പടി ചിന്തിക്കുന്നവരാണ്-ജപ്പാനെതിരെ നമ്മളത് കണ്ടു. പക്ഷേ ഇന്ന് മുന്നില്‍ ജപ്പാനല്ല-ബ്രസീലാണ്. അതാണ് മാറ്റവും. മരിക്കുമെന്നറുപ്പുളളവന്റെ എടുത്തുചാട്ടമുണ്ടല്ലോ-അതായിരുന്നു ജപ്പാന്‍. ബ്രസീല്‍ മരിക്കാനല്ല വരുന്നത്-ജീവിക്കാന്‍ തന്നെയാണ്. ഇന്നത്തെ കളിയില്‍ മരണമുഖത്ത് ജപ്പാന്‍ അകപ്പെട്ടത് പോലെയാണ് ബെല്‍ജിയം.

ഉറുഗ്വേയില്‍ നിന്നും ഫ്രാന്‍സിലേക്കുളള ദൂരം അല്‍പ്പം കൂടുതലാണ്. പ്രധാന കാരണം ഉറുഗ്വേക്ക് സ്വന്തം കരുത്തില്‍ വിശ്വാസമുണ്ട്. അത് പ്രധാനമാണ്. പക്ഷേ ഫ്രാന്‍സിന് സ്വന്തം കരുത്തിനൊപ്പം പ്രതിയോഗിയെ തോല്‍പ്പിക്കാമെന്ന വിശ്വാസവുമുണ്ട്. ആ മാറ്റമാണ് ആദ്യ ക്വാര്‍ട്ടറില്‍ കാണാനാവുക. അര്‍ജന്റീനയെ നേരിട്ട ഫ്രാന്‍സ് അങ്കലാപ്പിന്റെ ലക്ഷം കാട്ടിയില്ല. ആദ്യം ഗ്രിസ്മാന്റെ പെനാല്‍ട്ടി ഗോള്‍. പിറകെ ഡി മരിയയുടെ സമനില. പിന്നെ അര്‍ജന്റീനയുടെ ലീഡ് ഗോള്‍. അവിടെ നിന്നുമാണ് കൈലിയന്‍ മാപ്പെ രണ്ട് ഗോള്‍ സ്‌ക്കോര്‍ ചെയ്യുന്നത്-അത്തരമൊരു ഘട്ടത്തില്‍ വിശ്വാസത്തോടെ കളിക്കുമ്പോഴുള്ള ഊര്‍ജ്ജമാണ് പ്രധാനം. അതിനെയാണ് നമ്മള്‍ കില്ലിംഗ് സ്പിരിറ്റ് എന്ന് പറയുന്നത്. രണ്ട് കാര്യങ്ങളില്‍ തോല്‍ക്കരുതെന്നാണ്. യുദ്ധത്തിലും പ്രണയത്തിലും. പക്ഷേ കളിയിലും തോറ്റ് കൂടെന്ന സ്പിരിറ്റാണ് ബ്രസീലും ഫ്രാന്‍സും ഉയര്‍ത്തുന്നത്.

നാല് വര്‍ഷത്തെ കാത്തിരിപ്പാണിത്. ആ കാത്തിരിപ്പ് ഒരു തോല്‍വിക്ക് വേണ്ടിയുള്ളതല്ലെന്ന ബോധം താരങ്ങളിലേക്ക് വരുമ്പോഴാണ് അവര്‍ ആസൂത്രണത്തോടെ കളിക്കുക. മൈതാനം വലം വെച്ചത് കൊണ്ടോ, റഫറിയോട് കയര്‍ത്തത് കൊണ്ടോ കാര്യമില്ല-90 മിനുട്ടിനെ പ്രയോജനപ്പെടുത്തണം. തുല്യമായ അളവില്‍ ഊര്‍ജ്ജവും മനസ്സും നല്‍കുക. നിങ്ങള്‍ക്ക് ജയിക്കാം. പ്രതിയോഗിയെ ഫൗള്‍ ചെയ്യാന്‍ പോയി ഊര്‍ജ്ജം കളയുന്നവന്‍ വിഡ്ഡിയാണ്. റഫറിയോട് കയര്‍ത്ത്് കാര്‍ഡ് വാങ്ങുന്നവന്‍ പമ്പരവിഡ്ഡിയും. മെസിയെ നോക്കുക-അദ്ദേഹത്തിലെ കളിക്കാരന്‍ അനാവശ്യമായി ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നില്ല. ബഹളത്തിന് പോവുന്നില്ല-പന്തിനെ ശരിക്കുമറിയുന്ന കളിക്കാരന്‍. ഇത്തരക്കാര്‍ ബ്രസീലിലും ഫ്രാന്‍സിലും ഒന്നിലധികമുണ്ട്.

ടിറ്റേയും ദീദിയര്‍ ദെഷാംപ്‌സും ചിന്തിക്കുന്ന പരിശീലകരാണ്. സ്വന്തം ചിന്തകളെ താരങ്ങളിലേക്ക് പകര്‍ത്താനും അവര്‍ക്ക്്് കഴിയുന്നുണ്ട്. ഈ ടീമുകളെ അല്‍പ്പം ഭാഗ്യവും കൂടി തുണച്ചാല്‍ ഒന്നുറപ്പ്-ബ്രസീല്‍-ഫ്രാന്‍സ് സെമി.

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending