Connect with us

Culture

ഉറുഗ്വേ പൂട്ട് പൊട്ടിക്കാന്‍ ഫ്രാന്‍സിന് എംബാപ്പെ വേഗം; കവാനി കളിക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

Published

on

മോസ്‌ക്കോ: അവസാന എട്ടില്‍ എത്തിനില്‍ക്കുന്ന ടീമികള്‍ക്ക് മുന്നില്‍ ഇനി മൂന്നേ മൂന്ന് മത്സരങ്ങള്‍-അവ മൂന്നും ജയിക്കുന്ന രാജ്യത്തിന് ലോകകപ്പില്‍ മുത്തമിടാം. ക്വാട്ടര്‍ ഫൈനലില്‍ അവസാന എട്ടിലെ രണ്ട് സൂപ്പര്‍ അങ്കങ്ങളാണ് ഇന്ന് നടക്കാന്‍ പോകുന്നത്. യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുളള അതിശക്ത പോരാട്ടത്തിന്റെ വഴിയില്‍ ഒരുവശത്ത് ഫ്രാന്‍സും ഉറുഗ്വേയും ഏറ്റുമുട്ടുന്നു. ഈ ലോകകപ്പിന് വളരെ അരികില്‍ വരുമെന്ന് എല്ലാവരും പ്രവചിച്ചിരിക്കുന്ന ബ്രസീലും യൂറോപ്പിലെ പുത്തന്‍കൂറ്റുകാരായ ബെല്‍ജിയവും മറുവശത്തും.

നിഷ്‌നി നോവോഗാര്‍ഡിലെ നിഷ്‌നി നോവോഗാര്‍ഡ് സ്‌റ്റേഡിയത്തിലെ അവസാന മല്‍സരത്തില്‍ ലോക ഫുട്‌ബോളിലെ അതികായരായ മുന്‍നിരക്കാരുടെ ബലാബലവും. അര്‍ജന്റീന ഇവിടെ കളിക്കുമെന്ന് കരുതി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ധാരാളം. അവരില്‍ പകുതിയോളം പേര്‍ ടിക്കറ്റ് വിറ്റ് മടങ്ങിയിരിക്കുന്നു. ഫ്രാന്‍സിന് പകരം അര്‍ജന്റീന വരേണ്ടതായിരുന്നു ഇവിടെ. പക്ഷേ മെസിയും സംഘവും തോറ്റ് പുറത്തായപ്പോള്‍ തല താഴ്ത്തിയ അര്‍ജന്റീനിയന്‍ ആരാധകര്‍ പക്ഷേ ഇന്ന് ഉറുഗ്വേക്കാര്‍ക്കൊപ്പമാണ്-അത് വന്‍കരാ സ്‌നേഹം.
രണ്ട് ടീമിലും ഉഗ്രരായ മുന്‍നിരക്കാരുണ്ട്. ഫ്രാന്‍സ് സംഘത്തില്‍ കൈലിയന്‍ മാപ്പെ, ഒലിവര്‍ ജിറൂഡ്, അന്റോയിന്‍ ഗ്രിസ്മന്‍, പോള്‍ പോഗ്ബ, എന്‍ഗോളോ കാന്റെ തുടങ്ങിയ വമ്പന്മാര്‍. ഉറുഗ്വേ സംഘത്തില്‍ മുന്‍നിരയിലെ കുന്തമുനകളായ എഡിന്‍സന്‍ കവാനിയും ലൂയിസ് സുവാരസും. ഇവരെ പിടിച്ചു കെട്ടാന്‍ രണ്ട് സംഘത്തിലുമുണ്ട് കനമുള്ള പിന്‍നിരക്കാര്‍. റഷ്യ ദര്‍ശിച്ച മികച്ച ഡിഫന്‍സാണ് ഡീഗോ ഗോഡിന്‍ നയിക്കുന്ന ഉറുഗ്വേയുടേത്. അതിനെ തുളച്ചുകയറുക എന്നത് ഒരിക്കലും എളുപ്പമായിരിക്കില്ല ഫ്രഞ്ച് ആക്രമണനിരക്ക്. ജോസ് ഗിമിനസ്, ഗുലെര്‍മോ വരേല, മാര്‍ട്ടിന്‍ കസാറസ് എന്നിവരാണ് പ്രതിരോധത്തില്‍ നായകനെ സഹായിക്കുന്നവര്‍. ഈജിപ്തുകാരും സഊദിക്കാരും റഷ്യക്കാരും നുഴഞ്ഞ് കയറാന്‍ നോക്കിയിട്ട് കുലുങ്ങിയിട്ടില്ല ഇവര്‍. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇടിച്ചുകയറ്റത്തിനും ഇവര്‍ തടയിട്ടിരുന്നു. ഈ കൂടാരത്തെ ഉലക്കാന്‍ പക്ഷേ വേഗതയില്‍ എംബാപ്പെക്ക് കഴിയും, തന്ത്രങ്ങളില്‍ ഗ്രിസ്മാന് കഴിഞ്ഞേക്കാം, വായുവില്‍ ജിറൂഡിനും.

മറുഭാഗത്ത് ഫ്രഞ്ച് ഡിഫന്‍സിലേക്് വരുക. നായകന്‍ റാഫേല്‍ വരാനെയാണ് ഒന്നാമന്‍. റയല്‍ മാഡ്രിഡിന്റെ ശക്തനായ ഡിഫന്‍ഡര്‍. അദ്ദേഹത്തിന് കൂട്ടായി കിംപെമെ, ജിബ്രില്‍ സിദിബെ, ലുക്കാസ് ഹെര്‍ണാണ്ടസ് എന്നിവര്‍. ഇവരെ മറികടക്കാന്‍ ലൂയിസ് സുവാരസ്-എഡ്ഗാര്‍ കവാനി കോമ്പിനേഷന് കഴിഞ്ഞാല്‍ ഫ്രഞ്ച് ഗോള്‍ക്കീപ്പര്‍ ഹുഗോ ലോറിസിന്് പിടിപ്പത് പണിയാവും. ഈ ഡിഫന്‍സിനെ മൂന്ന് വട്ടം മറികടന്ന് അര്‍ജന്റീനക്കാര്‍ ഗോള്‍ നേടിയിരുന്നു എന്നതാണ് ഫ്രഞ്ചുകാര്‍ രഹസ്യമായി പറയുന്നത്.
മധ്യനിരയിലേക്ക് വന്നാല്‍ പക്ഷേ വ്യക്തമായ മുന്‍ത്തൂക്കം 98 ലെ ലോക ചാമ്പ്യന്മാര്‍ക്കാണ്. രണ്ട് എണ്ണം പറഞ്ഞ് മധ്യനിരക്കാരാണ് പോള്‍ പോഗ്ബയും എന്‍ഗോളോ കാന്റെയും. ഇവര്‍ക്കൊപ്പം കളിക്കേണ്ടിയിരുന്ന മറ്റൗഡി ഇന്ന് പുറത്തിരിക്കുന്നത് പക്ഷേ ക്ഷീണമാവും. റോഡിഗ്രോ ബെന്‍ഡാന്‍സറാണ് ഉറുഗ്വേ മധ്യനിരക്ക്് കരുത്ത് പകരുന്നത്. നഹിയാന്‍ നാന്‍ഡസ്, മത്തിയാസ് വസീനോ എന്നിവരുമുണ്ടാവും ലാറ്റിനമേരിക്കന്‍ മിഡ്ഫീല്‍ഡിന് ഊര്‍ജ്ജം പകരാന്‍.
പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പരിക്കേറ്റ കവാനി ഇന്ന് കളി തുടങ്ങുംമുമ്പ് ആരോഗ്യം വീണ്ടെടുക്കുമെന്നാണ് ഉറുഗ്വേ ക്യാംപിന്റെ പ്രതീക്ഷ. കവാനി ഇല്ലെങ്കിലും കളിക്കാനാവുമെന്ന് ലൂയിസ് സുവാരസ് പറയുന്നുണ്ടെങ്കിലും മത്സരത്തില്‍ സൂപ്പര്‍ താരത്തിന്റെ അസാന്നിധ്യം വ്യക്തമായും നിഴലിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം.

പരിശീലകരാവട്ടെ തന്ത്രങ്ങളുടെ ഉസ്താദുമാരാണ്. ഓസ്‌ക്കാര്‍ ടബരസ്-ഈ ലോകകപ്പിലെ ഏറ്റവും സീനിയര്‍ പരിശീലകന്‍. ആവേശമല്ല-ബുദ്ധിയാണ് മൈതാനത്ത് വേണ്ടതെന്ന് വിളിച്ചു പറയുന്ന കോച്ച്. ദീദിയര്‍ ദെഷാംപ്‌സാവട്ടെ ചരിത്രത്തിനാണ് ഒരുങ്ങുന്നത്. നായകന്‍ എന്ന നിലയില്‍ ലോകകപ്പ് ഉയര്‍ത്തിയ ഫ്രഞ്ചുകാരന് പരിശീലകന്‍ എന്ന നിലയിലും ഒന്നാമനായി കൈസര്‍ ബെക്കന്‍ബോവറുടെ റെക്കോര്‍ഡിലെത്തണം. കാണാന്‍ മറക്കരുത് ഈ കിടിലനങ്കം.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending