Connect with us

More

ഫേസ്ബുക്കിലൂടെ കാവ്യമാധവനെ പ്രണയിച്ച് വയനാട്ടിലെത്തിയ ബംഗ്ലാദേശ് യുവാവിന് കിട്ടിയത് എട്ടിന്റെ പണി

Published

on

കല്‍പ്പറ്റ: ഫേസ്ബുക്കിലൂടെ നടി കാവ്യമാധവനെ പ്രണയിച്ച് വയനാട്ടിലെത്തിയ ബംഗ്ലാദേശ് യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബംഗ്ലാദേശിലെ മധുരീപുര്‍ സ്വദേശിയായ സഹിബുള്‍ ഖാനാണ് ഫേസ് ബുക്ക് പ്രേമത്തില്‍ വഞ്ചിതനായത്. പെയിന്റിംഗ് തൊഴിലാളിയായ സഹിബുള്‍ ഖാന്‍ ഫേസ് ബുക്കിലൂടെ വയനാട് മേപ്പാടി സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലായി. യുവതി ഫേസ്ബുക്കില്‍ പ്രൊഫൈല്‍ പിക്ച്ചറായി വെച്ചിരുന്നത് നടി കാവ്യമാധവന്റെ ചിത്രമായിരുന്നു. തന്റെ കാമുകിയുടെ സൗന്ദര്യം നേരില്‍ കാണാന്‍ വയനാട്ടില്‍ എത്തിയപ്പോളാണ് തനിക്ക് പറ്റിയ ചതി സഹിബുള്‍ ഖാന്‍ മനസ്സിലാക്കുന്നത്.

കാമുകിയുടെ ഫോട്ടോയിലെ സൗന്ദര്യത്തില്‍ മതിമറന്ന സഹിബുള്‍ ഖാന്‍ ഒടുവില്‍ നേരിട്ട് കാണണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. കാമുകന്റെ നിര്‍ബന്ധത്തിന് വഴങ്ങിയ കാമുകി
വയനാട്ടിലെത്തിയാല്‍ നേരിട്ടുകാണാം എന്നു സമ്മതിക്കുകയായിരുന്നു. ഒടുവില്‍ സഹിബുള്‍ ഖാന്‍ മതിയായ രേഖകള്‍ കൈവശമില്ലാതെ രണ്ടും കല്‍പ്പിച്ച് വയനാട്ടിലേക്ക് വണ്ടി കയറി. ബംഗ്ലാദേശില്‍ നിന്ന് പുറപ്പെടുന്നതു മുതല്‍ വയനാട്ടിലെ വീട്ടിലെത്തുന്നതുവരെയുള്ള കാര്യങ്ങള്‍ കാമുകിയുടെ നിര്‍ദ്ദേശപ്രകാരം സഹിബുള്‍ ഖാന്‍ അനുസരിക്കുകയായിരുന്നു.

എന്നാല്‍ തന്റെ സ്വപനസുന്ദരിയുടെ മുഖം കണ്ട് അയാള്‍ തകര്‍ന്നുപോയി. ചതി മനസിലാക്കിയ കാമുകന്‍ തടിതപ്പാന്‍ ശ്രമിച്ചപ്പോഴേക്കും നാട്ടുകാര്‍ ഇയാളെ കയ്യോടെ പിടികൂടിയിരുന്നു. കാമുകിയും കൈ മലര്‍ത്തിയതോടെ സഹിബുള്‍ ഖാന്‍ പൊലീസിന്റെ പിടിയിലായി. മതിയായ യാത്രരേഖകള്‍ കൈയ്യില്‍ ഇല്ലാത്തതിനാല്‍ രണ്ടു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിയും വന്നു. ഒടുവില്‍ പുറത്തിറങ്ങി നാട്ടിലേക്ക് മടങ്ങാന്‍ തുടങ്ങിയപ്പോഴാണ് വീണ്ടും ട്വിസ്റ്റ്.

3 മാസം മുമ്പാണ് സഹിബുള്‍ ഖാന്‍ ജയില്‍ മോചിതനാകുന്നത്. നാട്ടിലേക്ക് തിരിച്ചുപോകാന്‍ ബംഗ്ലാദേശ് എംബസ്സിയുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. രേഖകള്‍ അയച്ചതായി എംബസിയില്‍ നിന്നും അറിയിപ്പും കിട്ടി. മടക്കയാത്ര സ്വപ്നം കണ്ട് കഴിഞ്ഞ സഹിബുള്‍ ഖാന് ഇത്തവണ തിരിച്ചടി ഉണ്ടായത് തപാല്‍ സമരത്തിന്റെ രൂപത്തില്‍. ആഴ്ചകള്‍ നീണ്ട് നിന്ന തപാല്‍ സമരം ഒത്തുതീര്‍ന്നപ്പോഴേക്കും സഹിബുളിന്റെ യാത്രാരേഖകള്‍ അപ്രതീക്ഷമായിരുന്നു. ഒടുവില്‍ പോലീസ് ഇടപെടലിനെ തുടര്‍ന്ന് എംബസിയില്‍ നിന്നും രണ്ടാമതും യാത്രരേഖകള്‍ അയക്കുന്നതും കാത്തിരിപ്പാണ് ഇരുപത്തിയെട്ടുകാരനായ സഹിബുള്‍ ഖാന്‍.

മേപ്പാടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരുടെ കാരുണ്യത്തിലാണ് ഇപ്പോള്‍ സഹിബുള്‍ ഖാന്റെ ജീവിതം. പോലീസുകാര്‍ പിരിവിട്ടാണ് ഭക്ഷണം വാങ്ങി നല്‍കുന്നത്. പോലീസ് ക്വാര്‍ട്ടേഴ്‌സിന്റെ വരാന്തയിലാണ് ഉറക്കം. കാമുകി വഞ്ചിച്ചെങ്കിലും കേരളത്തിലുള്ളവരോട് സഹിബുള്‍ ഖാന് സ്‌നേഹം മാത്രം.

GULF

ഒന്നര കോടി അപഹരിച്ച് മലയാളി ഒളിവിൽ; കുടുംബവും നാട്ടിലേയ്ക്ക് മുങ്ങിയതായി പരാതി

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്

Published

on

അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നര കോടിയോളം രൂപ(ആറ് ലക്ഷം ദിർഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയത്.

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് 6 ലക്ഷം ദിർഹം കുറവുള്ളതായി കണ്ടെത്തി.

ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻ്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് ലുലു അധികൃതർ പറഞ്ഞു.

നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിൻ്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേയ്ക്ക് മുങ്ങുകയും ചെയ്തു. എംബസി മുഖാന്തിരം നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.

Continue Reading

kerala

‘ഇ.ഡി അന്വേഷണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം, കരുവന്നൂരിന്റെ കാര്യം എന്തായി’: വി.ഡി. സതീശൻ

അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Published

on

തിരുവനന്തപുരം∙ മാസപ്പടിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തങ്ങൾ തമ്മിൽ പോരിലാണെന്ന് കാണിക്കാനുള്ള ബിജെപി, സിപിഎം ശ്രമം മാത്രമാണ് ഈ കേസെന്ന് സതീശൻ പരിഹസിച്ചു. അതേസമയം, ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തനിക്ക് അമിതാവേശമില്ലെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ വ്യക്തമാക്കി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലും സ്വർണക്കടത്തിലും ലൈഫ് മിഷൻ ആരോപണങ്ങളിലും ഇ.ഡി നടത്തുന്ന അന്വേഷണത്തിന്റെ കാര്യം എന്തായെന്ന് സതീശൻ ചോദിച്ചു. കേരളത്തിലെത്തുമ്പോൾ മാത്രം ഇ.ഡിയുടെ സമീപനം വ്യത്യസ്തമാണ്. അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

india

യുഎപിഎ കേസുകള്‍ കൂടുതലും കേരളത്തില്‍

യു.എ.പി.എ ചുമത്തുന്ന കേസുകളുടെ കാര്യത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം

Published

on

യു.എ.പി.എ നിയമപ്രകാരം കേസുകളെടുക്കുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ കേരളം. 2018, 2019 വര്‍ഷങ്ങളില്‍ മാത്രം 70 കേസുകളാണ് കേരളത്തില്‍ ചുമത്തിയത്. യു.എ.പി.എ ചുമത്തുന്ന കേസുകളുടെ കാര്യത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം.

സി.എ.എക്കെതിരായ ഇടതുസര്‍ക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം വെറും പൊള്ളാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്ക്. സാമ്പത്തിക സംവരണം പോലെ അതിവേഗത്തിലാണ് കേരളം ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നത്. 2014ല്‍ വെറും 30 കേസുകളാണ് കേരളത്തില്‍ ചുമത്തിയിരുന്നത്. എന്നാല്‍ 2016-21 കാലയളവില്‍ മാത്രം 145 കേസുകള്‍ ചുമത്തി. ലഘുലേഖ കൈവശം വെച്ചതിനാണ് അലനെയും താഹയെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.

Continue Reading

Trending