More
ഫേസ്ബുക്കിലൂടെ കാവ്യമാധവനെ പ്രണയിച്ച് വയനാട്ടിലെത്തിയ ബംഗ്ലാദേശ് യുവാവിന് കിട്ടിയത് എട്ടിന്റെ പണി
കല്‍പ്പറ്റ: ഫേസ്ബുക്കിലൂടെ നടി കാവ്യമാധവനെ പ്രണയിച്ച് വയനാട്ടിലെത്തിയ ബംഗ്ലാദേശ് യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബംഗ്ലാദേശിലെ മധുരീപുര്‍ സ്വദേശിയായ സഹിബുള്‍ ഖാനാണ് ഫേസ് ബുക്ക് പ്രേമത്തില്‍ വഞ്ചിതനായത്. പെയിന്റിംഗ് തൊഴിലാളിയായ സഹിബുള്‍ ഖാന്‍ ഫേസ് ബുക്കിലൂടെ വയനാട് മേപ്പാടി സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലായി. യുവതി ഫേസ്ബുക്കില്‍ പ്രൊഫൈല്‍ പിക്ച്ചറായി വെച്ചിരുന്നത് നടി കാവ്യമാധവന്റെ ചിത്രമായിരുന്നു. തന്റെ കാമുകിയുടെ സൗന്ദര്യം നേരില്‍ കാണാന്‍ വയനാട്ടില്‍ എത്തിയപ്പോളാണ് തനിക്ക് പറ്റിയ ചതി സഹിബുള്‍ ഖാന്‍ മനസ്സിലാക്കുന്നത്.
കാമുകിയുടെ ഫോട്ടോയിലെ സൗന്ദര്യത്തില്‍ മതിമറന്ന സഹിബുള്‍ ഖാന്‍ ഒടുവില്‍ നേരിട്ട് കാണണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. കാമുകന്റെ നിര്‍ബന്ധത്തിന് വഴങ്ങിയ കാമുകി
വയനാട്ടിലെത്തിയാല്‍ നേരിട്ടുകാണാം എന്നു സമ്മതിക്കുകയായിരുന്നു. ഒടുവില്‍ സഹിബുള്‍ ഖാന്‍ മതിയായ രേഖകള്‍ കൈവശമില്ലാതെ രണ്ടും കല്‍പ്പിച്ച് വയനാട്ടിലേക്ക് വണ്ടി കയറി. ബംഗ്ലാദേശില്‍ നിന്ന് പുറപ്പെടുന്നതു മുതല്‍ വയനാട്ടിലെ വീട്ടിലെത്തുന്നതുവരെയുള്ള കാര്യങ്ങള്‍ കാമുകിയുടെ നിര്‍ദ്ദേശപ്രകാരം സഹിബുള്‍ ഖാന്‍ അനുസരിക്കുകയായിരുന്നു.
എന്നാല്‍ തന്റെ സ്വപനസുന്ദരിയുടെ മുഖം കണ്ട് അയാള്‍ തകര്‍ന്നുപോയി. ചതി മനസിലാക്കിയ കാമുകന്‍ തടിതപ്പാന്‍ ശ്രമിച്ചപ്പോഴേക്കും നാട്ടുകാര്‍ ഇയാളെ കയ്യോടെ പിടികൂടിയിരുന്നു. കാമുകിയും കൈ മലര്‍ത്തിയതോടെ സഹിബുള്‍ ഖാന്‍ പൊലീസിന്റെ പിടിയിലായി. മതിയായ യാത്രരേഖകള്‍ കൈയ്യില്‍ ഇല്ലാത്തതിനാല്‍ രണ്ടു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിയും വന്നു. ഒടുവില്‍ പുറത്തിറങ്ങി നാട്ടിലേക്ക് മടങ്ങാന്‍ തുടങ്ങിയപ്പോഴാണ് വീണ്ടും ട്വിസ്റ്റ്.
3 മാസം മുമ്പാണ് സഹിബുള്‍ ഖാന്‍ ജയില്‍ മോചിതനാകുന്നത്. നാട്ടിലേക്ക് തിരിച്ചുപോകാന്‍ ബംഗ്ലാദേശ് എംബസ്സിയുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. രേഖകള്‍ അയച്ചതായി എംബസിയില്‍ നിന്നും അറിയിപ്പും കിട്ടി. മടക്കയാത്ര സ്വപ്നം കണ്ട് കഴിഞ്ഞ സഹിബുള്‍ ഖാന് ഇത്തവണ തിരിച്ചടി ഉണ്ടായത് തപാല്‍ സമരത്തിന്റെ രൂപത്തില്‍. ആഴ്ചകള്‍ നീണ്ട് നിന്ന തപാല്‍ സമരം ഒത്തുതീര്‍ന്നപ്പോഴേക്കും സഹിബുളിന്റെ യാത്രാരേഖകള്‍ അപ്രതീക്ഷമായിരുന്നു. ഒടുവില്‍ പോലീസ് ഇടപെടലിനെ തുടര്‍ന്ന് എംബസിയില്‍ നിന്നും രണ്ടാമതും യാത്രരേഖകള്‍ അയക്കുന്നതും കാത്തിരിപ്പാണ് ഇരുപത്തിയെട്ടുകാരനായ സഹിബുള്‍ ഖാന്‍.
മേപ്പാടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരുടെ കാരുണ്യത്തിലാണ് ഇപ്പോള്‍ സഹിബുള്‍ ഖാന്റെ ജീവിതം. പോലീസുകാര്‍ പിരിവിട്ടാണ് ഭക്ഷണം വാങ്ങി നല്‍കുന്നത്. പോലീസ് ക്വാര്‍ട്ടേഴ്‌സിന്റെ വരാന്തയിലാണ് ഉറക്കം. കാമുകി വഞ്ചിച്ചെങ്കിലും കേരളത്തിലുള്ളവരോട് സഹിബുള്‍ ഖാന് സ്‌നേഹം മാത്രം.
india
അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 22 മരണം
അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യ- ചൈന അതിര്‍ക്ക് സമീപം അഞ്ചാവ് മേഖലയില്‍ വെച്ച് നിയന്ത്രണം വിട്ട് ട്രക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം.
അപകടത്തില്‍ ട്രക്കിലുണ്ടായിരുന്ന ഒരാള്‍ മാത്രമേ അതിജീവിച്ചിട്ടുള്ളൂവെന്നാണ് പ്രാഥമിക നിഗമനം. മലയോരമേഖല ആയതിനാല്‍ തന്നെ അപകടം നടന്ന വിവരം ആളുകളില്‍ ആദ്യഘട്ടത്തില്‍ അറിഞ്ഞിരുന്നില്ല. അപകടത്തില്‍ രക്ഷപ്പെട്ടയാള്‍ മലകയറി തിരികെയെത്തിയതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്.
13 മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്തിയെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
അപകടത്തില്‍ പരിക്കേറ്റവരെ പുറത്തെടുക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ മുന്‍ഗണന കല്‍പിക്കുന്നതെന്നും തുടര്‍നടപടികളും പരിശോധനകളും പിന്നാലെയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇംഫാൽ: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി എത്തുന്നത്. സന്ദർശനത്തെ തുടർന്ന് ഇംഫാൽ വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഡിസംബർ 11ന് ഇംഫാലിൽ എത്തിയ ശേഷം രാഷ്ട്രപതി പോളോ പ്രദർശന മത്സരം കാണാൻ ചരിത്ര പ്രസിദ്ധമായ മാപ്പൽ കാങ്‌ജീബങ് സന്ദർശിക്കും.
ഡിസംബർ 12ന് രാഷ്ട്രപതി ഇംഫാലിലെ നൂപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കുകയും മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. പിന്നീട് സേനാപതിയിൽ പൊതുചടങ്ങിൽ പങ്കെടുക്കും.
രണ്ടു വർഷത്തിലധികമായി മണിപ്പൂരിൽ തുടരുന്ന മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. 60000ലധികം പേർ പാലായനം ചെയ്തു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.
Health
കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചു; ഞെട്ടിക്കുന്ന കണ്ടെത്തൽ
14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്
കോപ്പൻഹേഗൻ: കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. കോപ്പൻഹേഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ സ്പേം ബാങ്കിനാണ് ഈ വലിയ അമളി പിണഞ്ഞത്. 14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്.
ദുഃഖകരമെന്ന് പറയട്ടെ ജനിച്ച കുട്ടികളിൽ ചിലർക്കും പിതാവിൻ്റെ ജീനിൽ ലി-ഫ്രൗമേനി സിൻഡ്രം എന്ന അർബുദ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചില കുഞ്ഞുങ്ങൾ ഇതിനോടകം മരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവാനായ യുവാവിൽ കാൻസർ കണ്ടെത്തിയിരുന്നില്ല. എന്നാൽ അയാളുടെ കോശത്തിൽ ജനിതകപരമായി കാൻസർ ഉണ്ടാകുന്ന ജനിതക വ്യതിയാനം മുൻകൂട്ടി കണ്ടെത്താനാകാത്തത് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണ്.
സ്പേം ദാതാവിൽ നിന്നും ബീജം സ്വീകരിക്കുമ്പോൾ നടത്തുന്ന സാധാരണ ജനിതക പരിശോധനകളിൽ കണ്ടെത്താനാകാത്ത അസുഖമാണിതെന്നാണ് വിലയിരുത്തൽ. ബിബിസി ഉൾപ്പെടെയുള്ള 14 പൊതുമേഖലാ ചാനലുകൾ യൂറോപ്യൻ സ്പേം ബാങ്കുമായി സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം വെളിച്ചത്ത് വന്നത്.
2005ൽ വിദ്യാർഥിയായിരിക്കെ ബീജ ദാനം ചെയ്യാൻ തുടങ്ങിയ അജ്ഞാതനായ ഒരു ദാതാവിൽ നിന്നാണ് 20 ശതമാനം വരെ കാൻസർ ബാധിതമായ ബീജം നിരവധി സ്ത്രീകളിൽ ഗർഭധാരണത്തിനായി ഉപയോഗിച്ചത്. 17 വർഷത്തിനിടയിൽ നിരവധി പേർക്ക് കുട്ടികളുണ്ടാകാൻ രോഗിയായ ഈ യുവാവിൻ്റെ ബീജം ഉപയോഗിച്ചിരുന്നു. ആരോഗ്യവാനായ യുവാവ് പ്രാഥമികമായി നടത്തുന്ന സ്റ്റാൻഡേർഡ് ഡോണർ സ്‌ക്രീനിംഗ് ടെസ്റ്റുകൾ വിജയിച്ചിരുന്നു.
ജനനത്തിനു മുമ്പ് അദ്ദേഹത്തിൻ്റെ ചില കോശങ്ങളിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചിരുന്നു. അസാധാരണമായ കോശ വളർച്ച നിയന്ത്രിക്കുന്നതിലൂടെ കാൻസർ വികസിക്കുന്നതിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ജീൻ ആയ ടിപി53 എന്ന ജീനിനെ ഈ മ്യൂട്ടേഷൻ ബാധിച്ചു.
അയാളുടെ ശരീരത്തിൽ മറ്റെവിടെയും മ്യൂട്ടേഷൻ ചെയ്യപ്പെട്ട ടിപി53 ജീൻ സാന്നിധ്യം ഉണ്ടായിരുന്നില്ലെങ്കിലും, അയാളുടെ ബീജത്തിൽ 20% വരെ മ്യൂട്ടേഷൻ സംഭവിച്ച ജീനുകൾ ഉണ്ടായിരുന്നു. ഈ ബാധിച്ച ബീജങ്ങളിൽ ഒന്നിൽ നിന്നാണ് ഒരു കുട്ടി ഗർഭം ധരിക്കുന്നതെങ്കിൽ ആ കുട്ടിയുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും മ്യൂട്ടേഷൻ സംഭവിക്കാം.
ഇത് കുഞ്ഞുങ്ങളിൽ അർബുദങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഡെൻമാർക്ക് ആസ്ഥാനമായുള്ള യൂറോപ്യൻ ബീജ ബാങ്ക് 2023 നവംബറിൽ, വളരെ വൈകിയാണ് ഈ യുവാവിൻ്റെ ജനിതക വൈകല്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും നിരവധി കുഞ്ഞുങ്ങൾക്ക് കാൻസർ ബാധിക്കുകയും ചില കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തിരുന്നു.
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala13 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
kerala3 days agoവ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു; സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
-
india1 day agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
