Connect with us

Culture

ടിറ്റേയുടെ തന്ത്രങ്ങളുമായി നെയ്മറും സംഘവും; നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത മനോബലത്തില്‍ ബെല്‍ജിയം

Published

on

മോസ്‌ക്കോ: അവസാന എട്ടില്‍ എത്തിനില്‍ക്കുന്ന ടീമികള്‍ക്ക് മുന്നില്‍ ഇനി മൂന്നേ മൂന്ന് മത്സരങ്ങള്‍-അവ മൂന്നും ജയിക്കുന്ന രാജ്യത്തിന് ലോകകപ്പില്‍ മുത്തമിടാം. ക്വാട്ടര്‍ ഫൈനലില്‍ അവസാന എട്ടിലെ രണ്ട് സൂപ്പര്‍ അങ്കങ്ങളാണ് ഇന്ന് നടക്കാന്‍ പോകുന്നത്. യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുളള അതിശക്ത പോരാട്ടത്തിന്റെ വഴിയില്‍ ഒരുവശത്ത് ഫ്രാന്‍സും ഉറുഗ്വേയും ഏറ്റുമുട്ടുന്നു. ഈ ലോകകപ്പിന് വളരെ അരികില്‍ വരുമെന്ന് എല്ലാവരും പ്രവചിച്ചിരിക്കുന്ന ബ്രസീലും യൂറോപ്പിലെ പുത്തന്‍കൂറ്റുകാരായ ബെല്‍ജിയവും മറുവശത്തും.

കരുത്തന്മാരുടെ ഏറ്റുമുട്ടലിന് സാക്ഷിയാവുന്ന കസാന്‍ അറീനയില്‍ ബ്രസീല്‍-ബെല്‍ജിയം മത്സരത്തിന്റെ ഒരൊറ്റ ടിക്കറ്റും ബാക്കിയില്ല. ബ്രസീലുകാരും ബ്രസീല്‍ ആരാധകരും ഈ കൊച്ചു സിറ്റിയില്‍ തമ്പടിക്കാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസമായി. എവിടെ നോക്കിയാലും മഞ്ഞമയം. ചുവപ്പന്‍ സൈന്യവുമായി എണ്ണത്തില്‍ കുറവാണെങ്കിലും ബെല്‍ജിയം ആരാധകരുമുണ്ട്. രണ്ട് ശൈലിക്കാരുടെ വന്‍കരാ യുദ്ധം.


ആദ്യ ക്വാര്‍ട്ടറില്‍ പറഞ്ഞത് പോലെ വിഖ്യാതരായ മുന്‍നിരക്കാര്‍. ബ്രസീല്‍ സംഘത്തിലെ എല്ലാവരെയും ലോകത്തിനറിയാം. നെയ്മറും ഗബ്രിയേല്‍ ജീസസും പറക്കുന്ന മുന്‍നിരക്കാര്‍. ഇവര്‍ക്ക് യഥേഷ്ടം പന്ത് നല്‍കാന്‍ മിന്നല്‍ വേഗതയില്‍ കളിക്കുന്ന വില്ലിയനും കുട്ടീനോയും. പിന്‍നിരയില്‍ മാര്‍സിലോ തിരിച്ചുവരുമ്പോള്‍ ഉരുക്കുകോട്ട പോലെ പിന്‍നിരയില്‍ തിയാഗോ സില്‍വയും മിറാന്‍ഡയും. വലകാക്കുന്ന അലിസന്റേത് ചോരാത്ത കൈകളാണ്. കളിച്ച നാല് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം സമനില. ബാക്കിയെല്ലാ മത്സരത്തിലും ആധികാരിക വിജയം. ടിറ്റേയിലെ പരിശീലകന്റെ തന്ത്രങ്ങള്‍ മൈതാനത്് ശക്തമായി നടപ്പിലാക്കുന്നു നെയ്മറും സംഘവും. പ്രീക്വാര്‍ട്ടറില്‍ കണ്ട മഞ്ഞക്കാര്‍ഡ് കാരണം മിഡ്ഫീല്‍ഡിലെ ഉരുക്കുമനുഷ്യന്‍ കാസമിറോ ഇന്ന് കളിക്കില്ല. ബെല്‍ജിയന്‍ സംഘത്തിലെ വിഖ്യാതര്‍ മുന്‍നിരക്കാരനായ റുമേലു ലുക്കാക്കുവും മധ്യനിരക്കാരായ നായകന്‍ ഈഡന്‍ ഹസാര്‍ഡും ഏഴാം നമ്പറുകാരന്‍ കെവിന്‍ ഡി ബ്രുയ്‌നും. ഈ മൂന്ന് പേരുമാണ് ഇത് വരെ ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. ജപ്പാനെതിരായ നോക്കൗട്ട് പോരാട്ടത്തില്‍ ടീം പതറിയപ്പോള്‍ ഇവര്‍ക്കൊപ്പം റിസര്‍വ് ബെഞ്ചിലെ താരങ്ങളും കരുത്ത് കാട്ടിയത് ബെല്‍ജിയത്തിന്റെ ബെഞ്ച് കരുത്തും വെളിവാക്കുന്നു. കോച്ച് മാര്‍ട്ടിനസ് കൂളായി കരുക്കള്‍ നീക്കുമ്പോഴും ബ്രസീല്‍ എന്ന മാനസിക മതില്‍ ബെല്‍ജിയത്തിന് വെല്ലുവിളിയാണ്.

കപ്പിലേക്ക് നോട്ടമിട്ടിരിക്കുന്നു ബ്രസീല്‍. മൂന്ന് മല്‍സരങ്ങള്‍. ഇന്ന് ജയിച്ചാല്‍ ഫ്രാന്‍സിനെയാണ് അവര്‍ സെമിയില്‍ പ്രതീക്ഷിക്കുന്നത്. അത് ജയിച്ചാല്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെയും. ഈ മല്‍സരങ്ങള്‍ ജയിക്കാനാവുമെന്ന ശക്തമായ പ്രതീക്ഷകളിലാണ് ടീം. ബെല്‍ജിയമാവട്ടെ നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്ന മനോബലത്തിലും. ജപ്പാനെതിരെയാണെങ്കിലും രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചുവരാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം അവര്‍ക്കുണ്ട്.

നാളെയാണ് ഏറെക്കാലത്തെ ലോകകപ്പ് കാത്തിരിപ്പും പേറിനടക്കുന്ന ഇംഗ്ലണ്ടും അട്ടിമറിയിലൂടെ എത്തിയ സ്വീഡനും നേര്‍ക്കുനേര്‍ വരുന്നത്. പിറകെ ആതിഥേയരുടെ സുവര്‍ണ പ്രതീക്ഷകളുമായി റഷ്യയും അവരുടെ മോഹങ്ങളെ വെല്ലുവിളിക്കാന്‍ ലുക്കാ മോദ്രിച്ചിന്റെ ക്രൊയേഷ്യയും.

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending