Connect with us

Culture

ടിറ്റേയുടെ തന്ത്രങ്ങളുമായി നെയ്മറും സംഘവും; നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത മനോബലത്തില്‍ ബെല്‍ജിയം

Published

on

മോസ്‌ക്കോ: അവസാന എട്ടില്‍ എത്തിനില്‍ക്കുന്ന ടീമികള്‍ക്ക് മുന്നില്‍ ഇനി മൂന്നേ മൂന്ന് മത്സരങ്ങള്‍-അവ മൂന്നും ജയിക്കുന്ന രാജ്യത്തിന് ലോകകപ്പില്‍ മുത്തമിടാം. ക്വാട്ടര്‍ ഫൈനലില്‍ അവസാന എട്ടിലെ രണ്ട് സൂപ്പര്‍ അങ്കങ്ങളാണ് ഇന്ന് നടക്കാന്‍ പോകുന്നത്. യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുളള അതിശക്ത പോരാട്ടത്തിന്റെ വഴിയില്‍ ഒരുവശത്ത് ഫ്രാന്‍സും ഉറുഗ്വേയും ഏറ്റുമുട്ടുന്നു. ഈ ലോകകപ്പിന് വളരെ അരികില്‍ വരുമെന്ന് എല്ലാവരും പ്രവചിച്ചിരിക്കുന്ന ബ്രസീലും യൂറോപ്പിലെ പുത്തന്‍കൂറ്റുകാരായ ബെല്‍ജിയവും മറുവശത്തും.

കരുത്തന്മാരുടെ ഏറ്റുമുട്ടലിന് സാക്ഷിയാവുന്ന കസാന്‍ അറീനയില്‍ ബ്രസീല്‍-ബെല്‍ജിയം മത്സരത്തിന്റെ ഒരൊറ്റ ടിക്കറ്റും ബാക്കിയില്ല. ബ്രസീലുകാരും ബ്രസീല്‍ ആരാധകരും ഈ കൊച്ചു സിറ്റിയില്‍ തമ്പടിക്കാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസമായി. എവിടെ നോക്കിയാലും മഞ്ഞമയം. ചുവപ്പന്‍ സൈന്യവുമായി എണ്ണത്തില്‍ കുറവാണെങ്കിലും ബെല്‍ജിയം ആരാധകരുമുണ്ട്. രണ്ട് ശൈലിക്കാരുടെ വന്‍കരാ യുദ്ധം.


ആദ്യ ക്വാര്‍ട്ടറില്‍ പറഞ്ഞത് പോലെ വിഖ്യാതരായ മുന്‍നിരക്കാര്‍. ബ്രസീല്‍ സംഘത്തിലെ എല്ലാവരെയും ലോകത്തിനറിയാം. നെയ്മറും ഗബ്രിയേല്‍ ജീസസും പറക്കുന്ന മുന്‍നിരക്കാര്‍. ഇവര്‍ക്ക് യഥേഷ്ടം പന്ത് നല്‍കാന്‍ മിന്നല്‍ വേഗതയില്‍ കളിക്കുന്ന വില്ലിയനും കുട്ടീനോയും. പിന്‍നിരയില്‍ മാര്‍സിലോ തിരിച്ചുവരുമ്പോള്‍ ഉരുക്കുകോട്ട പോലെ പിന്‍നിരയില്‍ തിയാഗോ സില്‍വയും മിറാന്‍ഡയും. വലകാക്കുന്ന അലിസന്റേത് ചോരാത്ത കൈകളാണ്. കളിച്ച നാല് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം സമനില. ബാക്കിയെല്ലാ മത്സരത്തിലും ആധികാരിക വിജയം. ടിറ്റേയിലെ പരിശീലകന്റെ തന്ത്രങ്ങള്‍ മൈതാനത്് ശക്തമായി നടപ്പിലാക്കുന്നു നെയ്മറും സംഘവും. പ്രീക്വാര്‍ട്ടറില്‍ കണ്ട മഞ്ഞക്കാര്‍ഡ് കാരണം മിഡ്ഫീല്‍ഡിലെ ഉരുക്കുമനുഷ്യന്‍ കാസമിറോ ഇന്ന് കളിക്കില്ല. ബെല്‍ജിയന്‍ സംഘത്തിലെ വിഖ്യാതര്‍ മുന്‍നിരക്കാരനായ റുമേലു ലുക്കാക്കുവും മധ്യനിരക്കാരായ നായകന്‍ ഈഡന്‍ ഹസാര്‍ഡും ഏഴാം നമ്പറുകാരന്‍ കെവിന്‍ ഡി ബ്രുയ്‌നും. ഈ മൂന്ന് പേരുമാണ് ഇത് വരെ ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. ജപ്പാനെതിരായ നോക്കൗട്ട് പോരാട്ടത്തില്‍ ടീം പതറിയപ്പോള്‍ ഇവര്‍ക്കൊപ്പം റിസര്‍വ് ബെഞ്ചിലെ താരങ്ങളും കരുത്ത് കാട്ടിയത് ബെല്‍ജിയത്തിന്റെ ബെഞ്ച് കരുത്തും വെളിവാക്കുന്നു. കോച്ച് മാര്‍ട്ടിനസ് കൂളായി കരുക്കള്‍ നീക്കുമ്പോഴും ബ്രസീല്‍ എന്ന മാനസിക മതില്‍ ബെല്‍ജിയത്തിന് വെല്ലുവിളിയാണ്.

കപ്പിലേക്ക് നോട്ടമിട്ടിരിക്കുന്നു ബ്രസീല്‍. മൂന്ന് മല്‍സരങ്ങള്‍. ഇന്ന് ജയിച്ചാല്‍ ഫ്രാന്‍സിനെയാണ് അവര്‍ സെമിയില്‍ പ്രതീക്ഷിക്കുന്നത്. അത് ജയിച്ചാല്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെയും. ഈ മല്‍സരങ്ങള്‍ ജയിക്കാനാവുമെന്ന ശക്തമായ പ്രതീക്ഷകളിലാണ് ടീം. ബെല്‍ജിയമാവട്ടെ നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്ന മനോബലത്തിലും. ജപ്പാനെതിരെയാണെങ്കിലും രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചുവരാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം അവര്‍ക്കുണ്ട്.

നാളെയാണ് ഏറെക്കാലത്തെ ലോകകപ്പ് കാത്തിരിപ്പും പേറിനടക്കുന്ന ഇംഗ്ലണ്ടും അട്ടിമറിയിലൂടെ എത്തിയ സ്വീഡനും നേര്‍ക്കുനേര്‍ വരുന്നത്. പിറകെ ആതിഥേയരുടെ സുവര്‍ണ പ്രതീക്ഷകളുമായി റഷ്യയും അവരുടെ മോഹങ്ങളെ വെല്ലുവിളിക്കാന്‍ ലുക്കാ മോദ്രിച്ചിന്റെ ക്രൊയേഷ്യയും.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending