Connect with us

Video Stories

മുഖ്യമന്ത്രി നേടിയ അമേരിക്കന്‍ അവാര്‍ഡും നാം കാണാതെ പോയ വലിയ അപകടവും

Published

on

മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര രസകരമായ ഒട്ടേറെ ട്രോളുകൾക്ക്‌ വിഷയമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുമ്പോൾ നാം ശ്രദ്ധിക്കാതെ പോവുന്ന ചില അതീവ ഗൗരവതരമായ വിമർശനങ്ങൾ ഉണ്ട്‌.

അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ബാൾട്ടിമോറിലെ ഹ്യൂമൺ വൈറോളജി ഇൻസ്റ്റിറ്റൂട്ട്‌ സന്ദർശിച്ചു അവാർഡ് സ്വീകരിച്ചു എന്നതാണ് വാർത്ത.

ഈ സ്ഥാപനത്തിന്റെ മേധാവി Robert C Gallo വിനെതിരെ നേരത്തെ ഉന്നയിക്കപ്പെട്ട ആരോപണം ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ലോകത്തെ വിറപ്പിച്ച HIV വൈറസ് ഇദ്ദേഹം അമേരിക്കയുടെ പെന്റഗണ് വേണ്ടി ജൈവ ആയുധമായി നിർമിച്ചതാണ് എന്നതാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ടത്

S Faizi എന്ന സോഷ്യൽ ആക്റ്റിവിസ്റ്റിന്റെ എഫ്‌ ബി പോസ്റ്റിൽ ആണ് ഈ ആരോപണം ഉള്ളത്.

പ്രമുഖ ഇക്കോളജിസ്റ്റും ഇടതുപക്ഷ ചിന്തകനുമായ S Faizi ഒട്ടും വിശ്വാസയോഗ്യമല്ലാത്ത ഒരു ആരോപണം കേരള മുഖ്യമന്ത്രിക്കെതിരായി ഉന്നയിക്കാൻ പ്രത്യേക ശത്രുത അവർ തമ്മിൽ ഇല്ലെന്നാണു അറിവ്‌.

അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ബാൾട്ടിമോറിലെ ഹ്യൂമൺ വൈറോളജി ഇൻസ്റ്റിറ്റൂട്ട്‌ സന്ദർശിച്ചു എന്നും അതല്ല നിപ്പാ വൈറസിന്റെ വ്യാപനം തടയാൻ കേരളം കാണിച്ച ജാഗ്രതക്ക്‌ അംഗീകരമായി അവരെ ക്ഷണിച്ച്‌ ആദരം നൽകി എന്നുമുള്ള അവകാശവാദങ്ങൾക്കിടയിലാണ് ഈ ആരോപണം.

(ശാസ്ത്രസാഹിത്യ പരിഷത്ത്‌ ഈ വിഷയം പറഞ്ഞു കൊണ്ട്‌ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.ഇത്‌ പിന്നീട്‌ പിൻ വലിക്കുകയുണ്ടായി ) ആരോപണം ഉന്നയിച്ചവരിൽ നോബൽ ജേതാക്കൾ വരെ ഉണ്ടായിരുന്നു എന്നതും അദ്ദേഹം പറയുന്നു.

1992 ൽ Newyork Times പ്രസിദ്ധീകരിച്ച മറ്റൊരു വാർത്തയിൽ ഈ സ്ഥാപന മേധാവിക്ക് എതിരെ scientific misconduct സ്ഥിരീകരിച്ച മറ്റൊരു വാർത്തയും കാണാം

കേരളത്തിൽ തുടങ്ങാൻ പോകുന്ന വൈറോളജി ഇൻസ്റ്റിറ്റൂട്ടുമായി ബന്ധമുണ്ടാക്കാൻ ധൃതി പിടിച്ച്‌ ഒരു എം ഒ യു എന്തിനാണു ഇത്തരം ഒരു സ്ഥാപനവുമായി നടത്തുന്നത്‌ എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്‌ വിമർശകർ.
ഒരു നിപ്പ പൊട്ടൻഷ്യൽ സംസ്ഥാനം എന്ന നിലക്ക്‌ കേരളത്തിൽ വന്ന് വാക്സിൻ ഗവേഷണത്തിൽ ഇൻ വെസ്റ്റ്‌ മെന്റ്‌ നടത്താൻ ആഗോള കമ്പനികൾ കാണിക്കുന്ന ആവേശവും ആശങ്കപ്പെടുത്തുന്നതാണെന്ന് ശാസ്ത്രത്തിലും അതിന്റെ കച്ചവട തന്ത്രങ്ങളിലും അറിവുള്ളവർ പറയുന്ന കാര്യങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്‌.

പൊതുവിൽ നാം പരീക്ഷണ മൃഗങ്ങളാണു എന്ന ചിന്ത പടരുന്ന കാലത്ത്‌ ഈ ബന്ധങ്ങൾ കൂടുതൽ ഭയപ്പെടുത്തുന്നതാണു.
സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഇത്തരം സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുമ്പോൾ നാം കൂടുതൽ സൂക്ഷമത പുലർത്തണം.

സാമ്രാജ്യത്വമെന്നും അമേരിക്ക എന്നുമൊക്കെ പറഞ്ഞ്‌ ആളെ പേടിപ്പിക്കുന്ന സി പി എം കമ്യൂണിസത്തിനു ഇത്‌ അമ്പരപ്പിക്കുന്ന വാർത്തയാവാൻ സാധ്യതയില്ല.
പക്ഷെ വെറും ഊഹാപോഹങ്ങൾക്കപ്പുറത്ത്‌ പേടിപ്പിക്കുന്ന ചില യഥാർത്ഥ്യങ്ങൾ ഉണ്ടെന്നതാണു പൊതുസമൂഹത്തിന്റെ ആശങ്ക.

സാംസ്ക്കാരിക സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ആഘോള സംഘടനയായ ‘എൻ കൗണ്ടറി’ന്റെ പത്രാധിപന്മാരിൽ ഒരാളായ സ്റ്റീഫൻ സ്പെൻസർ തൽസ്ഥാനം രാജിവെച്ചത്‌ ആ പത്രം സി ഐ എയുടെ പണംകൊണ്ട്‌ നിലനിൽക്കുന്നു എന്ന കാര്യം മനസ്സിലാക്കിയിട്ടാണു എന്ന് എം എൻ വിജയൻ മാഷ്‌ എഴുതിയത്‌ ഓർക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending