Connect with us

More

വെള്ളപൊക്കത്തിന് ശേഷം വേണ്ട ആരോഗ്യ മുന്‍കരുതലുകള്‍

Published

on

കോഴിക്കോട്: വെള്ളപൊക്കം മാറി ആളുകള്‍ വീടുകളിലേക്ക് തിരിച്ച് പോയി തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. പാമ്പ് കടി, വൈദ്യുതാഘാതം, പരിക്കുകള്‍, ജലജന്യ, ജന്തുജന്യ രോഗങ്ങള്‍, കൊതുക്ജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍ എന്നിവക്കെതിരെ ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വൈദ്യുതാഘാതം:

-സുരക്ഷിതമായി വ്യക്തിയും വൈദ്യുതിയുമായുള്ള ബന്ധം വേര്‍പെടുത്തുക
– രോഗിക്ക് ബോധം നഷ്ടപ്പെട്ടില്ലെങ്കില്‍ നിരപ്പായ പ്രതലത്തില്‍ കിടത്തി ഹൃദയസ്പന്ദനവും ശ്വാസോച്ഛാസവും നിരീക്ഷിച്ച് സാധാരണനിലയിലായെന്ന് ഉറപ്പ് വരുത്തി വിദഗ്ധ വൈദ്യസഹായം നല്‍കുക
– ബോധം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ നിരപ്പായ പ്രതലത്തില്‍ കിടത്തി, കഴുത്ത് ഒരുവശത്തേക്ക് ചരിച്ച്, താടി അല്‍പം ഉയര്‍ത്തി ശ്വാസതടസം ഇല്ലെന്ന് ഉറപ്പ് വരുത്തുക. ഉടന്‍ ചികിത്സ നല്‍കുക.

ജലജന്യ രോഗങ്ങള്‍:

(വയറിളക്കം, കോളറ,
ടൈഫോയ്ഡ്, മഞ്ഞപ്പിത്തം)
– തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക
-വെള്ളം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കുക
-പാത്രങ്ങളും പച്ചക്കറികളും കഴുകുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കുക
-കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക

ജന്തുജന്യ രോഗങ്ങള്‍ (എലിപ്പനി)

-എലി, കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയുടെ മൂത്രംകൊണ്ട് മലിനമാകാന്‍ സാധ്യതയുള്ള വെള്ളവുമായുള്ള സമ്പര്‍ക്കമാണ് എലിപ്പനിക്ക് കാരണമാകുന്നത്. ആയതിനാല്‍ മലിനജല സമ്പര്‍ക്കം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം.
-കൈകാലുകളില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുക
-മലിനജലത്തില്‍ ജോലിചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും എലിപ്പനിക്കെതിരെ പ്രതിരോധ ഗുളിക (ആഴ്ചയില്‍ ഒരിക്കല്‍ 200 മി.ഗ്രാം ഡോക്‌സിസൈക്ലീന്‍) നിര്‍ബന്ധമായും സ്വീകരിക്കണം.

കൊതുകുജന്യ രോഗങ്ങള്‍:

-ഡെങ്കിപനി, മലമ്പനി, വെസ്റ്റ് നെല്‍പനി, ജപ്പാന്‍ജ്വരം തുടങ്ങി കൊതുകുജന്യ രോഗങ്ങള്‍ വെള്ളപൊക്കത്തിന് ശേഷം വ്യാപിക്കാന്‍ സാധ്യതയുണ്ട്
– ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക.

വായുജന്യ രോഗങ്ങള്‍:

ചിക്കന്‍പോക്‌സ്, എ്ച്ച്1 എന്‍ 1, വൈറല്‍ പനി തുടങ്ങിയ വായുജന്യ രോഗങ്ങള്‍ വെള്ളപൊക്കത്തിന് ശേഷം കൂടുതലായി വരാന്‍ സാധ്യതയുണ്ട്
-ചിക്കന്‍പോക്‌സ് ലക്ഷണം പ്രകടമായ രോഗികളെ മാറ്റിപാര്‍പ്പിച്ച് പ്രത്യേകചികിത്സ നല്‍കുക
– ബോധവല്‍കരണവും പരിചരണവും നല്‍കുക

മലിനജലവുമായി സമ്പര്‍ക്കംമൂലമുണ്ടാകുന്ന രോഗങ്ങള്‍

-ത്വക്ക് രോഗങ്ങളും കണ്ണ്, ചെവി എന്നിവയിലെ അണുബാധകളും വെള്ളപൊക്കത്തിന് ശേഷം കൂടുതലായി വരാന്‍ സാധ്യതയുണ്ട്.
-കഴിയുന്നതും ചര്‍മ്മം ഈര്‍പ്പരഹിതമായി സൂക്ഷിക്കുക
– മലിനജലത്തില്‍ ഇറങ്ങേണ്ടിവരുമ്പോള്‍ ക്ലോറിനേറ്റ് ചെയ്ത വെള്ളത്തില്‍ കൈകാലുകള്‍ കഴുകി വൃത്തിയാക്കി ഉണക്കേണ്ടതാണ്
-വളംകടി പോലുള്ള രോഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യസഹായം ഉറപ്പാക്കുക
– ചെങ്കണ്ണ്, ചെവിയിലുണ്ടാകുന്ന അണുബാധ എന്നിവക്കും വൈദ്യസഹായം തേടുക

india

ആര്‍സിബി പരേഡ് അപകടത്തില്‍ മരണം പത്തായി; 50 പേര്‍ക്ക് പരുക്ക്

6 പേരുടെ നില ഗുരുതരം

Published

on

ഐപിഎല്ലിൽ കന്നിക്കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീം ബെംഗളൂരുവിലെത്തി. ആർസിബിയുടെ വിക്ടറി പരേഡിനിടെ തിക്കും തീരക്കും. 10പേർ മരിച്ചു, 50 പേർക്ക് പരുക്ക്. 6 പേരുടെ നില ഗുരുതരം. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിക്കവേ ആണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരിൽ 6 വയസുള്ള പെൺകുട്ടിയും.

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വിമാനത്താവളത്തിൽ കോലി അടക്കമുള്ള ടീമിനെ സ്വീകരിച്ചു. ഔദ്യോഗിക വാഹനത്തിൽ പതാകയുമേന്തിയാണ് ടീമിനെ സ്വീകരിക്കാനായി ഡി കെ ശിവകുമാർ എത്തിയത്. ബെംഗളൂരുവിൽ ആര്‍സിബി ടീം വിക്ടറി പരേഡ് നടത്തും. ഇതേ തുടര്‍ന്ന് വിധാൻ സൗധയ്ക്ക് മുന്നിൽ നിന്ന് കസ്തൂർബ റോഡ് വരെ ഗതാഗതം നിരോധിച്ചു.

വിധാൻ സൗധയിൽ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെയാകും പരേഡ് നടത്തുക. ആരാധകരെ ചിന്നസ്വാമി സ്റ്റേഡിയത്തിലേയ്ക്ക് പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സ്റ്റേഡിയത്തിന് മുന്നിൽ ജനസാഗരമാണ് ചാമ്പ്യൻ ടീമിനെ കാത്തുനിൽക്കുന്നത്.

Continue Reading

kerala

മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്‍

Published

on

സി.പി.എം മലപ്പുറത്തെക്കുറിച്ച് മോശം ക്യാമ്പയിൻ നടത്തുന്നത് ഉപതെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. മലപ്പുറത്തെക്കുറിച്ച് ഏറ്റവുമധികം വർഗീയ പ്രസ്താവനകൾ നടത്തിയ എ. വിജയരാഘവനാണ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നൽകിയിരിക്കുന്നത് ഇത് മനഃപൂർവ്വമാണ്. മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചിട്ടാണ് ജയിക്കുന്നത് എന്നാണ് വി.എസ് അച്യുതാനന്ദൻ പറഞ്ഞത്. മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയതയെന്ന് കടകംപള്ളി സുരേന്ദ്രൻ 2017-ൽ പറഞ്ഞു.

ദേശീയപാത സർവേക്കെതിരെ മലപ്പുറത്ത് സമരം ചെയ്യുന്നത് തീവ്രവാദികളാണെന്നാണ് എ. വിജയരാഘവൻ പറഞ്ഞത്. മറ്റുള്ള സ്ഥലങ്ങളിലെല്ലാം ഹൈവേക്കെതിരെ സമരം ചെയ്തത് മിതവാദികളായിരുന്നു, മലപ്പുറത്ത് എത്തിയപ്പോൾ അത് തീവ്രവാദികളായി മാറിയെന്നും സതീശൻ പറഞ്ഞു. ആലപ്പാട് ഖനന വിരുദ്ധ സമരത്തിന് പിന്നിൽ മലപ്പുറത്തുകാരാണ് എന്നാണ് ഇ.പി ജയരാജൻ പറഞ്ഞത്. മതത്തിന്റെ പേരിൽ രാഷ്ട്രീയപ്രവർത്തനം നടത്തുന്ന മുസ്ലിംലീഗിന്റെ പ്രവർത്തനം സുപ്രിംകോടതി പരിശോധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. മലപ്പുറത്ത് ദേശീയപാത വിരുദ്ധ സമരത്തിൽ അക്രമം നടത്തിയത് രാജ്യദ്രോഹികളെന്നും പാണക്കാട് തങ്ങൾ യോഗി ആദിത്യനാഥിനെപ്പോലെയാണെന്നും കോടിയേരി ആരോപിച്ചിരുന്നു.

ഏറ്റവും വലിയ വർഗീയത ന്യൂനപക്ഷ വർഗീയതയെന്നാണ് വിജരാഘവൻ മലപ്പുറത്ത് പറഞ്ഞത്. മതമൗലികവാദ ചേരിലാണ് മുസ്ലിം ലീഗ്, മുന്നാക്ക സംവരണത്തെ എതിർത്തതിലൂടെ ലീഗ് ശ്രമിച്ചത് ധ്രുവീകരണത്തിനാണെന്നും വിജയരാഘവൻ ആരോപിച്ചിരുന്നു. സാദിഖലി തങ്ങളുടേത് സാകിർ നായികിന്റെ നിലപാട്, പാലത്തായിയിൽ തീവ്രവാദ സംഘടനകൾ നുണ പ്രചരിപ്പിക്കുന്നു, ദേശീയപാത വികസനം തടസ്സപ്പെടുത്തിയത് തീവ്രവാദികൾ, ദേശീയപാത സർവേക്ക് എതിരായി മലപ്പുറത്ത് സമരം ചെയ്യുന്നത് തീവ്രവാദികൾ, കോൺഗ്രസ് നേതാവ് എം.ഐ ഷാനവാസ് മുസ്ലിം തീവ്രവാദിയാണ് തുടങ്ങിയ പ്രസ്താവനകളും വിജയരാഘവൻ നടത്തിയിരുന്നു.

സിഎഎ വിരുദ്ധ സമരങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞുകയറി, കേരള മുഖ്യമന്ത്രി ഇത് സ്ഥിരീകരിച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. മലപ്പുറത്തെ കുറിച്ച് ഇത്ര മോശമായ ക്യാമ്പയിൻ ഒരുപാട് വർഷമായി തുടങ്ങിയിട്ട്. ഇതിന് പിന്നിൽ സിപിഎമ്മാണ്. ഇത്രയും സൗഹാർദത്തോടെ ആളുകൾ ജീവിക്കുന്ന ഒരു ജില്ലയെ കുറിച്ചാണ് സിപിഎം വർഗീയ പ്രചാരണം നടത്തുന്നത്. മലപ്പുറത്തിനെതിരെ ഇത്രയധികം വർഗീയ പ്രചാരണങ്ങൾ നടത്തിയ എ. വിജയരാഘവന് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് ചുമതല നൽകിയത് മനപ്പൂർവമാണ്. ഇതിന് നിലമ്പൂരിലെ ജനങ്ങൾ മറുപടി നൽകുമെന്നും സതീശൻ പറഞ്ഞു.

Continue Reading

kerala

സര്‍ക്കാറിനെതിരായ ജനവികാരം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

സർക്കാറിനെതിരായ ജനവികാരം ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി മലപ്പുറത്തെ മോശമായി ചിത്രീകരിച്ചത് ജനം മറക്കില്ല.
ജനങ്ങളുടെ മനസ്സിൽ ഉള്ളത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അതൊക്കെ ചിന്തിക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറത്ത് ദേശീയ പാത വീണ്ടും തകർന്ന സംഭവത്തിലും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കൂരിയാടിന്റെ തുടർച്ചയാണ് വലിയപറമ്പിലേതെന്നും പൊട്ടി വീണില്ലെന്നെ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒട്ടാകെ വിള്ളൽ ഉണ്ടെന്നും അശാസ്ത്രീയ ഡിസൈൻ ആണെന്ന് അവർ തന്നെ സമ്മതിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘റോഡ് പോകുന്ന എല്ലായിടത്തും ആശങ്ക ഉണ്ട്. കൂരിയാട് പാലം വേണ്ടി വരും. എന്ത് വേണം എന്ന് പറയേണ്ടത് അവർ ആണ്. മഴ തുടങ്ങിയിട്ടേ ഉള്ളൂ. ദേശീയപാത കണ്ട് കഴിഞ്ഞാൽ മൊത്തം അന്വേഷണം വേണം. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ചർച്ച നല്ലതാണ്. ഫലം സ്വീകാര്യമല്ലെങ്കിൽ പ്രക്ഷോഭം ഉണ്ടാവും’, പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending