Connect with us

Culture

വയനാട്ടിലെ പ്രളയം: മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ ‘ദേശാഭിമാനി’ വാര്‍ത്തകള്‍ക്ക് കടകവിരുദ്ധം

Published

on

കെ.എസ് മുസ്തഫ

കല്‍പ്പറ്റ: ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വയനാട് ജില്ലയെ പ്രളയത്തില്‍ മുക്കിയത് ബാണാസുര ഡാം തന്നെ. ഡാമുകള്‍ തുറന്നതല്ല വെള്ളപ്പൊക്കത്തിന് കാരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ വാദങ്ങളെ അപ്പാടെ തള്ളി ദേശാഭിമാനി. ബാണാസുര സാഗര്‍ അണക്കെട്ട് തുറന്ന സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ന്യായങ്ങളില്‍ പിഴവുണ്ടെന്നാണ്, സി.പി.എം മുഖപത്രമായ ദേശാഭിമാനി ഇതുസംബന്ധിച്ച് നല്‍കിയ വാര്‍ത്തകളില്‍ നിന്നു തെളിയുന്നത്.

മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണ് പ്രളയത്തിന് കാരണമായതെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ ശരിവെക്കുന്നതാണ് മഴക്കെടുതിയുടെ നാളുകളില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍. ആഗസ്റ്റ് 15-ലെ ദേശാഭിമാനി വാര്‍ത്തയില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് പുഴകളില്‍ ജലനിരപ്പുയരുകയും പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തതായി വ്യക്തമായി പറയുന്നുണ്ട്. ആഗസ്റ്റ് 14ല്‍, കനത്തമഴക്കും ഉരുള്‍പൊട്ടലിനുമൊപ്പം ഡാം തുറന്നത് വലിയ വെള്ളപ്പൊക്കത്തിനും, കനത്ത നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയിരുന്നുവെന്നും വാര്‍ത്ത നല്‍കിയിരുന്നു. ഇതാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഖണ്ഡിച്ചിരിക്കുന്നത്.

ബാണാസുര സാഗര്‍ അണക്കെട്ട് എല്ലാ വര്‍ഷവും നിറയുന്നതും, മുന്നറിയിപ്പില്ലാതെ തന്നെ തുറക്കാറുള്ളതുമായ ഡാമുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതുമാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇത്തവണയും ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഡാം നിറയുകയും തുറക്കുകയും ചെയ്തിട്ടുണ്ട്. ഈ അണക്കെട്ട് ഇങ്ങനെ ഘട്ടംഘട്ടമായി തുറക്കുമെന്ന് പ്രദേശവാസികള്‍ക്ക് അറിയാമെന്നും, അതുകൊണ്ട് തന്നെ ഈ ഘട്ടങ്ങളില്‍ അപായങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറയുന്നു.

എന്നാല്‍ ഇതിന് പിന്നാലെ ആഗസ്റ്റ് എഴിന് രാവിലെ ആറ് മണിക്ക് ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളമൊഴുക്കി വിട്ടതായി മുഖ്യമന്ത്രി പറയുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത് പോലെ രാത്രിയില്‍ ആരും അറിയാതെയല്ല, മറിച്ച് രാവിലെ ആറരക്കാണ് ഇത് ചെയ്തതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും തെറ്റാണെന്ന് ദേശാഭിമാനി വായിച്ചാല്‍ മനസിലാകും. സി പി എം മുഖപത്രത്തിലെ വാര്‍ത്തയില്‍ പറയുന്നത് ഇങ്ങനെയാണ്. ”തിങ്കളാഴ്ച (ആഗസ്റ്റ് 13ന്) രാത്രി ഒമ്പതരയോടെ ഘട്ടം ഘട്ടമായി ഷട്ടര്‍ 170 സെന്റിമീറ്ററിലെത്തിച്ചു. എന്നിട്ടും ജലനിരപ്പ് ക്രമീകരിക്കാന്‍ കഴിയാതെ വന്നതോടെ രാത്രി ഒന്നരയോടെ 10 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തി” ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ രാവിലെ ആറരക്കാണ് ഷട്ടര്‍ തുറന്നതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് വ്യക്തമാണ്.

കൂടാതെ വയനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമാകാനുള്ള കാരണം ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതാണെന്ന് ദേശാഭിമാനി നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നതായി കാണാം. വയനാട് ജില്ലയില്‍ വെള്ളപ്പൊക്കം രൂക്ഷമാകാനുള്ള കാരണം ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതാണെന്ന വാദം വീണ്ടും വീണ്ടും മുഖപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഗസ്റ്റ് 15ലെ വെള്ളപൊക്കം രൂക്ഷം എന്ന തലക്കെട്ടില്‍ നല്‍കിയ വാര്‍ത്തയില്‍ ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്കൊഴുകിയതോടെ പുഴകളില്‍ വെള്ളമുയര്‍ന്നുവെന്നും, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായെന്നും പറയുന്നു. മാനന്തവാടി – തലശ്ശേരി, മാനന്തവാടി – കൊയിലേരി റോഡുകളില്‍ വെള്ളം കയറി ഗതാഗതം മുടങ്ങിയതായും വാര്‍ത്ത നല്‍കിയിരുന്നു. ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്ത ബാണാസുര സാഗറിന്റെ ഷട്ടര്‍ തുറന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ അവകാശവാദങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും എതിരാണ്.

ദേശാഭിമാനിയുടെ വാര്‍ത്തയെ ചൊല്ലിയും മുഖ്യമന്ത്രിയുടെ വാക്കുകളെ ചൊല്ലിയും വയനാട്ടില്‍ ചര്‍ച്ച സജീവമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയുകയാണ് പാര്‍ട്ടിപത്രവും, മുഖ്യമന്ത്രിയും ചെയ്യുന്നതെന്നാണ് കൂടുതലായും ഉയരുന്ന അഭിപ്രായം. ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതിനെ തുടര്‍ന്നായിരുന്നു വെള്ളമുണ്ട, പടിഞ്ഞാറത്തറ, തരിയോട്, പനമരം, കോട്ടത്തറ ഗ്രാമപഞ്ചായത്തുകള്‍ വെള്ളത്തിനടിയിലായതും വെള്ളപ്പൊക്കം രൂക്ഷമായും. ഇത് സത്യമായിരുന്നുവെന്ന് നേരത്തെ അംഗീകരിക്കുന്ന ദേശാഭിമാനി മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കഴിഞ്ഞതോടെ നേരത്തെ നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് സമ്മതിക്കുക കൂടിയാണ്.

മുന്നറിയിപ്പില്ലാതെയാണ് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതെന്ന് മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു അഭിപ്രായപ്പെട്ടിരുന്നു. ജില്ലാ പേജില്‍ വരുന്ന വാര്‍ത്തകളും ഇതിനെ സാധൂകരിച്ച് ഭരണകക്ഷി എം.എല്‍.എ പ്രതികരിച്ചിട്ടും അറിയാതിരുന്ന മുഖ്യമന്ത്രിക്ക് വയനാടിന്റെ കാര്യത്തില്‍ എത്രമാത്രം താല്‍പര്യമുണ്ടെന്ന് തെളിയിക്കാന്‍ വിവാദം കാരണമായെന്ന് വേണം കരുതാന്‍.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending