india
കലാപത്തിന് ആഹ്വാനം; പ്രഗ്യാ സിങിനെതിരെ പരാതി നല്‍കിയിട്ടും കേസെടുത്തില്ല
. മുമ്പും നിരവധി തവണ വിഷം തുപ്പുന്ന പ്രസ്താവനകള്‍ നടത്തി വിവാദത്തിലായിട്ടുള്ള ആളാണ് പ്രഗ്യാസിങ്.

ശിവമോഗ: മുസ്‌ലിംകള്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്തിട്ടും ബി.ജെ.പി എം.പിയും മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാസിങ് താക്കൂറിനെതിരെ കേസെടുക്കാതെ കര്‍ണാടക പൊലീസ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെയും രാഷ്ട്രീയ നിരീക്ഷകന്‍ തെഹ്‌സീന്‍ പൂനവാലയുമാണ് പ്രഗ്യക്കെതിരെ ശിവമോഗ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്.
തുടര്‍ച്ചയായി പരാതികള്‍ ലഭിച്ചിട്ടും കേസെടുക്കാന്‍ പൊലീസ് തയാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ അക്രമം സൃഷ്ടിക്കാനുള്ള പ്രകോപനപരമായ പരാമര്‍ശങ്ങളാണ് പ്രഗ്യാസിങ് നടത്തിയതെന്ന് സാകേത് ഗോഖലെ നല്‍കിയ പരാതിയില്‍ പറയുന്നു. ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്ത് ക്രമസമാധാനം തകര്‍ക്കാന്‍ അവര്‍ പ്രോത്സാഹിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐ.പി.സിയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പ്രഗ്യാ സിങിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തെഹ്‌സീന്‍ പൂനവാലയും പരാതിയില്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ സമുദായത്തിനെതിരായ അങ്ങേയറ്റം വിദ്വേഷപരവും നിന്ദ്യവുമായ പ്രസ്താവനയാണ് പ്രഗ്യ നടത്തിയതെന്ന് തെഹ്‌സീന്റെ പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം, പ്രഗ്യയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പ്രഗ്യക്കെതിരെ ഉടന്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു.
പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കുകയാണ് പ്രഗ്യ ചെയ്തതെന്ന് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ അജയ് സിങ് ആരോപിച്ചു. പ്രഗ്യ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. ഇനി ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ അവരെ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു പാര്‍ലമെന്റ് അംഗം ഇത്തരം പരാമര്‍ശം നടത്തിയത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. ‘അവള്‍ ഒരു ഭീകരവാദിയാണ്. എന്തുകൊണ്ടാണ് കര്‍ണാടക ഇത്തരമൊരു അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതെന്ന് അറിയില്ല- പ്രിയങ്ക് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം കര്‍ണാടകയിലെ ശിവമോഗയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് പ്രഗ്യ വിദ്വേഷ പ്രസംഗം നടത്തിയത്.
‘
ഹിന്ദുക്കളുടെ വീടുകളില്‍ ആയുധങ്ങള്‍ സുക്ഷിക്കണം, മറ്റൊന്നുമില്ലെങ്കിലും കത്തികളെങ്കിലും മൂര്‍ച്ച കൂട്ടി സൂക്ഷിക്കണം. എന്താണ് സംഭവിക്കുന്നതെന്ന് പറയാനാവില്ല. എല്ലാവര്‍ക്കും സ്വയം സംരക്ഷണത്തിനുള്ള അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടില്‍ നുഴഞ്ഞുകയറി ആക്രമിക്കുകയാണെങ്കില്‍, ഉചിതമായ മറുപടി നല്‍കുന്നത് നമ്മുടെ അവകാശമാണ്- എന്നിങ്ങനെയായിരുന്നു പ്രഗ്യയുടെ പ്രസംഗം. മുമ്പും നിരവധി തവണ വിഷം തുപ്പുന്ന പ്രസ്താവനകള്‍ നടത്തി വിവാദത്തിലായിട്ടുള്ള ആളാണ് പ്രഗ്യാസിങ്.
മുംബൈ ഭീകരാക്രമണത്തില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമാണെന്ന വിവാദ പ്രസ്താവനയുമായി പ്രഗ്യ രംഗത്തുവന്നിരുന്നു. 2008 സെപ്തംബറില്‍ മഹാരാഷ്ട്രയിലെ മാലേഗാവില്‍ മസ്ജിദിന് സമീപം ആറ് പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിലെ പ്രതികളിലൊരാളാണ് പ്രഗ്യ.
india
അഹമ്മദാബാദ് വിമാനാപകടം: 125 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 84 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പൈലറ്റ് സുമീത് സബർവാളിൻ്റെ മൃതദേഹം മുംബൈയിലെത്തിച്ചു.
അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകർന്ന് 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. അതിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും. ഫലം കാത്ത് സഹോദരൻ രതീഷ് അഹമ്മദാബാദിൽ തുടരുകയാണ്.
അപകടത്തിന് പിന്നാലെ സർവ്വീസ് നിർത്തിവെച്ച അഹമ്മദാബാദ് – ലണ്ടൻ എയർ ഇന്ത്യ സർവീസ് ഇന്ന് പുനരാരംഭിക്കും. ഉച്ചയ്ക്ക് 1.17 ന് എയർ ഇന്ത്യ ബോയിംഗ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. അതേസമയം വിമാന അപകടം ഉണ്ടായ സ്ഥലത്ത് ഇന്നും പരിശോധനകളും മറ്റും തുടരും.
Health
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ആക്റ്റീവ് കേസുകളുടെ എണ്ണം 6836
കേരളത്തിലും ആക്ടിവ് കേസുകൾ കുറഞ്ഞു

രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. ആക്റ്റീവ് കേസുകളുടെ എണ്ണം 6836 ആയി കുറഞ്ഞു. ഒറ്റ ദിവസം 428 കേസുകളുടെ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കേരളത്തിലും ആക്ടിവ് കേസുകൾ കുറഞ്ഞു. ഒറ്റ ദിവസം 261 കേസുകളുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതുവരെ 14772 പേർ രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണം.
ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആക്ടീവ് കേസുകളുടെ എണ്ണം കുറവാണ്. കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നു എന്നത് ആശ്വാസകരമാണ്. LF.7, XFG, JN.1, അടുത്തിടെ തിരിച്ചറിഞ്ഞ NB.1.8.1 എന്നിവയുൾപ്പെടെ ഉയർന്നുവരുന്ന ഉപ വകഭേദങ്ങൾ കാരണം ഇന്ത്യയിൽ നിലവിൽ കോവിഡ്-19 കേസുകൾ വർധിച്ചത്.
india
അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേ മൃതദേഹവും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 74 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേ മൃതദേഹവും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.
അപകടത്തില്‍ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകര്‍ന്ന് 274 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. അതില്‍ 241 പേര്‍ വിമാനത്തിലുണ്ടായിരുന്നവരാണ്.
-
News1 day ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
News3 days ago
ഇസ്രാഈല്‍ ചെയ്തത് ഗുരുതരമായ തെറ്റ്; ഒരു തരത്തിലുമുള്ള ദയയും കാണിക്കില്ല; ഇനി അവരുടെ ജീവിതം ഇരുളടഞ്ഞതായിരിക്കും; ആയത്തുല്ല ഖാംനഇ
-
kerala3 days ago
പീരുമേട്ടില്‍ ആദിവാസി യുവതി മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍
-
News3 days ago
ഇറാന് തിരിച്ചടി; ഇസ്രാഈലില്‍ മരണസംഖ്യ ഉയരുന്നു
-
india3 days ago
ഇന്ത്യയുടെ ഇസ്രാഈല്‍ നിലപാട് ലജ്ജാകരം: പ്രിയങ്ക ഗാന്ധി
-
kerala3 days ago
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല
-
More3 days ago
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്
-
india3 days ago
ഇസ്രാഈലിന് അനുകൂലമായ ഇന്ത്യയുടെ നിലപാട്: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകര്‍ത്തു: കോണ്‍ഗ്രസ്