Connect with us

More

ഒരു ജൂത വൃദ്ധയും മുസ്ലിം ചെറുപ്പക്കാരും; അപൂര്‍വമായ ആത്മബന്ധത്തിന്റെ കഥ

Published

on

ഫസീല മൊയ്തു

മനുഷ്യര്‍ തമ്മിലുള്ള ഇടപാടുകളും ഇടപെടലുകളും വലിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന കാലമാണ്. ജീവിതത്തിന്റെ സ്വഭാവികതകള്‍ പോലും കുടുസ്സായ ചിന്തകളുടെ കള്ളികളാല്‍ വേര്‍തിരിക്കപ്പെടുകയും, സ്‌നേഹത്തിനും സന്തോഷത്തിനും പുഞ്ചിരിക്കും സഹായത്തിനുമെല്ലാം ഉപാധികള്‍ വെക്കപ്പെടുകയും ചെയ്യുന്ന കാഴ്ചകള്‍ കാണാം ചുറ്റിലും. മുസ്ലിംകളെ ഇഷ്ടമാണ് എന്ന നിഷ്‌കളങ്കമായ പ്രസ്താവനക്ക്, ജീവന്‍ കൊണ്ട് പിഴയൊടുക്കേണ്ടി വന്ന പെണ്‍കുട്ടിയെ പറ്റിയുള്ള വാര്‍ത്ത ഏല്‍പ്പിച്ച പൊള്ളലിന്റെ ചൂട് മാഞ്ഞിട്ടില്ല. പരസ്പരം വെറുപ്പോടെ, സംശയത്തോടെ നോക്കണമെന്നു നിര്‍ബന്ധിക്കുന്ന ഇരുട്ടിന്റെ വക്താക്കള്‍ കൊലവാളുകളുമായി റോന്തു ചുറ്റുമ്പോള്‍, പ്രതീക്ഷയുടെ നേരിയ വെളിച്ചം പോലും വലിയ ആശ്വാസമാണ്. എന്നാല്‍, അത്തരത്തിലുള്ള വലിയൊരു വെളിച്ചത്തെ, നേരില്‍ പകര്‍ത്തുകയാണ് സംവിധായകന്‍ ശരത് കൊട്ടിക്കല്‍ ‘സാറാ ത്വാഹാ തൗഫീഖ്’ എന്ന ഡോക്കുമെന്ററിയില്‍.

ഇസ്രാഈലും ഫലസ്തീനും തമ്മിലുള്ള സംഘര്‍ഷം ജൂതഇസ്ലാം മതങ്ങള്‍ തമ്മിലുള്ള യുദ്ധമായി വായിക്കപ്പെടുന്ന കാലത്ത്, പ്രായം ചെന്ന ഒരു ജൂത സ്ത്രീയും രണ്ട് മുസ്ലിം ചെറുപ്പക്കാരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയ്ക്ക് വലിയ അര്‍ത്ഥ വിതാനങ്ങളുണ്ട്. അതിനെ, അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വലിയ കാന്‍വാസില്‍ പകര്‍ത്തുകയാണ് ശരത് ചെയ്യുന്നത്. മട്ടാഞ്ചേരിയില്‍ ജീവിച്ചിരിക്കുന്ന ജൂതസ്ത്രീയായ സാറയും അവരുടെ ഏറ്റവും അടുത്ത സുഹൃത്തായ ഇസ്ലാം മതവിശ്വാസിയുമായ താഹയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് സംവിധായകന്‍ ശരത് നാലു വര്‍ഷത്തോളമെടുത്ത് തയാറാക്കിയ ഡോക്യുമെന്ററിയിലൂടെ പറഞ്ഞുവെക്കുന്നത്. പ്രഗത്ഭരായ ഒട്ടേറെ സാങ്കേതിക പ്രവര്‍ത്തകരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.

മട്ടാഞ്ചേരി ജൂതത്തെരുവിലെ 95വയസ്സുള്ള സ്ത്രീയാണ് സാറ കോഹെന്‍. സാറയുടെ സുഹൃത്തുക്കളാണ് താഹയും തൗഫീക്കും. താഹ സാറയുടെ കെയര്‍ടേക്കറാണ്. സൗത്ത് ഏഷ്യയില്‍ ഹീബ്രു ഭാഷയില്‍ കാലിഗ്രാഫി ചെയുന്ന ഒരേ ഒരു മുസ്ലീമുമാണ് തൗഫീക്ക്. മൂവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴവും പരപ്പും കാണിക്കുന്നതിനൊപ്പം ജൂതമതവും കേരളവും തമ്മില്‍ എത്രത്തോളം ബന്ധപ്പെട്ടുകിടക്കുന്നുണ്ടെന്നും ശരത് അടയാളപ്പെടുത്തുന്നു.

കേരളത്തിലെ ജൂതചരിത്രവും കേരളത്തിലേക്ക് ജൂതന്‍മാരെത്തിയതിനെക്കുറിച്ചുമൊക്കെ ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. 2013ലാണ് ഇതിന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ തുടങ്ങുന്നത്. സാറക്കിപ്പോള്‍ 95 വയസ്സായി. പ്രായത്തിന്റെ അവശതകള്‍ അവരെ തളര്‍ത്തുണ്ടെങ്കിലും വലിയൊരു ആത്മസൗഹൃദം സാറയെ താങ്ങുന്നുണ്ട്. സ്വന്തം കുടുംബത്തിലെ ഒരംഗത്തെ നോക്കുന്നതിനേക്കാള്‍ മനോഹരമായാണ് താഹ സാറയെ പരിപാലിക്കുന്നത്. അതിര്‍വരമ്പുകളില്ലാത്ത സൗഹൃദത്തിന്റെ നേര്‍ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ പലപ്പോഴും കണ്ണ് നിറഞ്ഞുവെന്ന് ശരത് ഓര്‍ക്കുന്നു. അപ്രതീക്ഷിതമായാണ് വളരെ പ്രധാന്യമുള്ള ഈ വിഷയം കൈകാര്യം ചെയ്യാന്‍ ശരത് ഒരുങ്ങുന്നത്. ആറേഴുവര്‍ഷം മുമ്പ് സാറയെത്തേടി എറണാംകുളത്തെത്തുകയായിരുന്നു ശരത്. വളരെ അടുത്തറിഞ്ഞപ്പോള്‍, കണ്ടു മനസ്സിലാക്കിയപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന തീവ്രമായ ഒരു വിഷയവുമായി ബന്ധപ്പെട്ടുള്ള ഡോക്യുമെന്ററി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഇസ്രാഈല്‍ അതിക്രമത്തില്‍ ഫലസ്തീന്‍ ഞെരിഞ്ഞമരുമ്പോഴും, അതിന്റെ തുടര്‍ച്ചയായി ആഗോള തലത്തില്‍ സയണിസ്റ്റ് വിരോധം കത്തുമ്പോഴും സാറ അതിനെക്കുറിച്ചൊന്നും ആശങ്കപ്പെടുന്നില്ലെന്നാണ് ശരത് പറയുന്നത്. കൊച്ചിയിലെ ജൂതത്തെരുവില്‍ സാറയും കുടുംബവും സുരക്ഷിതയായിരുന്നു. സഹോദരനും ഭര്‍ത്താവും വിട്ടുപോയതിനുശേഷവും സൗഹൃദങ്ങളാല്‍ സാറ സമ്പന്നയും സുരക്ഷിതയുമാണ്. അതില്‍ക്കൂടുതല്‍ സുരക്ഷിതത്തെക്കുറിച്ചൊന്നും അവരുടെ ചിന്തയിലില്ല. എത്തിപ്പെട്ട നാട്ടില്‍ നിന്നും തിരിച്ചുപോകണമെന്ന് അവരുടെ ചിന്തകളില്‍ പോലുമില്ലെന്നുമാണ് അവരുമായി അടുത്തപ്പോള്‍ മനസ്സിലായതെന്ന് ശരത് പറയുന്നു.

മലയാള സിനിമകളില്‍ പലപ്പോഴായി ജൂതമതം ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. മലയാളികളുടെ പൊതുബോധത്തില്‍ കയറിക്കൂടിയ ജൂതമതത്തിന്റെ നെഗറ്റീവ് ചിന്തകളാണ് സിനിമകളിലും ദൃശ്യങ്ങളായത്. ഗ്രാമഫോണും എസ്രയുമെല്ലാം വാണിജ്യതാല്‍പ്പര്യവും കൂടി മുന്നോട്ട് വെച്ചപ്പോള്‍ യഥാര്‍ത്ഥ്യങ്ങളില്‍ നിന്നും വ്യതിചലിച്ചു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ് ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളുമായി വരുന്ന ‘സാറ താഹാ തൗഫീഖ്’ എന്ന ഡോക്യുമെന്ററിയെന്ന് ശരത് വ്യക്തമാക്കുന്നു. വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട രണ്ടുമതവിഭാഗങ്ങളിലുള്ളവരുടെ ഹൃദയബന്ധത്തിന്റെ ആവിഷ്‌ക്കാരമാണ് ‘സാറ താഹാ തൗഫീഖ്’. ഇരുമതങ്ങളെക്കുറിച്ചും വ്യാപകമായുള്ള തെറ്റിദ്ധാരണകളെ വലിച്ചുകീറുന്ന കാഴ്ച്ചകളാണ് ഡോക്യുമെന്ററിയിലുടനീളം ശരത് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. കൃത്യമായ സമകാലീന രാഷ്ട്രീയവും ഡോക്യുമെന്ററിയിലൂടെ കടന്നുപോകുന്നുണ്ട്. അറിഞ്ഞുകൊണ്ടൊരു മതമോ രാഷട്രീയമോ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ എല്ലാം വ്യക്തമാക്കുന്ന ഒരു പരിസ്ഥിതിയാണ് ഡോക്യുമെന്ററിയിലുള്ളതെന്നാണ് ശരതിന്റെ സാക്ഷ്യം.

അണിയറയില്‍ മികച്ച പ്രതിഭകളാണ് ഡോക്യുമെന്ററിക്കുവേണ്ടി ഒന്നിച്ചിരിക്കുന്നത് എന്നതാണ് ‘സാറ താഹ തൗഫീക്കിന്റെ’ മറ്റൊരു പ്രത്യേകത. ദേശീയ പുരസ്‌കാര ജേതാവായ തോമസ് കോട്ടക്കകമാണ് നിര്‍മ്മാതാവ്. ദൃശ്യഭംഗി ഒപ്പിയെടുത്തിരിക്കുന്നത് വിഷ്ണു തണ്ടാശ്ശേരിയുടെ ക്യാമറയാണ്. അമല്‍നീരദിനും സമീര്‍ താഹിറിനും വേണ്ടി സ്റ്റില്‍ഫോട്ടോഗ്രാഫി ചെയ്തുവരുന്ന വിഷ്ണു ആദ്യമായി ചലനചിത്രം പകര്‍ത്തുന്നു എന്ന പ്രത്യേകതയുണ്ട്. ആമേനിലും സോളോയുമടക്കം നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ചെയ്ത പ്രശാന്ത് പിള്ളയാണ് സാറ താഹ തൗഫീക്കിന് പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത്. ബാജിറാവു മസ്താനിയിലെ ശബ്ദവിന്യാസത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ മലയാളിയായ ജസ്റ്റിന്‍ ജോസാണ് സൗണ്ട് ഡിസൈന്‍ ചെയ്യുന്നത്. ലിജിന്‍ ചെറിയാന്‍ ജേക്കബ് എഡിറ്റിങ് നിര്‍വ്വഹിച്ച ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ വര്‍ക്കുകള്‍ ജയറാം രാമചന്ദ്രനും ചെയ്തിരിക്കുന്നു.

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

kerala

‘ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കി’: എളമരം കരീമിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി

Published

on

കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിന് എതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി. വീഡിയോ ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

Continue Reading

Trending