Connect with us

india

പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം നടത്തിയതിന് അറസ്‌റ്റോ? ഇതെന്ത് , ഉത്തരകൊറിയയോ ?

ഇന്ത്യയുടെ ഫ്രീഡം സൂചിക 189 രാജ്യങ്ങളില്‍ 150 ആണെന്ന് കണ്ടെത്തിയിരിക്കവെയാണീ സംഭവം. ഇനി ഇതിലും താഴേക്കാകുമോ പോക്ക്?

Published

on

മീഡിയന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമര്‍ശം നടത്തിയതിന് രാജ്യത്തെ പ്രധാനപ്രതിപക്ഷപാര്‍ട്ടിയുടെ പ്രധാന നേതാവിനെ അറസ്റ്റ് ചെയ്ത പൊലീസ് എന്താണ് ലക്ഷ്യമിടുന്നത്. ആരാണിതിന് പിന്നില്‍. ഇതോടെ ഇന്ത്യയെന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം ചെറുതായിപ്പോയില്ലേ. കഴിഞ്ഞദിവസം പത്രസമ്മേളനത്തിനിടയിലാണ് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പ്രധാനമന്ത്രിയെ പരിഹസിച്ചത്. മോദിയെ നരേന്ദ്രദാമോദര്‍ദാസ് മോദിയെന്നതിന് പകരം നരേന്ദ്രഗൗതം ദാസ് മോദിയെന്നാണ് ഖേര വിശേഷിപ്പിച്ചത്. രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്ചയായി പരക്കെ അറിയപ്പെടുന്നതാണ് പ്രധാന വ്യവസായി ഗൗതം അദാനിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ആരോപണങ്ങളും. അമേരിക്കന്‍ കമ്പനി ഹിന്‍ഡന്‍ബെര്‍ഗ് പുറത്തുകൊണ്ടുവന്ന തട്ടിപ്പുകളാണ് അദാനിയുടെ വിലയിടിച്ചത്. ഇന്ത്യയിലെ മൂന്നാം സ്ഥാനത്തുനിന്ന് ഇപ്പോള്‍ അദാനിയുടെ സ്ഥാനം 25-ാം സ്ഥാനത്താണ്. എന്നാല്‍ ഇതേക്കുറിച്ച് സര്‍ക്കാരിന് അനക്കമില്ലെന്ന ്മാത്രമല്ല, പ്രധാനമന്ത്രിയോ സര്‍ക്കാരിലെ മറ്റ് ഉന്നതരോ കമാന്നൊരക്ഷരം ഉരിയാടുന്നുമില്ല. പാര്‍ലമെന്റില്‍ പ്രതിപക്ഷം തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കാനായി പ്രശ്‌നം ചര്‍ച്ചക്കെടുക്കാനാവശ്യപ്പെട്ടപ്പോഴെല്ലാം ഭരണപക്ഷമായ ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധിച്ച് വിഷയം തണുപ്പിക്കാനാണ ്ശ്രമിക്കുന്നത്. സ്വാഭാവികമായും കോണ്‍ഗ്രസ് വക്താക്കളും നേതാക്കളും ഇതേക്കുറിച്ച് പുറത്ത് പ്രതിഷേധിക്കുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ ഖേര നടത്തിയ പരാമര്‍ശത്തില്‍പിടിച്ച് അദ്ദേഹത്തെ വിമാനത്തില്‍വെച്ച് നാടകീയമായി പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് എന്ത് ജനാധിപത്യമാണെന്നാണ ്ജനം അത്ഭുതപ്പെടുന്നത്.
ഇത്തരത്തില്‍ എത്രയോ തവണ മുന്‍പ്രധാനമന്ത്രിമാര്‍ക്ക് നേരെ ഇതേ ബി.ജെ.പി നേതാക്കള്‍ വിമര്‍ശനവും പരിഹാസവും ഉന്നയിച്ചിട്ടുണ്ട്. അടുത്തകാലം വരെ രാഹുല്‍ഗാന്ധിയെ പപ്പു എന്നാണ് ബി.ജെ.പി നേതാക്കള്‍ തുടരെത്തുടരെ പരിഹസിച്ച് വിളിച്ചിരുന്നത്. മുമ്പ് ഇന്ദിരാഗാന്ധിയെ ദുര്‍ഗയെന്ന് വിളിച്ചാക്ഷേപിച്ചതും ഇന്നത്തെ ഭരണപക്ഷക്കാരാണ്. രാജീവിനെയും സോണിയാഗാന്ധിയെയും ഇത്തരത്തില്‍ ബി.ജെ.പിക്കാര്‍ പരിഹസിച്ച് അഭിസംബോധന ചെയ്തിട്ടുണ്ട്. എന്നാല്‍ മോദിയെ പേര് മാറ്റി വിളിച്ചുവെന്നതിന്റെ പേരില്‍ ബി.ജെ.പി ഭരിക്കുന്ന ആസാമില്‍നിന്ന് പൊലീസിനെ വരുത്തി അറസ്റ്റ് ചെയ്യുന്നത് ഉത്തരകൊറിയയെ ആണ് ഓര്‍മപ്പെടുത്തുന്നത്. മുമ്പൊരിക്കലും ഇത്തരത്തിലൊരു സംഭവം രാജ്യത്ത് കേട്ടുകേള്‍വിയില്ല . അതും കോണ്‍ഗ്രസിന്റെ പ്രധാന ദേശീയ സമ്മേളനത്തിലേക്ക് നേതാക്കളോടൊപ്പം പോകവെയാണ് അറസ്‌റ്റെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞദിവസമാണ് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ മകളുടെ പേര് മറ്റാര്‍ക്കും വേണ്ടെന്ന് അദ്ദേഹം ഉത്തരവിട്ടതായി ആ രാജ്യത്തുനിന്ന് വാര്‍ത്ത വന്നത്. ഇനിയധികം നാളില്ല, ഗൗതം മോദി, സോറി, ദാമോദര്‍ദാസ് മോദി എന്ന പേര് ഇന്ത്യയിലെ മറ്റൊരാള്‍ക്കും പാടില്ലെന്ന് ഉത്തരവിറങ്ങാനെന്ന് തോന്നുന്നു! ഇന്ത്യയുടെ ഫ്രീഡം സൂചിക 189 രാജ്യങ്ങളില്‍ 150 ആണെന്ന് കണ്ടെത്തിയിരിക്കവെയാണീ സംഭവം. ഇനി ഇതിലും താഴേക്കാകുമോ പോക്ക്?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാഹുൽ ഗാന്ധിയുടെ വ്യാജ വിഡിയോകൾ പ്രചരിപ്പിച്ചപ്പോൾ എന്ത് നടപടിയാണ് സ്വീകരിച്ചത്? അമിത് ഷായോട് കോൺഗ്രസ്

ചില കാബിനറ്റ് മന്ത്രിമാർ പോലും ഇത്തരം വിഡിയോകൾ പങ്കുവെച്ചിട്ടുണ്ടെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Published

on

രാഹുൽ ഗാന്ധിയുടെ നിരവധി വ്യാജ വിഡിയോകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചപ്പോൾ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് കോൺഗ്രസ്. ചില കാബിനറ്റ് മന്ത്രിമാർ പോലും ഇത്തരം വിഡിയോകൾ പങ്കുവെച്ചിട്ടുണ്ടെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ മനസിൽ ഭയം കുത്തിവെക്കുകയായിരുന്നെന്നും ബി.ജെ.പി പൊതുതെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഗുജറാത്ത് എന്നും മുൻപന്തിയിലായിരുന്നു. ഈഗോയെ എങ്ങനെ തകർക്കണമെന്ന് ഗുജറാത്തിന് അറിയാം. കഴിഞ്ഞ പത്ത് വർഷത്തെ റിപ്പോർട്ട് കാർഡ് കാണിക്കുന്നതിന് പകരം ബി.ജെ.പി നേതാക്കൾ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. റിപോർട്ട് കാർഡില്ല. കാരണം ബി.ജെ.പി ഒന്നും ചെയ്തിട്ടില്ല” -ഖേര പറഞ്ഞു.

എസ്‌.സി, എസ്‌.ടി, ഒ.ബി.സി വിഭാഗങ്ങളുടെ സംവരണാവകാശങ്ങൾ വെട്ടിക്കുറക്കുന്നതായി അമിത് ഷാ പ്രഖ്യാപിക്കുന്ന വ്യാജ വിഡിയോ ഷെയർ ചെയ്തതിന് കോൺഗ്രസ് നേതാവ് സതീഷ് വൻസോളയെയും ആം ആദ്മി പാർട്ടി (എ.എ.പി) പ്രവർത്തകൻ രാകേഷ് ബാരിയയെയും കഴിഞ്ഞ ദിവസം ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തി അമിത് ഷായും രംഗത്തെത്തി.

Continue Reading

india

ഞാൻ ജീവിച്ചിരിക്കെ മുസ്‍ലിംകൾക്ക് സംവരണം നൽകില്ല -മോദി

തെലങ്കാനയിലെ മേദക് ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എസ്.സി-എസ്.ടി വിഭാഗങ്ങളുടെ ചെലവിൽ മുസ്‍ലിംകൾക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലെ മേദക് ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ മൂന്നാം തവണത്തെ ഭരണത്തിൽ ഭരണഘടനയുടെ 75ാം വാർഷികം വിപുലമായി ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ അനന്തരാവകാശ നികുതി കൊണ്ടുവരും. പാരമ്പര്യമായി ലഭിച്ച സ്വത്തിൽ 55 ശതമാനത്തിലധികം നികുതി ഈടാക്കാൻ അവർ പദ്ധതിയിടുകയാണ്.

വ്യാജ വാഗ്ദാനങ്ങൾ, വോട്ട് ബാങ്ക് രാഷ്ട്രീയം, മാഫിയകളെയും ക്രിമിനലുകളെയും പിന്തുണക്കൽ, കുടുംബ രാഷ്ട്രീയം, അഴിമതി എന്നിവയാണ് കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോഴെല്ലാം അവരുടെ രാഷ്ട്രീയ ചിഹ്നങ്ങൾ. തെലങ്കാനയെ ആദ്യം കൊള്ളയടിച്ചത് ബി.ആർ.എസാണെന്നും ഇപ്പോൾ കോൺഗ്രസാണ് അത് ചെയ്യുന്നതെന്നും മോദി ആരോപിച്ചു.

ഏക സിവിൽ കോഡിൽ ഉറച്ച് വീണ്ടും അമിത് ഷാ

ഗുവാഹതി: മോദി സർക്കാറിന് മൂന്നാമൂഴം ലഭിച്ചാൽ ഏക സിവിൽ കോഡ് ദേശീയ തലത്തിൽ നടപ്പാക്കുമെന്ന് ആവർത്തിച്ച് ബി.ജെ.പി നേതാവും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. അസമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം ഗുവാഹതിയിൽ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഒരൊറ്റ നിയമം എന്നത് ബി.ജെ.പിയുടെ പ്രഖ്യാപിത നയമാണ്. അത് നടപ്പാക്കുകതന്നെ ചെയ്യും. മതത്തിന്റെ പേരിലുള്ള സംവരണത്തിനും ബി.ജെ.പി എതിരാണ്. തങ്ങൾ വോട്ടർമാരെ ന്യൂനപക്ഷം, ഭൂരിപക്ഷം എന്നിങ്ങനെ വേർതിരിച്ച് കാണുന്നില്ല. എന്നാൽ, സംവരണ വിഷയത്തിൽ കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക്

ഏർക്കാട് നിന്ന് സേലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

Published

on

തമിഴ്നാട്ടിലെ സേലത്തുണ്ടായ ബസ് അപകടത്തിൽ ആറ് മരണം. 50 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏർക്കാട് നിന്ന് സേലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഹെയർപിൻ വളവിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.

Continue Reading

Trending