Connect with us

Culture

പിണറായിയെ വീഴ്ത്തിയ ഹാരിസ് ബീരാനെ അറിയുമോ

Published

on

 
രാജ്യത്തെ നിയമപോരാട്ടങ്ങളിലെ ഏറെ പ്രാധ്യാന്യമുള്ള ഒന്നായിരുന്നു ടി.പി സെന്‍കുമാര്‍ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും പിണറായി വിജയന്റെ സംസ്ഥാന സര്‍ക്കരും തമ്മില്‍ നടന്നത്. അന്വേഷണങ്ങളിലെ വീഴ്ച ആരോപിച്ചായിരുന്നു ഈ ഐ.പി.എസ് ഉദ്യോഗസ്ഥനെ ഡി.ജി.പി സ്ഥാനത്തു നിന്നു നീക്കിയത്. ജിഷവധം, പൂറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം എന്നീ സംഭവങ്ങളിലാണ് അന്വോഷണത്തില്‍ പാളിച്ച പറ്റിയതായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ കാലാവധി തീരുംമുന്നേ തന്നെ സ്ഥാനത്തു നിന്നു നീക്കിയതിനു എതിരായി ടി.പി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് ഈ കേസ് ശ്രദ്ധപിടിച്ചു പറ്റുന്നത്.

അഥവാ ഒരു സംസ്ഥാന സര്‍ക്കാറും പുറത്താക്കപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥനുമിടയില്‍ നടക്കുന്ന നിയമയുദ്ധത്തില്‍ നീതി ആരുടെ പക്ഷത്തേക്ക് ചേരുമെന്നായിരുന്നു എല്ലാവരും ഉറ്റുേേനാക്കിയത്.

ഈ കേസ് സര്‍ക്കാറിന്റെ അഭിമാനപ്രശ്‌നമായി മറുമെന്ന തോന്നിയപ്പോള്‍ പിണറായി സര്‍ക്കാര്‍ വന്‍തുക മുടക്കി കൊണ്ട് പ്രമുഖ അഭിഭാഷകരെ തന്നെ രംഗത്തിറക്കി. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകന്‍ ഹരീഷ് സല്‍വയും മറ്റൊരു മുതിര്‍ന്ന അഭിഭാഷകന്‍ പി.പി റാവുവും സര്‍ക്കാറിനു വേണ്ടി വാദിക്കാനിറങ്ങി. ഒരു ഉദ്യോഗസ്ഥനു മുന്നില്‍ മുട്ട് മടക്കേണ്ടെന്ന സര്‍ക്കാര്‍ താല്‍പര്യത്തെ എന്തു വിലകൊടുത്തും സംരക്ഷിക്കാനുമുള്ള ശ്രമമായിരുന്നു ഇത്.

ഈ സമയത്താണ് ടി.പി സെന്‍കുമാറു വേണ്ടി കോടതിയില്‍ കാര്യങ്ങള്‍ നീക്കാന്‍ അഡ്വ: ഹാരിസ് ബീരാന്‍ രംഗത്തു വന്നത്. കോടതിയില്‍ ഹാജരായത് അഭിഭാഷകരായ ദുഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണും ആയിരുന്നെങ്കിലും കാര്യങ്ങള്‍ക്ക ചുക്കാന്‍ പിടിച്ചത് ഹാരിസ് ബീരാനായിരന്നു.
പിണറായിയുടെ സര്‍ക്കാര്‍ മുട്ട് മടക്കിയതും അഡ്വ: ഹാരിസ് ബീരാന്‍ അടങ്ങുന്ന അഭിഭാഷക സംഘത്തിനു മുന്നിലാണ്.

കേസില്‍ വിധി വന്ന ശേഷം ഹാരിസ് ബീരാനെ വിളിച്ച് സെന്‍കുമാര്‍ നന്ദി അറിയിച്ചു.

നേരത്തെ ഹജ്ജ് സബ്‌സിഡിയുടെ കാര്യത്തിലും കോടതിയില്‍ കേസ്് വിജയിച്ച ചരിത്രം ഈ അഡ്വ: ഹാരിസ് ബീരാനുണ്ട്.ദില്ലിയിലെ സന്നദ്ധ സംഘടനകളുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സജീവമാണ് ഈ അഭിഭാഷകന്‍.

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending