Video Stories
ലക്ഷ്യമിട്ടത് മതേതര ബദല്‍; വീഴ്ത്തിയത് കൃത്യമായ ലക്ഷ്യത്തോടെ

ന്യൂഡല്‍ഹി: 2015ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത് വെറുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനായിരുന്നില്ല. മറിച്ച് അത് ഒരു വിശാല സഖ്യത്തിന്റെ ഉദയത്തിനു കൂടിയായിരുന്നു.
ബി.ജെ.പിക്കെതിരെ രാജ്യത്ത് പുതിയൊരു വിശാല മതേതര സഖ്യമെന്ന നിലയില്‍ നിലവില്‍ വന്ന മഹാസഖ്യത്തെ പ്രതീക്ഷയോടെയാണ് മതേതര മനസുകള്‍ വരവേറ്റത്.
എന്നാല്‍ ആ സഖ്യത്തിന് വെറും രണ്ട് വയസിന്റെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. ബിഹാറിലെ തെരഞ്ഞെടുപ്പ് രാജ്യം മുഴുവനും ഏറെ ആകാംക്ഷയോടെയാണ് വീക്ഷിച്ചത്. സമാന രീതിയില്‍ തന്നെയാണ് മഹാ സഖ്യത്തിന്റെ തകര്‍ച്ചയേയും രാജ്യം നോക്കിക്കാണുന്നത്. മഹാസഖ്യത്തിന്റെ വിജയത്തോടെ രാജ്യത്ത് വരാനിരിക്കുന്നത് വന്‍ രാഷ്ട്രീയ മാറ്റങ്ങളായിരിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. ഇത് മോദിക്കെതിരായ ബദലിന് തുടക്കമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തി. എന്നാല്‍ രാഷ്ട്രീയ തന്ത്രങ്ങളുടെ ചാണക്യനായ ലാലു പ്രസാദ് യാദവിനെ മറു തന്ത്രങ്ങളിലൂടെ വീഴ്ത്തി നിതീഷ് കുമാര്‍ ബി. ജെ.പി പക്ഷത്തോടുള്ള തന്റെ കൂറ് ഒരിക്കല്‍ കൂടി പ്രകടമാക്കി.
നേരത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യ സ്ഥാനാര്‍ത്ഥിയായിരുന്ന രാംനാഥ് കോവിന്ദിന് പിന്തുണ നല്‍കുക വഴി കൃത്യമായ സന്ദേശം തന്നെയാണ് നിതീഷ് നല്‍കിയത്. സ്വന്തം പ്രതിഛായ സംരക്ഷിക്കാന്‍ നിതീഷ് കുമാര്‍ പഠിച്ച പണിയിലും ഒരു പടികൂടി പയറ്റുമെന്ന് നേരത്തെ തന്നെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ പ്രവചിച്ചിരുന്നു.
ഒരിക്കല്‍ മുഖ്യമന്ത്രി പദം രാജിവെച്ച് ജനങ്ങളിലേക്ക് ഇറങ്ങുകയും മറ്റൊരിക്കല്‍ ബദ്ധവൈരിയായ ലാലുവിനൊപ്പം ചേര്‍ന്ന് വിശാല സഖ്യം രൂപീകരിച്ച് ബി.ജെ.പിയെ പൊളിച്ചടുക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ രാജ്യം മതേതര ബദലിന്റെ ആവശ്യകതയെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുന്ന വേളയില്‍ സഖ്യം പൊളിച്ച് ഗര്‍വാപ്പസിക്ക് ഒരുങ്ങുകയാണ്. കൃത്യമായ തിരക്കഥക്കു ശേഷമാണ് നിതീഷിന്റെ രാജിയെന്നതിന്റെ വ്യക്തമായ തെളിവാണ് രാജിക്കു ശേഷം മിന്നലാക്രമണമെന്ന രീതിയില്‍ ഒരുമിച്ച് പോരാടാനുള്ള സമയമായെന്ന ആഹ്വാനത്തോടെ പ്രധാനമന്ത്രിയുടെ അഭിനന്ദന ട്വീറ്റ്. മോദിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പോലും ചില പാര്‍ട്ടികള്‍ ഉയര്‍ത്തിക്കാണിച്ച നിതീഷ് കുമാറെന്ന അവസരവാദത്തിന്റെ കുമാരന്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു പോലും മാതൃകയാവേണ്ടിയിരുന്ന ഒരു സഖ്യത്തെ ഗുജറാത്ത്, കര്‍ണാടക തെരഞ്ഞെടുപ്പുകള്‍ ആസന്നമായ സമയത്ത് പൊളിക്കുമ്പോള്‍ അതിന് പിന്നിലെ ചേതോവികാരം ബി.ജെ.പിയുടെ മാടിവിളിക്കലാണെന്ന കാര്യത്തില്‍ സംശയമില്ല.
ബിഎസ്പി അദ്ധ്യക്ഷ മായാവതിയോടും മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയോടും പുതിയ സഖ്യ സാധ്യതകള്‍ ആരാഞ്ഞ് കോണ്‍ഗ്രസിനെ കൂടി കൂടെ നിര്‍ത്തി ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന തന്ത്രമാണ് ലാലുവിന് മുന്നില്‍ ഇനിയുള്ള വഴി. ജിതന്‍ റാം മഞ്ജിയും ആര്‍ജെഡിയും ചേര്‍ന്നാല്‍ നിതീഷിന്റെ അതീവ പിന്നാക്ക വിഭാഗങ്ങളെന്ന വോട്ട് ബാങ്കിനെ പൊളിക്കാനുമാകും.
മായാവതി ആര്‍ജെഡിയോടൊപ്പം ചേര്‍ന്നാല്‍ ദളിത് വോട്ടുകളില്‍ വലിയൊരു വിഭാഗം വോട്ടുകള്‍ നേടാം എന്നാണ് ലാലു കരുതുന്നത്. 14% ദളിത് വോട്ടുകളുണ്ട് ബീഹാറില്‍. ഗോത്ര നേതാവായ ജിതന്‍ റാം മഞ്ജിയുടെ പാര്‍ട്ടി നേരത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടിയിരുന്നു. ഏകദേശം 9% വോട്ടുകള്‍ ജിതന്‍ റാം മഞ്ജിയുടെ പാര്‍ട്ടിക്കുണ്ടെന്നാണ് വിലയിരുത്തല്‍. 12% മുസ്്‌ലിം വോട്ടുകളുള്ള ബീഹാറില്‍ ഇതില്‍ ഭൂരിപക്ഷം വോട്ടുകളും സഖ്യത്തിന് നേടാമെന്നാണ് ലാലു കരുതുന്നത്.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala3 days ago
പാലക്കാട്ടെ വെടന്റെ പരിപാടിയില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ നഷടം; പരാതി നല്കി നഗരസഭ
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
News3 days ago
ഇസ്രാഈലിന്റെ സഹായ ഉപരോധത്തില്‍ ഗസ്സയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് യുഎന്‍
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി