Connect with us

More

അജിത്കുമാറിന്റെ 2016 ലെ ഒറ്റതുള്ളിപ്പെയ്ത്ത് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ‘ഒറ്റമരപ്പെയ്ത്തായി’ ; ദീപാ നിശാന്തിനെതിരെ വീണ്ടും ആരോപണം

Published

on

 

അരുണ്‍ ചാമ്പക്കടവ്

കൊല്ലം : കവിതാ മോഷണ വിവാദത്തില്‍പ്പെട്ട ദീപാ നിശാന്തിനെതിരെ പുതിയ ആരോപണവുമായി ആലപ്പുഴ സ്വദേശിയായ യുവ കവി അജിത് കുമാര്‍. പന്തളം എന്‍.എസ്.എസ് കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയുമായ അജിത്കുമാറിന്റെ നൂറ് കണക്കിന് ഹൈക്കു കവിതകളുടെ സമാഹാരമായ ‘ ഒതുള്ളിപ്പെയ്ത്ത് ‘ എന്ന പുസ്തകം 2016ല്‍ ഡിസി ബുക്‌സ് പ്രസിദ്ധികരിച്ചിരുന്നു .ഈ ബുക്കിന് ആമുഖം എഴുതിയത് റഫീക്ക് അഹമ്മദായിരുന്നു.
‘ഒറ്റതുള്ളിപ്പെയ്ത്ത് ‘ എന്ന പേരിലിറക്കിയ തന്റെ പുസ്തകത്തിന് സമാനമായ പേരിലും പുറം ചട്ടയിലും ‘ഒറ്റമരപ്പെയ്ത്ത് ‘ എന്ന പുസ്തകം ദീപാ നിശാന്ത് പുറത്തിറക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് അജിത്കുമാര്‍ രംഗത്തെത്തിയിരിക്കുന്നത് .

2016 ലാണ് ഒറ്റതുള്ളിപ്പെയ്ത്ത് പ്രസിദ്ധികരിച്ചത് ദീപാനിശാന്തിന്റെ ഒറ്റ മരപ്പെയ്ത്ത് 2018 ലും .അജിത് കുമാര്‍ തന്റെ പുസ്തകം ‘ ഒറ്റ തുള്ളി പ്പെയ്ത്ത് ‘ എന്ന പുസ്തകം ദീപാ നിശാന്തിന് അയച്ച് കൊടുത്തിരുന്നു .വായിച്ചിട്ട് അവര്‍ നല്ല അഭിപ്രായം പറയുകയും ഉണ്ടായി .ഞാനാണ് പേര് കോപ്പിയടിച്ചതെന്ന് ആരോപണം ഉയരുമെന്ന് മുന്നില്‍ കണ്ട് ഈ സാമ്യം ചൂണ്ടി കാട്ടി അജിത് കുമാര്‍ അന്ന് തന്നെ പോസ്റ്റ് ഇട്ടിരുന്നു . സത്യത്തിന്റെ മുഖം എത്ര സുന്ദരമാണ്.എല്ലാ മുഖം മൂടികള്‍ക്കും സമയപരിധിയുണ്ട്.അഴിഞ്ഞ് വീഴുക തന്നെ ചെയ്യും എന്ന് മാത്രമാണ് ഇപ്പോള്‍ അജിത് കുമാറിന് പറയാനുള്ളത് .

അജിത് കുമാറിന്റെ എഫ്.ബി പോസ്റ്റ്

വളരെ കഷ്ടപ്പെട്ടാണ് ഒറ്റത്തുള്ളിപ്പെയ്ത്ത് എന്ന പേര് കണ്ടെത്തിയത്. ഒരു സാധാരണ പേര് ആകരുതെന്ന ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ പേര് ആലോചിച്ച് മാസങ്ങള്‍ കടന്നുപോയി. പബ്ലിഷിംഗ് ഡേറ്റ് അടുത്തതോടെ ഡിസി ബുക്‌സിലെ അരവിന്ദന്‍ സാര്‍ അൃമ്ശിറമി ഗ െങമിഴമഹമാ നല്ലൊരു പേരിനുവേണ്ടി സമ്മര്‍ദ്ദം ചൊലുത്തിക്കൊണ്ടിരുന്നു. ഒരു രാത്രിയില്‍, ഞാനും മീരയും ആലോചിച്ചുകിടക്കുമ്പോള്‍ ഏതെങ്കിലും ബുക്കിലെ ഒരു കവിത പേര് ആക്കിയാലോ എന്ന് ചിന്തിച്ചു. പല കവിതകളിലൂടെ കടന്നു പോയി. ‘ഞാന്‍ നനഞ്ഞത് നീയെന്ന ഒറ്റത്തുള്ളിയുടെ പെയ്ത്തില്‍’ എന്ന വരികളില്‍ എത്തിയപ്പോള്‍ മീര ‘ഒറ്റത്തുള്ളിയുടെ പെയ്ത്തില്‍’ എന്ന് പറഞ്ഞു. ഞാനതിനെ ‘ഒറ്റത്തുള്ളിപ്പെയ്ത്ത്’ എന്ന് ചുരുക്കി. അങ്ങനെയാണ് ആ പേര് വന്നത്. അത്രയേറെ വൈകാരിക അടുപ്പം അതിനോടുണ്ട്. അതെനിക്ക് വെറും ഒരു പേരല്ല. ഒറ്റത്തുള്ളികൊണ്ട് സൃഷ്ടിക്കാവുന്ന മഴ എന്ന എന്റെ കാവ്യശൈലിയുടെ ഉള്ളടക്കം കൂടിയാണ്. പുസ്തകത്തെ ഒരു വാക്കില്‍ എഴുതിയിരിക്കുയാണ് ആ പേരുകൊണ്ട്. അതിനെയാണ് അരവിന്ദന്‍ സര്‍ ചെറുതുള്ളിയിലെ വിസ്മയക്കടല്‍ എന്ന് പുറം ചട്ടയില്‍ കുറിച്ചത്. ചക്ക, മാങ്ങ, തേങ്ങ, പൂവമ്പഴം എന്നതൊക്കെ പൊതുനാമങ്ങളാണ്. അതൊക്കെ പേരായി സ്വീകരിക്കുന്നതില്‍ ഒരു മടിയും കരുതേണ്ടതില്ല. അങ്ങനെയെല്ല ഒരു കോയിനേജ് എന്ന് തോന്നിയതുകൊണ്ടാണ് സാദ്യശ്യം ചൂണ്ടിക്കാട്ടി പോസ്റ്റ് ഇട്ടത്.

ഒറ്റത്തുള്ളിപ്പെയ്ത്ത് ദീപാനിഷാന്തിന് അയച്ച് കൊടുത്തിരുന്നു. വായിച്ച് അവര്‍ അഭിപ്രായവും പറഞ്ഞു. അറിയപ്പെടുന്ന എഴുത്തുകാര്‍ പേര് പരിഷ്‌കരിച്ച് എടുക്കുമ്പോള്‍ നമ്മള്‍ അതില്‍നിന്ന് കോപ്പിയടിച്ചു എന്ന് വ്യാഖ്യാനം വരും. ഒറ്റമരപ്പെയ്ത്തിന്റെ പിന്തുടര്‍ച്ചയാണ് അത്തരത്തിലുള്ള മറ്റുപേരുകള്‍ എന്നും വരും. അതിനെതിരെയുള്ള പ്രതിരോധം കൂടിയായിരുന്നു ആ പോസ്റ്റ്. അന്നത് കാര്യമായി ഗൗനിക്കപ്പെട്ടില്ല. ഇന്ന് ഞാന്‍ പറഞ്ഞതിന് കൂടുതല്‍ സാധുത കൈവന്നു.

ദീപാനിഷാന്തിന്റെ പുതിയ പുസ്തകത്തിന്റെ പേര് നിങ്ങളുടെ ബുക്കിന്റെ പേര് മോഷ്ടിച്ചതല്ലേ എന്ന് ചോദിച്ചു കുറെ പേര്‍ ഇന്‍ബോക്‌സില്‍ വന്നിരുന്നു. കവര്‍ ഡിസൈനിലും സ്വാധീനം ഉണ്ടായിരുന്നു (മനോഹരമായ കവര്‍ ചിത്രം ഒരുക്കിയ ചശമെൃ ങൗവമാാലറ ന്റെ കൈകളെ ചുംബിക്കാനാണ് തോന്നുന്നത്). വല്ലാത്ത വിഷമം തോന്നിയെങ്കിലും ഒരാഴ്ചയോളം എന്തുചെയ്യണമെന്ന് ആലോചിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കും നിങ്ങള്‍ എന്താ പ്രതികരിക്കാത്തത് എന്ന ചോദ്യങ്ങള്‍ കൂടിവന്നു. ഒടുവില്‍ ഞാന്‍ സാമ്യത ചൂണ്ടിക്കാട്ടി പോസ്റ്റ് ഇട്ടു.

അനായാസമായി തള്ളിക്കളയാവുന്ന ഒരു ആരോപണമായി അത് അവസാനിക്കും എന്നറിയാമായിരുന്നു. തെളിയിക്കാനുമാകില്ല. കോപ്പിയടിച്ചില്ല എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞാല്‍ അതോടെ തീര്‍ന്നു. പക്ഷേ, ഞാന്‍ ദീപനിശാന്തിനെ കോപ്പിയടിച്ചു എന്ന് പറയാതിരിക്കാന്‍ പോസ്റ്റ് സഹായകമാകും എന്നുറപ്പായിരുന്നു.

ഓണ്‍ലൈനില്‍ ഒരു പക്ഷേ ഏറ്റവുമധികം മോഷണത്തിനിരയായ ഒരു എഴുത്തുകാരനാണ് ഞാന്‍. എന്റെ വരികള്‍ പേര് മായ്ച്ചും, സ്വന്തം പെരുവച്ചും പോസ്റ്റാക്കുന്നവരുണ്ട്. ചോദ്യം ചെയ്താല്‍, ഞാന്‍ അടിച്ചുമാറ്റിയതല്ലേ എന്ന് തിരിച്ചു ചോദിക്കുന്ന വിരുതരും ഉണ്ട്. പല സെലിബ്രിറ്റികളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിലര്‍ കാര്യം പറയുമ്പോള്‍ കടപ്പാട് തരും. ചിലര്‍ മൈന്‍ഡ് ചെയ്യില്ല. ‘പൊരുത്തം പത്തില്‍ പത്ത്, കലഹം മിനിറ്റില്‍ പത്ത്’ എന്ന വരികള്‍ കുറെ മുന്നേ സന്ദീപാനന്ദഗിരി പോസ്റ്റ് ചെയ്തിരുന്നു. ആരൊക്കെയോ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം അത് ഡിലീറ്റ് ചെയ്തു. ഒരു കടപ്പാടുവച്ചാല്‍ തീരാവുന്നതേയുള്ളൂ. എന്നാല്‍, കവിത മാറ്റംവരുത്തി എഴുതിയിട്ടതാണെന്ന് സമ്മതിക്കുന്ന ചിലരുണ്ട്. അവരുടെ സത്യസന്ധതയെ അംഗീകരിക്കാതിരുന്നു കൂടാ.

ഒന്നുമാത്രം മാത്രം പറയട്ടെ. ഒന്നും വ്യക്തിഹത്യക്കുവേണ്ടി ആയിരുന്നില്ല, വിഷമംകൊണ്ടായിരുന്നു.

‘ഞാന്‍ മരമായത് നിനക്ക് പെയ്യാനും
നീ തോര്‍ന്നു കഴിയുമ്പോള്‍
നിന്റെ ഓര്‍മ്മയില്‍ എനിക്ക് പെയ്യാനും’
(ഒറ്റത്തുള്ളിപ്പെയ്ത്തില്‍ നിന്ന്)

2016 ഓഗസ്റ്റിലാണ് ഒറ്റത്തുള്ളിപ്പെയ്ത്ത് പുറത്തിറങ്ങിയത്. ഒറ്റമരപ്പെയ്ത്ത് 2018 ലും.

kerala

അട്ടപ്പാടിയില്‍ പുലിപ്പല്ലും ചന്ദനവുമായി മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്ന്‌പേര്‍ പിടിയില്‍

Published

on

അട്ടപ്പാടിയില്‍ പുലിപ്പല്ലും ചന്ദനവുമായി വനംവകുപ്പ് മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. ഇവര്‍ രണ്ട്
പുലിപ്പലും, അഞ്ച് കിലോ ചന്ദനവുമായാണ് പിടിയിലായത്. മുന്‍ വനം വകുപ്പ് വാച്ചര്‍ കൃഷ്ണമൂര്‍ത്തി (60), പുതൂര്‍ ചേരിയില്‍ വിട്ടില്‍ അബ്ദുള്‍ സലാം (56), ആലുവ ശ്രീമൂലനഗരം ഇടപ്പള്ളത്ത് വീട്ടില്‍ നിയാസ് (42) എന്നിവരാണ് വനം വകുപ്പിന്റെ പാലക്കാട് ഇന്റലിജന്‍സ് ഫ്ളൈയിംഗ് സ്‌ക്വാഡിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.

പുലിപ്പലും ചന്ദനവും വാങ്ങിക്കാനെത്തിയവര്‍ എന്ന് നടിച്ചാണ്് വനംവകുപ്പ് വിജിലന്‍സ് സംഘം ആദ്യം അബ്ദുള്‍ സലാമിനെ ബന്ധപ്പെട്ടത്. തുടര്‍ന്ന് അബ്ദുള്‍ സലാമിന്റെ ബൈക്കില്‍ ഇവര്‍ക്കായി ചന്ദനവുമായി എത്തിയ മൂലക്കൊമ്പ് സ്വദേശിയെ വേഷം മാറിയെത്തിയ ഫൈളൈയിംഗ് സ്‌ക്വാഡ് പിടിച്ചുകൂടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. ഇതിന് പിന്നാലെ പുലിപ്പലുമായി എത്തിയ അബ്ദുള്‍ സലാമും നിയാസും സ്‌ക്വാഡിന്റെ പിടിയിലായിരുന്നു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പുലിപ്പല്‍ നല്‍കിയത് മുന്‍ ഫോറസ്റ്റ് വാച്ചറായ കൃഷ്ണമൂര്‍ത്തിയാണെന്ന വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച രാവിലെ കൃഷ്ണമൂര്‍ത്തിയെയും അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്ന് പേരെയും അഗളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

kerala

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുമ്പളങ്ങാട് ബിജു വധക്കേസ്: എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്

Published

on

ഡിവൈഎഫ്ഐ പ്രവർത്തകൻ കുമ്പളങ്ങാട് ബിജുവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ എട്ട് ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം തടവ് ശിക്ഷ. തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. കേസിൽ 9 പ്രതികളാണ് ആകെയുള്ളത്. 2010ലാണ് കേസിന് ആസ്പദമായ സംഭവം.

പ്രതികളായ ജയേഷ്, സുമേഷ്, സെബാസ്റ്റ്യൻ, ജോൺസൺ, ബിജു, , രവി, സജീഷ്, സുനീഷ്, സനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇതിൽ ആറാം പ്രതി രവി മരണപ്പെട്ടിരുന്നു. 2010 മെയ് 16നാണ് തൃശൂർ കുമ്പളങ്ങാട് വായനശാലയ്ക്ക് മുന്നിൽ വെച്ചായിരുന്നു കൊലപാതകം. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

ബിജുവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച കുമ്പളങ്ങാട് പന്തലങ്ങാട്ട് ജിനീഷിന് (39) പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ജിനീഷ് അടക്കം 24 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും വിസ്തരിച്ചു. 82 രേഖകളും വാളുകളും അടക്കം 23 തൊണ്ടി മുതലുകളും ഹാജരാക്കി. വടക്കാഞ്ചേരി സിഐ ആയിരുന്ന ടി.എസ്.സിനോജ് ആണ് കേസന്വേഷണം നടത്തി കുറ്റത്രം സമർപ്പിച്ചത്. വിധി പറയാനായി കേസ് 20 തവണ മാറ്റിവെച്ചിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് നാലുജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

നാളെ മുതല്‍ വ്യാഴാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നാളെയും തിങ്കളാഴ്ചയും ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: അച്ചന്‍കോവില്‍ (കോന്നി ഏഉ സ്റ്റേഷന്‍), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷന്‍)

കാസര്‍കോട്: ഉപ്പള നദി (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചെയ്യം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍), ഷിറിയ (പുത്തിഗെ സ്റ്റേഷന്‍)

മഞ്ഞ അലര്‍ട്ട്

ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)

കണ്ണൂര്‍: പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍), കവ്വായ് (വെള്ളൂര്‍ റിവര്‍ സ്റ്റേഷന്‍)

കാസര്‍കോട്: കരിയങ്കോട് (ഭീമനടി സ്റ്റേഷന്‍), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷന്‍), ഷിറിയ (അങ്ങാടിമോഗര്‍ സ്റ്റേഷന്‍)

കൊല്ലം: പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)

കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍)

കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷന്‍)

പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍ & പന്തളം സ്റ്റേഷന്‍), പമ്പ (ആറന്മുള സ്റ്റേഷന്‍)

തൃശൂര്‍: കരുവന്നൂര്‍ (കരുവന്നൂര്‍ സ്റ്റേഷന്‍)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

Trending