More
അജിത്കുമാറിന്റെ 2016 ലെ ഒറ്റതുള്ളിപ്പെയ്ത്ത് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ‘ഒറ്റമരപ്പെയ്ത്തായി’ ; ദീപാ നിശാന്തിനെതിരെ വീണ്ടും ആരോപണം
അരുണ്‍ ചാമ്പക്കടവ്
കൊല്ലം : കവിതാ മോഷണ വിവാദത്തില്‍പ്പെട്ട ദീപാ നിശാന്തിനെതിരെ പുതിയ ആരോപണവുമായി ആലപ്പുഴ സ്വദേശിയായ യുവ കവി അജിത് കുമാര്‍. പന്തളം എന്‍.എസ്.എസ് കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയുമായ അജിത്കുമാറിന്റെ നൂറ് കണക്കിന് ഹൈക്കു കവിതകളുടെ സമാഹാരമായ ‘ ഒതുള്ളിപ്പെയ്ത്ത് ‘ എന്ന പുസ്തകം 2016ല്‍ ഡിസി ബുക്സ് പ്രസിദ്ധികരിച്ചിരുന്നു .ഈ ബുക്കിന് ആമുഖം എഴുതിയത് റഫീക്ക് അഹമ്മദായിരുന്നു.
‘ഒറ്റതുള്ളിപ്പെയ്ത്ത് ‘ എന്ന പേരിലിറക്കിയ തന്റെ പുസ്തകത്തിന് സമാനമായ പേരിലും പുറം ചട്ടയിലും ‘ഒറ്റമരപ്പെയ്ത്ത് ‘ എന്ന പുസ്തകം ദീപാ നിശാന്ത് പുറത്തിറക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് അജിത്കുമാര്‍ രംഗത്തെത്തിയിരിക്കുന്നത് .
2016 ലാണ് ഒറ്റതുള്ളിപ്പെയ്ത്ത് പ്രസിദ്ധികരിച്ചത് ദീപാനിശാന്തിന്റെ ഒറ്റ മരപ്പെയ്ത്ത് 2018 ലും .അജിത് കുമാര്‍ തന്റെ പുസ്തകം ‘ ഒറ്റ തുള്ളി പ്പെയ്ത്ത് ‘ എന്ന പുസ്തകം ദീപാ നിശാന്തിന് അയച്ച് കൊടുത്തിരുന്നു .വായിച്ചിട്ട് അവര്‍ നല്ല അഭിപ്രായം പറയുകയും ഉണ്ടായി .ഞാനാണ് പേര് കോപ്പിയടിച്ചതെന്ന് ആരോപണം ഉയരുമെന്ന് മുന്നില്‍ കണ്ട് ഈ സാമ്യം ചൂണ്ടി കാട്ടി അജിത് കുമാര്‍ അന്ന് തന്നെ പോസ്റ്റ് ഇട്ടിരുന്നു . സത്യത്തിന്റെ മുഖം എത്ര സുന്ദരമാണ്.എല്ലാ മുഖം മൂടികള്‍ക്കും സമയപരിധിയുണ്ട്.അഴിഞ്ഞ് വീഴുക തന്നെ ചെയ്യും എന്ന് മാത്രമാണ് ഇപ്പോള്‍ അജിത് കുമാറിന് പറയാനുള്ളത് .
അജിത് കുമാറിന്റെ എഫ്.ബി പോസ്റ്റ്
വളരെ കഷ്ടപ്പെട്ടാണ് ഒറ്റത്തുള്ളിപ്പെയ്ത്ത് എന്ന പേര് കണ്ടെത്തിയത്. ഒരു സാധാരണ പേര് ആകരുതെന്ന ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ പേര് ആലോചിച്ച് മാസങ്ങള്‍ കടന്നുപോയി. പബ്ലിഷിംഗ് ഡേറ്റ് അടുത്തതോടെ ഡിസി ബുക്സിലെ അരവിന്ദന് സാര്‍ അൃമ്ശിറമി ഗ െങമിഴമഹമാ നല്ലൊരു പേരിനുവേണ്ടി സമ്മര്‍ദ്ദം ചൊലുത്തിക്കൊണ്ടിരുന്നു. ഒരു രാത്രിയില്‍, ഞാനും മീരയും ആലോചിച്ചുകിടക്കുമ്പോള്‍ ഏതെങ്കിലും ബുക്കിലെ ഒരു കവിത പേര് ആക്കിയാലോ എന്ന് ചിന്തിച്ചു. പല കവിതകളിലൂടെ കടന്നു പോയി. ‘ഞാന്‍ നനഞ്ഞത് നീയെന്ന ഒറ്റത്തുള്ളിയുടെ പെയ്ത്തില്‍’ എന്ന വരികളില്‍ എത്തിയപ്പോള്‍ മീര ‘ഒറ്റത്തുള്ളിയുടെ പെയ്ത്തില്‍’ എന്ന് പറഞ്ഞു. ഞാനതിനെ ‘ഒറ്റത്തുള്ളിപ്പെയ്ത്ത്’ എന്ന് ചുരുക്കി. അങ്ങനെയാണ് ആ പേര് വന്നത്. അത്രയേറെ വൈകാരിക അടുപ്പം അതിനോടുണ്ട്. അതെനിക്ക് വെറും ഒരു പേരല്ല. ഒറ്റത്തുള്ളികൊണ്ട് സൃഷ്ടിക്കാവുന്ന മഴ എന്ന എന്റെ കാവ്യശൈലിയുടെ ഉള്ളടക്കം കൂടിയാണ്. പുസ്തകത്തെ ഒരു വാക്കില്‍ എഴുതിയിരിക്കുയാണ് ആ പേരുകൊണ്ട്. അതിനെയാണ് അരവിന്ദന് സര് ചെറുതുള്ളിയിലെ വിസ്മയക്കടല്‍ എന്ന് പുറം ചട്ടയില്‍ കുറിച്ചത്. ചക്ക, മാങ്ങ, തേങ്ങ, പൂവമ്പഴം എന്നതൊക്കെ പൊതുനാമങ്ങളാണ്. അതൊക്കെ പേരായി സ്വീകരിക്കുന്നതില്‍ ഒരു മടിയും കരുതേണ്ടതില്ല. അങ്ങനെയെല്ല ഒരു കോയിനേജ് എന്ന് തോന്നിയതുകൊണ്ടാണ് സാദ്യശ്യം ചൂണ്ടിക്കാട്ടി പോസ്റ്റ് ഇട്ടത്.
ഒറ്റത്തുള്ളിപ്പെയ്ത്ത് ദീപാനിഷാന്തിന് അയച്ച് കൊടുത്തിരുന്നു. വായിച്ച് അവര്‍ അഭിപ്രായവും പറഞ്ഞു. അറിയപ്പെടുന്ന എഴുത്തുകാര്‍ പേര് പരിഷ്കരിച്ച് എടുക്കുമ്പോള്‍ നമ്മള് അതില്‍നിന്ന് കോപ്പിയടിച്ചു എന്ന് വ്യാഖ്യാനം വരും. ഒറ്റമരപ്പെയ്ത്തിന്റെ പിന്തുടര്ച്ചയാണ് അത്തരത്തിലുള്ള മറ്റുപേരുകള്‍ എന്നും വരും. അതിനെതിരെയുള്ള പ്രതിരോധം കൂടിയായിരുന്നു ആ പോസ്റ്റ്. അന്നത് കാര്യമായി ഗൗനിക്കപ്പെട്ടില്ല. ഇന്ന് ഞാന്‍ പറഞ്ഞതിന് കൂടുതല്‍ സാധുത കൈവന്നു.
ദീപാനിഷാന്തിന്റെ പുതിയ പുസ്തകത്തിന്റെ പേര് നിങ്ങളുടെ ബുക്കിന്റെ പേര് മോഷ്ടിച്ചതല്ലേ എന്ന് ചോദിച്ചു കുറെ പേര് ഇന്‍ബോക്സില്‍ വന്നിരുന്നു. കവര്‍ ഡിസൈനിലും സ്വാധീനം ഉണ്ടായിരുന്നു (മനോഹരമായ കവര്‍ ചിത്രം ഒരുക്കിയ ചശമെൃ ങൗവമാാലറ ന്റെ കൈകളെ ചുംബിക്കാനാണ് തോന്നുന്നത്). വല്ലാത്ത വിഷമം തോന്നിയെങ്കിലും ഒരാഴ്ചയോളം എന്തുചെയ്യണമെന്ന് ആലോചിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കും നിങ്ങള്‍ എന്താ പ്രതികരിക്കാത്തത് എന്ന ചോദ്യങ്ങള്‍ കൂടിവന്നു. ഒടുവില്‍ ഞാന്‍ സാമ്യത ചൂണ്ടിക്കാട്ടി പോസ്റ്റ് ഇട്ടു.
അനായാസമായി തള്ളിക്കളയാവുന്ന ഒരു ആരോപണമായി അത് അവസാനിക്കും എന്നറിയാമായിരുന്നു. തെളിയിക്കാനുമാകില്ല. കോപ്പിയടിച്ചില്ല എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞാല്‍ അതോടെ തീര്‍ന്നു. പക്ഷേ, ഞാന്‍ ദീപനിശാന്തിനെ കോപ്പിയടിച്ചു എന്ന് പറയാതിരിക്കാന്‍ പോസ്റ്റ് സഹായകമാകും എന്നുറപ്പായിരുന്നു.
ഓണ്‍ലൈനില്‍ ഒരു പക്ഷേ ഏറ്റവുമധികം മോഷണത്തിനിരയായ ഒരു എഴുത്തുകാരനാണ് ഞാന്‍. എന്റെ വരികള്‍ പേര് മായ്ച്ചും, സ്വന്തം പെരുവച്ചും പോസ്റ്റാക്കുന്നവരുണ്ട്. ചോദ്യം ചെയ്താല്‍, ഞാന്‍ അടിച്ചുമാറ്റിയതല്ലേ എന്ന് തിരിച്ചു ചോദിക്കുന്ന വിരുതരും ഉണ്ട്. പല സെലിബ്രിറ്റികളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിലര്‍ കാര്യം പറയുമ്പോള്‍ കടപ്പാട് തരും. ചിലര്‍ മൈന്‍ഡ് ചെയ്യില്ല. ‘പൊരുത്തം പത്തില്‍ പത്ത്, കലഹം മിനിറ്റില്‍ പത്ത്’ എന്ന വരികള്‍ കുറെ മുന്നേ സന്ദീപാനന്ദഗിരി പോസ്റ്റ് ചെയ്തിരുന്നു. ആരൊക്കെയോ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം അത് ഡിലീറ്റ് ചെയ്തു. ഒരു കടപ്പാടുവച്ചാല്‍ തീരാവുന്നതേയുള്ളൂ. എന്നാല്‍, കവിത മാറ്റംവരുത്തി എഴുതിയിട്ടതാണെന്ന് സമ്മതിക്കുന്ന ചിലരുണ്ട്. അവരുടെ സത്യസന്ധതയെ അംഗീകരിക്കാതിരുന്നു കൂടാ.
ഒന്നുമാത്രം മാത്രം പറയട്ടെ. ഒന്നും വ്യക്തിഹത്യക്കുവേണ്ടി ആയിരുന്നില്ല, വിഷമംകൊണ്ടായിരുന്നു.
‘ഞാന്‍ മരമായത് നിനക്ക് പെയ്യാനും
നീ തോര്‍ന്നു കഴിയുമ്പോള്‍
നിന്റെ ഓര്‍മ്മയില്‍ എനിക്ക് പെയ്യാനും’
(ഒറ്റത്തുള്ളിപ്പെയ്ത്തില്‍ നിന്ന്)
2016 ഓഗസ്റ്റിലാണ് ഒറ്റത്തുള്ളിപ്പെയ്ത്ത് പുറത്തിറങ്ങിയത്. ഒറ്റമരപ്പെയ്ത്ത് 2018 ലും.
kerala
‘സര്‍ക്കാര്‍ പദ്ധതിയുടെ സഹായവിതരണത്തിനുള്ള അപേക്ഷ ഫോറം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത് പരസ്യമായ ചട്ടലംഘനം’:പി. അബ്ദുല്‍ഹമീദ് എംഎല്‍എ
ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു
മലപ്പുറം: ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പരിപാടിയുടെ സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസുകളിലോ മുനിസിപ്പല്‍ ഓഫീസുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ പോലും ഔദ്യോഗികമായി ലഭിക്കുന്നതിനു മുമ്പ് സിപിഎം പ്രവര്ത്തകന്മാര് മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുന്ന പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മലപ്പുറം ജില്ലയില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ പ്രസ്താവിച്ചു.
പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരാണ് ഈ പദ്ധതിയുടെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. പക്ഷേ ഒരു പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. അവരൊന്നും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഴുവന്‍ വീടുകളിലും നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ അപേക്ഷ ഫോറങ്ങള്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച് വാങ്ങിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വോട്ട് തട്ടാനുള്ള തന്ത്രമാണ് വളരെ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകത്തിലെ അപൂര്‍വ ദുശ്യങ്ങളിലൊന്ന് കാമറയിലാക്കിയതിന്റെ സംതൃപ്തിയിലാണ് ന്യൂസ് ഫോട്ടോഗ്രാഫറായ കവിയൂര്‍ സന്തോഷ്. പൗര്‍ണമി ദിനത്തില്‍ ചന്ദ്രന്റെ വെള്ളിവെളിച്ചത്തിലുള്ള യാത്രാ വിമാനത്തിന്റെ ഛായാരൂപം. ഒരര്‍ത്ഥത്തില്‍ പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം.
വിദേശരാജ്യങ്ങളില്‍ പൂര്ണചന്ദ്രന്റെ പശ്ചാത്തലത്തില്‍ വിമാനത്തിന്റെ ചിത്രമെടുക്കുന്നതു മാത്രം ലക്ഷ്യംവച്ചു ജോലിയെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാരുണ്ടെന്ന് അറിയുമ്പോഴാണ് കവിയൂര്‍ സന്തോഷിന്റെ ചിത്രത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. പൗര്‍ണമി ദിനം കണക്കുകൂട്ടി വിമാനത്തിന്റെ പാത മുന്‍കൂട്ടി കണ്ട് ഈ ഒരു ലക്ഷ്യത്തിനായി കവിയൂര്‍ സന്തോഷ് ചെലവഴിച്ചത് ഒന്‍പത് വര്‍ഷമാണ്. വിദേശരാജ്യങ്ങളില്‍ ഉപഗ്രഹ സഹായത്തോടെയാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ സന്തോഷ് ഇവിടെ ഉപയോഗിച്ചത് തന്റെ മനസും അര്‍പ്പണബോധവുമാണ്. പകരം ലഭിച്ചത് ചന്ദന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന വിമാനത്തിന്റെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിത്രം. സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് സന്തോഷിന് ലഭിക്കുന്നത്.
വ്യത്യസ്തമായ ഒരു ഫ്രെയിം തന്റെ കരിയറില്‍ വേണമെന്ന ചിന്തയാണ് കവിയൂര്‍ സന്തോഷിനെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് പ്രേരിപ്പിച്ചത്. പല തവണ ചുണ്ടിനും കപ്പിനും ഇടയില്‍ ചിത്രം വഴുതിപ്പോയി. പലപ്പോഴും മനോഹരങ്ങളായ നിരവധി ചിത്രങ്ങളുടെ പിറവിക്കും ഇതിടയാക്കി. ഒരു പൗര്‍ണമി ദിവസം പോലും ഒഴിവാക്കാതെ തന്റെ കാത്തിരിപ്പ് തുടര്‍ന്നുവെന്നും നവംബര്‍ ആറിനാണ് ഇതിനുള്ള അവസരം ലഭിച്ചതെന്നും കവിയൂര്‍ സന്തോഷ് പറയുന്നു. മൂന്നു ഫ്രെയിമുകളാണ് ലഭിച്ചത്. ചന്ദ്ര പശ്ചാത്തലത്തിലുള്ള വിമാനത്തിന്റെ മുന്‍ഭാഗവും വിമാനത്തിന്റെ വാലുമായിരുന്നു മറ്റുള്ളവ.
ഫോട്ടോഗ്രാഫിയില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കവിയൂര്‍ സന്തോഷ് നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ബിബിസി ന്യൂസിനു് വേണ്ടി പ്രളയവും കോഴിക്കോട് വിമാന ദുരന്തവും ശബരിമല സ്ത്രീപ്രവേശനവും കാമറയില്‍ പകര്‍ത്തി. ഇതിലെ വ്യത്യസ്തമായ ഫ്രെയിമുകളാണ് സന്തോഷിനെ ശ്രദ്ധേയനാക്കിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങളിലും ന്യൂസ് ഏജന്‍സികളിലും ഫ്രീലാന്‍സറായി. പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ സ്വദേശിയായ സന്തോഷിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പ്രോജക്ടുകളുടെ ഡോക്യൂമെന്‍േഷന്‍ മേഖലയിലാണ് സന്തോഷ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
tech
ചാറ്റ്ജിപിടിയും എക്സും പണിമുടക്കി
ഗ്ലോബല്‍ നെറ്റ്വര്‍ക്കിനെ ബാധിക്കുന്ന തരത്തില്‍ ക്ലൗഡ്ഫെയറിലുണ്ടായ തകരാര്‍ എന്തെന്ന് അന്വേഷിച്ചു വരികയാണെന്ന് ഇന്റര്‍നെറ്റ് ഭീമന്മാര് പ്രതികരിച്ചു.
ന്യൂഡല്‍ഹി: ക്ലൗഡ് ഫെ്ലയര്‍ സംവിധാനത്തിലുണ്ടായ തകരാറിനെതുടര്‍ന്ന് ചാറ്റ് ജിപിടിയും എക്സും ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനം ലോക വ്യാപകായി തടസ്സപ്പെട്ടു. രാത്രി വൈകിയും പ്രവര്‍ത്തനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഗ്ലോബല്‍ നെറ്റ്വര്‍ക്കിനെ ബാധിക്കുന്ന തരത്തില്‍ ക്ലൗഡ്ഫെയറിലുണ്ടായ തകരാര്‍ എന്തെന്ന് അന്വേഷിച്ചു വരികയാണെന്ന് ഇന്റര്‍നെറ്റ് ഭീമന്മാര് പ്രതികരിച്ചു. എ.ഐ അധിഷ്ടിത സേവനങ്ങള്‍, ചാറ്റ്ജിപിടി, ജെമിനി, ഓപണ്‍എ.ഐ. പെര്‍പ്ലെക്സിറ്റി, എക്സ്, വെബ് അധിഷ്ടിത സേവനങ്ങളായ യൂബര്‍, കാന്‍വ, സ്പോട്ടിഫൈ,ലെറ്റര്‍ ബോക്സ്ഡ്, ഗ്രാന്റആര്‍,ലീഗ് ഓഫ് ലെജന്റ്സ് എന്നിവയുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ തകരാറിലായി. ക്ലൗഡ്ഫ്ളെയര് ട്രാഫിക്കിലുണ്ടായ അസാധാരണ വര്‍ധനവ് ആണ് തകരാറിലേക്ക് നയിച്ചതെന്ന് സൂചനയുണ്ടെന്നും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india20 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala19 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports16 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

