Connect with us

kerala

സര്‍വത്ര ദുരൂഹത; എ.ഐ ക്യാമറ ഇടപാടില്‍ സമഗ്ര അന്വേഷണം വേണമെന്ന് മുസ്‌ലിം ലീഗ്

കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുരൂഹമായ ഇടപാട് ആയി എ.ഐ ക്യാമറ ഇടപാട് മാറിയിരിക്കയാണെന്നും ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Published

on

കൊച്ചി: കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുരൂഹമായ ഇടപാട് ആയി എ.ഐ ക്യാമറ ഇടപാട് മാറിയിരിക്കയാണെന്നും ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 75- 80 കോടി രൂപയില്‍ തീരുമായിരുന്ന പദ്ധതിക്കാണ് 232 കോടി ചെലവഴിച്ചെന്ന് പറയുന്നത്. ഇത്രയും വലിയ കൊള്ള നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായ കോടികള്‍ തിരിച്ചുപിടിക്കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു.

123,000 രൂപ മാത്രം വരുമെന്ന് കണ്ടെത്തിയ ഓരോ ക്യാമറക്കും നാലുലക്ഷം രൂപയാണ് ചിലവ് കണക്കാക്കിയിരിക്കുന്നത്. കേരളത്തിന്റെ പണമാണ് ഇതിലൂടെ നഷ്ടമായിരിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം ഈ കൊള്ളയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പര്യാപ്തമല്ല. ഏതെങ്കിലും ഉദ്യോഗസ്ഥനെ പഴിചാരി രക്ഷപ്പെടാനാണ് വിജിലന്‍സ് അന്വേഷണത്തിലൂടെ ശ്രമിക്കുന്നത്. എ.ഐ ക്യാമറ അഴിമതിക്ക് പിന്നിലെ മുഴുവന്‍ ദുശ്ശക്തികളെയും പുറത്തുകൊണ്ടുവരുന്നത് വരെ ലീഗ് ശക്തമായ സമര നടപടികളുമായി മുന്നോട്ടു പോകും. യുഡിഎഫിന്റെ ഉന്നാതാധികാരസമിതി യോഗം വ്യഴാഴ്ച തിരുവനന്തപുരത്ത് ചേരുന്നുണ്ട്. കൂടുതല്‍ സമര പരിപാടികള്‍ ഈ യോഗത്തില്‍ തീരുമാനിക്കുമെന്നും പി എം എ സലാം പറഞ്ഞു.എ ഐ ക്യാമറ ഇടപാടിലെ കോടികളുടെ അഴിമതി വ്യക്തമായ തെളിവുകളോടെ പ്രതിപക്ഷം പുറത്തുകൊണ്ടുവന്നിട്ടും സര്‍ക്കാരിന് യാതൊരു കുലുക്കവുമില്ലെന്ന് പി.എം.എ സലാം കുറ്റപ്പെടുത്തി. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പോലും കൊടുക്കാന്‍ നിവൃത്തിയില്ലാതെ പാവപ്പെട്ട ജനങ്ങളെ വലയ്ക്കുമ്പോഴാണ് കോടികളുടെ അഴിമതികള്‍ നടക്കുന്നത്. ഖജനാവില്‍ പണമില്ലാത്തതുമൂലം ഒരുപാട് സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ വേണ്ടെന്നു വച്ചിരിക്കുകയാണ്. ഉച്ചകഞ്ഞിക്കുള്ള പണം പോലും അധ്യാപകര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ക്യാമറ പദ്ധതിക്ക് കെല്‍ട്രോണ്‍ ഉപകരാര്‍ കൊടുത്ത കമ്പനികള്‍ 75-80 കോടിയില്‍ തീരുമെന്ന് പറഞ്ഞിരിക്കെയാണ് 232 കോടി ചെലവഴിച്ചിരിക്കുന്നത്. എല്ലാ ചിലവുകളും അടക്കം 151 കോടിക്ക് ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ബാക്കി പണം എന്തിന് ചെലവായെന്ന് പറയാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. എ.ഐ ക്യാമറ ഇടപാടിന്റെ കരാര്‍ ഉറപ്പിച്ച ദിവസം തന്നെ മുഴുവന്‍ പര്‍ച്ചേസ് ഓര്‍ഡറും നല്‍കിയതിലും വലിയ ദുരൂഹതയുണ്ട്. ഏതെല്ലാം കമ്പനികളില്‍ നിന്ന് എന്തെല്ലാം വാങ്ങണം എന്ന് അന്ന് തന്നെ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

അതുകൊണ്ടുതന്നെ ഈ പദ്ധതിയില്‍ സര്‍വ്വത്ര ദുരൂഹതയാണ്. സാധാരണക്കാരനെ പിഴിയാന്‍ വേണ്ടിയാണ് ഈ വന്‍ അഴിമതിപദ്ധതി കൊണ്ടുവന്നിരിക്കുന്നത്. നികുതി വര്‍ധനവിലൂടെ പൊറുതിമുട്ടിയ സാധാരണ ജനങ്ങളെ ഞെക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്‌ലിം ലീഗ്‌സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ,ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ പാറക്കാട്ട്്് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സഹോദരിയോട് മോശമായി സംസാരിച്ചു; തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു

അയല്‍വാസിയായ രോഹിത്ത് ആണ് കുത്തിയത് ,സംഭവ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു.

Published

on

തൃശൂര്‍ പറപ്പൂക്കരയില്‍ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പറപ്പൂക്കര ഉന്നതിയിലെ പാണ്ടിയത്ത് വീട്ടില്‍ മദനന്റെ മകന്‍ അഖില്‍ (28 ) ആണ് മരിച്ചത്. അയല്‍വാസിയായ രോഹിത്ത് ആണ് കുത്തിയത് ,സംഭവ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. രോഹിത്തിന്റെ സഹോദരിയോട് അഖില്‍ മോശമായി സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

Continue Reading

kerala

ലൈംഗികാതിക്രമ കേസ്; മുന്‍കൂര്‍ ജാമ്യം തേടി പി.ടി കുഞ്ഞുമുഹമ്മദ്

കുഞ്ഞുമുഹമ്മദിനെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്യുന്നതും മേളയുടെ ശോഭ കെടുത്തുമെന്നുമുള്ള വിലയിരുത്തലില്‍ മുഖ്യമ ന്ത്രിയുടെ ഓഫിസ് പൊലീസിന് നിര്‍ദേശം നല്‍കിയതായാണ് വിവരം.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി കുഞ്ഞുമുഹമ്മദ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാ മ്യാപേക്ഷ നല്‍കി. ഹര്‍ജി സ്വീകരിച്ച കോടതി വിഷയത്തില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. വനിതാ ചലച്ചിത്ര പ്രവര്‍ത്തകയാണ് കുഞ്ഞുമുഹമ്മദിനെതിരെ പ രാതി നല്‍കിയത്. അതേസമയം, പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് അടുത്തയാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്. ഇടതു സഹയാത്രികനായ കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാന്‍ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. രാജ്യാന്തര ചലച്ചിത്രമേള നട ക്കുന്നതിനാല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കുഞ്ഞുമുഹമ്മദിനെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്യുന്നതും മേളയുടെ ശോഭ കെടുത്തുമെന്നുമുള്ള വിലയിരുത്തലില്‍ മുഖ്യമ ന്ത്രിയുടെ ഓഫിസ് പൊലീസിന് നിര്‍ദേശം നല്‍കിയതായാണ് വിവരം. ചലച്ചിത്രമേളയ്ക്ക് ശേഷമേ ചോദ്യം ചെയ്യലുണ്ടാകൂ.

നവംബര്‍ ആറിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്ന ത്. ഐഎഫ്എഫ്‌കെയിലേക്ക് സിനിമ തെരഞ്ഞെടുക്കുന്ന ജൂറി അംഗങ്ങളായിരുന്നു ഇരുവരും. സ്‌ക്രീനിങ്ങിന് ശേഷം ഹോട്ടലിലെത്തിയപ്പോള്‍ കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും ഡിസംബര്‍ രണ്ടിനാണ് പൊലീസിന് കൈ മാറിയത്. എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ഡിസംബര്‍ എട്ടിനും, തെരഞ്ഞെടുപ്പ് തിരക്കുകള്‍ കാരണമാണ് നടപടി വൈകിയതെന്നായിരുന്നു പൊലീസിന്റെ വിചിത്ര വാദം. ഭാരതീയ ന്യായസംഹിതയിലെ 74, 75 (1) വകുപ്പുകളാണ് പി.ടി കു ഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. സംഭവദിവസം ഇരുവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്ത മാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Continue Reading

kerala

കേരളത്തില്‍ ആര് ജനവിധി നേടും? വോട്ടെണ്ണല്‍ ഉടന്‍; അന്തിമഫലം 11 മണിയോടെ

രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 11 മണിയോടെ അന്തിമഫലം പുറത്തു വരുമെന്നാണ് കരുതുന്നത്.

Published

on

തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി ഇന്നറിയാം. രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 11 മണിയോടെ അന്തിമഫലം പുറത്തു വരുമെന്നാണ് കരുതുന്നത്. ഒരു മാസത്തിലേറെ നീണ്ട രാഷ്ട്രീയ പോരാട്ടത്തിനൊടുവിലാണ് രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനം വിധിയെഴുതിയത്. ശബരിമല സ്വര്‍ണക്കൊള്ളയും സര്‍ക്കാരിന്റെ ഭരണ പരാജയവും പ്രധാന ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രചരണമാണ് യു.ഡി.എഫ് നേത്യത്വത്തില്‍ നടന്നത്.

244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍ വെച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. 14 ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത് അതത് ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റുകളിലാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളില്‍ എണ്ണും

Continue Reading

Trending