Connect with us

kerala

സര്‍വത്ര ദുരൂഹത; എ.ഐ ക്യാമറ ഇടപാടില്‍ സമഗ്ര അന്വേഷണം വേണമെന്ന് മുസ്‌ലിം ലീഗ്

കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുരൂഹമായ ഇടപാട് ആയി എ.ഐ ക്യാമറ ഇടപാട് മാറിയിരിക്കയാണെന്നും ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Published

on

കൊച്ചി: കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുരൂഹമായ ഇടപാട് ആയി എ.ഐ ക്യാമറ ഇടപാട് മാറിയിരിക്കയാണെന്നും ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 75- 80 കോടി രൂപയില്‍ തീരുമായിരുന്ന പദ്ധതിക്കാണ് 232 കോടി ചെലവഴിച്ചെന്ന് പറയുന്നത്. ഇത്രയും വലിയ കൊള്ള നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായ കോടികള്‍ തിരിച്ചുപിടിക്കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു.

123,000 രൂപ മാത്രം വരുമെന്ന് കണ്ടെത്തിയ ഓരോ ക്യാമറക്കും നാലുലക്ഷം രൂപയാണ് ചിലവ് കണക്കാക്കിയിരിക്കുന്നത്. കേരളത്തിന്റെ പണമാണ് ഇതിലൂടെ നഷ്ടമായിരിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം ഈ കൊള്ളയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പര്യാപ്തമല്ല. ഏതെങ്കിലും ഉദ്യോഗസ്ഥനെ പഴിചാരി രക്ഷപ്പെടാനാണ് വിജിലന്‍സ് അന്വേഷണത്തിലൂടെ ശ്രമിക്കുന്നത്. എ.ഐ ക്യാമറ അഴിമതിക്ക് പിന്നിലെ മുഴുവന്‍ ദുശ്ശക്തികളെയും പുറത്തുകൊണ്ടുവരുന്നത് വരെ ലീഗ് ശക്തമായ സമര നടപടികളുമായി മുന്നോട്ടു പോകും. യുഡിഎഫിന്റെ ഉന്നാതാധികാരസമിതി യോഗം വ്യഴാഴ്ച തിരുവനന്തപുരത്ത് ചേരുന്നുണ്ട്. കൂടുതല്‍ സമര പരിപാടികള്‍ ഈ യോഗത്തില്‍ തീരുമാനിക്കുമെന്നും പി എം എ സലാം പറഞ്ഞു.എ ഐ ക്യാമറ ഇടപാടിലെ കോടികളുടെ അഴിമതി വ്യക്തമായ തെളിവുകളോടെ പ്രതിപക്ഷം പുറത്തുകൊണ്ടുവന്നിട്ടും സര്‍ക്കാരിന് യാതൊരു കുലുക്കവുമില്ലെന്ന് പി.എം.എ സലാം കുറ്റപ്പെടുത്തി. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പോലും കൊടുക്കാന്‍ നിവൃത്തിയില്ലാതെ പാവപ്പെട്ട ജനങ്ങളെ വലയ്ക്കുമ്പോഴാണ് കോടികളുടെ അഴിമതികള്‍ നടക്കുന്നത്. ഖജനാവില്‍ പണമില്ലാത്തതുമൂലം ഒരുപാട് സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ വേണ്ടെന്നു വച്ചിരിക്കുകയാണ്. ഉച്ചകഞ്ഞിക്കുള്ള പണം പോലും അധ്യാപകര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ക്യാമറ പദ്ധതിക്ക് കെല്‍ട്രോണ്‍ ഉപകരാര്‍ കൊടുത്ത കമ്പനികള്‍ 75-80 കോടിയില്‍ തീരുമെന്ന് പറഞ്ഞിരിക്കെയാണ് 232 കോടി ചെലവഴിച്ചിരിക്കുന്നത്. എല്ലാ ചിലവുകളും അടക്കം 151 കോടിക്ക് ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ബാക്കി പണം എന്തിന് ചെലവായെന്ന് പറയാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. എ.ഐ ക്യാമറ ഇടപാടിന്റെ കരാര്‍ ഉറപ്പിച്ച ദിവസം തന്നെ മുഴുവന്‍ പര്‍ച്ചേസ് ഓര്‍ഡറും നല്‍കിയതിലും വലിയ ദുരൂഹതയുണ്ട്. ഏതെല്ലാം കമ്പനികളില്‍ നിന്ന് എന്തെല്ലാം വാങ്ങണം എന്ന് അന്ന് തന്നെ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

അതുകൊണ്ടുതന്നെ ഈ പദ്ധതിയില്‍ സര്‍വ്വത്ര ദുരൂഹതയാണ്. സാധാരണക്കാരനെ പിഴിയാന്‍ വേണ്ടിയാണ് ഈ വന്‍ അഴിമതിപദ്ധതി കൊണ്ടുവന്നിരിക്കുന്നത്. നികുതി വര്‍ധനവിലൂടെ പൊറുതിമുട്ടിയ സാധാരണ ജനങ്ങളെ ഞെക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്‌ലിം ലീഗ്‌സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ,ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ പാറക്കാട്ട്്് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാസർകോട് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി: സ്വർണാഭരണങ്ങൾ കവർന്നശേഷം ഉപേക്ഷിച്ചു

കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്

Published

on

കാസര്‍കോട്: രാത്രി വീട്ടില്‍ ഉറങ്ങി കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് അധികം ദൂരെയല്ലാതെ ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷണം പോയി. കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.

കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം. 10 വയസ്സുള്ള പെൺകുട്ടിയെയാണ് തട്ടികൊണ്ടു പോയത്. കുട്ടിയുടെ അച്ഛനും വല്യച്ഛനും പുലർച്ചെ 2.30ന് പശുവിനെ കറക്കനായി പുറത്തു പോയിരുന്നു. ഈ സമയത്താണ് മുറിയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിയെടുത്തത്.

കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയില്‍ വീടിന് അധികം ദൂരെയല്ലാതെ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷണം പോയി. കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

‘ഭർത്താവിൽ നിന്ന് ശാരീരിക പീഡനം ഏൽക്കുന്നതിൽ തെറ്റില്ലെന്ന് കരുതുന്ന പൊലീസുകാർ സേനക്ക് നാണക്കേട്’; വനിതാ കമ്മീഷൻ

പൊലീസിനെതിരെ പെണ്‍കുട്ടി ഉന്നയിച്ച ആരോപണം ശരിയാണെന്നും പി.സതീദേവി പറഞ്ഞു

Published

on

വധുവിനെ ഭര്‍തൃവീട്ടില്‍ മര്‍ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി വനിതാ കമ്മീഷന്‍. ഭര്‍ത്താവില്‍ നിന്ന് ശാരീരിക പീഡനം ഏല്‍ക്കുന്നതില്‍ തെറ്റില്ല എന്ന് കരുതുന്ന പൊലീസുകാര്‍ സേനയ്ക്ക് നാണക്കേടാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു. പൊലീസിന് നിയമങ്ങളെക്കുറിച്ച് അവബോധം ഉണ്ടായിരിക്കണം. പൊലീസിനെതിരെ പെണ്‍കുട്ടി ഉന്നയിച്ച ആരോപണം ശരിയാണെന്നും പി.സതീദേവി പറഞ്ഞു.

അതേസമയം, പ്രതി രാഹുലിന്റെ മാതാവ് പെണ്‍കുട്ടിക്കെതിരെ ആതിക്ഷേപവുമായി രംഗത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിക്ക് മൂന്ന് കാമുകന്മാരുണ്ടായിരുന്നു എന്നാണ് രാഹുലിന്റെ അമ്മയുടെ ആരോപണം. വിവാഹത്തിന് ശേഷവും പെണ്‍കുട്ടി ഈ ബന്ധം തുടര്‍ന്നതാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ സ്യഷ്ട്ടിച്ചത്. രാഹുലിന്റെ അമ്മയേയും ബന്ധുക്കളെയും വീട്ടില്‍ നിന്ന് ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടതും പ്രശ്‌നങ്ങള്‍ക്ക് കാരണമായതായും രാഹുലിന്റെ അമ്മ കുറ്റപ്പെടുത്തി.

മകന്റെ ആദ്യ വിവാഹം നടന്നതായും അമ്മ സമ്മതിച്ചു. കോട്ടയത്ത് പെണ്‍കുട്ടിയുമായി വിവാഹ രജിസ്‌ട്രേഷന്‍ നടത്തുകയും പിന്നീട് ഇരുവരും ബാഗ്ലൂരില്‍ പോയി ഒരുമിച്ച് താമസിക്കുകയും ചെയ്തതായും അമ്മ വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് ഈ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു. വിവാഹത്തിന് ശേഷം പെണ്‍കുട്ടിയെ മകന്‍ മര്‍ദിച്ചിരുന്നു എന്നും രാഹുലിന്റെ അമ്മ സമ്മതിച്ചു. സ്ത്രീധനത്തിന്റെ പേരിലല്ല പ്രശ്‌നങ്ങളെന്നും ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്നും രാഹുലിന്റെ അമ്മ പ്രതികരിച്ചു.

Continue Reading

kerala

‘പെൺകുട്ടിക്ക് മൂന്ന് കാമുകന്മാർ’; പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇരയെ ആക്ഷേപിച്ച് രാഹുലിന്റെ അമ്മ

മകന്റെ ആദ്യ വിവാഹം നടന്നതായും അമ്മ സമ്മതിച്ചു

Published

on

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പെൺകുട്ടിയെ ആക്ഷേപിച്ച് രാഹുലിന്റെ അമ്മ. പെൺകുട്ടിക്ക് മൂന്ന് കാമുകന്മാരുണ്ടായിരുന്നു എന്നാണ് രാഹുലിന്റെ അമ്മയുടെ ആരോപണം. വിവാഹത്തിന് ശേഷവും പെൺകുട്ടി ഈ ബന്ധം തുടർന്നതാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ സ്യഷ്ട്ടിച്ചത്. രാഹുലിന്റെ അമ്മയേയും ബന്ധുക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടതും പ്രശ്നങ്ങൾക്ക് കാരണമായതായും രാഹുലിന്റെ അമ്മ പറഞ്ഞു.

മകന്റെ ആദ്യ വിവാഹം നടന്നതായും അമ്മ സമ്മതിച്ചു. കോട്ടയത്ത് പെൺകുട്ടിയുമായി വിവാഹ രജിസ്ട്രേഷൻ നടത്തുകയും പിന്നീട് ഇരുവരും ബാഗ്ലൂരിൽ പോയി ഒരുമിച്ച് താമസിക്കുകയും ചെയ്തതായും അമ്മ വെളിപ്പെടുത്തി. എന്നാൽ പിന്നീട് ഈ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു. വിവാഹത്തിന് ശേഷം പെൺകുട്ടിയെ മകൻ മർദിച്ചിരുന്നു എന്നും രാഹുലിന്റെ അമ്മ സമ്മതിച്ചു.  സ്ത്രീധനത്തിന്റെ പേരിലല്ല പ്രശ്നങ്ങളെന്നും ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്നും രാഹുലിന്റെ അമ്മ പ്രതികരിച്ചു.

അതേസമയം, വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമടക്കം രാഹുലിനെതിരെ കേസെടുത്തിട്ടുണ്ട്. രാഹുലിനെതിരെ കർശന നടപടി സ്വീകരിക്കാത്തതിന് പൊലീസിനെതിരെ വിമർശനം ശക്തമായതിന് പിന്നാലെയാണ് നടപടി. ഗാർഹിക പീഡനക്കുറ്റവും സ്ത്രീധന പീഡനക്കുറ്റത്തിനൊപ്പം വധശ്രമവും രാഹുലിന് മേൽ ചുമത്തിയിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ രാഹുലിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.

Continue Reading

Trending