Connect with us

News

അങ്കം ഞായറാഴ്ച; ഇന്ത്യ-പാക് അങ്കത്തിന് കൊഴുപ്പേറുന്നു

ഈ ഞായറാഴ്ച്ചയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്.

Published

on

ദുബായ്: പാകിസ്താന്‍ മുന്‍ നായകനും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഏഷ്യാ കപ്പ് ക്രിക്കറ്റ് കമന്ററി പാനലിസ്റ്റുമായ വസീം അക്രം തറപ്പിച്ചു പറയുന്നു-ഇന്ത്യയെ വെല്ലുവിളിക്കാമെന്ന ആത്മവിശ്വാസം ഇപ്പോള്‍ ബബര്‍ അസമിന്റെ സംഘത്തിനുണ്ട്. അതിന് അടിസ്ഥാനമായി അദ്ദേഹം വിശേഷിപ്പിക്കുന്നതാവട്ടെ ഈ വര്‍ഷം തുടക്കത്തില്‍ നടന്ന ടി-20 ലോകകപ്പ്.

വിരാത് കോലി നയിച്ച ഇന്ത്യയെ ലോകകപ്പില്‍ പത്ത് വിക്കറ്റിന് പാകിസ്താന്‍ തകര്‍ത്തിരുന്നു. ഈ വിജയം പാക് സംഘത്തെ പ്രചോദിപ്പിച്ചിട്ടുണ്ട്. അവര്‍ സ്വന്തം കരുത്തില്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ വിജയത്തില്‍ സ്ഥിരത പ്രകടിപ്പിക്കുന്നു. ഈ മാറ്റം നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ നേടുന്ന ആദ്യ വിജയമായിരുന്നു ഇത്തവണ ടി-20 ലോകകപ്പില്‍. അത് വരെ ഏകദിന ലോകകപ്പിലും ടി-20 ലോകകപ്പിലുമെല്ലാം ഇന്ത്യക്കായിരുന്നു വിജയങ്ങള്‍.

ഈ ഞായറാഴ്ച്ചയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്. ഈ പോരാട്ടത്തില്‍ പാകിസ്താന്‍ കരുതിയിരിക്കേണ്ട ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവാണെന്നും അക്രം പറയുന്നു. ഏഷ്യാ കപ്പിന് ശേഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പിലും അയല്‍ക്കാര്‍ മുഖാമുഖം വരുന്നുണ്ട്. പാകിസ്താന്‍ മുന്‍നിര ബാറ്റിംഗ് ശക്തമാണെന്നാണ് അക്രമിന്റെ പക്ഷം. നായകന്‍ ബബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഫഖാര്‍ സമാന്‍ തുടങ്ങിയവര്‍ ക്ലാസ് തെളിയിച്ചവരാണ്. എന്നാല്‍ മധ്യനിരയില്‍ അനുഭവ സമ്പത്ത് കുറവാണ്. ഇഫ്ത്തികാര്‍ അഹമ്മദ്, ഹൈദര്‍ അലി എന്നിവര്‍ കഴിഞ്ഞാല്‍ രാജ്യാന്തര അനുഭവമുളളവര്‍ കുറവാണ്. ബബര്‍ അസമിനെയും വിരാത് കോലിയെയും താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല.

കോലിയോളം ബബര്‍ എത്തിയിട്ടില്ല. രണ്ട് പേരും സ്വന്തം ടീമുകളുടെ പ്രധാന ബാറ്റര്‍മാരാണെന്നത് സത്യം. താരതമ്യങ്ങള്‍ എക്കാലത്തും ക്രിക്കറ്റിലുണ്ടായിരുന്നു. ഞങ്ങള്‍ കളിക്കുന്ന കാലത്ത് ഇന്‍സമാമുല്‍ഹഖിനെയും രാഹുല്‍ ദ്രാവിഡിനെയും അല്ലെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയുമെല്ലാം താരതമ്യം ചെയ്യാറുണ്ടായിരുന്നു. ജാവേദ് മിയാന്‍ദാദിനെ സുനില്‍ ഗവാസ്‌ക്കറുമായും ഗുണ്ടപ്പ വിശ്വനാഥിനെയും സഹീര്‍ അബ്ബാസുമായുമെല്ലാം താരതമ്യം ചെയ്യാറുണ്ടായിരുന്നു-അക്രം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

Published

on

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ അന്തിമ വാദത്തിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച രണ്ടു തവണ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ലാവലിന്‍ കേസ് പരിഗണിച്ചിരുന്നില്ല. ഹര്‍ജികളില്‍ അന്തിമവാദത്തിലേക്ക് കടക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരി​ഗണനയിലുള്ളത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

Continue Reading

crime

ആറുവയസ്സുകാരനെ മുതലകളുള്ള അരുവിയിലേയ്ക്ക് അമ്മ എറിഞ്ഞു; കണ്ടെടുത്തത് പാതിഭക്ഷിച്ച മൃതദേഹം

കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Published

on

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അമ്മ മുതലകളുള്ള അരുവിയിലേയ്ക്ക് എറിഞ്ഞ ആറുവയസ്സുകാരന് ദാരുണാന്ത്യം. പാതി ഭക്ഷിച്ച നിലയില്‍ ഞായറാഴ്ചയാണ് ആറ് വയസ്സുകാരന്റെ മൃതദേഹം അരുവിയില്‍ നിന്ന് പുറത്തെടുത്തത്. കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് 23 വയസ്സുകാരിയായ യുവതി ആറ് വയസ്സുള്ള കുട്ടിയെ വീടിന് പിന്‍വശത്തുള്ള അരുവിയിലേയ്ക്ക് വഴിച്ചെറിഞ്ഞത്. ദാന്‍ദെലി മുതല സങ്കേതത്തിനോട് ചേര്‍ന്നുള്ള ഈ അരുവിയിലും മുതലകളുണ്ട്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് വെളിച്ചക്കുറവ് മൂലം കുട്ടിയെ വീണ്ടെടുക്കാന്‍ സാധിച്ചില്ല. ഞായറാഴ്ച രാവിലെയാണ് പാതിഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

Trending