Connect with us

india

സമരക്കാര്‍ കര്‍ഷകരല്ല; മോദി വിരുദ്ധര്‍- വിവാദ പ്രസ്താവനയുമായി കൃഷിമന്ത്രി തോമര്‍

ഡിംസംബര്‍ എട്ടിലെ ഭാരത ബന്ദില്‍ കര്‍ഷകര്‍ ഉണ്ടായിരുന്നില്ല എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു റോഡിലെന്നും തോമര്‍ പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ അപമാനിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. പ്രതിഷേധക്കാര്‍ കര്‍ഷകര്‍ അല്ല എന്നും മോദി വിരുദ്ധരാണ് എന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സഹോദരസ്ഥാപനമായ ഹിന്ദുസ്ഥാന് നല്‍കിയ അഭിമുഖത്തിലാണ് തോമറിന്റെ ആരോപണങ്ങള്‍.

‘സര്‍ക്കാര്‍ വിജയകരമായി സംഭാഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ കര്‍ഷക യൂണിയനുകള്‍ ഏകകണ്ഠമായ ഒരു തീരുമാനത്തില്‍ എത്തിയില്ല. രണ്ടു ദിവസമായി ഉയര്‍ന്നുവരുന്ന വാര്‍ത്തകള്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. ഇടതു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ പ്രതിഷേധക്കാരെ സ്വാധീനിച്ചിട്ടുണ്ട്. രാജ്യദ്രോഹികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇത് അപലപനീയമാണ്. ഒരു ഫലമുണ്ടാകുന്നതില്‍ നിന്ന് പ്രതിഷേധത്തെ തടഞ്ഞു നിര്‍ന്നത് ഇതാണ്. ഇവര്‍ കര്‍ഷകരല്ല. മോദി വിരുദ്ധരാണ്’ – അദ്ദേഹം പറഞ്ഞു.

നിയമങ്ങള്‍ കര്‍ഷകരുടെ നേട്ടത്തിനാണ് എന്ന് തോമര്‍ ആവര്‍ത്തിച്ചു. അവരുടെ ഉത്പന്നങ്ങള്‍ക്ക് പരമാവധി വില നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കണം. പുതിയ നിയമം മത്സരമുണ്ടാക്കും. കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭവും- അദ്ദേഹം ചൂണ്ടിക്കാട്ടി.

അവരുടെ ഗുണത്തിനാണ് നിയമം പാസാക്കിയത് എങ്കില്‍ പിന്നെ കര്‍ഷകര്‍ എന്തിനാണ് സമരം ചെയ്യുന്നത് എന്ന ചോദ്യത്തിന്, പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ മാത്രമാണ് സമരമിരിക്കുന്നത് എന്ന് അദ്ദേഹം അവകാശപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നിയമത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അവരുടെ പിന്തുണയറിയിക്കാന്‍ ഡല്‍ഹിയിലേക്ക് വന്നിട്ടു പോലുമുണ്ട്. ചര്‍ച്ചകളിലൂടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ- മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡിംസംബര്‍ എട്ടിലെ ഭാരത ബന്ദില്‍ കര്‍ഷകര്‍ ഉണ്ടായിരുന്നില്ല എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു റോഡിലെന്നും തോമര്‍ പറഞ്ഞു. കോണ്‍ഗ്രസ് വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘സാമ്പത്തികമായി കോൺഗ്രസിനെ തകർക്കാന്‍ ശ്രമം, ‘നികുതി ഭീകരത’ അവസാനിപ്പിക്കണം’: കോണ്‍ഗ്രസ്

ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്

Published

on

ഇന്ത്യയില്‍ ബിജെപി നടത്തുന്നത് നികുതി ഭീകരതയെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കുകയാണ്. ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Continue Reading

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

india

‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും BJPയും’: കെ സി വേണു​ഗോപാൽ

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി

Published

on

ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണു​ഗോപാൽ. കോൺ​ഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ​ഗൂഢപദ്ധതിയുടെ ഭാ​ഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ പറയുന്നു. ഇത് എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭരണയന്ത്രങ്ങൾ‌ ​ദുരുപയോ​ഗപ്പെടുത്തുകയാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ജനങ്ങൾ‌ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോ​ഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണു​ഗോപാൽ പറഞ്ഞു.

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോ​ഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോ​ഗസ്ഥർ ബിജെപിയുടെ ​ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണു​ഗോപാൽ വിമർശിച്ചു. ജനങ്ങൾ സഹായിക്കുമെന്നും നിയമപരമായ വഴികൾ തേടുമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Continue Reading

Trending