Connect with us

Video Stories

അഭിമാനകരമായ അസ്തിത്വത്തിന്റെ 71 വര്‍ഷം

Published

on

കെ.പി.എ മജീദ്
(മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി)

അഭിമാനവും അവകാശവുമുള്ള പൗരന്മാരായി ഇന്ത്യയില്‍ ജീവിക്കാനും നാടിന്റെ പൊതുവായ പുരോഗതിയില്‍ പങ്കാളിത്തം വഹിക്കാനും ഇന്ത്യയിലെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളെ പ്രാപ്തമാക്കിയ ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് 71-ാം സ്ഥാപകദിനം ആഘോഷിക്കുകയാണ്. അവശ ജനവിഭാഗങ്ങളുടെ നോവുകളും കണ്ണീരും കണ്ടറിഞ്ഞാണ് മുസ്്‌ലിംലീഗ് അതിന്റെ തുടക്കം തൊട്ടേ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. 1948 മാര്‍ച്ച് 10ന് മദിരാശിയിലെ രാജാജി ഹാളില്‍ മുസ്്‌ലിംലീഗ് രൂപവത്ക്കരിക്കുമ്പോള്‍ ലക്ഷ്യമിട്ട ചിലതുണ്ട്. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കുക എന്നതായിരുന്നു അതില്‍ പ്രധാനം. ഇന്ത്യയില്‍ ജനിച്ച മുഴുവന്‍ മനുഷ്യര്‍ക്കും രാജ്യത്തെ വിഭവങ്ങളില്‍ അവകാശമുണ്ടെന്നും അതിന്റെ വിനിയോഗത്തില്‍ പങ്കാളിത്തം ആവശ്യമാണെന്നും മുസ്‌ലിംലീഗ് പ്രമേയം ഊന്നിപ്പറഞ്ഞു. ചരിത്രപരമായ കാരണങ്ങളാല്‍ ഉദ്യോഗങ്ങളില്‍നിന്നും അധികാരത്തില്‍നിന്നും അന്യംനിന്നു പോയവരെ കൈപിടിച്ചുയര്‍ത്തേണ്ടത് അതിന്റെ ഉദ്ദേശ്യങ്ങളിലൊന്നായി എഴുതിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങളുടെയും അധ:സ്ഥിത ജനവിഭാഗങ്ങളുടെയും അവകാശങ്ങള്‍ നേടിയെടുക്കാനും നേടിയെടുത്തവ സംരക്ഷിക്കാനുമുള്ള പോരാട്ടങ്ങള്‍ മുസ്്‌ലിംലീഗ് അതിന്റെ പ്രഖ്യാപിത ലക്ഷ്യമായി അവതരിപ്പിച്ചു. അവശ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ വികാസത്തിന് മുസ്്ലിംലീഗ് നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് അതിന്റെ പ്രയാണ പഥങ്ങളിലെ ഊര്‍ജ്ജം.
മുസ്്ലിംലീഗിനെ എതിര്‍ത്തവര്‍ ആരും അതിന്റെ രാഷ്ട്രീയ സാധുതയെ ചോദ്യം ചെയ്തിട്ടില്ല. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയാത്ത പലതും മത ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശ സംരക്ഷണത്തിന് മുസ്്ലിംലീഗിന് ചെയ്യാന്‍ സാധിച്ചു എന്നതു തന്നെയാണ് ഈ അംഗീകാരത്തിന്റെ കാരണം. ഒരു സാമുദായിക സമാജം എന്നതിനപ്പുറം സമൂഹത്തിന്റെ സകല മേഖലകളെയും അഭിസംബോധന ചെയ്യാനും യോജിക്കാവുന്ന മേഖലകളില്‍ ഒന്നിച്ചു മുന്നേറാനും മുസ്്ലിംലീഗിന് പരിമിതികളില്ല. ആഭ്യന്തരമായും വൈദേശികമായുമുള്ള പ്രതിസന്ധികളെ ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അഭിമുഖീകരിക്കേണ്ടത് ഏതു തരത്തിലാണെന്ന് മുസ്്ലിംലീഗിന് നല്ല ബോധ്യമുണ്ട്. കെ.എം സീതി സാഹിബിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്: ഇന്ത്യയില്‍ ജനിച്ച് ഇന്ത്യയില്‍ ജീവിച്ച് ഇന്ത്യയില്‍ മരിക്കാനാഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ മുസ്ലിംകളുടെ നിയമപരവും മൗലികവുമായ അവകാശ സംരക്ഷണത്തിനായി വ്യവസ്ഥാപിതമായ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നതിനാണ് മുസ്‌ലിം ലീഗ്. ഇന്ത്യയുടെ അധീശാധികാരവും ഐക്യവും അവിച്ഛിന്നതയും സംരക്ഷിക്കാന്‍ ഏത് ഇന്ത്യക്കാരനേയും പോലെ പ്രതിജ്ഞാബദ്ധനാണ് ഇന്ത്യയില്‍ ജീവിക്കുന്ന ഓരോ മുസ്‌ലിമും. ഇന്ത്യ ജീവിച്ചാല്‍ മാത്രമേ അവനും ജീവിക്കുകയുള്ളൂ. ഇന്ത്യയുടെ നിലനില്‍പ്പ് ഇന്ത്യയുടെ മുസ്‌ലിമിന്റെ നിലനില്‍പ്പാണ്.
71 പിന്നിട്ടു കഴിഞ്ഞിട്ടും ഈ കൊടിയടയാളം കൂടുതല്‍ ശോഭയോടെ ജ്വലിച്ചു നില്‍ക്കുന്നു എന്നതു തന്നെയാണ് മുസ്്ലിംലീഗ് രാഷ്ട്രീയത്തിന്റെ പ്രസക്തി. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്്മാഈല്‍ സാഹിബ് കാണിച്ചുതന്ന ദര്‍ശനത്തിന് ഒരു കോട്ടവും പറ്റിയില്ല. സീതി സാഹിബും പോക്കര്‍ സാഹിബും ഉപ്പി സാഹിബും ബാഫഖി തങ്ങളും സി.എച്ചും പൂക്കോയ തങ്ങളും ശിഹാബ് തങ്ങളും ഇ. അഹമ്മദുമെല്ലാം ഈ പതാകയുടെ മഹത്വം വാനോളമുയര്‍ത്താന്‍ കഠിന യത്നം നടത്തിയ പ്രതിഭകളാണ്. ആ നേതൃ മഹിമയുടെ ബലം മുസ്്‌ലിംലീഗ് പ്രവര്‍ത്തകന്മാര്‍ക്ക് താങ്ങും തണലുമായി. ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയില്‍ തെളിഞ്ഞും പൊലിഞ്ഞും ഒട്ടേറെ ചെറു കക്ഷികള്‍ അപ്രത്യക്ഷമായിട്ടും മുസ്്ലിംലീഗ് മുന്നോട്ടുവെച്ച ലക്ഷ്യങ്ങളോ പതാകയോ പരിപാടിയോ മാറ്റങ്ങളൊന്നുമില്ലാതെ അതിജീവിക്കുന്നത് അതിന്റെ വേരുകളുടെ ബലം കൊണ്ടാണ്. അതിന്റെ പാരമ്പര്യത്തിലും അന്തസ്സിലും ഓരോ മുസ്്ലിംലീഗുകാരനും അഭിമാനിക്കുന്നു.
ഇന്ത്യ ഇന്ന് ഒരു പൊതുതെരഞ്ഞെടുപ്പിന്റെ പോര്‍മുഖത്താണ്. രാഷ്ട്രശില്‍പികള്‍ വിഭാവനം ചെയ്ത മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന ആശയത്തെ ഒളിഞ്ഞും തെളിഞ്ഞും ചവിട്ടിമെതിക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ അധികാരവും മസില്‍ പവറും ഉപയോഗിക്കുന്ന കാലത്ത് ഈ തെരഞ്ഞെടുപ്പിന് ഏറെ പ്രസക്തിയുണ്ട്. മുമ്പൊന്നുമില്ലാത്തവിധം രാജ്യത്തെ ന്യൂനപക്ഷങ്ങളും ദലിതുകളും അധ:സ്ഥിത പിന്നാക്ക ജനവിഭാഗങ്ങളും പീഡനങ്ങള്‍ അനുഭവിക്കുകയും ആള്‍ക്കൂട്ടക്കൊല എന്ന പേരില്‍ വംശഹത്യ നേരിടുകയും ചെയ്ത കാലമാണ് കടന്നുപോയത്. ബി.ജെ.പി നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ ശക്തികളാണ് ഈ അസഹിഷ്ണുതയുടെ പ്രയോക്താക്കള്‍. ആ ദുശ്ശക്തികളെ തുരത്തി രാജ്യത്തെ ശുദ്ധീകരിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന മതേതര ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുക എന്നതാണ് ഈ വിപത്തിനെ ചെറുക്കാനുള്ള പരിഹാരം.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളോട് ഐക്യപ്പെടാനും എക്കാലത്തും മുന്നില്‍നിന്നത് മുസ്്ലിംലീഗിന്റെ പ്രഗത്ഭരായ പാര്‍ലമെന്റ് അംഗങ്ങളാണ്. പോക്കര്‍ സാഹിബും ഖാഇദെ മില്ലത്തും സേട്ട് സാഹിബും ബനാത്ത് വാല സാഹിബും ഇ. അഹമ്മദുമെല്ലാം ആ പാരമ്പര്യത്തെ മുറുകെപിടിച്ചാണ് പാര്‍ലമെന്റില്‍ പോരാടിയത്. പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും പിന്തുടര്‍ന്ന രാഷ്ട്രീയ ശൈലിയും ഇന്ത്യയിലെ അവശ ജനവിഭാഗങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു. കേരളത്തില്‍ യു.ഡി.എഫിന് കരുത്തേകുന്ന രാഷ്ട്രീയ കാലാവസ്ഥയാണുള്ളത്. കേന്ദ്രത്തില്‍ ബി.ജെ.പിയെ തുരത്താന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്കു മാത്രമേ കഴിയൂ എന്ന സാമാന്യബോധം കേരളത്തിലെ വോട്ടര്‍മാര്‍ക്കുണ്ട്. സമുദായത്തിന്റെ പ്രാതിനിധ്യവും രാജ്യത്തിന്റെ പൊതുവായ അഭിവൃദ്ധിയും ലക്ഷ്യമിട്ടുകൊണ്ടാണ് എല്ലാ തെരഞ്ഞെടുപ്പുകളിലും മുസ്്ലിംലീഗ് നിലപാടുകള്‍ സ്വീകരിച്ചത്. ഈ തെരഞ്ഞെടുപ്പും അതില്‍നിന്ന് വ്യത്യസ്തമല്ല.
അഭിമാനത്തിന്റെ ഈ പതാക 71 വര്‍ഷം പിന്നിടുമ്പോള്‍ മുസ്്ലിംലീഗ് പ്രവര്‍ത്തകര്‍ ഏറെ ആഹ്ലാദത്തിലാണ്. ആരാലും ഏറ്റെടുക്കാനില്ലാതെ അവഗണിക്കപ്പെട്ട ഒരു ജനവിഭാഗത്തിന് അന്തസ്സോടെ എഴുന്നേറ്റ് നില്‍ക്കാനുള്ള ആര്‍ജ്ജവം നല്‍കിയത് മുസ്്ലിംലീഗാണ്. പാര്‍ട്ടി അതിന്റെ ദൗത്യം പൂര്‍വാധികം ശക്തമായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് നാള്‍ക്കുനാള്‍ ഈ പച്ചപ്പതാകയുടെ തണലിലേക്ക് കയറി വരുന്നവരുടെ ആവേശം. ഇതൊരു അഭിമാനത്തിന്റെ കൊടിയടയാളമാണ്. മുസ്്ലിംലീഗിന്റെ 71-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റി വിപുലമായ പ്രവര്‍ത്തന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആലപ്പുഴയിലെ പ്രതിനിധി സമ്മേളനമാണ് ആകര്‍ഷകമായ പരിപാടി. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത പ്രതിനിധികളാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. മുസ്്ലിംലീഗ് രാഷ്ട്രീയത്തിന്റെ ചരിത്രവും സാധുതയും വര്‍ത്തമാനവും ചര്‍ച്ച ചെയ്യുന്ന സമ്മേളനം മികച്ചതും ശാസ്ത്രീയവുമായ മുന്നൊരുക്കങ്ങളോടെയാണ് നടത്തുന്നത്. കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ശാഖാ കേന്ദ്രങ്ങളില്‍ ഇതേദിവസം പതാക ഉയര്‍ത്തല്‍, മധുരപലഹാര വിതരണം എന്നിവ നടക്കും. പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്ഥാപകദിന സംഗമങ്ങളും സംഘടിപ്പിക്കും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending