Connect with us

Video Stories

സമയത്തിന്റെ വില സമൂഹ മാധ്യമ യുഗത്തില്‍

Published

on

മുജീബ് തങ്ങള്‍ കൊന്നാര്

സമൂഹ മാധ്യമങ്ങള്‍ വിവര സാങ്കേതികരംഗത്ത് വൈജ്ഞാനിക വിസ്‌ഫോടനം സൃഷ്ടിച്ചു എന്നത് സത്യമാണ്. എന്നാല്‍ ഈ മാധ്യമങ്ങളുടെ അതിപ്രസരം ആധുനിക സമൂഹത്തിന്റെ സമയ നിഷ്ഠ ആകെ തകിടം മറച്ചിരിക്കുന്നു. സമൂഹമാധ്യമങ്ങളെ ക്രിയാത്മകമായി സമീപിച്ചില്ലെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വിലപ്പെട്ട സമയത്തെയാണ്. സമയത്തിന്റെ ഓരോ നിമിഷവും വില പിടിപ്പുള്ളതാണ്. സമയമാണ് ഓരോരുത്തരുടേയും പ്രവര്‍ത്തന മൂലധനം. അതിന്റെ കൃത്യവും ശാസ്ത്രീയവുമായ വിനിയോഗത്തെ ആശ്രയിച്ചിരിക്കുന്നു ജീവിത വിജയം. നെല്‍സണ്‍ പ്രഭു ഒരിക്കല്‍ പറഞ്ഞു: ‘എന്റെ ജീവിതത്തില്‍ വല്ല വിജയമുണ്ടായിട്ടുണ്ടെങ്കില്‍ അതിനു പ്രധാ ന കാരണം എത്തേണ്ട ദിക്കില്‍ സമയത്തിന്മുമ്പ് എത്താനും ചെയ്യേണ്ട പ്രവൃത്തി നിശ്ചിത സമയത്തിന് മുമ്പ് ചെയ്ത് തീര്‍ക്കാനും എനിക്കു കഴിഞ്ഞുവെന്നതാണ്’.
‘സമയവും വേലിയേറ്റവും വേലിയിറക്കവും ആരേയും കാത്തിരിക്കില്ല’ എന്നത് ഇംഗ്ലീഷ് ഭാഷയിലെ പ്രസിദ്ധവും ചിന്തോദ്ദീപകവുമായ പഴമെഴിയാണ്. കപ്പലുകള്‍ വേലിയേറ്റത്തിന്റേയും വേലിയിറക്കത്തിന്റേയും തക്കം നോക്കിയാണ് കരയ്ക്ക് അടിയുന്നത്. വേലിയേറ്റവും വേലിയിറക്കവും കപ്പലുകളുടെ തക്കം നോക്കി കാത്തിരിക്കാറില്ല. വേലിയേറ്റവും വേലിയിറക്കവും പ്രകൃതി പ്രതിഭാസമാണ്. അത് അതിന്റെ അവസരത്തിന് വരികയും പോകുകയും ചെയ്യുന്നു എന്നല്ലാതെ ആരേയും കാത്തിരിക്കാറില്ല.സമയം ആരുടേയും അവസരത്തിന് കാത്തുനില്‍ക്കില്ല. എങ്കിലും എല്ലാവരുടേയും ജീവിതത്തിലൂടെയും അത് കടന്ന്‌വരുന്നുപോകുന്നു. ഓരോ വിലപ്പെട്ട സമയവും അകന്ന് പോയികൊണ്ടിരിക്കയാണ്. സമയത്തെ അതിന്റെ പ്രാധാന്യം ഉള്‍കൊണ്ട് ഉപയോഗിക്കുന്നവരാണ് ബുദ്ധിമാന്‍മാര്‍. പ്രശസ്ത മന:ശാസ്ത്രജ്ഞനായ കാംതോംസണ്‍ സമയത്തിന്റെ വിനിയോഗത്തെകുറിച്ച് നടത്തിയ പീനത്തില്‍ ഇപ്രകാരം പറയുന്നു: ‘ഒരു മനുഷ്യന്റെ ശരാശരി ആയുസ് 75 കൊല്ലമാണങ്കില്‍ 23 കൊല്ലം ഉറങ്ങുന്നു. 19 കൊല്ലം ജോലി ചെയ്യുന്നു. 9 കൊല്ലം വിനോദങ്ങള്‍ക്ക് ചെലവഴിക്കുന്നു. 8 കൊല്ലം വസ്ത്ര ധാരണത്തിന് വിനിയോഗിക്കുന്നു. 6 കൊല്ലം യാത്ര ചയ്യുന്നു. 6 മാസം പ്രാര്‍ത്ഥിക്കുന്നു’ മന:ശാസ്ത്ര രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പീനമാണിത്.
സമയം ജീവിതയാത്രയില്‍ ഏറ്റവും അമൂല്യമായ നിധിയാണ്. എത്ര പെട്ടെന്നാണ് സമയം പോകുന്നതെന്ന് ചിലര്‍ പറയാറുണ്ട്. കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റേയും സമൂഹ മാധ്യമങ്ങളുടേയും മുമ്പില്‍ സമയം വൃഥാ ചെലവഴിക്കുന്നവരാണ് ഇപ്രകാരം പറയാറുള്ളത്. ഇത്തരം ആളുകളെ ഉദ്ദേശിച്ചുകൊണ്ടാവണം ഓസ്റ്റിന്‍ ഡോബ്രോണ്‍ പറഞ്ഞത്: ‘സമയം പോകുന്നുവെന്ന് നിങ്ങള്‍ പറയുന്നുവോ? ഇല്ല. സമയം നില്‍ക്കുന്നു, നാം പോകുന്നു എന്ന്. ‘ദൈവത്തിന്റെ വരദാനമാണ് സമയം. ഒരു സെക്കന്റ് കൂട്ടാനോ കുറക്കാനോ ആര്‍ക്കും കഴിയില്ല. പ്രപഞ്ചനാഥന്‍ ഏല്‍പ്പിച്ച സമയം ടെലിവിഷന്‍, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, വാട്‌സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയവക്ക് മുമ്പില്‍ ദുര്‍വിനിയോഗം ചെയ്യുന്നത് അധാര്‍മ്മികവും നിന്ദ്യവുമാണന്ന സത്യം തിരിച്ചറിയണം. മൈക്കിള്‍ ഫാര ഡെ ഒരിക്കല്‍ പറഞ്ഞു: ‘സാര്‍… എന്നില്‍ നിന്ന് അഞ്ചു ഡോളറുകള്‍ എടുത്തു കൊള്ളുക. എന്റെ അഞ്ചു മിനുട്ടുകള്‍ മോഷ്ടിച്ചെടുക്കരുത്’ എന്ന്. ജനന മരണങ്ങള്‍ക്കിടയില്‍ കാറ്റു പോലെയാണ് സമയം കടന്നുപോകുന്നത്. അത്‌കൊണ്ട് സമയം വൃഥാ കളയരുത്. നിശ്ചിത സമയത്ത് ചെയ്യേണ്ട കാര്യം സമയബന്ധിതമായി ചെയ്യാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ജീവിതത്തില്‍ വലിയ നഷ്ടത്തിന് വഴി ഒരുക്കും. വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ട സമയം പഠിക്കാതെ ഉഴപ്പി നടന്നാല്‍ അവര്‍ക്ക് ജീവിതത്തില്‍ മുന്നേറാന്‍ കഴിയില്ല. ദാര്‍ശനിക ലോകകത്തെ സൂര്യതേജസായ ദ സ്‌തേയവസ്‌ക്കിയുടെ വാക്കുകള്‍ കാണുക: ‘ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ വൃഥാകളഞ്ഞ സമയത്തെപറ്റി ഓര്‍ക്കുമ്പോള്‍ വ്യാമോഹങ്ങളിലും തെറ്റിദ്ധാരണകളിലും ആലസ്യത്തിലുംപെട്ട് കളഞ്ഞ സമയത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ സമയത്തിന്റെ വില ഞാന്‍ എത്രത്തോളം അറിഞ്ഞില്ലെന്നും ഹൃദയത്തോടും ആത്മാവിനോടും എത്ര പാപം ചെയ്ത് പോയെന്നും ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയം വാര്‍ന്നുപോകുന്നു’. ചൈനീസ് തത്വചിന്തകനായ ലാവോ സെ പറഞ്ഞു: ‘ആയിരം മൈല്‍ ദൈര്‍ഘ്യമുള്ള ഒരു യാത്ര ആരംഭിക്കുന്നത് ഒരു ചുവടുവെച്ചാണ്’. ഈ ഒരു ചുവടുവെക്കാതെ അത്രയും മൈല്‍ താണ്ടാന്‍ കഴിയില്ല. നിര്‍ണ്ണായകമായ ഈ ചുവടു താമസിച്ചാല്‍ യാത്ര കൊണ്ട് ഒരു ഫലവുമുണ്ടാവില്ല. അത്‌കൊണ്ട് ജീവിത പ്രയാണത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ്.
ആധുനിക സമൂഹത്തിന് സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍: ഒരു ദിവസത്തെ ഒരു ടൈംടേബിള്‍ തയ്യാറാക്കുക. അതില്‍ എന്ത്, എപ്പോള്‍, എത്ര സമയം എന്നിവ ഉള്‍പ്പെടുത്തുക. ഈ ടൈംടേബിളില്‍ മണിക്കൂറുകളുടെ എണ്ണമറിഞ്ഞ് സമയത്തെ ആസൂത്രണം ചെയ്യുക. വീട്ടുകാര്യങ്ങള്‍, ജോലി, മത കര്‍മ്മങ്ങള്‍, അവശ്യമായ എന്റര്‍ടൈമെന്റുകള്‍…. തുടങ്ങിയവയെല്ലാം ഒരു ദിവസത്തെ ടൈംടേബിളില്‍ ഉള്‍പ്പെടുത്താം. മുന്‍ഗണനാപ്രകാരം ഓരോ ദിവസവും ചെയ്യാനുള്ള കാര്യങ്ങളുടെ പട്ടിക തയ്യാറാക്കുക. ഇതില്‍ ഏറ്റവും പ്രാധാന്യമുള്ള കാര്യത്തിന് മുന്‍ഗണന നല്‍കുക. സമയത്ത് ചെയ്യുന്ന ജോലിയില്‍ ഏകാഗ്രത അത്യന്താപേക്ഷിതമാണ്. അല്ലെങ്കില്‍ സമയനഷ്ടമുണ്ടാവും. പോസിറ്റീവ് ഹാബിറ്റ്‌സ് (നല്ല ശീലങ്ങള്‍) മാത്രം വളര്‍ത്തുക. നെഗറ്റീവ് ഹാബിറ്റ്‌സ് (ദുശീലങ്ങള്‍) പാടെ വര്‍ജ്ജിക്കുക. ജോലി സ്ഥലങ്ങള്‍, പഠനമുറികള്‍, സ്റ്റോര്‍ റൂമുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ അവശ്യമായ സാധനങ്ങള്‍ വേണ്ടിടങ്ങളില്‍ (അലമാറ, ഷെല്‍ഫ്, കബോര്‍ഡ്) എന്നിവയില്‍ അടുക്കും ചിട്ടയോടും കൂടി ഒതുക്കി വെക്കുക. ടൈം മാനേജ്‌മെന്റിന്റെ പ്രാധാന്യം ഉള്‍കൊള്ളുക. സമയം ഇല്ലായെന്ന് പറഞ്ഞ് സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാതിരിക്കരുത്. അന്നന്ന് ചെയ്യേണ്ട ജോലികള്‍ അപ്പപ്പോള്‍ തന്നെ ചെയ്യുക. നാളേക്ക് നീട്ടിവെക്കുന്ന ശീലം ഒഴിവാക്കുക. ലുഖ്മാനുല്‍ ഹഖീം (റ) പറഞ്ഞു: നിങ്ങള്‍ ഏതൊരു കാര്യവും നാളെയെന്ന് പറഞ്ഞ് നീട്ടികൊണ്ട്‌പോകരുത്. നാളേക്ക് വേണ്ടത് മാത്രം നാളേക്ക് വെക്കുക. വിലപ്പെട്ട സമയം കമ്പ്യൂട്ടര്‍ ഗെയിം സമൂഹ മാധ്യമങ്ങള്‍ എന്നിവക്ക് മുമ്പില്‍ ഹോമിക്കാതിരിക്കുക സമയ ധനം സര്‍വ ധനാല്‍ പ്രധാനം എന്ന തത്വം ഉള്‍കൊള്ളുക. സമയത്തെ ധൂര്‍ത്തടിക്കാതെ പ്ലാനിംഗോടും ചിട്ടയോടും കൂടി വിനിയോഗിക്കുക. നാളെയുടെ പ്രതീക്ഷകളായ കുട്ടികള്‍ക്ക് സമയത്തിന്റെ പ്രാധാന്യവും വിലയും പറഞ്ഞ് ടൈം മാനേജ്‌മെന്റ് ശീലം വളര്‍ത്തിയെടുക്കുക ഓരോ സെക്കന്റും എങ്ങിനെ ചിലവഴിച്ചു എന്ന ദൈവത്തിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടവരാണ് എന്ന സത്യത്തെ മറക്കാതിരിക്കുക. ഇപ്രകാരം സമയത്തെ ക്രിയാത്മകമായി ഉപയോഗിക്കാന്‍ തയ്യാറാവുക. അപ്പോള്‍ ജീവിതത്തി ല്‍ അടുക്കും ചിട്ടയും കൈ വരും. സമയമില്ല നേരമില്ല എന്നീ പതിവു പ്രശ്‌നങ്ങള്‍ ഉണ്ടാവുകയുമില്ല. സമയനിഷ്ഠ പാലിക്കുന്നവരാണ് വിജയികള്‍ എന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. വില്യംഷേക്‌സ്പിയര്‍ പറഞ്ഞു: ഒരിക്കലും ഒന്നിലും സമയം തെറ്റിക്കാതെ പ്രവര്‍ത്തിക്കുന്നത് മറ്റുള്ളവരെ തൃപ്തരാക്കും. സമയം തെറ്റിക്കുക എന്നത് ദൃഢതയില്ലായ്മയും മറ്റുള്ളവരുടെ സമയത്തെ ബഹുമാനിക്കാതിരിക്കലുമാണ് സ്വാമി രാമതീര്‍ത്ഥര്‍ പറഞ്ഞു: ‘നിങ്ങള്‍ സമയത്തെ ശരിയായി ഉപയോഗിക്കുക. എന്നാല്‍ ആത്മീയ അഭിവൃദ്ധിക്ക് സമയം ലഭിക്കും’.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending