Video Stories
പിണറായി വിജയനെന്ന ‘കരുത്തനായ’ ഭരണാധികാരിയെ ഇഷ്ടപ്പെടാന്‍ ഈ കാരണങ്ങള്‍ മതിയാവും
സഹീര്‍ ഖാന്‍
ഈ മനുഷ്യനോട് ഇപ്പഴാണ് ഒരു ഇഷ്ടമൊക്കെ തോന്നി തുടങ്ങിയത്..
ഞാൻ എന്ത് കൊണ്ട് പിണറായി വിജയനെ ഇഷ്ടപ്പെടുന്നു,20 കാരണങ്ങൾ
1. വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ച കേസിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ UAPA പ്രകാരം ജയിലിൽ അടച്ചു.
2. കേരളത്തിലെ അമ്പലങ്ങളിൽ ആർഎസ് എസിന്റെ ആയുധ പരിശീലനം അവസാനിപ്പിക്കും എന്ന് കടകംമ്പള്ളി പറഞ്ഞു, ആയുധ പരിശീലനം അവസാനിപ്പിച്ചു എന്ന് മാത്രമല്ല ഒരുപരിധി കൂടി കടന്ന് ആയുധം തന്നെ നിരോധിച്ചു.
3. കൊടിയേരിയെ ബോംബെറിഞ്ഞ സംഘികളെ അറസ്റ്റ് ചെയ്ത് തൂക്കിക്കൊന്നു.
4. ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്ത സ്വാതി സരസ്വതിയെ ശബരിമല പ്രതിഷേധത്തിൽ പങ്കെടുക്കാൻ വന്നപ്പോൾ തൂക്കി എടുത്ത് ഉള്ളിലിട്ടു( പാവം കുട്ടൂസ് ഇപ്പോൾ ശശികലയോടൊപ്പം ഉണ്ട തിന്ന് കഴിയുന്നു).
5.വിലക്ക് ലംഘിച്ച് പതാക ഉയർത്തിയ ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു.
6. ഹിന്ദു മുസ്ലിം കലാപം ഉണ്ടാക്കാൻ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ കുമ്മനം രാജശേഖരന് ജീവപര്യന്തം ശിക്ഷ വാങ്ങിക്കൊടുത്തു.
7.പന്നി പെറ്റു പെരുകുന്നത് പോലെയാണ് മലപ്പുറത്തെ മുസ്ലിം സ്ത്രീകൾ പ്രസവിക്കുന്നത് എന്ന് പറഞ്ഞ ഇന്ദിരയെ UAPA ചുമത്തി.(ആ ലേഡി ഇന്നും ജയിലിൽ ആണ് )
8.കണ്ണൂർ വിമാനത്താവളം വഴി ഉൽഖാടനത്തിന് മുൻപ് യാത്ര ചെയ്യാൻ അമിത് ഷാക്ക് അനുമതി നൽകണം എന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ആവശ്യം തള്ളി അമിത് ഷായുടെ യാത്ര അനുമതി നിഷേധിച്ചു സംഘികളെ വിറപ്പിച്ചു.
9. തന്റെ സന്തതസഹചാരി ആയിരുന്ന അൽഫോൻസ് കണ്ണന്താനം കേന്ദ്ര മന്ത്രി ആയപ്പോൾ ആർഎസ്എസിനോടുള്ള വിരോധം ഒന്ന് കൊണ്ട് മാത്രം കണ്ണന്താനത്തിന് ഒരു വിരുന്ന് പോലും നൽകാതെ പട്ടിണിക്കിട്ടു.
10.ഞങ്ങളും കൊന്നിട്ടുണ്ട് എന്ന് പ്രഖ്യാപിച്ച K സുരേന്ദ്രനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് 4 വർഷം കഠിന തടവ് വാങ്ങിക്കൊടുത്തു.
11.തിരുവനന്തപുരം മേയറെ കൊല്ലാൻ ശ്രമിച്ച കേസിൽ 8 ബിജെപിക്കാരെ അറസ്റ്റ് ചെയ്തു, 8 വർഷം തടവിന് ശിക്ഷിച്ചു
12.CPM കോഴിക്കോട് പാർട്ടി ഓഫീസിലേക്ക് ബോംബെറിഞ്ഞ Rടsകാരെ അറസ്റ്റ് ചെയ്ത് ജീവപര്യന്തം ശിക്ഷ വാങ്ങിക്കൊടുത്തു
13.സർക്കാർ സ്കൂളുകളിൽ ആയുധ പരിശീലനം നടത്തിയ 821 RSS കാരെ അറസ്റ്റ് ചെയ്തു. അവർ വിചാരണ നേരിടുന്നു,
14. കാസർഗോട്ടെ പള്ളിയിൽ ഉറങ്ങിക്കിടന്ന മൗലവിയെ കൊന്നവരെ അറസ്റ്റ് ചെയ്ത് ജാമ്യം പോലും കിട്ടാത്ത രീതിയിൽ ജയിലിൽ അടച്ചു,
15..രണ്ടു വട്ടം കള്ളനോട്ട് അടിച്ചു പിടിച്ച കൊടുങ്ങല്ലൂർ ഗവർണർ എന്നറിയപെടുന്ന rss പ്രവർത്തകനെ UAPA, ചേർത്തു ജയിലിൽ അടച്ചു (ഇനി അവൻ ഒരിക്കലും പുറം ലോകം കാണില്ല, കാരണം അവനു രണ്ടു വട്ടമ UAPA, അടിച്ചത് 😂)
16. ഭോപ്പാലിൽ പോയപ്പോ അവിടെ 4 RSS കാർ കൂടി നിൽക്കുന്നു എന്ന് കേട്ട് കണ്ടം വഴി ഓടാതെ
പരിപാടി പൂർത്തിയാക്കി,
17. ഡെൽഹിയിൽ പോയപ്പോ കാവിക്കൊടി പിടിച്ച രണ്ട് പേരെ കണ്ടിട്ട് ഓടിത്തള്ളിയില്ല,
18, മെട്രോ ഉൽഘാടനത്തിന് കുമ്മനടിച്ച കുമ്മനത്തെ ചവിട്ടി പുറത്താക്കി.
19, സിപിഎമ്മുകാർ വെട്ടിക്കൊന്ന ബിജെപിക്കാരന്റെ വീട്ടിൽ രഹസ്യമായിപ്പോയി 20 ലക്ഷത്തിന്റെ ചെക്ക് കൊടുത്ത് സോൾവാക്കിയ കടകംപള്ളി സുരേന്ദ്രനെ മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി.
20…ലഘുലേഖ കയ്യിൽ വെച്ച, സ്വന്തം സഖാ ആയിട്ട് പോലും കൊടും തീവ്രവാദികളായ രണ്ടു വിദ്യാർത്ഥികളെ UAPA, ചേർത്തു, ശശികലയെയും, കൊടുങ്ങല്ലൂർ ഗവർണരെയും കോടിയേരി മാമനെ ബോംബ് എറിഞ്ഞ rss കാരനെയും പാർപിച്ച അതെ ജയിലിലേക്ക് അയച്ചു, 💪💪
(ഇതൊക്കെ വായിച്ചു പിണറായി ഒരു ആർഎസ്എസ് അനുഭാവി ആണെന്ന് നിങ്ങൾക് തോന്നുന്നുണ്ട് എങ്കിൽ,?? ഉറപ്പിച്ചോ നിങ്ങൾക് ഒരു മികച്ച കമ്യുണിസ്റ്റുകാരനെ തിരിച്ചറിയാൻ ഉള്ള കഴിവ് ഇല്ലാ എന്നു തന്ന്യാ )
ഫോട്ടോ ആരും തുറിച്ചു നോക്കേണ്ട, മോഡി അല്ല, പിണറായി തന്ന്യാ
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india18 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala17 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports14 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

