columns
ഖുര്‍ആനും കമ്യൂണിസ്റ്റ് നിലപാടുകളും
1922 ല്‍ സോവിയറ്റ് റഷ്യ രൂപം കൊള്ളുമ്പോള്‍ 26000 മുസ്‌ലിം പള്ളികള്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ 1941 ആയപ്പോഴേക്ക് കേവലം ആയിരമായി അത് ചുരുങ്ങി

സുഫ്‌യാന്‍ അബ്ദുസ്സലാം
‘പൂവന്‍പഴം കൊണ്ട് കഴുത്തറുക്കുക’ എന്ന ചൊല്ല് മലയാളികള്‍ക്ക് വളരെ സുപരിചിതമാണ്. കൂടെനിന്ന് സൗഹൃദം നടിച്ച് ആളെ കൊല്ലുക എന്നാണ് പഴഞ്ചൊല്ലിന്റെ സാരം. ആധുനിക കമ്യൂണിസ്റ്റുകള്‍ മുസ്‌ലിംകളോട് ചെയ്തുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. വിശുദ്ധ ഖുര്‍ആനെ പഴഞ്ചനെന്നും കാലത്തിനു യോജിക്കാത്ത, ചവറ്റുകൊട്ടയില്‍ എറിയേണ്ട ഗ്രന്ഥമെന്നുമെല്ലാം കാലാകാലങ്ങളിയായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന പഴയകാല കമ്യൂണിസ്റ്റുകള്‍ ആധിപത്യം കിട്ടിയപ്പോഴൊക്കെ ഖുര്‍ആന്‍ നിരോധിക്കാനും പള്ളികള്‍ അടച്ചുപൂട്ടാനും ഖുര്‍ആന്റെ അനുയായികളെ ഉന്മൂലനം ചെയ്യാനും മാത്രമേ ശ്രമിച്ചിട്ടുള്ളൂ എന്നത് ചരിത്രവസ്തുതയാണ്.
കമ്യൂണിസത്തിന്റെ ഏറ്റവും ഉന്നതവും പ്രകടവുമായ രൂപം സോവിയറ്റ് റഷ്യയിലായിരുന്നല്ലോ. 1922 ല്‍ സോവിയറ്റ് റഷ്യ രൂപം കൊള്ളുമ്പോള്‍ 26000 മുസ്‌ലിം പള്ളികള്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ 1941 ആയപ്പോഴേക്ക് കേവലം ആയിരമായി അത് ചുരുങ്ങി. ഖുര്‍ആന്റെ അനേകായിരം കോപ്പികള്‍ ചുട്ടെരിക്കപ്പെട്ടു. ഇസ്‌ലാം നിരോധിക്കപ്പെട്ടു. നിരീശ്വരത്വം ഔദ്യോഗിക മതമായി പ്രഖ്യാപിച്ച രാജ്യത്ത് പിന്നീട് ഇസ്‌ലാമിക ആചാരങ്ങള്‍ നിര്‍വഹിക്കുന്നത് പോലും തടയപ്പെട്ടു. ഖുര്‍ആന്‍ മദ്രസകള്‍ മുഴുവന്‍ അടച്ചുപൂട്ടി. നിരീശ്വരത്വത്തെ രാജ്യത്തിന്റെ ഔദ്യോഗിക ‘മത’മായി അവതരിപ്പിച്ച കമ്യൂണിസ്റ്റുകള്‍ രാജ്യത്ത് ഒരു സായുധ നാസ്തികത (ാശഹശമേി േമവേലശാെ) ഇസ്‌ലാമിക വിശ്വാസികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചു. പക്ഷേ വിശുദ്ധ ഖുര്‍ആനിലെ ആശയങ്ങളെ നെഞ്ചോട് ചേര്‍ത്തിരുന്ന അവിടുത്തെ മുസ്‌ലിംകളെ സായുധ നാസ്തികതയിലൂടെ ചിന്താപരമായി മരവിപ്പിക്കാമെന്നും ബൗദ്ധികമായി കീഴ്‌പെടുത്താമെന്നും കരുതിയ കമ്യൂണിസ്റ്റുകള്‍ക്ക് വിജയിക്കാനായില്ല. വംശീയ ഉന്മൂലനം (ലവേിശര രഹലമിശെിഴ) ആയിരുന്നു കമ്യൂണിസ്റ്റുകള്‍ കണ്ട മറ്റൊരു പോംവഴി. ഇത് സോവിയറ്റ് യൂണിയന്റെ മാത്രം അവസ്ഥയായിരുന്നില്ല. ചൈനയിലും ഇതര കമ്യൂണിസ്റ്റ് രാജ്യങ്ങളിലും അങ്ങനെ തന്നെയായിരുന്നു. മാവോ സെതുങിന്റെ കാര്‍മ്മികത്വത്തില്‍ ചൈനീസ് സാംസ്‌കാരിക വിപ്ലവത്തിന്റെ (ഇവശിലലെ ഈഹൗേൃമഹ ഞല്ീഹൗശേീി) ഭാഗമായി രൂപംകൊണ്ട ‘റെഡ് ഗാര്‍ഡ്‌സ്’ തകര്‍ത്ത പള്ളികളുടെയും നശിപ്പിച്ച മുസ്ഹഫുകളുടെയും എണ്ണം കണക്കില്ലാത്തതാണ്.
ഖുര്‍ആന്‍ മാനവിക വിരുദ്ധ ഗ്രന്ഥമാണെന്നും തീവ്രവാദത്തിനും ഭീകരവാദത്തിനും ചൂട്ടുപിടിക്കുന്ന സംഹിതയാണെന്നുമെല്ലാം തെറ്റിദ്ധരിപ്പിച്ചുകൊണ്ടായിരുന്നു കമ്യൂണിസം കഴിഞ്ഞ ദശകങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിന്റെ ഭാഗമായാണ് ഖുര്‍ആന്‍ ചുട്ടെരിച്ചിരുന്നതും ഇസ്‌ലാമിക വിശ്വാസികളെ കൂട്ടക്കൊല ചെയ്തിരുന്നതും പള്ളികളും സ്ഥാപനങ്ങളും നശിപ്പിച്ചിരുന്നതും. പക്ഷേ അതുകൊണ്ട് ഖുര്‍ആനെയോ ഇസ്‌ലാമിനെയോ നശിപ്പിക്കാന്‍ സാധ്യമല്ലെന്നു കണ്ട കമ്യൂണിസ്റ്റുകള്‍ വംശീയ ഉന്മൂലനത്തിനു കോപ്പുകൂട്ടി. ഖുര്‍ആനെതിരെ കമ്യൂണിസ്റ്റുകള്‍ ഉയര്‍ത്തിവിട്ട യുദ്ധങ്ങളെല്ലാം ഖുര്‍ആന്റെ പ്രചാരണത്തിന് കാരണമായി. പ്രശസ്ത മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന റോജര്‍ ഗരോഡിയെ പോലെ ഒട്ടനവധി കമ്യൂണിസ്റ്റ് ചിന്തകര്‍ ഖുര്‍ആന്റെ വക്താക്കളായി. അവര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. അടിച്ചേല്‍പ്പിക്കപ്പെടുന്ന കമ്യൂണിസ്റ്റ് ആശയങ്ങളോട് എതിര്‍പ്പ് പ്രകടപ്പിച്ച മാക്‌സിം റോഡിന്‍സനെ പോലെയുള്ളവര്‍ ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച സാമ്പത്തിക വീക്ഷണമാണ് മുതലാളിത്തത്തിന് പകരമായി ലോകത്തിന് പകരം വെക്കാനുള്ളതെന്നു സിദ്ധാന്തിച്ചു. മുതലാളിത്തത്തിന്പകരം നില്‍ക്കാന്‍ കമ്യൂണിസത്തിന് സാധിക്കില്ലെന്നും അദ്ദേഹം വിളിച്ചുപറഞ്ഞു. കമ്യൂണിസത്തിന് ഖുര്‍ആന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ കമ്യൂണിസ്റ്റ് ആചാര്യന്മാര്‍ ഖുര്‍ആന് തീവ്രവാദ മുഖം നല്‍കി തെറ്റിദ്ധരിപ്പിക്കാനായിരുന്നു പിന്നീട് ശ്രമിച്ചത്.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഖുര്‍ആന്‍ വിമര്‍ശനത്തിലും ഇസ്‌ലാം വിരോധത്തിലും സോവിയറ്റിനെയും ചൈനയെയും മാതൃകയാക്കി. കമ്യൂണിസത്തിന് നിരക്കാത്ത ജനാധിപത്യ മാര്‍ഗത്തിലൂടെ ലോകത്താദ്യമായി സര്‍ക്കാര്‍ രൂപീകരിച്ച കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ നിരന്തരം ഒളിഞ്ഞും തെളിഞ്ഞും ഖുര്‍ആനെയും ഇസ്‌ലാമിക ശരീഅത്തിനെയും അറബി ഭാഷയെയും കടന്നാക്രമിച്ചു. മുസ്‌ലിംലീഗിന്റെ ശക്തമായ സാന്നിധ്യമാണ് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് കേരളത്തില്‍ മുസ്‌ലിം സമുദായത്തിന്റെ മുമ്പോട്ടുള്ള ഗമനത്തിന് തടസ്സം നില്‍ ക്കാന്‍ സാധിക്കാതെ പോയത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചോദ്യം ചെയ്യപ്പെടാത്ത സ്വര്‍ഗങ്ങളായി അറിയപ്പെട്ടിരുന്ന ബംഗാളിലും ത്രിപുരയിലും രാഷ്ട്രീയ ഭരണമേഖലകളില്‍ മുസ്‌ലിം സമുദായത്തിന് മുമ്പോട്ട് കുതിക്കാന്‍ സാധിക്കാതെപോയത് മുസ്‌ലിംലീഗിന്റെ ശക്തമായ സാന്നിധ്യമില്ലാത്തത് കൊണ്ടായിരുന്നു എന്നത് ഇതിനോടൊപ്പം മനസ്സിലാക്കേണ്ട യാഥാര്‍ഥ്യമാണ്. കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ മസ്തിഷ്‌കങ്ങളില്‍ രൂഢമൂലമായ ഖുര്‍ആനിക പ്രതിബദ്ധത നിര്‍വീര്യമാക്കുന്നതിനുവേണ്ടി അവരെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി നിരീശ്വരത്വവും നാസ്തികതയും അവരില്‍ സന്നിവേശിപ്പിക്കാനാണ് മാര്‍ക്‌സിസ്റ്റ് ബുദ്ധികേന്ദ്രങ്ങള്‍ ശ്രമിച്ചിരുന്നത്. ചിന്ത, പ്രഭാത് പോലെയുള്ള പ്രസിദ്ധീകരണാലയങ്ങള്‍ ഖുര്‍ആനിക ആശയങ്ങള്‍ക്കെതിരെ നിരന്തരം ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. യുറീക്ക പോലെയുള്ള പ്രസിദ്ധീകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അവര്‍ വിദ്യാര്‍ത്ഥികളില്‍ നിരീശ്വരത്വം കുത്തിവെക്കാന്‍ ശ്രമിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തും മാര്‍ക്‌സിസ്റ്റ് അധ്യാപക സംഘടനകളും ഇതിനുവേണ്ടി ധാരാളം യത്‌നിച്ചു. വിദ്യാഭ്യാസ നവീകരണത്തിന്റെ മറവില്‍ ‘ഭാഷ ബോധനം’ എന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അടുക്കളകളില്‍ പാകം ചെയ്തുകൊണ്ടിരുന്ന നിയമങ്ങള്‍ മുഴുവനും ഖുര്‍ആന്റെ ഭാഷയായ അറബിയെ ഇല്ലാതാക്കുന്നതിന് വേണ്ടിയായിരുന്നു. കലാ സാഹിത്യ രംഗങ്ങളില്‍ പിടിമുറുക്കി മുസ്‌ലിം സമുദായത്തെ ഖുര്‍ആനില്‍ നിന്നകറ്റി അവരില്‍ നിരീശ്വരത്വം കുത്തിവെക്കാന്‍ വേണ്ടിയായിരുന്നു ‘ജ്ജ് നല്ല മന്‌സനാകാന്‍ നോക്ക്’ തുടങ്ങിയ നാടകങ്ങള്‍ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍ ആവിഷ്‌കരിച്ചത്. ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളില്‍നിന്നും മദ്‌റസകളില്‍ നിന്നുമെല്ലാം മതകാര്യങ്ങള്‍ ആത്മാര്‍ത്ഥമായും പഠിച്ചു മനസ്സിലാക്കി വന്ന മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ മനസ്സിലേക്ക് നിര്‍മത ചിന്തകളെ തിരുകിക്കയറ്റുന്നതിനുവേണ്ടി പാഠപുസ്തകങ്ങളില്‍ ‘മതമില്ലാത്ത ജീവന്‍’ തുടങ്ങിയ പേരില്‍ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ ശ്രമിച്ച മാര്‍ക്‌സിസ്റ്റ് കുബുദ്ധികളുടെ കുത്സിത ശ്രമങ്ങള്‍ കേരളം മറന്നിട്ടില്ല. ‘മതമല്ല മതമല്ല മതമല്ല പ്രശ്‌നം, എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്‌നം’, ‘ഞങ്ങളിലില്ലാ ഹൈന്ദവ രക്തം, ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം, ഞങ്ങളിലില്ലാ മുസ്‌ലിം രക്തം, ഞങ്ങളിലുള്ളത് മാനവരക്തം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ടും യുവാക്കളെക്കൊണ്ടും വിളിപ്പിച്ചിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഖുര്‍ആനും ഇസ്‌ലാമും മറ്റു മതങ്ങളൊന്നുമില്ലാത്ത ഒരു ‘ഉട്ടോപ്യന്‍’ സാമ്രാജ്യം.
പക്ഷേ, കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നിരന്തര ബോധവത്കരണ പ്രവര്‍ത്തനങ്ങളും മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ ഇടപെടലുകളും കമ്യൂണിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി. മുസ്‌ലിം സമുദായത്തില്‍ ചേക്കാറാമെന്നു വിചാരിച്ച് പലവിധ ശ്രമങ്ങള്‍ നടത്തിയ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് മുസ്‌ലിം സമുദായത്തിന്റെ ഹൃദയ ഭിത്തികളെ ഭേദിക്കാന്‍ കഴിഞ്ഞില്ല. ഭരണത്തിന്റെ മുഷ്‌ക്ക് ഉപയോഗിച്ച് ശരീഅത്തിനെയും അറബി ഭാഷയെയും ഖുര്‍ആനെയും തളര്‍ത്താമെന്നു വിചാരിച്ചവര്‍ മുസ്‌ലിം ജനതയുടെ സമരങ്ങള്‍ക്ക് മുമ്പില്‍ തളര്‍ന്നുവീണു. മുസ്‌ലിം സമുദായം നടത്തുന്ന സമരങ്ങളെ പതിനാലാം നൂറ്റാണ്ടിന്റെ പ്രാകൃത ബോധമെന്ന് വിളിച്ച് പ്രവാചകനിലേക്ക് ചേര്‍ത്ത് അപഹസിക്കാനും അവര്‍ മറന്നില്ല. ‘അവഹേളനം ഖുര്‍ആനോടോ?’ എന്ന കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം കമ്യൂണിസ്റ്റുകളോടാണെന്നു തന്നെയാണ് മനസ്സിലാകുന്നത്. ഖുര്‍ആനിനെ എത്ര തന്നെ അവഹേളിച്ചാലും അത് അജയ്യമായി നിലനില്‍ക്കുമെന്ന് ചരിത്രത്തിലൂടെയും അനുഭവജ്ഞാനത്തിലൂടെയും അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നു. കേരള മുസ്‌ലിം മനസ്സുകളെ എത്ര തന്നെ ഉഴുതു മറിച്ചാലും അവിടങ്ങളില്‍ കമ്യൂണിസത്തിന്റെയോ നാസ്തികതയുടെയോ നിര്‍മ്മതവാദത്തിന്റെയോ വിത്തുകള്‍ മുളച്ചുപൊങ്ങില്ലെന്ന യാഥാര്‍ഥ്യം വൈകിയാണെങ്കിലും അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. അത്തരം തിരിച്ചറിവുകളുടെ ജാള്യതയില്‍നിന്നും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം തെരഞ്ഞെടുത്ത മാര്‍ഗമാണ് മയപ്പെടുത്തി ഇല്ലാതാക്കുക എന്നത്. ഇങ്ങനെ മയപ്പെടുത്തി ഇല്ലാതാക്കുന്നതിന് അവര്‍ കണ്ടെത്തിയ മാര്‍ഗമാണ് ഖുര്‍ആനെ മഹത്വപ്പെടുത്തുകയും അതിനു കമ്യൂണിസ്റ്റ് വ്യാഖ്യാനങ്ങള്‍ നല്‍കുകയും ചെയ്യുക എന്നത്.
ചൈനീസ് ഇതര സമൂഹങ്ങളെ ചൈനീസ് സംസ്‌കാരത്തിന്റെ വലയത്തിലേക്ക് കൊണ്ടുവരുന്ന പ്രകിയയെ സൂചിപ്പിക്കുന്ന പദമാണ് ‘സിനിസിസേഷന്‍’ (ടശിശരശ്വമശേീി). മുസ്‌ലിംകള്‍ അടക്കമുള്ള ചൈനയിലെ ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷ വംശീയതയില്‍ ലയിപ്പിക്കുക എന്നതാണ് ഈ പ്രക്രിയയുടെ ലക്ഷ്യം. ചൈനയിലെ ഉയ്ഗുര്‍ മുസ്‌ലിംകള്‍ക്ക്‌നേരെ ചൈനീസ് അധികാരികള്‍ കാണിക്കുന്ന പീഡനങ്ങളുടെ പിന്നില്‍ ഭൂരിപക്ഷ വംശീയതയില്‍ ലയിക്കാന്‍ ഉയ്ഗുര്‍ മുസ്‌ലിംകള്‍ തയ്യാറാവുന്നില്ല എന്നതാണ്. സിനിസിസേഷന് തയ്യാറല്ലാത്ത ഉയ്ഗുര്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്കെതിരെ ലോക സമൂഹം പ്രതികരിച്ചു തുടങ്ങിയപ്പോള്‍ ചൈന പുതിയ തന്ത്രവുമായി വന്നിരിക്കുകയാണ്. ഖുര്‍ആന്‍ കമ്യൂണിസത്തിനനുസരിച്ച് വ്യാഖ്യാനിച്ച് പ്രസിദ്ധീകരിക്കുകയും അത് അച്ചടിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ വിതരണം ചെയ്യാനുമാണ് അവര്‍ ഉത്തരവിട്ടിരിക്കുന്നത്. ഇങ്ങനെ സ്വന്തമായ വ്യാഖ്യാനങ്ങള്‍ നല്‍കി ഖുര്‍ആനെ അവതരിപ്പിക്കാനാണ് കമ്യൂണിസ്റ്റുകള്‍ക്ക് താല്‍പര്യം.
ഖുര്‍ആന് കമ്യൂണിസത്തിന്റേതായ വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ പലപ്പോഴും കേരളത്തിലും ശ്രമങ്ങളുണ്ടായിട്ടുണ്ട്. ശരീഅത്ത് വിവാദകാലത്തും അതിനുശേഷവും പലരും ശ്രമിച്ചിട്ടുണ്ട്. ഖുര്‍ആന്‍ സൂക്തങ്ങള്‍ തെറ്റായി ഉദ്ധരിച്ചും പ്രവാചക വചനങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചുമെല്ലാം മുസ്‌ലിം സമൂഹം പരമ്പരാഗതമായി വിശ്വസിച്ചും ആചരിച്ചുംവരുന്ന കാര്യങ്ങള്‍ക്കെതിരെ പ്രസംഗിച്ചും എഴുതിയും നാടകം കളിച്ചും പല കമ്യൂണിസ്റ്റുകാരും രംഗത്ത്‌വന്നിരുന്നു. ശരീഅത്ത് നിരോധിച്ച് ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് വാദിച്ചിരുന്ന കമ്യൂണിസ്റ്റുകള്‍ അന്ന് വിവാഹമോചനം, ജീവനാംശം തുടങ്ങിയ വിഷയങ്ങളില്‍ ഖുര്‍ആനിലെ ചില വചനങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി ദുര്‍വ്യാഖ്യാനിച്ചിരുന്നു. എന്നാല്‍ ഇയ്യിടെയായി കുറേക്കൂടി സജീവമായി മുസ്‌ലിം മന്ത്രിമാരെയും മറ്റും ഉപയോഗിച്ച് തെറ്റായ സന്ദേശങ്ങള്‍ നല്‍കാനാണ് അവര്‍ ശ്രമിച്ചുവരുന്നത്. ‘സ്വിറാത്തിന്റെ പാലവും’ സ്വര്‍ഗനരകവും തുടങ്ങി താടി വരെയുള്ള ഒട്ടേറെ വിഷയങ്ങള്‍ക്ക് മുസ്‌ലിം സമൂഹം മനസ്സിലാക്കിയിട്ടില്ലാത്ത അര്‍ത്ഥവും വ്യാഖ്യാനവുമെല്ലാം നല്‍കി മുസ്‌ലിംകളെ നിര്‍മത വാദത്തിലേക്ക് തെളിക്കാനാണ് ഖുര്‍ആന്‍ സൂക്തങ്ങള്‍ ഇവര്‍ ഉപയോഗപ്പെടുത്തുന്നത്. ഈമാനുള്ള വ്യക്തി, മുനാഫിഖല്ലാത്ത ആള്‍ തുടങ്ങിയ പ്രയോഗങ്ങള്‍ പോലും ഇന്ന് കമ്യൂണിസ്റ്റു മന്ത്രിമാര്‍ യാതൊരു മടിയും കൂടാതെ ഉപയോഗിച്ചുവരുന്നു. ഇസ്‌ലാം പഠിപ്പിക്കുന്ന ഈമാനിന്റെ മാധുര്യം കമ്യൂണിസ്റ്റുകള്‍ക്കും മനസ്സിലായിത്തുടങ്ങിയെങ്കില്‍ അത് വളരെ നല്ലതുതന്നെ. പക്ഷേ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വ്യക്തിപരമായ രക്ഷപ്പെടലുകള്‍ക്കുംവേണ്ടി അനവസരത്തില്‍ അവ ഉപയോഗിക്കുന്ന പ്രവണത ഒട്ടും ഭൂഷണമല്ല. ‘സത്യം വന്നു; അസത്യം പരാജയപ്പെട്ടു; അസത്യം പരാജയപ്പെടുകതന്നെ ചെയ്യും’ എന്ന ഖുര്‍ആനിലെ ഒരായത്ത് ഒരു മന്ത്രി അദ്ദേഹം എത്തിപ്പെട്ടുനില്‍ക്കുന്ന കേസില്‍നിന്നും രക്ഷപ്പെടുക തന്നെ ചെയ്യുമെന്ന് സൂചിപ്പിക്കാന്‍വേണ്ടി മാധ്യമ പ്രവര്‍ത്തകന് മുമ്പില്‍ ചിരിച്ചുകൊണ്ട് ഉദ്ധരിക്കുകയുണ്ടായി. പക്ഷേ പരാജയപ്പെട്ടു എന്നതിന്റെ ‘സഹഖ’ എന്ന അറബി പദം അദ്ദേഹം ഓതിയത് ‘ളഹിക’ (ചിരിച്ചു) എന്നായിരുന്നു. ‘സത്യം വന്നു; അസത്യം ചിരിച്ചു’ എന്നര്‍ത്ഥം. പൊട്ടിച്ചിരിക്കുന്ന അസത്യം!
ഖുര്‍ആനെയും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വെല്ലുവിളിച്ചുകൊണ്ട് കളം നിറഞ്ഞു കളിച്ച കമ്യൂണിസവും മാര്‍ക്‌സിസവും ഖുര്‍ആന് മുന്നില്‍ ഒടുവില്‍ മെലിഞ്ഞൊട്ടി ഇല്ലാതായിക്കൊണ്ടിരിക്കുമ്പോള്‍ കാണിക്കുന്ന ചില അഭ്യാസപ്രകടനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കാണിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ പ്രേമം. മുസ്‌ലിം സമൂഹത്തിനുമുമ്പില്‍ ചിരിച്ചുകാട്ടി ഖുര്‍ആന്‍ ഓതി ഖുര്‍ആന്റെ സംരക്ഷകരെന്നു വരുത്തിതീര്‍ത്ത് പൂവന്‍ പഴം കാണിച്ച് ‘സിനിസിസൈസ്’ ചെയ്യുകയാണ് കമ്യൂണിസ്റ്റുകാര്‍. വിശുദ്ധ ഖുര്‍ആനെ രാഷ്ട്രീയ പ്രതിരോധങ്ങള്‍ക്കുള്ള പരിചയായി ഉപയോഗിക്കരുതെന്നാണ് ഖുര്‍ആനെ സ്‌നേഹിക്കുന്നവര്‍ക്ക് പറയാനുള്ളത്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
kerala3 days ago
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി
-
kerala3 days ago
വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
-
kerala19 hours ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
india3 days ago
റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം; രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ച് റെയിവേ
-
kerala3 days ago
വയനാട് ചീരാലില്‍ വീണ്ടും പുലിയിറങ്ങി
-
kerala3 days ago
കൈക്കൂലിക്കേസ്; ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് മുന്‍കൂര്‍ ജാമ്യം
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ