Connect with us

columns

തിരുനബി (സ); അതിരുകളില്ലാത്ത പ്രണയത്തിന്റെ ഒഴുക്ക്

മുള്‍ച്ചെടിയെപനിനീര്‍ പ്പൂവാക്കുന്നു സ്‌നേഹം/ വിഷത്തെ പിയൂഷമാക്കുന്നു സ്‌നേഹം/ ആതുരതയെ ആരോഗ്യമാക്കുന്നു/ കാരാഗൃഹത്തെ പൂങ്കാവനമാക്കുന്നു/ ചക്രവര്‍ത്തിയെ ഭൃതനാക്കുന്നു സ്‌നേഹം
-ജലാലുദ്ധീന്‍ റൂമി

Published

on

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മുള്‍ച്ചെടിയെ
പനിനീര്‍ പ്പൂവാക്കുന്നു സ്‌നേഹം.
വിഷത്തെ പിയൂഷമാക്കുന്നു സ്‌നേഹം.
ആതുരതയെ
ആരോഗ്യമാക്കുന്നു.
കാരാഗൃഹത്തെ പൂങ്കാവനമാക്കുന്നു.
ചക്രവര്‍ത്തിയെ ഭൃതനാക്കുന്നു സ്‌നേഹം
ജലാലുദ്ധീന്‍ റൂമി
സ്‌നേഹത്തെക്കുറിച്ച് തിരുനബി (സ) പറയുന്നുണ്ട്. നിങ്ങള്‍ എല്ലാറ്റിനുമുപരി എന്നെ സ്‌നേഹിക്കണം. അക്ഷരാര്‍ത്ഥത്തിലൂടെ ഈ വാക്കുകളെ നിരീക്ഷിച്ച വിമര്‍ശകര്‍ ഇതില്‍ സ്വാര്‍ത്ഥതയുണ്ടെന്ന് പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ സ്‌നേഹ നിര്‍വചനങ്ങളില്‍ ഈ വാക്കുകളുടെ ശക്തി അളന്നെടുക്കാന്‍പോലും കഴിയാത്തവിധം ആഴവും പരപ്പുമുള്ളതാണ്.
തിരുനബി(സ)യെ സ്‌നേഹിക്കുന്നതിലൂടെ ഇഹ പര വിജയത്തിലേക്കുള്ള രണ്ടു വഴികള്‍ തെളിയുന്നുണ്ട്. അതാണതിന്റെ പൊരുള്‍. 1. സ്‌നേഹം ഹൃദയത്തിലൊളിപ്പിച്ചതാണെങ്കിലും സ്‌നേഹത്തില്‍ നിന്നുല്‍ഭവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുറത്തേക്ക് ഒഴുകും. തിരുനബി(സ) യോടുള്ള സ്‌നേഹം പ്രകടമാക്കുന്നതാണ് അവിടുത്തെ ചര്യ ജീവിതത്തില്‍ പകര്‍ത്തുക എന്നത്. വാക്ക്, പ്രവര്‍ത്തി, അനുവദിച്ചത് എന്നിവ അനുസരിക്കുക തന്നെയാണ് പ്രധാനം. തിരുനബി(സ)യെ സ്‌നേഹിക്കുന്നതിലൂടെ ഒരാള്‍ നബി(സ)യുടെ ചര്യ ജീവിതത്തില്‍ പകര്‍ത്തുന്നവനായിരിക്കും. അതിലൂടെ ലോകത്തെ സ്‌നേഹിക്കാന്‍ പഠിക്കുന്നു. ലോക സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ സാധ്യമാകുന്നു. മാതാപിതാക്കളോട്, ഗുരുജനങ്ങളോട്, ഭാര്യയോട്, ഭര്‍ത്താവിനോട്, മക്കളോട്, കുടുംബത്തോട്, അയല്‍വാസികളോട്, ഭരണാധികാരികളോട്, തൊഴിലാളിയോട്, ജീവജാലങ്ങളോട്, പരിസ്ഥിതിയോട്, ജീവിതത്തിന്റെ വൈവിധ്യങ്ങളിലെല്ലാം പെരുമാറ്റങ്ങളില്‍ സ്‌നേഹത്തിന്റേയും, സമാധാനത്തിന്റേയും, മാന്യതയുടേയും വഴിയാണ് തിരുനബി(സ) പഠിപ്പിച്ചത്. അതുകൊണ്ടാണ് തിരുനബി(സ) യെ ‘ലോകത്തിന് അനുഗ്രഹം’ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്.
മനുഷ്യ ചിന്തകളെ ചൂട്പിടിപ്പിക്കുന്ന വലിയ തിയറി പഠിപ്പിച്ച് മാറിനില്‍ക്കുകയായിരുന്നില്ല തിരു നബി (സ) ചെയ്തത്. ജീവിതത്തിലേക്കും ആത്മീയതയിലേക്കും ആളുകളെ ക്ഷണിച്ചത് വാക്കുകളിലൂടെയല്ല, വിശുദ്ധമായി ജീവിച്ച് കാണിക്കുകയായിരുന്നു. ആ ജീവിതം മാനവിക മൂല്യങ്ങളുടെ സാകല്യമായിരുന്നു. അല്ലാഹുവില്‍ നിന്നുള്ള വെളിപാടുകള്‍ക്കനുസരിച്ച് ജീവിച്ച് മാതൃക സൃഷ്ടിക്കുകയായിരുന്നു നബി. എങ്ങിനെയായിരുന്നു നബി തിരുമേനിയുടെ ജീവിതം എന്ന് അവിടുത്തെ പത്‌നി ആയിശാ ബീവിയോടുള്ള ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി അവിടുത്തെ ജീവിതം ഖുര്‍ആന്‍ കല്‍പ്പിച്ച പോലെ എന്നായിരുന്നു. ഈ റസൂലിന്‍ നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ടെന്നും ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നുണ്ട്.
2. തിരു നബി(സ)യെ സ്‌നേഹിക്കുന്നതിലൂടെ അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനും പരലോക മോക്ഷത്തിനും സാധിക്കുമെന്ന് ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ 3:31ല്‍ പറയുന്നു: നബിയേ, പറയുക. നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യും. തിരുനബി(സ)യെ സ്‌നേഹിക്കുന്നതിലൂടെ ലോക ക്ഷേമവും പരലോക മോക്ഷവും സാധ്യമാകുന്നു എന്നു സാരം. മനുഷ്യ സ്‌നേഹത്തിലൂടെ ലോകസമാധാനവും പരലോക വിജയവും സാധ്യമാകും.
ഒരിക്കല്‍ തിരുനബി(സ)പറഞ്ഞു: ‘നീ നിന്റെ സഹോദരനെ സഹായിക്കണം അവന്‍ അക്രമിയാണെങ്കിലും, അക്ക്രമിക്കപ്പെടുന്നവനാണെങ്കിലും’ അനുചരന്‍മാര് ചോദിച്ചു. മര്‍ദ്ദിതനെ സഹായിക്കാന്‍ കഴിയും, എന്നാല്‍ മര്‍ദ്ദകനെ എങ്ങിനെ സഹായിക്കും. നബിതിരുമേനി(സ)പറഞ്ഞു. അക്രമം എന്ന തിന്മ ചെയ്യുന്നതില്‍നിന്ന് അവനെ മാറിനില്‍ക്കാന്‍ സഹായിക്കലാണ്. ഇത് വ്യക്തികള്‍ക്കപ്പുറം രാജ്യകാര്യങ്ങളുടെയും ലോകത്തിന്റേയും വിശാലതയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ലോകം സമാധാനത്തിന്റെ ഭൂമികയാവും.
അനുകരണീയമായ ഒരു ജീവിതം സമര്‍പ്പിച്ചാണ് തിരുദൂതര്‍ കണ്‍മറഞ്ഞത്. പില്‍ക്കാല മനുഷ്യ സമൂഹത്തിന് മാതൃകയാക്കാവുന്ന സമ്പൂര്‍ണ ജീവിതമായിരുന്നു അത്. മനുഷ്യ ജീവിതത്തിന്റെ പ്രയാണ വീഥിയില്‍ ആ മാതൃക വെളിച്ചമുണ്ട്. അത് തിരിച്ചറിയാന്‍ കഴിയുന്നവര്‍ രക്ഷപ്പെടും. സുരക്ഷിത മേഖലയില്‍ നിന്നുകൊണ്ട് സൃഷ്ടിച്ചെടുത്തതല്ല ആ മാതൃക. ത്യാഗങ്ങളിലൂടെയും സമര്‍പ്പണത്തിലൂടെയുമാണ് ആ ജീവിത മാതൃക രൂപപ്പെടുത്തിയത്. പ്രവാചക ലബ്ധിക്കു മുമ്പുതന്നെ വിശ്വസ്തന്‍ എന്നര്‍ത്ഥം വരുന്ന അല്‍ അമീന്‍ എന്നാണ് നബി അറിയപ്പെട്ടത്. കഅബ പുനര്‍നിര്‍മ്മാണശേഷം ഹജറുല്‍ അസ്‌വദ് പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അറേബ്യന്‍ സമൂഹത്തിലെ ഗോത്രങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായി. അഭിപ്രായ ഭിന്നത ചേരിതിരിഞ്ഞ് യുദ്ധത്തിലേക്ക് എത്തിപ്പെടും എന്ന സമയത്താണ് തിരുനബി മധ്യസ്ഥനായത്. അതെല്ലാവരും അംഗീകരിച്ചു. ഒരു തുണി വിരിച്ച് അതിലേക്ക് ഹജറുല്‍ അസ്‌വദ് എടുത്തുവെച്ച് ഓരോ ഗോത്രപ്രതിനിധികളോടും തുണിയില്‍ പിടിക്കാന്‍ ആഹ്വാനം ചെയ്തു. ഹജറുല്‍ അസ്‌വദ് യഥാസ്ഥാനത്ത് പുന:സ്ഥാപിച്ചു. അക്കാലത്ത് മക്കാനിവാസികള്‍ അവരുടെ പണവും വിലയുള്ള വസ്തുക്കളും സമ്പാദ്യമായി സൂക്ഷിക്കാന്‍ എല്‍പ്പിച്ചിരുന്നത് നബിയുടെ കൈവശമായിരുന്നു. അതുകൊണ്ടാണ് ഹിജ്‌റ പോകാന്‍ ഒരുങ്ങുന്ന സമയത്ത് തിരിച്ച് കൊടുക്കാനുള്ളവ തിരിച്ചുകൊടുക്കാന്‍ ഒരാളെ ചുമതലപ്പെടുത്തിയത്.
വിശ്വസ്തനും സ്വീകാര്യനുമായിരുന്ന തിരുനബിക്ക് സത്യപ്രബോധകനായതിനുശേഷം സഹിക്കേണ്ടിവന്നത് ശാരീരികവും മാനസികവുമായ കടുത്ത പീഢനങ്ങളായിരുന്നു. സത്യവാനായ നബിയുടെ വിശിഷ്ട ഗുണങ്ങളെ പ്രകീര്‍ത്തിച്ച സമൂഹത്തില്‍ നിന്നുതന്നെ ദൈവിക സത്യം വിളിച്ചുപറഞ്ഞപ്പോള്‍ മുഖംതിരിക്കുകയും എതിര്‍ ചേരി രൂപപ്പെടുത്തുകയും ചെയ്തു. നുബുവ്വത്തിന്റെ തുടക്കം മുതല്‍ മക്കം ഫതഹ് വരെ സഹിച്ച പീഢനങ്ങള്‍ വിവരണാതീതമായിരുന്നു. പരിഹാസങ്ങള്‍, അപവാദങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍പോലും അനുവദിക്കാതെയുള്ള ബഹിഷ്‌ക്കരണങ്ങള്‍, കൂടെനിന്നവരോടും കൊടിയ മര്‍ദ്ദനങ്ങളും ജീവഹത്യയും. പിന്നെ പലായനങ്ങള്‍, പച്ചിലകള്‍കൊണ്ട് വിശപ്പടക്കിയ നാളുകള്‍, യുദ്ധങ്ങള്‍.. മാതൃകസൃഷ്ടിച്ച ആ അനുഗ്രഹ ജീവിതത്തിന്റെ ഗതിവിഗതികളില്‍ ത്യാഗത്തിന്റെ മുദ്രകള്‍ ചാര്‍ത്തിയിട്ടുണ്ട് എന്ന കാര്യം തിരുചര്യയിലൂടെയുള്ള സഞ്ചാരത്തില്‍ ഓര്‍ക്കാനാവണം.
തിരുനബി അവിടുത്തെ വഫാത്തിന്റെ രണ്ടുനാള്‍ മുമ്പ് അനുചരന്‍മാരെ വിളിച്ചുകൂട്ടി. അവരോടായി പറഞ്ഞു: ഞാനാരെയെങ്കിലും പ്രയാസപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതുപോലെ അവര്‍ക്ക് എന്നേയും തിരിച്ച് ചെയ്യാം. ആരും പ്രതികരിച്ചില്ല. പിന്നീട് നബി പറഞ്ഞു: സാമ്പത്തികമായി ആര്‍ക്കെങ്കിലും ഞാന്‍ കടം വീട്ടാനുണ്ടെങ്കില്‍ പറയണം. ഒരാള്‍ പറഞ്ഞു എനിക്ക് മൂന്നു വെള്ളി തരാനുണ്ട്. തിരുനബിയുടെ കൈവശമുണ്ടായിരുന്ന ഒന്‍പത് വെള്ളിയില്‍നിന്നു മൂന്നെണ്ണമെടുത്ത് കടംവീട്ടാന്‍ സംവിധാനമൊരുക്കി. ഈ സംഭവം ഉദ്ധരിച്ച് ഇംഗ്ലീഷ്ചരിത്രകാരനായ എഡ്വേഡ് ഗിബ്ബണിന്റെ ഒരു നിരീക്ഷണമുണ്ട്. മുഹമ്മദിന് വേണമെങ്കില്‍ ഒരു രാഷ്ട്രം നിര്‍മ്മിക്കാമായിരുന്നു. അനുസരണ ശീലമുള്ള അനുയായികളും മറ്റു സംവിധാനങ്ങളുമുണ്ടായിരുന്നു. പക്ഷെ അങ്ങനെയൊരു രാഷ്ട്രം സ്ഥാപിച്ചില്ല. പകരം ആത്മീയമായൊരു രാഷ്ട്രമാണ് പ്രവാചകന്‍ കെട്ടിപ്പടുത്തത്.
യഥാര്‍ത്ഥത്തില്‍ ഹൃദയത്തില്‍ സ്ഥാപിച്ച ആ സ്‌നേഹ സാമ്രാജ്യത്തിലൂടെയാണ് എല്ലാ ഭൂഖണ്ഡങ്ങളിലേക്കും ഇസ്‌ലാമിന്റെ വെളിച്ചം പടര്‍ന്നത്. നബിയോടുള്ള സ്‌നേഹത്തിന് കാല ദേശങ്ങളില്ല. തിരുദൂതരുടെ വഫാത്തിനുശേഷം നബിയില്ലാത്ത മദീന വിട്ട് ബിലാല്‍ (റ) പോയത്, യമനിലെ ഗവര്‍ണ്ണറായി ഉദ്യോഗം നല്‍കിയപ്പോള്‍ തിരുനബിയെ വിട്ടുപിരിയുന്ന ദു:ഖത്താല്‍ അവിടുത്തെ മുഖത്ത്‌നിന്നും കണ്ണെടുക്കാതെ മുആദ് (റ) കരഞ്ഞത്, നബി (സ)യുടെ വഫാത്തിന്റെ വേളയില്‍ നബി വിടപറഞ്ഞു എന്ന് പറഞ്ഞാല്‍ തലയെടുക്കുമെന്ന് വാളുയര്‍ത്തി ഉമര്‍ (റ) ശബ്ദിച്ചത്, ഒരിക്കലും കണ്ടിട്ടില്ലാത്ത തിരുനബിയുടെ മുന്‍ പല്ല് ഉഹ്ദില്‍ പൊട്ടിയെന്ന് കേട്ടപ്പോള്‍ തനിക്കും ഇനി ആ പല്ലുവേണ്ടെന്ന് പറഞ്ഞ് ഉവൈസുല്‍ ഖര്‍നി സ്വന്തം പല്ല് പിഴുതെടുത്തത്… ആ സ്‌നേഹം ആയിരത്തി അഞ്ഞൂറ് വര്‍ഷമായി പെയ്തുകൊണ്ടേയിരിക്കുന്നു. ഗദ്യമായും പദ്യമായും ഇഷ്ഖിന്റെ ദാഹം തീര്‍ത്തുകൊണ്ടേയിരിക്കുന്നു. മദീനയില്‍ അവിടുത്തെ ചാരത്ത്‌വന്ന് നന്‍മകള്‍ വര്‍ഷിക്കാനുള്ള ഹൃദയങ്ങളുടെ ഒഴുക്കും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു, കാലദേശങ്ങളുടെ അതിര്‍ത്തികളില്ലാത്ത പ്രണയത്തിന്റെ ഒഴുക്കാണത്.

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending