Video Stories
പെരുകുന്ന അര്‍ബുദം തകരുന്ന പരിസ്ഥിതി
സതീഷ് ബാബു കൊല്ലമ്പലത്ത്
ഇന്ത്യന്‍ സെന്‍സസ് പ്രകാരം കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ക്യാന്‍സര്‍ കൊണ്ടുണ്ടാകുന്ന മരണ നിരക്ക് അതിഭയാനകമായി വര്‍ദ്ധിച്ചു. വര്‍ഷത്തില്‍ 8,06,000 എന്ന കണക്കില്‍ പുതിയ രോഗികള്‍ വന്നുചേരുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു.
ഏഷ്യന്‍ , അമേരിക്കന്‍ രാഷ്ട്രങ്ങളിലെ ഏറ്റവും ഭീമമായ മരണത്തിന് ഇടയാക്കിയിട്ടും നിശ്യബ്ദമായി ഈ രോഗത്തെ ഏറ്റുവാങ്ങാനല്ലാതെ നമുക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല. ഹൃദ്രോഗം വഴി മരണമടയുന്നവരുടെ നിരക്ക് ക്യാന്‍സറിനെ അപേക്ഷിച്ച് 10 ശതമാനം കുറവാണ്. ഏറ്റവും ഭീതി പരത്തുന്ന രോഗമായിരുന്ന ഹൃദ്രോഗത്തിന് പകരം ക്യാന്‍സര്‍ ഇന്ന് ലോകത്തിലെ ഏറ്റവും മരണ നിരക്ക് കൂട്ടുന്ന രോഗമായി മാറി.
ഇത് നാം ശ്വസിക്കുന്ന വായുവിലും, കുടിക്കുന്ന ജലത്തിലും വന്നിട്ടുള്ള വിഷലിപ്ത കണങ്ങള്‍ കൊണ്ടാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒരു ലക്ഷത്തില്‍ 454.8 ആളുകള്‍ ക്യാന്‍സര്‍ കാരണം മരണമടയുമ്പോള്‍, ഹൃദ്രോഗ നിരക്ക് ഇതിനെ അപേക്ഷിച്ച് 10% കുറവാണ്. ഏത് വിധത്തിലുള്ള ക്യാന്‍സറാണെന്ന് തിരിച്ചറിയാനാവാതെ ചികിത്സ നടത്തുന്നവരുടെ എണ്ണം 14.5 മില്യണ്‍ ആയിരുന്നത് 2024 ആവുമ്പോഴേക്കും 19 മില്യണ്‍ ആയി വര്‍ദ്ധിക്കുമെന്നാണ് കണക്ക്. ശ്വാസകോശങ്ങളെയും കരള്‍, രക്തം, വായ, മാറിടം ആമാശയം തുടങ്ങിയ അവയവങ്ങളില്‍ വരുന്ന ഈ രോഗം പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റില്ലെന്നതാണ് ദയനീയവസ്ഥ. ഒരു വര്‍ഷം 0.3 മില്യണ്‍ എന്ന നിരക്കില്‍ വര്‍ദ്ധിക്കുന്ന ഈ രോഗം പനിയോ ജലദോഷമോ പോലെ ഒരു സാധാരണ രോഗമായി മാറി.
മരണനിരക്ക് കുറയ്ക്കുന്നതിന് നേരിടുന്ന പരാജയം ആധുനിക ചികിത്സാ സൗകര്യങ്ങളുടെ പോരായ്മയേക്കാളുമുപരി ഒരു മുതലാളിത്ത വികസനം വരുത്തിവെക്കുന്ന ദുരന്തമാണെന്ന് പറയേണ്ടി വരും. സാമ്രാജ്യത്വവും വളരെ കൂടുതലായ അമേരിക്കയില്‍ 23 ശതമാന മാണ് ക്യാന്‍സര്‍ മരണനിരക്ക് വര്‍ദ്ധിച്ചത്. ഇന്ത്യയില്‍ ഏഴ് ശതമാനവും കേരളത്തില്‍ 12 ശതമാനവും ആണ് ഈ രോഗം കൊണ്ട് മരിക്കുന്നവരുടെ എണ്ണം. 2020 ആവുമ്പോഴേക്കും പുതിയ ക്യാന്‍സര്‍ രോഗികളുടെ എണ്ണം 15 മില്യനായി വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ ചികിത്സ കിട്ടാതെ 12 മില്യണ്‍ ക്യാന്‍സര്‍ രോഗികള്‍ മരണമടയുകയും ചെയ്യുന്നു. ക്യാന്‍സര്‍ രോഗികളില്‍ ഭൂരിഭാഗവും കണ്ടു വരുന്നത് വികസ്വര രാഷ്ട്രങ്ങളിലാണ്.
നാഷണല്‍ ക്യാന്‍സര്‍ രജിസ്റ്റര്‍ പ്രോഗ്രാം ഓഫ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ റിസര്‍ച്ചിന്റെ പഠനമനുസരിച്ച് ഇന്ത്യയില്‍ ക്യാന്‍സര്‍ രോഗികകളുടെ ഭൂരിഭാഗവും വായുമലിനീകരണം കൂടുതലുള്ള ഡല്‍ഹി, ബോംബെ, കല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലാണ്. ബോംബെയും ഭോപ്പാലും ഒഴിച്ചാല്‍ സ്ത്രീകളില്‍ കണ്ടു വരുന്ന ക്യാന്‍സര്‍ രോഗത്തിന്റെ നിരക്ക് കുറവാണ്. ശ്വാസകോശ ക്യാന്‍സര്‍ ആശങ്കയുണര്‍ത്തുന്ന രീതിയില്‍ ഡല്‍ഹിയില്‍ വര്‍ദ്ധിച്ചുവരുന്നത്. ഏറ്റവും വായു മലിനീകരണ രാജ്യമായ അമേരിക്കയിലാണ് ശ്വാസകോശ അര്‍ബുദവും രക്താര്‍ബുദവും കൂടുതല്‍ കണ്ടുവരുന്നത്.
ഐക്യരാഷ്ട സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ സെന്ററിലെ ശാസ്ത്രജ്ഞര്‍ അവതരിപ്പിച്ച ആയിരത്തോളം ശാസ്ത്ര പ്രബന്ധങ്ങള്‍ അവസാനമായി എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനം, കാര്‍സിനോജന്‍സ് അടങ്ങിയിട്ടുള്ള വായു മലിനീകരണ കണങ്ങളാണ്. ലെഡ,് ക്രോമിയം തുടങ്ങിയ രാസപദാര്‍ത്ഥങ്ങളില്‍ നിന്നാണ് കാര്‍സിനോജന്‍സ് കണ്ടു വരുന്നത്. കാര്‍സിനോജന്‍സ്് മലിനീകരണ ഘടകങ്ങള്‍ ഡി.എന്‍.എ.യുടെ ഘടനയില്‍ മാറ്റം വരുത്തുകയും സെല്ലുകളെ വിഭജിച്ച് അതിന്റെ വളര്‍ച്ചാ നിരക്ക് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
ചില രാസവസ്തുക്കള്‍ മുപ്പത് മുതല്‍ നാല്‍പ്പത് വര്‍ഷ കാലത്തോളം സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ അവ ശരീരത്തിലെ കാര്‍സിനോജന്‍സിന്റെ അംശം വര്‍ദ്ധിപ്പിച്ച് ക്യാന്‍സറിന് കാരണമാക്കുന്നു. ഈ രോഗം ഒരു ദിവസം കൊണ്ട് പെട്ടെന്ന് പടര്‍ന്നു പിടിക്കുന്നതല്ല. ക്രമേണ ശരീരത്തില്‍ വളര്‍ന്ന് എല്ലാ അവയവങ്ങളിലേക്കും ബാധിച്ചാല്‍ മാത്രമെ ഈ രോഗത്തെ തിരിച്ചറിയാന്‍ കഴിയു. കാലിഫോര്‍ണിയയില്‍ 30 ശതമാന ത്തോളം കുടിവെള്ളത്തില്‍ ക്രോമിയത്തിന്റെ അംശം കാണാന്‍ തുടങ്ങിയിട്ട് ഏതാണ്ട് 25 വര്‍ഷമായി. ഇന്ന് ക്യാന്‍സര്‍ രോഗം ത്വരിതഗതിയില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന രാജ്യമായി കാലിഫോര്‍ണിയ മാറി.
പുകയില, കീടനാശിനികള്‍, രാസവളങ്ങള്‍, ആസ്ബറ്റോസ,് ആര്‍സനിക് വസ്തുക്കള്‍ തുടങ്ങിയവ സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരുന്നാല്‍ ക്യാന്‍സര്‍ ഉണ്ടാവുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ എന്വിറോണ്മെന്റല് പ്രൊട്ടക്ഷന്‍ ഏജന്‍സി നടത്തിയ പഠനത്തില്‍ ആസ്ബറ്റോസ്, ക്രോമിയം തുടങ്ങിയവുടെ സൂക്ഷ്മ പൊടി പടലങ്ങള്‍ വായുവിന്റെ കൂടെ നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുകയും മലിനീകരണ സാന്ദ്രത വളരെ കുറഞ്ഞ വികസ്വര രാജ്യങ്ങളില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ചലനാത്മകത, മാലിന്യ സാന്ദ്രത അനുസരിച്ച് വ്യതിചലിക്കുകയും ഇവ കുറഞ്ഞ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, പാക്കിസ്താന്, ബര്‍മ്മ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു.
ആരും തിരിച്ചറിയാത്ത ഈ അതിഥി നാം ശ്വസിക്കുമ്പോള്‍ ശരീരത്തില്‍ എത്തിപ്പെടുകയും ഡി.എന്‍.എ യുടെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് തീരെ മലിനീകരണമില്ലാത്ത രാജ്യങ്ങളില്‍ പോലും മലിനീകരണ പ്രേരിത ക്യാന്‍സര്‍ കണ്ടെത്തിയത്. ലെഡ് നിരന്തരമായി ഉപയോഗിച്ചാല്‍ അഥവാ അവ അടങ്ങിയിട്ടുള്ള വാതകം ശ്വസിച്ചാല്‍ രക്താര്‍ബ്ബുദത്തിന് കാരണമാവുന്നു. ലെഡിന്റെ ഉല്പാദനം തീരെയില്ലാത്ത മലേഷ്യയിലെ മണ്ണില്‍ 35 പി.പി.എം അളവില്‍ ലെഡ് കാണുന്നുണ്ട്. സുരക്ഷിതമായ ലെഡിന്റെ അളവ് 5.5 പി.പി.എം. മാത്രമാണ്. അതുപോലെ തന്നെ ജോര്‍ദാനില്‍ 115 പി.പിഎം.ഉം ഇസ്താംബൂളില്‍ 165 പി.പി.എം.ഉം ആയി വര്‍ദ്ധിച്ചിട്ടുണ്ട്.
ക്രോമിയം, ലെഡ് തുടങ്ങിയ വാഹനങ്ങളില്‍ നിന്ന് പുറത്ത് വരുന്ന വാതകങ്ങള്‍ കൂടുതല്‍ ശ്വസിക്കാനിടവരുത്തുന്ന റോഡിന്റെ 500 മീറ്ററിനുള്ളില്‍ താമസിക്കുന്ന 55 ശതമാനം പേര്‍ക്കും ക്യാന്‍സര്‍ ഉള്ളതായി അമേരിക്കയിലെ ഹെല്‍ത്ത് എഫക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. മുതലാളിത്ത വികസനം അതിന്റെ പാരമ്യതയിലെത്തുമ്പോള്‍ അത് സാമ്രാജ്യത്വ വല്‍ക്കരണം വഴി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് മാക്സിനെ പോലുള്ള ആളുകള്‍ നിരീക്ഷിച്ചിട്ടുണ്ട്. ഉല്‍പ്പാദനം എന്ത് ചെലവിലും വര്‍ദ്ധിപ്പിക്കാനും അവ വിപണനം നടത്താനും സ്വീകരിക്കുന്ന വിവിധ തന്ത്രത്തിന്റെ ഭാഗമായി വിപണനം പിടിച്ചെടുക്കാന്‍ ഉല്‍പ്പന്നങ്ങളില്‍ വരുത്തുന്ന ജൈവമാറ്റം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
ആരോഗ്യത്തേക്കാള്‍ ഉപരി വിപണനത്തിന് ലക്ഷ്യം വെക്കുന്ന മുതലാളിത്ത ഉല്പാദന രീതി നിലനില്‍ക്കുന്നിടത്തോളം കാലം ക്യാന്‍സര്‍ എന്ന മഹാവിപത്തിനെ നമുക്ക് ശ്വാശതമായി തടയാന്‍ കഴിയില്ല. ഇവ തടയുന്നതിന് നിയമങ്ങള്‍ കൊണ്ടുവന്നാലും അവ നടപ്പാക്കുന്നതിന് കഴിയില്ല. പച്ചക്കറിപോലെയുള്ള ഉല്‍പ്പന്നങ്ങള്‍ ദിവസങ്ങളോളം കേടുകൂടാതെ സംരക്ഷിക്കുന്നതിന് വേണ്ടി ചേര്‍ക്കുന്ന പ്രിസര്‍വ്വേഷന്‍സ് ആരോഗ്യത്തിന് ഹാനികരമാവുന്നു. പൊതുവിപണിയിലെത്തുന്ന ഇലക്കറി, ക്യാരറ്റ്, വഴുതിന, ഓറഞ്ച് തുടങ്ങിയവയില്‍ അവ ദിവസങ്ങളോളം സുരക്ഷിതമായി കേടുവരാതെ സംരക്ഷിക്കുന്നതിന് വേണ്ട രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് മുതലാളിത്ത ഉല്‍പ്പാദന വിതരണ സമ്പ്രദായത്തിലെ ഒരു ഭാഗമായി മാത്രം വേണം കാണാന്‍.
നാം പുറത്ത് നിന്ന് വാങ്ങുന്ന ഇലക്കറികള്‍ 0.015 പി.പി.എം. ഗാമ ബി.എച്ച്.സി. രാസപദാര്‍ത്ഥവും 1.21 പി.പി.എം. അള്‍ഡറിന്റെ അംശവും ഉള്ളിയില്‍ 0.55 പി.പി.എം. ആല്‍ഫ ബി.എച്ച.സി.യുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. വിപണനം നടത്തുക എന്ന ഏകലക്ഷ്യത്തില്‍ പൊതു ആരോഗ്യം സംരക്ഷിക്കുക എന്ന സാമൂഹ്യ ഉത്തരവാദിത്തം ഇല്ലാത്തതുമായ മുതലാളിത്ത രാഷ്ട്രത്തിന്റെ സ്വഭാവത്തില്‍ നിന്നാണ് ഇത്തരം മാരകമായ രോഗങ്ങള്‍ ഭൂമിയില്‍ അഴിഞ്ഞാടുന്നത്. കേരളത്തില്‍ വില്‍ക്കപ്പെടുന്ന പച്ചക്കറികള്‍ 98.7 ശതമാനവും വിഷലിപ്ത പച്ചക്കറികളാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു മാര്‍ഗ്ഗമില്ലാതെ ഉപഭോക്താവ് അത് വാങ്ങാന്‍ നിര്‍ബ്ബന്ധിതമാകുന്നു.
അമേരിക്ക പുറത്ത് വിടുന്ന മാരകമായ കാര്‍സിനോജിന്‍ കണങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും സഞ്ചരിക്കുകയും തീരെ വായു മലിനീകരണമില്ലാത്ത ഏഷ്യന്‍ രാജ്യങ്ങളായ പാക്കിസ്താന്, അഫിഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളിലിലും വായു മലിനീകരണത്തിന്റെ ഫലമായി ക്യാന്‍സറുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. മറ്റു വികസ്വിത രാജ്യങ്ങളില്‍ നിന്ന് വരുന്ന വിഷവായു ശ്വസിച്ച് ഉണ്ടാകുന്ന ഡി.എന്‍.എ മാറ്റം സെല്ലുകളുടെ വിഭജനത്തെ വര്‍ദ്ധിപ്പിക്കുന്നതെങ്കില്‍ അതിനെ എക്സ്റ്റേണല്‍ ഇന്‍ഫാക്ട് ഓഫ് പൊലൂഷന്‍ ഓണ്‍ ക്യാന്‍സര്‍ എന്നു പറയുന്നു. പാക്കിസ്താന് പോലെയുള്ള വികസ്വര രാജ്യങ്ങളില്‍ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ആധുനിക മെഡിക്കല്‍ സൗകര്യം കുറവാണ്.
അതുകൊണ്ട് തന്നെ ക്യാന്‍സര്‍ രോഗികളുടെ മരണ നിരക്ക് ഇവിടെ കൂടുന്നു. രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ശക്തി അവികസിത രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് കുറവായതിനാലാണ് ഇത്തരം രോഗങ്ങള്‍ കൂടുതലായും ഈ രാജ്യങ്ങളില്‍ കണ്ടു വരുന്നത്. ഇന്ത്യയുടെ ക്യാന്‍സര്‍ മരണ നിരക്ക് ഏഴ് ശതമാനമാവുമ്പോള്‍ പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും മരണനിരക്ക് 14 ഉം 16മായും വര്‍ദ്ധിച്ചത് ഈയൊരു എക്സ്റ്റേണല്‍ പൊലൂഷന്‍ പ്രഭാവം കൊണ്ടാണ്.
അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചുവരുന്ന കാര്‍ബണ്‍ കണങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു സ്പെക്ട്രമായി സൂര്യനില്‍ നിന്നു വരുന്ന മാരകമായ അള്‍ട്രാവയലറ്റ് കിരണങ്ങളെ തടഞ്ഞുനിര്‍ത്തുന്നതോടൊപ്പം അവ ഭൂമിയിലേക്ക് തിരിച്ചയക്കുന്ന പ്രതിഭാസവും നടക്കുന്നുണ്ട്.
ഈ പ്രതിഭാസം ഉഷ്ണം വര്‍ദ്ധിപ്പിക്കുകയും ആള്‍ട്രാവയലറ്റ് കിരണങ്ങള്‍ ശരീരത്തില്‍ പ്രവേശിച്ച് ഡി.എന്‍.എ യുടെ ഘടനയെ മാറ്റം വരുത്തുകയും കാന്‍സറിന് ആവശ്യമായ രാസഘടകങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഉഷ്ണമേഖലാ രാജ്യങ്ങളില്‍ കാന്‍സര്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ അടിസ്ഥാന കാരണം ഈയൊരു സ്പെക്ട്രം ഇംപാക്ട് ആണ്. മനുഷ്യന് ജനിക്കുമ്പോള്‍ തന്നെ പുതിയ തലമുറയ്ക്ക് പഴയവയെ അപേക്ഷിച്ച് പ്രതിരോധ ശേഷി കൂടി വരും. ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള സ്വയം ഉല്‍പ്പാദിപ്പിക്കുന്ന പ്രതിരോധശേഷിയും ഇതുപോലെതന്നെ കൂടി വരും. എന്നാല്‍ നമ്മുടെ ഇത്തരത്തിലുള്ള പ്രതിരോധം വര്‍ദ്ധിക്കുന്നതിനേക്കാള്‍ ത്വരിത ഗതിയിലാണ് മാലിന്യ പ്രഭാവമെങ്കില്‍ ഈയൊരു പ്രതിരോധ ശക്തിയുടെ ഗുണം നമുക്ക് ലഭിക്കാതെ പോകുന്നു.
ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ മരണനിരക്ക് കണ്ടുവരുന്നത് പുരുഷന്മാരിലാണ്. 1.8 ശതമാനം എന്നാല്‍ 1 മുതല്‍ 19 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ ക്യാന്‍സര്‍ കൊണ്ടുണ്ടാകുന്ന വാര്‍ഷിക മരണ നിരക്ക് രണ്ട് ശതമാനമായി വര്‍ദ്ധിച്ചത് ഈയൊരു പ്രതിരോധ ശേഷിയുടെ കുറവാണ്. പുതിയ ക്യാന്‍സര്‍ രോഗങ്ങള്‍ 22 മില്യണ്‍ ആളുകളെ ബാധിക്കുന്നതാണ് കണക്ക്.
70 മുതല്‍ 80 ശതമാനം വരുന്ന മരണങ്ങളും ആഫ്രിക്ക, ഏഷ്യ, സെന്‍ട്രല്‍ ആന്റ് സൗത്ത് അമേരിക്ക എന്നീ രാജ്യങ്ങളിലെ ചെറിയ കുട്ടികളിലായിരിക്കും ക്യാന്‍സര്‍ ബാധിക്കുക എന്നുള്ള മുന്നറിയിപ്പ് നമ്മെ ഭീതിപ്പെടുത്തുന്നു. ഇത് തടയുന്നതിനുള്ള മാര്‍ഗം വന്‍ രാജ്യങ്ങള്‍ വിസര്‍ജിക്കുന്ന കാര്‍സിനോജന്‍സ് വാതകങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ വികസ്വര രാഷ്ട്രങ്ങള്‍ എടുക്കുക എന്നുള്ളതാണ്. അമേരിക്കയില്‍ പുതിയ പ്രസിഡണ്ടായി അധികാരമേറ്റ ട്രംപിന്റെ പരിസ്ഥിതി വിരുദ്ധ നയങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടത് ഭാവി തലമുറയോടെ ചെയ്യേണ്ടുന്ന ഒരു ഉത്തരവാദിത്തമായി ലോകം ഏറ്റെടുക്കണം.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world19 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

