Connect with us

Video Stories

ടിയാനന്‍മെന്‍ സ്‌ക്വയറില്‍നിന്നു ഹോങ്കോങിലേക്കുള്ള അകലം

Published

on


ഉബൈദു റഹിമാന്‍ ചെറുവറ്റ

മൂന്ന് മാസത്തിലധികമായി കുറ്റവാളി കൈമാറ്റ (ലഃേൃമറശശേീി) നിയമവുമായി ബന്ധപ്പെട്ട് ഹോങ്കോങില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ സമരങ്ങള്‍ നാള്‍ക്കുനാള്‍ ശക്തിയാര്‍ജിച്ചുവരികയാണ്. ഈയടുത്ത ദിവസങ്ങളിലായി ഹോങ്കോങ് അനുകൂലികളുടെ പ്രതിഷേധ സമരങ്ങള്‍ക്ക് സമാന്തരമായി ബീജിങ് അനുകൂല പ്രകടനങ്ങളും ഹോങ്കോങ് അതിര്‍ത്തികളെ ശബ്ദമുഖരിദമാക്കുമ്പോള്‍ ചൈനയുടെ അധീനതയിലുള്ള ഈ സ്വയംഭരണ പ്രദേശത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ അത്യധികം പ്രക്ഷുബ്ധമായിത്തീരുന്നു. ഹോങ്കോങിലെ ബീജിങ് ലൈസണ്‍ ഓഫീസ് ആക്രമിച്ചതും ചൈനയുടെ ദേശീയ ചിഹ്നത്തെ അവമതിച്ചതുമുള്‍പ്പെടെയുള്ള പ്രക്ഷോഭകാരികളുടെ ചെയ്തികള്‍ ചൈനീസ് ഭരണകൂടത്തിന് ഉള്‍ക്കൊള്ളാനാവുന്നതിലുമപ്പുറമാണ്. കലാപങ്ങളെ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും ഹോങ്കോങിന്റെ പരമാധികാരവും അഖണ്ഡതയും ക്ഷേമവും സംരക്ഷിക്കാന്‍ പി.എല്‍.എ (പീപ്പ്ള്‍സ് ലിബറേഷന്‍ ആര്‍മി) പ്രതിജ്ഞാബദ്ധവുമാണെന്ന ഹോങ്കോങിലെ ചൈനീസ് സൈനിക പാളയ തലവന്‍ ഷെങ് ഡയോക്‌സിയാങിന്റെ വാക്കുകളില്‍ ധാരാളം അശുഭ സൂചനകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി, കലാപകാരികളെ ഒതുക്കാന്‍ ഹോങ്കോങ് അതിര്‍ത്തിയില്‍ ചൈന സൈന്യത്തെ വിന്യസിച്ചതായി ബി.ബി. സി, സി.എന്‍ .എന്‍ തുടങ്ങി പ്രമുഖ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭ സമരങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ ഹേതുവായത് ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഹോങ്കോങ് നഗരാധ്യക്ഷന്‍ കാരി ലാം അവതരപ്പിച്ച ‘കുറ്റവാളി കൈമാറ്റ’ ബില്ലാണ്. കുറ്റാരോപിതരായ ഹോങ്കോങ് പൗരന്‍മാരെ വിചാരണക്ക്‌വേണ്ടി ചൈനക്ക് കൈമാറാന്‍ ഹോങ്കോങ് ഭരണകൂടത്തിന് അധികാരം നല്‍കുന്ന ബില്ലിന് ശക്തമായ എതിര്‍പ്പാണ് ഈ നിര്‍ദേശം അവതരിക്കപ്പെട്ട ദിനം മുതല്‍ തന്നെ നേരിട്ട്‌കൊണ്ടിരിക്കുന്നത്. ബീജിങ് ഭരണകൂടത്തിന്റെ കൈയിലെ ‘പാവ’ യായി സമരക്കാര്‍ വിശേഷിപ്പിക്കുന്ന ഹോങ്കോങ് ഭരണാധികാരി കാരി ലാമിന്റെ ബില്ല് അവതരിപ്പിക്കാനുള്ള തിടുക്കം കാണുമ്പോള്‍ ഹോങ്കോങുകാരുടെ ഭയപ്പാട് അസ്ഥാനത്തല്ല എന്ന് ബോധ്യപ്പെടും. ബില്‍ നിയമമായാല്‍ ചൈനീസ് ഭരണകൂടത്തിന്റെ ചെയ്തികളെ നഖശിഖാന്തം എതിര്‍ക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും പത്രപ്രവര്‍ത്തകരെയും അന്യായമായി വേട്ടയാടാനും വിചാരണയുടെ മറവില്‍ അനിശ്ചിതമായി തടങ്കലില്‍ പാര്‍പ്പിക്കാനും ചൈനീസ് ഭരണകൂടത്തിന് തുറന്നുകിട്ടുന്ന അവസരം ഹോങ്കോങുകാരോട് പ്രതികാരം തീര്‍ക്കാന്‍ അവര്‍ ഉപയോഗപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ട്തന്നെയാണ് കാരി ലാം, ബില്‍ അവതരണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചെങ്കിലും പൂര്‍ണമായി പിന്‍വലിക്കുന്നത്‌വരെ പ്രക്ഷോഭ നടപടികളുമായി മുന്നോട്ട്‌പോകാന്‍ പ്രക്ഷോഭകാരികള്‍ തീരുമാനിച്ചതും.

പ്രത്യക്ഷ കാരണം കുറ്റവാളി കൈമാറ്റ ബില്ലാ ണെങ്കിലും ചൈന- ഹോങ്കോങ് സംഘര്‍ഷത്തിന്പിന്നില്‍ ഒട്ടനവധി രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യഘടകങ്ങള്‍ അന്തര്‍ലീനമായി കിടപ്പുണ്ട്. ഹോങ്കോങിന്റെ ചരിത്രം സംക്ഷിപ്തമായി മനസ്സിലാക്കിയെങ്കില്‍ മാത്രമേ ചൈന-ഹോങ്കോങ് സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയൂ.
1997 ല്‍ ചൈനയുടെ ഭാഗമാവുന്നതിന്മുമ്പ് ഹോങ്കോങ് ബ്രിട്ടീഷ് കോളനി പ്രദേശമായിരുന്നു. 150 വര്‍ഷത്തോളം ബ്രിട്ടന്‍ ഹോങ്കോങ് കൈവശപ്പെടത്തിവച്ചിരുന്നത് ചൈനയും ആ രാജ്യവുമായുണ്ടാക്കിയ പാട്ടകരാര്‍ വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു. തൊള്ളായിരത്തി എണ്‍പതുകളില്‍ കരാര്‍ അവസാനിക്കാറായപ്പോള്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ നടന്ന നിരന്തര കൂടിയാലോചനകള്‍ക്കൊടുവില്‍, 1997ല്‍, ‘ഒരു രാജ്യം, രണ്ട് വ്യവസ്ഥകള്‍’ എന്ന ഫോര്‍മുല ചൈന അംഗീകരിക്കും എന്ന ഉപാധിയില്‍ ഹോങ്കോങിനെ ചൈനക്ക് വിട്ട്‌കൊടുക്കാന്‍ ബ്രിട്ടന്‍ തീരുമാനിക്കുകയുമായിരുന്നു. 1997 മുതല്‍ ചൈനയുടെ ഭാഗമായി തീര്‍ന്ന ഹോങ്കോങ് ചൈനയുടെ മറ്റു പട്ടണങ്ങളില്‍നിന്നും തികച്ചും വിഭിന്നമായി സ്വയം ഭരണപ്രദേശം എന്ന വിശേഷാധികാരം ആസ്വദിച്ചുവരുന്നു.

ബ്രിട്ടനുമായുണ്ടാക്കിയ കരാറനുസരിച്ച് പ്രതിരോധം, വിദേശം എന്നീ കാര്യങ്ങളിലൊഴിച്ച് മറ്റെല്ലാറ്റിലും ഹോങ്കോങിന് സ്വയം തീരുമാനങ്ങളെടുക്കുകയും നിയമനിര്‍മാണം നടത്തുകയും ചെയ്യാനുള്ള അധികാരമുണ്ട്. ചൈനീസ് ഭരണത്തിന്‍കീഴില്‍ ഏതെങ്കിലുമൊരു പട്ടണത്തിന് തനതായ നീതി നിയമ വ്യവസ്ഥകളും പട്ടണവാസികള്‍ക്ക് ആവിഷ്‌കാര സ്വതന്ത്ര്യവും സ്വതന്ത്രമായി സമ്മേളിക്കാനുള്ള അവകാശവുമുണ്ടെങ്കില്‍ അത് ഹോങ്കോങിന് മാത്രം അവകാശപ്പെട്ടതാണ്. ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് 1987ല്‍ ടിയാനന്‍മെന്‍ ചത്വരത്തിലെ വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പതിനഞ്ച് ലക്ഷത്തോളം പേര്‍ ഹോങ്കോങ് പട്ടണത്തില്‍ കൂറ്റന്‍ റാലി നടത്തിയത്. യഥാര്‍ത്ഥത്തില്‍ ഹോങ്കോങിന്റെ ഈ വിശേഷാധികാരവും അത്മൂലം ജനങ്ങളാസ്വദിക്കുന്ന ‘അമിത’ സ്വാതന്ത്ര്യവുമാണ് ബീജിങിനെ അലോസരപ്പെടുത്തുന്നതും. ബ്രിട്ടന്റെ കോളനിയായി നിലകൊണ്ട 150 വര്‍ഷക്കാലയളവില്‍ ഹോങ്കോങിന്റെ സാമൂഹ്യ സാംസ്‌കാരിക ശരീരം മുച്ചൂടം യൂറോപ്പ്‌വത്കരിപ്പെട്ടിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യമുള്‍ക്കൊള്ളാന്‍ ചൈനീസ് അധികാരികള്‍ പരാജയപ്പെടുന്നു എന്നുവേണം മനസിലാക്കാന്‍.

നിയമപരമായി ഹോങ്കോങ് ചൈനയുടെ ഭാഗമായി തീര്‍ന്നെങ്കിലും ചൈനക്കാരായി അറിയപ്പെടാനോ അവരോട് താതാത്മ്യം പ്രാപിക്കാനോ ഹോങ്കോങ് ജനത, വിശേഷിച്ചും യുവതലമുറ, കൂട്ടാക്കുന്നില്ല. ഹോങ്കോങ് സര്‍വകലാശാല ഹോങ്കോങ്ങുകാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ വെറും 11 ശതമാനം പേര്‍ മാത്രമാണ് തങ്ങള്‍ ചൈനക്കാരായി അറിയപ്പെടാന്‍ താല്‍പര്യപ്പെടുന്നു എന്ന് അഭിപ്രായപ്പെട്ടത്. സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം പേരും അഭിപ്രായപ്പെട്ടത് ചൈനക്കാരായി അറിയപ്പെടുന്നതില്‍ ഒട്ടും അഭിമാനിക്കുന്നില്ലെന്നാണ്. സര്‍വേയില്‍ പങ്കാളികളായ യുവാക്കളില്‍ മിക്കവാറും എല്ലാവരും ഹോങ്കോങിന്‌മേല്‍ ചൈന ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളോട് അതിശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരുമാണ്. ഹോങ്കോങുകാരുടെ ഡി.എന്‍.എയില്‍ ചൈനയോടുള്ള വിപ്രതിപത്തി എത്രത്തോളമുണ്ടെന്നതിന് മറ്റൊരു ദാഹരണമാണ് അവര്‍ സംസാരിക്കുന്ന ഭാഷയും വിനോദ സഞ്ചാരത്തിനും തുടര്‍ പഠനത്തിനും തെരഞ്ഞെടക്കുന്ന രാജ്യങ്ങളും. മണ്ഡാരിന്‍ ഭാഷ (ചൈനയുടെ ഔദ്യോഗിക ഭാഷ) യോട് പുച്ഛം വച്ച്പുലര്‍ത്തുന്ന ഹോങ്കോങുകാര്‍ കാന്റെനീസ് ഭാഷയില്‍ ആശയവിനിമയം ചെയ്യാനാണിനിഷ്ടപ്പെടുന്നത്. വിനോദസഞ്ചാര, പഠനാവശ്യങ്ങള്‍ക്കായി ചൈനയെ ഒഴിവാക്കി ലോകത്തിലെ ഇതര രാജ്യങ്ങളെയാണിവര്‍ തെരഞ്ഞെടുക്കുന്നതെന്നതും ശ്രദ്ധേയം. സാമ്പത്തിക രംഗത്ത് ചൈന ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വന്‍ കുതിച്ചു ചാട്ടമോ ആ രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസായ സാധ്യതകളോ ഒന്നും ഹോങ്കോങ് ജനതയെ തങ്ങളുടെ ‘സാങ്കേതിക’ മാതൃരാജ്യത്തേക്കാര്‍ഷിക്കുന്നില്ല.

ഒരു മെയ്യാണെങ്കിലും ഇരു മനസെന്ന് ചുരുക്കം. ലോകത്തിലെ തന്നെ അറിയപ്പെടുന്ന വ്യാവസായിക ‘ഹബ്’ ആയി വിശേഷിപ്പിക്കപ്പെടുന്ന നഗരങ്ങളില്‍ പ്രമുഖ സ്ഥാനമാണ് ഹോങ്കോങിനുള്ളത്. ഹോങ്കോങ് ജനതയെ സമാനമായ മറ്റ് വ്യാവസായിക നഗരങ്ങളിലെ ജനതകളില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്ന സവിശേഷതയാവട്ടെ അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന അരാഷ്ട്രീയ വാദികളല്ല എന്നതാണ്. ഹോങ്കോങിന്‌മേല്‍ കടിഞ്ഞാണിടാനുള്ള ശ്രമങ്ങള്‍ ചൈന നടത്തിയപ്പോഴെല്ലാം തന്നെ ശക്തമായ പ്രതിരോധവുമായി ഹോങ്കോങ് ജനത തെരുവിലിറങ്ങിയിട്ടുണ്ട്. ഹോങ്കോങ് ഭരണത്തലവനെ തെരഞ്ഞെടക്കാന്‍ ജനസംഖ്യയുടെ കേവലം 7 ശതമാനം മാത്രം ഉള്‍ക്കൊള്ളുന്ന ഇലക്ട്രറല്‍ കോളജ് സംവിധാനം ഉപേക്ഷിച്ച് പ്രായപൂര്‍ത്തി വോട്ടവകാശം നടപ്പിലാക്കാന്‍ വേണ്ടി 2014ല്‍ നടന്ന പ്രക്ഷോഭ പരിപാടികളുടെ തുടര്‍ച്ചയായി വേണം ഇപ്പോള്‍ ലോക ശ്രദ്ധയാകര്‍ഷിച്ച സമരത്തെയും കാണാന്‍.

ഹോങ്കോങിനെ നേരിടാനെന്ന മട്ടിലുള്ള ബീജിങിന്റെ പടപ്പുറപ്പാട് കാണുമ്പോള്‍ 1989 ലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ സംഭവമാവും ഏവരും ഓര്‍ക്കുക. ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്ക്‌വേണ്ടി പ്രക്ഷോഭം നയിച്ച ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ഭരണകൂടം ബലം പ്രയോഗിച്ചടിച്ചമര്‍ത്തിയ, ലോക സമൂഹത്തിന് മുമ്പില്‍ ചൈനയുടെ മുഖം വികൃതമാക്കിയ, വര്‍ത്തമാനകാല ചൈനയുടെ ചരിത്രത്തില്‍തന്നെ കറുത്ത അധ്യായമായി അവശേഷിക്കുന്ന ആ സംഭവം. ‘ആധുനിക ചൈനയുടെ ശില്‍പി’ എന്ന റിയപ്പെട്ട ഡെങ് സ്യാപിംങിന്റെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ കൈക്കൊണ്ട അന്നത്തെ സൈനികനടപടി വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അമര്‍ച്ചചെയ്യാന്‍ പര്യാപ്തമായെങ്കിലും ഒരാഗോള ശക്തിയാവാന്‍ എല്ലാ തയാറെടുപ്പുകളും നടത്തിക്കൊണ്ടിരുന്ന ചൈനയെ അന്തര്‍ദേശീയ തലത്തില്‍ ഏകദേശം ഒരു ദശകത്തോളമെങ്കിലും അത് ഒറ്റപ്പെടുത്തപ്പെടുത്തുകയുണ്ടായി.

അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ കിടമത്സരം ശക്തിപ്രാപിക്കുന്ന ഈ ഘട്ടത്തില്‍ ഹോങ്കോങ് ‘പ്രതിസന്ധി’യെ നേരിടാന്‍ ചൈന സ്വീകരിക്കുന്ന ഏത് നടപടിയും നിര്‍ണായകമാവും. ബീജിങ് നടത്തുന്നത് കരുതലോടെയുള്ള നീക്കമല്ലെങ്കില്‍ ട്രംപ് ഭരണകൂടത്തിനും യൂറോപ്യന്‍ യൂണിയനും അത് വാണിജ്യപരമായി ചൈനക്ക്‌മേല്‍ ആധിപത്യം നേടാനുള്ള ഇന്ധനമാകുമെന്ന് തീര്‍ച്ച. മറിച്ച്, ഹോങ്കോങ് പ്രക്ഷോഭത്തെ ചൈന ലാഘവബുദ്ധിയോടെയാണ് കാണുന്നതെങ്കില്‍ അത് ചൈനീസ് ഭരണകൂടത്തിന്റെ ദൗര്‍ബല്യമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. മാവോ സേതൂങ്ങിനും ഡെങ് ഷിയാ പിങിനുമൊപ്പം ആധുനിക ചൈനയുടെ കരുത്തുറ്റ നേതാക്കളിലൊരാളായി ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെണമെന്ന മോഹം വെച്ച്പുലര്‍ത്തുന്ന ചൈനീസ് പ്രസിഡണ്ട് ഷി ജിങ് പിങ് യഥാര്‍ത്ഥത്തില്‍ ചെകുത്താനും കടലിനുമിടയിലായ അവസ്ഥയിലാണിപ്പോള്‍.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending