Connect with us

Video Stories

ഫലസ്തീന്‍ പ്രശ്‌നവും ഇസ്രാഈല്‍ തെരഞ്ഞെടുപ്പും

Published

on

മഹമൂദ് മാട്ടൂല്‍

ഫലസ്തീന്‍ ജനതയ്ക്കെതിരെയുള്ള വളരെ അപകടകരമായ, അന്താരാഷ്ട്ര നയതന്ത്രത്തിന്റെ എല്ലാ ധാര്‍മ്മിക തത്വങ്ങള്‍ക്കും എതിരായി അതി നീചവും നിയമവിരുദ്ധവുമായ രീതിയിലാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. വെസ്റ്റ് ബാങ്കിലെ അധിനിവേശ ഭൂമി പിടിച്ചെടുത്തത് സ്വന്തമാകാന്‍ കളമൊരുക്കുകയാണ് നെതന്യാഹു. സെപ്തംബര്‍ 17 ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിക്കാനുള്ള പോരാട്ടത്തിനിടയിലാണ് നെതന്യാഹു ഇക്കഴിഞ്ഞദിവസം വെസ്റ്റ്ബാങ്കിന്റെ നാലിലൊന്ന്‌വരുന്ന തന്ത്രപ്രധാനമായ ജോര്‍ദാന്‍ വാലി പിടിച്ചെടുക്കുമെന്ന് വിവാദമായ പ്രസ്താവന പുറപ്പെടുവിച്ചത്.

വിശാലമായ വെസ്റ്റ്ബാങ്കിലെ ഇസ്രാഈല്‍ അധിനിവേശ വാസസ്ഥലങ്ങള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സഹകരിച്ച് ഇസ്രാഈലുമായി കൂട്ടിച്ചേര്‍ക്കാനുള്ള ആഗ്രഹം അദ്ദേഹം പല തെരഞ്ഞെടുപ്പ് യോഗങ്ങളിലും ആവര്‍ത്തിച്ചു. ഈ അധാര്‍മികത പ്രഖ്യാപനം ബാലറ്റ് പോരാട്ടത്തില്‍ അവസാന റൗണ്ടില്‍ വിജയിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ വാലിയും വടക്കന്‍ ചാവുകടല്‍ മേഖലയിലെ ചില വാസസ്ഥലങ്ങളുമാണ് അദ്ദേഹം നോട്ടമിട്ടിരിക്കുന്നത്. ഇസ്രാഈലിന്റെ സുരക്ഷക്ക് ഇത് ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. തീവ്രവാദികളായ അനുയായികള്‍ ഈ പുതിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു.

എന്നാല്‍ ഫലസ്തീന്‍കാരെ സംബന്ധിച്ചിടത്തോളം, അത് വെറും ഭൂമി മാത്രമല്ല, അവരുടെ രാജ്യത്തിന്റെയും അന്തസ്സിന്റെയും പ്രതീകമാണ്. സയണിസ്റ്റ് ഭരണകൂടത്തിന്റെ ഈ തീക്കളി ലോകം നിസ്സഹായതയോടെ നോക്കിനിന്നാല്‍ അപകടം ചെറുതായിരിക്കില്ല. ഇത് പശ്ചിമേഷ്യയില്‍ വീണ്ടും പുതിയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനു വഴിയൊരുക്കും. നിര്‍ദിഷ്ട ഫലസ്തീന്‍ രാജ്യത്തിന്, ജോര്‍ദാന്‍ താഴ്‌വരയും ചാവുകടല്‍ പ്രദേശവും നിര്‍ണായകമായതിനാല്‍ നെതന്യാഹുവിന്റെ നിര്‍ദ്ദേശം ദ്വിരാഷ്ട്ര പരിഹാരത്തിന് മാരകമായ പ്രഹരമേല്‍പ്പിച്ചേക്കും.

1967 ലെ യുദ്ധത്തിലാണ് ജോര്‍ദാന്‍ താഴ്‌വര ഇസ്രാഈല്‍ പിടിച്ചെടുത്തത്. പിന്നീട് ഇരുപക്ഷവും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചെ ങ്കിലും, ലോകം ഈ പ്രദേശത്തെ ഫലസ്തീന്‍ പ്രദേശമായി അംഗീകരിക്കുകയായിരുന്നു. 2014 ല്‍ താഴ്‌വര ഉപേക്ഷിക്കാന്‍പോലും നെതന്യാഹു തീരുമാനിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ മനംമാറ്റം തെരഞ്ഞെടുപ്പ് വെറും നേട്ടത്തിന് വേണ്ടിയായെന്നു കരുതാനും വയ്യ. നെതന്യാഹുവിന്റെ പദ്ധതിക്കെതിരെ സഊദി അറേബ്യയും മറ്റു അറബ് രാജ്യങ്ങളും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസു മായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ സഊദി അറേബ്യയിലെ സല്‍മാന്‍ രാജാവ് ഇതിനെ അപലപിച്ചു. നെതന്യാഹുവിന്റെ പ്രഖ്യാപനം ‘ഫലസ്തീന്‍ ജനതയ്ക്കെതിരായ വളരെ അപകടകരമായ ഭീഷണിയാണെന്നും ഇത് യു.എന്‍, അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാമെന്നും രാജാവ് പറഞ്ഞു. സഊദി അറേബ്യയുടെ അഭ്യര്‍ത്ഥനപ്രകാരം വിളിച്ചുചേര്‍ക്കുന്ന 57 അംഗ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കൗണ്‍സിന്റെ അടിയന്തര വിദേശകാര്യ മന്ത്രിമാരുടെ യോഗം ഞായറാഴ്ച നടക്കും.

ഈ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനം ഇതിനകം മൃതപ്രായത്തില്‍ എത്തിനില്‍ക്കുന്ന സമാധാന പ്രക്രിയയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി ആയിരിക്കും. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ്. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരം കാണാന്‍ നാമെല്ലാവരും പതിറ്റാണ്ടുകളായി ചെയ്തുകൊണ്ടിരിക്കുന്ന കഠിനാധ്വാനം ഇത് വൃഥാവിലാക്കുമെന്നും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. നെതന്യാഹുവിന്റെ ഈ പ്രഖ്യാപനം സമാധാനത്തിനുള്ള സാധ്യതകള്‍ കൂടുതല്‍ ദുഷ്‌കരമാക്കുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കി. വെസ്റ്റ് ബാങ്കിന്റെ ഏതെങ്കിലും ഭാഗം കൂട്ടിച്ചേര്‍ക്കാനുള്ള ഏതൊരു പദ്ധതിയും നടപ്പാക്കുന്നത് ഈ മേഖലയിലെ പ്രശ്‌ന കലുഷിതമാക്കുമെന്നു ബ്രിട്ടനും പ്രതികരിച്ചു. അതേസമയം, ഇസ്രാഈലില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനുശേഷം മിഡില്‍ ഈസ്റ്റ് സമാധാന പദ്ധതി ആവിഷ്‌കരിക്കാന്‍ അമേരിക്ക ഒരുങ്ങുകയാണ്. നിര്‍ദ്ദിഷ്ട സമാധാന പദ്ധതിക്ക് നേതൃത്വംനല്‍കുന്നത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നര്‍, ഫലസ്തീന്‍കാര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിച്ച് കരാര്‍ ഉണ്ടാക്കാമെന്നു പ്രതീക്ഷയിലാണ്. എന്ത് തന്നെയായാലും ഈ അവ്യക്തത പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending