Connect with us

Video Stories

ഫലസ്തീന്‍ പ്രശ്‌നവും ഇസ്രാഈല്‍ തെരഞ്ഞെടുപ്പും

Published

on

മഹമൂദ് മാട്ടൂല്‍

ഫലസ്തീന്‍ ജനതയ്ക്കെതിരെയുള്ള വളരെ അപകടകരമായ, അന്താരാഷ്ട്ര നയതന്ത്രത്തിന്റെ എല്ലാ ധാര്‍മ്മിക തത്വങ്ങള്‍ക്കും എതിരായി അതി നീചവും നിയമവിരുദ്ധവുമായ രീതിയിലാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. വെസ്റ്റ് ബാങ്കിലെ അധിനിവേശ ഭൂമി പിടിച്ചെടുത്തത് സ്വന്തമാകാന്‍ കളമൊരുക്കുകയാണ് നെതന്യാഹു. സെപ്തംബര്‍ 17 ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിക്കാനുള്ള പോരാട്ടത്തിനിടയിലാണ് നെതന്യാഹു ഇക്കഴിഞ്ഞദിവസം വെസ്റ്റ്ബാങ്കിന്റെ നാലിലൊന്ന്‌വരുന്ന തന്ത്രപ്രധാനമായ ജോര്‍ദാന്‍ വാലി പിടിച്ചെടുക്കുമെന്ന് വിവാദമായ പ്രസ്താവന പുറപ്പെടുവിച്ചത്.

വിശാലമായ വെസ്റ്റ്ബാങ്കിലെ ഇസ്രാഈല്‍ അധിനിവേശ വാസസ്ഥലങ്ങള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സഹകരിച്ച് ഇസ്രാഈലുമായി കൂട്ടിച്ചേര്‍ക്കാനുള്ള ആഗ്രഹം അദ്ദേഹം പല തെരഞ്ഞെടുപ്പ് യോഗങ്ങളിലും ആവര്‍ത്തിച്ചു. ഈ അധാര്‍മികത പ്രഖ്യാപനം ബാലറ്റ് പോരാട്ടത്തില്‍ അവസാന റൗണ്ടില്‍ വിജയിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ വാലിയും വടക്കന്‍ ചാവുകടല്‍ മേഖലയിലെ ചില വാസസ്ഥലങ്ങളുമാണ് അദ്ദേഹം നോട്ടമിട്ടിരിക്കുന്നത്. ഇസ്രാഈലിന്റെ സുരക്ഷക്ക് ഇത് ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. തീവ്രവാദികളായ അനുയായികള്‍ ഈ പുതിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു.

എന്നാല്‍ ഫലസ്തീന്‍കാരെ സംബന്ധിച്ചിടത്തോളം, അത് വെറും ഭൂമി മാത്രമല്ല, അവരുടെ രാജ്യത്തിന്റെയും അന്തസ്സിന്റെയും പ്രതീകമാണ്. സയണിസ്റ്റ് ഭരണകൂടത്തിന്റെ ഈ തീക്കളി ലോകം നിസ്സഹായതയോടെ നോക്കിനിന്നാല്‍ അപകടം ചെറുതായിരിക്കില്ല. ഇത് പശ്ചിമേഷ്യയില്‍ വീണ്ടും പുതിയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനു വഴിയൊരുക്കും. നിര്‍ദിഷ്ട ഫലസ്തീന്‍ രാജ്യത്തിന്, ജോര്‍ദാന്‍ താഴ്‌വരയും ചാവുകടല്‍ പ്രദേശവും നിര്‍ണായകമായതിനാല്‍ നെതന്യാഹുവിന്റെ നിര്‍ദ്ദേശം ദ്വിരാഷ്ട്ര പരിഹാരത്തിന് മാരകമായ പ്രഹരമേല്‍പ്പിച്ചേക്കും.

1967 ലെ യുദ്ധത്തിലാണ് ജോര്‍ദാന്‍ താഴ്‌വര ഇസ്രാഈല്‍ പിടിച്ചെടുത്തത്. പിന്നീട് ഇരുപക്ഷവും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചെ ങ്കിലും, ലോകം ഈ പ്രദേശത്തെ ഫലസ്തീന്‍ പ്രദേശമായി അംഗീകരിക്കുകയായിരുന്നു. 2014 ല്‍ താഴ്‌വര ഉപേക്ഷിക്കാന്‍പോലും നെതന്യാഹു തീരുമാനിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ മനംമാറ്റം തെരഞ്ഞെടുപ്പ് വെറും നേട്ടത്തിന് വേണ്ടിയായെന്നു കരുതാനും വയ്യ. നെതന്യാഹുവിന്റെ പദ്ധതിക്കെതിരെ സഊദി അറേബ്യയും മറ്റു അറബ് രാജ്യങ്ങളും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസു മായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ സഊദി അറേബ്യയിലെ സല്‍മാന്‍ രാജാവ് ഇതിനെ അപലപിച്ചു. നെതന്യാഹുവിന്റെ പ്രഖ്യാപനം ‘ഫലസ്തീന്‍ ജനതയ്ക്കെതിരായ വളരെ അപകടകരമായ ഭീഷണിയാണെന്നും ഇത് യു.എന്‍, അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാമെന്നും രാജാവ് പറഞ്ഞു. സഊദി അറേബ്യയുടെ അഭ്യര്‍ത്ഥനപ്രകാരം വിളിച്ചുചേര്‍ക്കുന്ന 57 അംഗ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കൗണ്‍സിന്റെ അടിയന്തര വിദേശകാര്യ മന്ത്രിമാരുടെ യോഗം ഞായറാഴ്ച നടക്കും.

ഈ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനം ഇതിനകം മൃതപ്രായത്തില്‍ എത്തിനില്‍ക്കുന്ന സമാധാന പ്രക്രിയയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി ആയിരിക്കും. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ്. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരം കാണാന്‍ നാമെല്ലാവരും പതിറ്റാണ്ടുകളായി ചെയ്തുകൊണ്ടിരിക്കുന്ന കഠിനാധ്വാനം ഇത് വൃഥാവിലാക്കുമെന്നും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. നെതന്യാഹുവിന്റെ ഈ പ്രഖ്യാപനം സമാധാനത്തിനുള്ള സാധ്യതകള്‍ കൂടുതല്‍ ദുഷ്‌കരമാക്കുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കി. വെസ്റ്റ് ബാങ്കിന്റെ ഏതെങ്കിലും ഭാഗം കൂട്ടിച്ചേര്‍ക്കാനുള്ള ഏതൊരു പദ്ധതിയും നടപ്പാക്കുന്നത് ഈ മേഖലയിലെ പ്രശ്‌ന കലുഷിതമാക്കുമെന്നു ബ്രിട്ടനും പ്രതികരിച്ചു. അതേസമയം, ഇസ്രാഈലില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനുശേഷം മിഡില്‍ ഈസ്റ്റ് സമാധാന പദ്ധതി ആവിഷ്‌കരിക്കാന്‍ അമേരിക്ക ഒരുങ്ങുകയാണ്. നിര്‍ദ്ദിഷ്ട സമാധാന പദ്ധതിക്ക് നേതൃത്വംനല്‍കുന്നത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നര്‍, ഫലസ്തീന്‍കാര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിച്ച് കരാര്‍ ഉണ്ടാക്കാമെന്നു പ്രതീക്ഷയിലാണ്. എന്ത് തന്നെയായാലും ഈ അവ്യക്തത പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കും.

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

News

മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’

മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.

Continue Reading

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

Trending