Video Stories
ദേശസ്‌നേഹത്തിന്റെ രാഷ്ട്രീയ പാഠം
എം ഐ തങ്ങള്‍
സെക്യുലര്‍ (Secular) എന്ന ഇംഗ്ലീഷ് വാക്കിന് ഭൗതികമായ, ദൈവികമല്ലാത്ത, മതപരമല്ലാത്ത, (ഇംഗ്ലണ്ടിന്റെയും മറ്റുമായ പ്രത്യേകാര്‍ത്ഥത്തില്‍) ചര്‍ച്ചിന്റേതല്ലാത്ത എന്നൊക്കെയാണര്‍ത്ഥം. സെക്യുലറിസം എന്ന വാക്കിന് മതനിഷേധം എന്നും അര്‍ത്ഥമുണ്ട്. ഇതിനൊക്കെ വിരളമായി ഉപയോഗിക്കുന്ന വേറെയും അര്‍ത്ഥങ്ങളുണ്ട്. എന്നാല്‍ ”സെക്യുലറിസവും സെക്യുലര്‍ രാഷ്ട്രവും ഒന്നല്ല. സെക്യുലര്‍ രാഷ്ട്രം സെക്യുലറിസമെന്ന ചിന്താഗതി ഔദ്യോഗിക നയമായി സ്വീകരിക്കുകയാണെങ്കില്‍ അത് സെക്യുലര്‍ രാഷ്ട്രമല്ലാതായിത്തീരും. സെക്യുലറിസമെന്നാല്‍ മതനിഷേധമാണ്. എന്നാല്‍ സെക്യുലര്‍ രാഷ്ട്രമെന്നത് വ്യക്തിക്കും സമൂഹങ്ങള്‍ക്കും മതസ്വാതന്ത്ര്യം അനുവദിക്കുകയും ഓരോ വ്യക്തിക്കും അയാളുടെ മതമേതെന്ന് നോക്കാതെ പൗരാവകാശങ്ങള്‍ സംരക്ഷിച്ചു കൊടുക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രമാണ്. അത് ഏതെങ്കിലുമൊരു മതത്തെ ഔദ്യോഗിക പദവിയിലേക്കുയര്‍ത്തുകയോ, മതത്തെ പ്രചരിപ്പിക്കാനോ, നിരുത്സാഹപ്പെടുത്താനോ ശ്രമിക്കുകയോ ചെയ്യുന്നില്ല.
ഐക്യരാഷ്ട്ര സഭ അംഗീകരിച്ച മനുഷ്യാവകാശ ചാര്‍ട്ടര്‍ ആമുഖം രണ്ടാം ഖണ്ഡിക തന്നെ മതസ്വാതന്ത്ര്യത്തിന് നേരെയാണ് വിരല്‍ ചൂണ്ടുന്നത്. 1948 ഡിസംബര്‍ 10ന് പാരീസില്‍ വെച്ചാണ് ചാര്‍ട്ടര്‍ പ്രഖ്യാപിക്കപ്പെടുന്നത്. ഐക്യരാഷ്ട്ര സഭയുടെ അന്നത്തെ ജനറല്‍ അസംബ്ലി അംഗീകരിച്ച് പ്രഖ്യാപിച്ച ഈ ചാര്‍ട്ടര്‍ ഏതാണ്ട് എല്ലാ മനുഷ്യാവകാശങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. ആര്‍ട്ടിക്കിള്‍ 18 ആണ് മതസ്വാതന്ത്ര്യത്തെക്കുറിച്ച് അനുശാസിക്കുന്നത്:
”ഓരോ മനുഷ്യനും ചിന്താ സ്വാതന്ത്ര്യം മനസ്സാക്ഷി സ്വാതന്ത്ര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഈ അവകാശം ഒരാള്‍ അയാളുടെ മതമോ, വിശ്വാസമോ മാറുന്നതിനും ഉണ്ടായിരിക്കുന്നതാണ്. ഒറ്റക്കോ, കൂട്ടായോ, പരസ്യമായോ, സ്വകാര്യമായോ ഒരാള്‍ക്ക് അയാളുടെ മതമോ, വിശ്വാസമോ പഠിപ്പിക്കാനും അനുഷ്ഠിക്കാനും ആരാധനക്കും ആചരണത്തിനും അവകാശമുണ്ടായിരിക്കുന്നതാണ്.” ചാര്‍ട്ടറിന്റെ 19, 20(1), (2) വകുപ്പുകളും ഇതുമായി ബന്ധപ്പെട്ടവയാണ്. 30-ാം വകുപ്പ് ഈ അവകാശങ്ങള്‍ ഏതെങ്കിലും പേരില്‍ നശിപ്പിക്കുന്നതിനെ തടയുന്നു. അംഗരാജ്യങ്ങളൊക്കെ അംഗീകരിച്ചവയാണീ ചാര്‍ട്ടര്‍.
ഈ ചാര്‍ട്ടര്‍ ഒരു മതേതര രാജ്യത്തിന്റെ മതവുമായി ബന്ധപ്പെട്ട സ്വഭാവം എന്തായിരിക്കണമെന്നാണനുശാസിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥത്തില്‍ മതേതരത്വം നടപ്പാക്കാന്‍ ഇന്ന് പ്രയാസപ്പെടേണ്ടിവരും. സോവിയറ്റ് യൂണിയന്റെ ബ്രഷ്‌നേവിയന്‍ ഭരണഘടനയെന്ന് വിളിക്കപ്പെടുന്ന 1977ല്‍ ഭേദഗതി ചെയ്യപ്പെട്ട ഭരണഘടനയില്‍ പോലും മൗലികാവകാശങ്ങള്‍ പ്രതിപാദിക്കുന്ന ഏഴാം അധ്യായത്തില്‍ ‘വകുപ്പ് 52: യു.എസ്.എസ്.ആര്‍ പൗരന്മാര്‍ക്ക് മുന്നുറപ്പ് ചെയ്യപ്പെട്ട മനസ്സാക്ഷി സ്വാതന്ത്ര്യമുണ്ട്.
അതായത് ഏതെങ്കിലും മതം അനുഷ്ഠിക്കാനോ, അനുഷ്ഠിക്കാതിരിക്കാനോ മതപരമായ ആരാധനയോ, നാസ്തിക പ്രചാരണമോ നടത്തുവാനോ ഉള്ള അവകാശമുണ്ട്. മതത്തിന്റെ അടിസ്ഥാനത്തില്‍ സ്പര്‍ദ്ധയോ, ശത്രുതയോ കുത്തിയിളക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു. യു.എസ്.എസ്.ആറില്‍ പള്ളി സ്റ്റേറ്റില്‍ നിന്നും പള്ളിക്കൂടം പള്ളിയില്‍ നിന്നും വേര്‍പെടുത്തപ്പെട്ടിരിക്കുന്നു’. എന്നാണ് എഴുതി വെച്ചിരുന്നത്. സൂത്രത്തില്‍ മതം പ്രചരിപ്പിക്കാനുള്ള അവകാശം വിട്ടുകളയുകയും നിരീശ്വരത്വം പ്രചരിപ്പിക്കാനുള്ള അവകാശം മൗലികാവകാശത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. കൂടാതെ മതവിദ്യാഭ്യാസം തടയുന്നതിന് അവസാനത്തില്‍ ‘പള്ളിക്കൂടത്തെ പള്ളി’യുമായി വേര്‍പ്പെടുത്തുന്ന കഥയും പറയുന്നു. സോവിയറ്റ് യൂണിയനില്‍ മതങ്ങള്‍ക്ക് നേരെ നടന്ന അക്രമങ്ങളും അത്യാചാരങ്ങളും ഇന്നെല്ലാവര്‍ക്കും അറിയാം. ഇവിടെ സൂചന മതവിരുദ്ധ രാഷ്ട്രമായിരുന്ന റഷ്യക്ക് പോലും, ചെയ്യുന്ന കാര്യം തുറന്നു പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെന്നതാണ്.
ഇന്ത്യയുടെ മതേതരത്വവും ഇതിന്റെ ഭാഗം തന്നെയാണ്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ചാര്‍ട്ടറും ഇന്ത്യന്‍ ഭരണഘടനയും ഏതാണ്ട് ഒരേ സമയത്തുണ്ടാവുന്ന രണ്ട് രേഖകളാണ്. 1948 ഡിസംബര്‍ 10നാണ് മനുഷ്യാവകാശ ചാര്‍ട്ടര്‍ പ്രഖ്യാപിക്കുന്നത്. നമ്മുടെ ഭരണഘടനാ നിര്‍മ്മാണസഭ 1949 നവംബര്‍ 26നാണ് പ്രഖ്യാപിക്കുന്നത്. ഡോ. എസ്. രാധാകൃഷ്ണന്റെ ഈ വരികള്‍ ശ്രദ്ധേയമാണ്. ”ഇന്ത്യാ രാഷ്ട്രത്തിന്റെ മതനിഷ്പക്ഷതയെ മതനിരപേക്ഷതയോടോ, നിരീശ്വരത്വത്തോടോ കൂട്ടിക്കുഴച്ചുകൂടാ. ഇവിടെ നിര്‍വ്വചിക്കപ്പെട്ട മതേതരത്വം ഇന്ത്യയുടെ പൗരാണിക മതപാരമ്പര്യത്തിനനുസൃതമാണ്. ഈ വാചകങ്ങള്‍ ഉള്‍ക്കൊള്ളുന്നത് നമ്മുടെ മതേതരത്വത്തിന്റെ ആധാരം പാശ്ചാത്യ ചിന്തയല്ല, ഇന്ത്യ എന്നും പ്രകടിപ്പിച്ചുപോന്നിട്ടുള്ള മതസഹിഷ്ണുതയുടെ പാരമ്പര്യമാണ് എന്ന അഭിപ്രായമാണ്. നമ്മുടെ മതേതരത്വം നാം കടം കൊണ്ടതല്ല എന്ന് സാരം.
സംഘര്‍ഷത്തില്‍ നിന്നാണാരംഭമെങ്കിലും ഇന്ന് അന്തര്‍ദേശീയ രംഗത്ത് മതവും രാഷ്ട്രവും രണ്ട് സ്വതന്ത്ര അസ്തിത്വങ്ങളായി പരസ്പരം അംഗീകരിച്ചുകൊണ്ടും സഹകരിച്ചുകൊണ്ടുമാണ് നിലനില്‍ക്കുന്നത്. ഇന്നുള്ള പ്രശ്‌നം മതത്തിന്റെ പേരിലുള്ള തീവ്രവാദവും മതമൗലികവാദവുമാണ്. ഇവ രാഷ്ട്രത്തോട് മാത്രമല്ല, മതത്തിന്റെ ആധികാരിക ധാരയുമായും ഏറ്റുമുട്ടുന്നു. ഇതോടൊപ്പം ഇന്ത്യയിലെ ഫാസിസത്തിന്റെ പ്രശ്‌നവും ചേരുന്നു. ഇന്ത്യയിലെ ഫാസിസം മതത്തിന്റെ മേലങ്കിയാണല്ലോ അണിയുന്നത്.
ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഫാസിസത്തിനെതിരെ മാത്രമല്ല, തീവ്രവാദത്തിനെതിരെയും മുസ്‌ലിംകള്‍ക്ക് പോരാടാനുള്ള കൂട്ട് മതേതരത്വം തന്നെയാണ്. ഫാസിസത്തെ ഇന്ത്യയില്‍ നിന്ന് തുരത്താനുള്ള ഏക മാര്‍ഗം ഭൂരിപക്ഷ സമുദായം കൂടുതല്‍ മതേതരത്വത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ്. ഇത് സംഭവിക്കണമെങ്കില്‍ ഇതേ പ്രവണത മത ന്യൂനപക്ഷങ്ങളിലും വളരണം. മുസ്‌ലിംകള്‍ക്കാണിക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം. ഫാസിസ്റ്റുകള്‍ ട്രു സെക്യുലറിസവും സ്യൂഡോ സെക്യുലറിസവുമായി സെക്യുലറിസത്തെ വകതിരിച്ചു വെച്ചിട്ടുണ്ട്. യഥാര്‍ത്ഥ സെക്യുലറിസ്റ്റുകളെ സ്യൂഡോ സെക്യുലറിസ്റ്റുകള്‍ എന്ന് വിളിച്ചുകൊണ്ട് വര്‍ഗീയതയെയും ഫാസിസത്തെയും വെള്ളപൂശാനാണീ ഞാണിന്മേല്‍ കളി. സെക്യുലറിസത്തെ-മതേതരത്വത്തെ അവര്‍ നന്നായി ഭയപ്പെടുന്നുവെന്നാണിതിന്റെ അര്‍ത്ഥം. ന്യൂനപക്ഷങ്ങള്‍ ഈ ഭയപ്പാടിനെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണെന്ന് തോന്നുന്നു. മതേതരത്വത്തിന് വേണ്ടി ശക്തമായി നിലകൊണ്ടുകൊണ്ടേ ഇത് സാധ്യമാകൂ. തീവ്രവാദികളാണ് ഇക്കാര്യത്തില്‍ മുസ്‌ലിംകളുടെ ആസിഡ് ടെസ്റ്റ്. തീവ്രവാദത്തെയും അവരുടെ സ്യൂഡോ ജിഹാദിനെയും സമൂഹത്തില്‍ നിന്ന് പടികടത്തിക്കൊണ്ടേ ഇത് നിര്‍വഹിക്കാന്‍ സാധിക്കൂ.
മുസ്‌ലിംലീഗിന്റെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനത്തിന്റെ നേര്‍പകുതി ഊന്നിയത് മുസ്‌ലിം സമുദായത്തില്‍ രാജ്യത്തോടും രാജ്യത്തെ ജനങ്ങളോടുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിലാണ്. മാതൃരാജ്യത്തോടുള്ള സ്‌നേഹം ജീവരക്തം കൊണ്ട് നൂറ്റാണ്ടുകളോളം പ്രകടിപ്പിച്ച സമുദായമാണ് മുസ്‌ലിംകള്‍. ആ പ്രതിബദ്ധത എന്നും അവരില്‍ സജീവമായി നിലനിന്നിരുന്നു. ആധുനിക കാലത്ത് രാജ്യസ്‌നേഹം എന്നു പറയുന്നത് കുറേക്കൂടി വിശാലമായ അര്‍ത്ഥം ഉള്‍ക്കൊള്ളുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയെ, സാമ്പത്തിക വളര്‍ച്ചയെ സാംസ്‌കാരിക വളര്‍ച്ചയെ സഹായിക്കുന്ന, ത്വരിതപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദേശസ്‌നേഹത്തിന്റെ പുതിയ ഭാഷ്യമാണ്. രാജ്യത്തിന് ജീവന്‍ ത്യാഗം ചെയ്യേണ്ട ആവശ്യം പഴയത് പോലെ ഇപ്പോഴില്ല. അപ്പോള്‍ മുസ്‌ലിംകളില്‍ കുടികൊള്ളുന്ന അതുല്യമായ രാജ്യസ്‌നേഹത്തെ പുതിയ ദൗത്യങ്ങളിലേക്ക് തിരിച്ചുവിടുകയായിരുന്നു വേണ്ടത്. ഇത് അവര്‍ക്ക് വിശ്വാസമുള്ള ഒരു രാഷ്ട്രീയ കക്ഷിക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന കാര്യമാണ്.
വിഭജനത്തിന്റെ ദുര്‍ഭൂതം ഇന്ത്യയിലെ മുസ്‌ലിംകളെ ഭീകരമായി വേട്ടയാടിയിരുന്ന കരാളദിനങ്ങളായിരുന്നു സ്വാതന്ത്ര്യത്തിനുടനെ. പാകിസ്താന്‍ വിഭജനത്തെ തെറ്റായി വായിച്ചവര്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ പാകിസ്താനില്‍ പോകേണ്ടവരാണെന്ന് വിധി എഴുതിത്തുടങ്ങിയ നാളുകള്‍. അവരില്‍ പലരും അവിശ്വസനീയമാംവിധം അത് തുറന്നെഴുതുക പോലും ചെയ്ത നാളുകള്‍. ദേശക്കൂറ് തെളിയിക്കാന്‍ അവരെ വെല്ലുവിളിച്ചുകൊണ്ട് ഭ്രാന്തെടുത്ത് ആളുകള്‍ അവര്‍ക്ക് ചുറ്റും നിന്ന് കല്ലെറിഞ്ഞ ആ നാളുകളിലാണ്, അനാഥത്വത്തിന്റെ പീഡനം ക്രൂരമായി വേട്ടയാടുന്നതിനിടയിലേക്ക് സാന്ത്വനത്തിന്റെ ഗീതികളുമായി മുസ്‌ലിംലീഗ് നെഞ്ചുവിരിച്ച് കടന്നുചെന്നത്. പറഞ്ഞ് പറഞ്ഞ് വിശ്വസിപ്പിച്ച വിഭജനത്തിന്റെ മേല്‍വിലാസം മുസ്‌ലിംലീഗിന്റേതായിരുന്നു. ആ ലീഗിനില്ലാത്ത ഭയപ്പാട് തങ്ങള്‍ക്കെന്തിന് എന്ന് ചിന്തിക്കാന്‍ അവര്‍ക്ക് പ്രചോദനം കൂടിയായി ലീഗിന്റെ വരവ്.
മുസ്‌ലിം സമുദായത്തെ രാഷ്ട്രീയമായി സംഘടിപ്പിക്കുന്നത് രാജ്യദ്രോഹമെന്ന മട്ടില്‍ ബഹളം വെച്ചിരുന്നവരെ നേരിടുന്ന ഉത്തരവാദിത്വം തന്നെ ഭാരിച്ചതായിരുന്നു. ഇതിനിടയിലാണ് മുസ്‌ലിം സമുദായത്തിന്റെ ദേശക്കൂറ് ചോദ്യം ചെയ്യുന്ന പ്രശ്‌നം കൂടി ലീഗിന് ഏറ്റെടുക്കേണ്ടിവന്നത്. ഒരു ഭാഗത്ത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനവര്‍- മുസ്‌ലിംകള്‍ നല്‍കിയ ബലിദാനത്തിന്റെ രോമാഞ്ചജനക കഥകള്‍ അവരെ അനുസ്മരിപ്പിക്കുകയും രാജ്യത്തിന് അവരെക്കാള്‍ കൂടുതല്‍ അവകാശമുള്ള ഉടയതമ്പുരാക്കന്മാര്‍ ആരുമില്ലെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക, രാജ്യത്ത് മുസ്‌ലിംകള്‍ക്ക് ലഭിക്കേണ്ടുന്ന അവകാശങ്ങളെക്കുറിച്ച് അവരെ ഉണര്‍ത്തി ഈ അവകാശ ബോധത്തെ സംഘടിത ശക്തിയുടെ ഊര്‍ജ്ജ സ്രോതസ്സായി മാറ്റുക. ഇതായിരുന്നു ഖാഇദെമില്ലത്തും സീതിസാഹിബും ബാഫഖി തങ്ങളും പോക്കര്‍ സാഹിബും അടങ്ങുന്ന നേതാക്കന്മാരും സഹപ്രവര്‍ത്തകരും സ്വീകരിച്ച രീതി.
ദേശസ്‌നേഹം അവര്‍ക്കാരും പഠിപ്പിച്ചുകൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ദേശസ്‌നേഹത്തിന്റെ പ്രേരണയാണ് ഖാഇദെമില്ലത്തിനെയും സീതി സാഹിബിനെയും മറ്റും കോണ്‍ഗ്രസിന്റെ മുന്‍നിരയിലെത്തിച്ചിരുന്നത്. രണ്ടുപേരും എ.ഐ.സി.സി അംഗങ്ങള്‍ വരെ ആയിരുന്നവരാണ്. സമ്പത്ത് കൊണ്ടും ശരീരവും മനസ്സും കൊണ്ടും ദേശീയപ്രസ്ഥാനത്തെ – കോണ്‍ഗ്രസിനെ സേവിച്ചവരായിരുന്നു അവരൊക്കെ. മഹാത്മജിയുടെ കേരളാ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന്റെ പ്രസംഗം മൊഴിമാറ്റത്തിന് കെ.പി.സി.സി നിയോഗിച്ചിരുന്നത് സീതി സാഹിബിനെയായിരുന്നു. ഗാന്ധിജിയുമായി വ്യക്തിപരമായി ബന്ധമുള്ള ആളായിരുന്നു ഖാഇദെമില്ലത്ത്. സ്വന്തം സമുദായത്തിന്റെ വിളികേട്ട് മുസ്‌ലിം ലീഗില്‍ എത്തിയത് കൊണ്ട് അവരുടെ ദേശസ്‌നേഹം വര്‍ധിച്ചിട്ടേയുള്ളു.
Film
‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍
‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..
ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഫ്ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന് ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.
Film
ദി റൈഡിന്റെ’ ട്രെയിലര്‍ പുറത്തിറക്കി; വെള്ളിയാഴ്ച തിയറ്ററുകളില്‍
ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍..
ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.
ചിത്രം വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്താനിരിക്കേയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കാറിലെ യാത്രക്കാരാണ് ട്രെയിലറിന്റെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ച് അവര്‍ അജ്ഞാതനായ ഒരാളോട് തുറന്നു പറയുന്ന രംഗങ്ങളാണ് ട്രെയിലറില്‍ നിറയുന്നത്.
എന്നാല്‍ ഇതിലേറെയും പറയാനുണ്ടെന്നും ബാക്കി ആര്് പറയുമെന്നുമുള്ള അയാളുടെ ചോദ്യം പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.
ഡയസ്പോര്‍ എന്റര്ടെയ്ന്മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്, സുഹാസ് ഷെട്ടി എന്നിവരാണ് നിര്‍മ്മാതാക്കളും. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്ടെയ്ന്മെന്റ് എന്നിവരാണ് ചിത്രത്തിലെ സഹ നിര്‍മ്മാതാക്കള്‍.
ക്രിയേറ്റീവ് പ്രൊഡ്യൂസറായി റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷനായി ശശി ദുബൈ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബാബ തസാദുഖ് ഹുസൈന് ആണ്. ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്കാരം കിഷ്കിന്ദകാണ്ഡത്തിലൂടെ നേടിയ സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍ ഒക്ടോബര്‍ സ്കൈ പിക്ചേഴ്സ്, കലാസംവിധാനം കിഷോര്‍ കുമാര്‍, സംഗീതം നിതീഷ് രാംഭദ്രന്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന് രഞ്ജിത മേനോന്, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്, ലൈന്‍ പ്രൊഡ്യൂസര്‍ എ.കെ ശിവന്, അഭിലാഷ് ശങ്കരനാരായണന് എന്നിവര്‍ വിവിധ ചുമതലകള്‍ വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ് ഖാന്, കാസ്റ്റിംഗ് നിതിന്‍ സികെ ചന്ദ്രന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു രഘുനന്ദന്, ചീഫ് അസോസിയേറ്റ് ക്യാമറാമാന് ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍ ശരത്കുമാര് കെ.ജി, അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്, സ്റ്റില്‍സ് അജിത് മേനോന്, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രമോ മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര, മാര്‍ക്കറ്റിംഗ് ഏജന്‍സി മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി, വിതരണം ഫിയോക്ക് എന്നിവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.
Video Stories
പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം
ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…
കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.
ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്‌ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
kerala9 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്

