Connect with us

Video Stories

ബി.ജെ.പിക്കുള്ള പാഠം, പ്രതിപക്ഷത്തിനും

Published

on

കോണ്‍ഗ്രസ ്മുക്തഭാരതം മുദ്രാവാക്യമാക്കി കേവലം മുപ്പത്തിയൊന്നുശതമാനം വോട്ടുകളുടെ പിന്‍ബലത്തില്‍ അധികാരത്തിലേറിയ വര്‍ഗീയ ഫാസിസ്റ്റ്കക്ഷിയുടെ യാഗാശ്വങ്ങളെ കൂച്ചുവിലങ്ങണിയിക്കുന്നതാണ് ഇന്നലെപുറത്തുവന്ന രണ്ടുസംസ്ഥാനങ്ങളിലെ അഞ്ച് ഉപതിരഞ്ഞെടുപ്പുഫലങ്ങള്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥ് പ്രവചിച്ചതുപോലെ, 2019 മേയിലെ ലോക്‌സഭാതിരഞ്ഞെടുപ്പിനുള്ള ‘ഡ്രസ് റിഹേഴ്‌സലായി’ ഈഫലങ്ങളെ വിലയിരുത്താം. സ്വന്തമായ 282ല്‍ നൂറിലധികം സീറ്റുകള്‍ നേടിത്തന്ന യു.പിയിലെയും ബീഹാറിലെയും ബി.ജെ.പിയുടെ തുറുപ്പുചീട്ടാണ് ഇന്നലത്തെ ഫലത്തോടെ ഛിന്നഭിന്നമായിരിക്കുന്നത്. ലോക്‌സഭാംഗങ്ങളായിരുന്ന യോഗിആദിത്യനാഥും ഉപമുഖ്യന്‍ കേശവ്പ്രസാദ് മൗര്യയും രാജിവെച്ച ഗോരഖ്പൂരിലും ഫൂല്‍പൂരിലും ആ പാര്‍ട്ടിക്ക് കനത്തപ്രഹരം യു.പി. ജനത നല്‍കിയിരിക്കുന്നു. ബീഹാറിലെ ഒരുലോക്‌സഭാസീറ്റിലെയും രണ്ടു നിയമസഭാസീറ്റുകളിലെയും ഉപതിരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് ഒരു നിയമസഭാമണ്ഡലത്തിലേ വിജയിക്കാനായിട്ടുള്ളൂ.
കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ഗോരഖ്പൂരില്‍ മുഖ്യമന്ത്രി വിജയിച്ചത് 51 ശതമാനം വോട്ടോടെ 3,12,783 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. എന്നാല്‍ ഇവിടെ ബി.ജെ.പിയുടെ ഉപേന്ദ്രദത്ത് ശുക്ലയെ ഇന്നലെ വന്‍ഭൂരിപക്ഷത്തോടെ അട്ടിമറിച്ചത് സമാജ്‌വാദിപാര്‍ട്ടിയുടെ പ്രവീണ്‍ നിഷാദാണ് ഫൂല്‍പൂരില്‍ എസ്.പിയുടെതന്നെ നാഗേന്ദ്രസിംഗ് പട്ടേല്‍ ബി.ജെ.പിയുടെ കൗശലേന്ദ്രസിംഗ് പ്‌ട്ടേലിനെ 53, 613 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. അഞ്ചുതവണ വന്‍ഭൂരിപക്ഷത്തോടെ ലോക്‌സഭയിലേക്ക് വണ്ടികയറിയ ആദിത്യനാഥിന്റെ ഗോരഖ്പൂര്‍ കോട്ട കുലുങ്ങിയിരിക്കുന്നു. ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ പൂജാരികൂടിയാണ് ഹിന്ദുയുവവാഹിനി എന്ന വര്‍ഗീയക്കൂട്ടത്തിന്റെ പ്രണേതാവായ നാല്‍പത്തഞ്ചുകാരനായ ആദിത്യനാഥ്. ക്ഷേത്രനഗരി അതിനുമുമ്പും മൂന്നുതവണ മറ്റൊരു ബി.ജെ.പിയോഗിയെ അവൈദ്യനാഥിനെ, ലോക്‌സഭയിലേക്ക് വിജയിപ്പിച്ചയച്ചിട്ടുണ്ട്. പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്രു 1952ല്‍ വിജയിച്ച ഫൂല്‍പൂരിലും സമാനമായഭൂരിപക്ഷമാണ് (2014ല്‍ 3.08,308) ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. 2014ല്‍ ബീഹാറിലെ ആകെയുള്ള നാല്‍പതില്‍ മുപ്പതുസീറ്റുകള്‍ നേടിയ ബി.ജെ.പിക്ക് സംസ്ഥാനത്തെ അറാറിയ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും കനത്തതോല്‍വി ഏറ്റുവാങ്ങേണ്ടിവന്നിരിക്കുകയാണ്. ഇവിടെ ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി ആണ് വിജയിയെങ്കിലും 2014ല്‍ നിതീഷ്‌കുമാറിന്റെ ജനതാദളു(യു)മായി ചേര്‍ന്നായിരുന്നു അതെങ്കില്‍ ഇത്തവണത്തേത് ഒറ്റക്ക് നിന്നാണെന്നത് ചില്ലറ കാര്യമല്ല. ബീഹാറില്‍ ഇന്നലെ ഫലംവന്ന രണ്ടു നിയമസഭാ മണ്്ഡലങ്ങളില്‍ ഒരെണ്ണത്തില്‍മാത്രമാണ് ബി.ജെ.പിക്ക് പേരിനെങ്കിലും വിജയിക്കാനായിരിക്കുന്നത്. അവസരവാദരാഷ്ട്രീയം കളിച്ച നിതീഷ്‌കുമാറിനുള്ള മറുപടികൂടിയാണ് അവിടുത്തെ ഫലം. ഗോരഖ്പൂരില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുവരവെ ബി.ജെ.പിക്കെതിരാണ് വിധിയെന്ന് മനസ്സിലാക്കിയയുടന്‍ മാധ്യമപ്രവര്‍ത്തകരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്ന് പുറത്താക്കിയ പൊലീസ് നടപടിയും ഈ അസ്‌ക്യതയുടെ പ്രതിഫലനമാണ്.
മോദിയുടെ കഴിഞ്ഞകാല തുടര്‍വിജയങ്ങളെല്ലാം സത്യത്തില്‍ 2014ന്റെ ആവര്‍ത്തനം മാത്രമായിരുന്നു. വിഘടിച്ചുനില്‍ക്കുന്ന പ്രതിപക്ഷമാണ് ഇതിന് പ്രധാനകാരണം. 2016ലെ നോട്ടുനിരോധനത്തിന്റെ മറവില്‍ മോദിയും അമിത്ഷായുമുള്‍പ്പെടെ വന്‍അധികാരപ്പട പ്രചാരണരംഗത്ത് കോടികളൊഴുക്കിയപ്പോള്‍ പ്രതീക്ഷിക്കപ്പെട്ടതുപോലെ ആ പക്ഷത്തിനുതന്നെയായി 2017ലെ നിയമസഭാതിരഞ്ഞെടുപ്പുഫലവും യു.പി ഭരണവും.അതിനുമുമ്പ് മുസഫര്‍നഗറിലും മറ്റും മുസ്്‌ലിംവിരുദ്ധ നരനായാട്ട് നടത്തി വര്‍ഗീയതയുടെ വളക്കൂറുള്ള മണ്ണൊരുക്കി.സ്വാഭാവികമായും ഫലംവന്നയുടന്‍ അതിതീവ്രവാദിയായ തീപ്പൊരി സംഘിനേതാവിനെ മുഖ്യമന്ത്രിക്കസേരയിലേക്ക് പിടിച്ചിരുത്തി. ഒട്ടനവധി കലാപങ്ങള്‍ക്ക് കാരണക്കാരനും മതന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും പേടിസ്വപ്‌നവുമായ ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതുവഴി വരാനിരിക്കുന്ന ഹിന്ദുത്വകേന്ദ്രീകൃത രാഷ്ട്രീയത്തിനും ഫാസിസ്റ്റ് ഭരണത്തിനുമുള്ള സാക്ഷ്യപത്രമാണ് ബി.ജെ.പി ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മുമ്പാകെ മുന്നോട്ടുവെച്ചത്. അധികാരമേറ്റയുടന്‍തന്നെ മുസ്്‌ലിംകള്‍ക്ക് ബഹുഭൂരിക്ഷമുള്ള പശ്ചിമ യു.പി മേഖലയിലെ അവരുടെ പ്രധാനവരുമാനമായ കശാപ്പുശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു യോഗിസര്‍ക്കാര്‍. സംഘ്പരിവാര്‍ അക്രമികളുടെ അഴിഞ്ഞാട്ടമാണ് യു.പിയില്‍ പലയിടത്തും ന്യൂനപക്ഷങ്ങള്‍ക്കുനേരെ ഉണ്ടായത്. വന്‍തോതില്‍ ദലിതുകളും ഈ കാലത്തുതന്നെ യോഗിസര്‍ക്കാരിന്റെ സവര്‍ണനയനിലപാടുകള്‍ക്കെതിരെ രംഗത്തുവരികയുണ്ടായി. ഒരു വര്‍ഷത്തിനിടെ മുന്നൂറോളം പേരാണ് സംസ്ഥാനത്ത് കൊലക്കത്തിക്കിരയായത്. ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും ഗുജറാത്തില്‍ ഒരുപരിധിവരെയും കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നടന്ന ലോക്‌സഭാ-നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതരകക്ഷികള്‍ക്കാണ് വിജയക്കൊടി നാട്ടാനായതെന്നത് മോദിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും നാളുകള്‍ എണ്ണപ്പെട്ടുവെന്നാണ് വ്യക്തമാക്കുന്നത്. വര്‍ഗീയ-ഗോവാദിക്കോമരങ്ങളുടെ ഇരകള്‍ ഇനിയെങ്കിലും രക്ഷപ്പെട്ടേ തീരൂ.
യു.പിയിലും മറ്റും കോണ്‍ഗ്രസ് തീരെ മെലിയുന്നുവെന്ന സത്യംകൂടി യു.പി ഫലങ്ങള്‍ തരുന്നുണ്ടെങ്കിലും ഇന്നും രാജ്യത്തെ വലിയ മതേതരകക്ഷി അവര്‍തന്നെ. സമാജ്‌വാദിപാര്‍ട്ടിയുടെയും ബി.എസ്.പിയുടെയും സഖ്യങ്ങള്‍ വലിയ പ്രതീക്ഷയാണ് വരുംകാലത്തേക്കായി മുന്നോട്ടുവെച്ചിരിക്കുന്നത്. അന്ധമായ കോണ്‍ഗ്രസ്‌വിരോധം പറഞ്ഞിരിക്കുന്ന സി.പി.എം പോലുള്ള കക്ഷികളുടെ ബി.ജെ.പിവിരുദ്ധത തെളിയിക്കുന്നതിനുള്ള ലിറ്റ്മസ് പരീക്ഷണം കൂടിയാണ് ഈ ഫലം. 2004ലും 2009ലും 2015ലെ ബീഹാര്‍ നിയമസഭാതിരഞ്ഞെടുപ്പിലും ബി.ജെ.പി വിരുദ്ധശക്തികള്‍ ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഉണ്ടായതിന് സമാനമായ ഫലമാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. പഠിക്കാനും തിരുത്തലിനുള്ള അവസരമാണ് ബി.ജെ.പിക്ക് ഇതിലൂടെ ജനം നല്‍കിയിരിക്കുന്നത്. എങ്കിലും അവരുടെ ഇദംപ്രഥമമായ അപരിഷ്‌കൃതവും ഹിംസാത്മകവുമായ രാഷ്ട്രീയം കൊണ്ട് അതിനൊന്നും അവര്‍ തയ്യാറാവില്ലെന്നുതന്നെയാണ് അനുമാനിക്കേണ്ടത്. ഈ ഫലങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പും പാഠവും അതുകൊണ്ടുതന്നെ ഫാസിസ്റ്റുകളേക്കാള്‍ മതേതരപക്ഷത്തിനാണ്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending