Connect with us

Cricket

തകര്‍ന്നു തരിപ്പണമായി ഓസ്‌ട്രേലിയ; സൗത്ത് ആഫ്രിക്കയ്ക്ക് 134 റണ്‍സിന്റെ ആധികാരിക വിജയം

ദക്ഷിണാഫ്രിക്കക്കായി കഗിസോ റബാഡ 3 വിക്കറ്റുകള്‍ വീഴ്ത്തി

Published

on

ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ദയനീയ തോല്‍വി ഏറ്റുവാങ്ങി ഓസ്‌ട്രേലിയ. ഇന്ത്യക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലും ഓസീസ് തകര്‍ന്നു തരിപ്പണമായി. 134 റണ്‍സിന്റെ വന്‍ ജയമാണ് ദക്ഷിണാഫ്രിക്ക ആഘോഷിച്ചത്.

312 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 40.5 ഓവറില്‍ 177 റണ്‍സില്‍ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് കണ്ടെത്തി. ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ലക്ഷ്യത്തിലേക്ക് നീങ്ങിയ ഓസീസിനു 70 റണ്‍സ് ചേര്‍ക്കുന്നതിനിടെ 6 മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായിരുന്നു. മര്‍നസ് ലബുഷെയ്‌നും മിച്ചല്‍ സ്റ്റാര്‍ക്കും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവരൊഴികെ മറ്റൊരാളും പൊരുതാന്‍ പോലും നിന്നില്ല.

74 പന്തുകള്‍ നേരിട്ട് 46 റണ്‍സെടുത്ത ലബുഷെയ്‌നാണ് ടോപ് സ്‌കോറര്‍. താരത്തിനു മികച്ച പിന്തുണ നല്‍കി 51 പന്തുകള്‍ ചെറുത്ത് മിച്ചല്‍ സ്റ്റാര്‍ക്ക് 27 റണ്‍സെടുത്തു സ്‌കോര്‍ 140 കടത്തി. പിന്നാലെ വന്ന കമ്മിന്‍സ് 21 പന്തില്‍ 22 റണ്‍സെടുത്തു. ആദം സാംപ 11 റണ്‍സുമായി പുറത്താകാതെ നിന്നു. ജോഷ് ഹെയ്‌സല്‍വുഡിനെ രണ്ട് റണ്ണില്‍ മടക്കി ടബരിസ് ഷംസി ഇന്നിങ്‌സിനു തിരശ്ശീലയിട്ടു. ഡേവിഡ് വാര്‍ണര്‍ (13), മിച്ചല്‍ മാര്‍ഷ് (7), സ്റ്റീവ് സ്മത്ത് (19), ജോഷ് ഇംഗ്ലിസ് (5), ഗ്ലെന്‍ മാക്‌സ്വെല്‍ (3), മാര്‍ക്കസ് സ്‌റ്റോയിനിസ് (5) എന്നിവരെല്ലാം ക്ഷണം മടങ്ങി.

ദക്ഷിണാഫ്രിക്കക്കായി കഗിസോ റബാഡ 3 വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കോ ജന്‍സന്‍, കേശവ് മഹാരാജ്, ടബരിസ് ഷംസി എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ലുന്‍ഗി എന്‍ഗിഡി ഒരു വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സെഞ്ച്വറിയടിച്ച ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിന്റെ കരുത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. 90 പന്തിലാണ് താരം ശതകം നേടിയത്. 106 പന്തില്‍ 8 ഫോറും 5 സിക്‌സും സഹിതം 109 റണ്‍സുമായി ഡി കോക്ക് മടങ്ങി.

ടോസ് നേടി ഓസ്‌ട്രേലിയ ആദ്യം ബൗള്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍മാര്‍ 108 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. 108 റണ്‍സില്‍ നില്‍ക്കെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ക്വിന്റന്‍ ഡി കോക്കിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ് ബവുമ മടങ്ങിയത്. ഗ്ലെന്‍ മാക്‌സ്വെലാണ് ബവുമയെ മടക്കിയത്.

പിന്നീട് ക്രീസിലെത്തിയവരില്‍ എയ്ഡന്‍ മാര്‍ക്രം അര്‍ധ സെഞ്ച്വറി നേടി. താരം 44 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സ് അടിച്ചു.

ക്യാപ്റ്റന്‍ ടെംബ ബവുമ (35), വാന്‍ ഡെര്‍ ഡുസന്‍ (26), ഹെയ്ന്റിച് ക്ലാസന്‍ (29), ഡേവിഡ് മില്ലര്‍ (17), മാര്‍ക്കോ ജെന്‍സന്‍ (26) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. കളി കഴിയുമ്പോള്‍ കേശവ് മഹാരാജ്, കഗിസോ റബാഡ എന്നിവര്‍ റണ്ണൊന്നുമില്ലാതെ ക്രീസില്‍.

ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

കൊല്‍ക്കത്തയില്‍ ബുമ്രയുടെ ചരിത്രനേട്ടം: 17 വര്‍ഷത്തിനുശേഷം ആദ്യ ദിനം അഞ്ച് വിക്കറ്റ്

ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റിന്റെ ആദ്യ ദിനം ജസ്പ്രീത് ബുമ്ര നേടിയ അഞ്ച് വിക്കറ്റുകള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വ നേട്ടമായി.

Published

on

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റിന്റെ ആദ്യ ദിനം ജസ്പ്രീത് ബുമ്ര നേടിയ അഞ്ച് വിക്കറ്റുകള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വ നേട്ടമായി. ഇന്ത്യയില്‍ നടക്കുന്ന ഒരു ടെസ്റ്റില്‍ ആദ്യ ദിനം തന്നെ ഒരു പേസര്‍ അഞ്ച് വിക്കറ്റ് നേടുന്നത് 17 വര്‍ഷത്തിനുശേഷമാണ്. അവസാനമായി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്‌റ്റെയ്‌ന് 2008 ഏപ്രിലില്‍ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റിലായിരുന്നു. 2019ല്‍ കൊല്‍ക്കത്തയിലെ ഡേനൈറ്റ് ടെസ്റ്റില്‍ ഇഷാന്ത് ശര്‍മയും ആദ്യ ദിനം തന്നെ അഞ്ച് വിക്കറ്റ് നേടിയിരുന്നെങ്കിലും അത് പിങ്ക് ബോളില്‍ നടന്ന മത്സരമായിരുന്നു. കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരെ മാറ്റ് ഹെന്റിയും അഞ്ച് വിക്കറ്റ് നേടിയെങ്കിലും മഴയെത്തുടര്‍ന്ന് ആദ്യ ദിനം പൂര്‍ണമായി നഷ്ടമായതിനാല്‍ അത് സാങ്കേതികമായി രണ്ടാം ദിനം നേടിയ നേട്ടമായി കണക്കാക്കപ്പെട്ടു. ഇന്ന് നേടിയ അഞ്ച് വിക്കറ്റുകള്‍ ബുമ്രയുടെ ടെസ്റ്റ് കരിയറിലെ 16ാമത്തെ ‘ഫൈവ്‌ഫോര്‍’ആണ്. ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍മാരില്‍ ബുമ്ര ഇനി നാലുപേരുടെ പിന്നില്‍. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരകളിലെ ബൗളര്‍മാരില്‍ അഞ്ച് വിക്കറ്റ് നേടുന്നതില്‍ ബുമ്ര ഇപ്പോള്‍ മൂന്നാം സ്ഥാനത്തും. ദക്ഷിണാഫ്രിക്കക്കെതിരെ ബുമ്ര കളിച്ച 9 ടെസ്റ്റുകളില്‍ ഇത് നാലാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ്. 14 ടെസ്റ്റില്‍ അഞ്ച് തവണ ‘ഫൈവ്‌ഫോര്‍’നേടിയിട്ടുള്ള ഡെയ്ല്‍ സ്‌റ്റെയ്‌നും അശ്വിനുമാണ് ബുമ്രയുടെ മുന്നിലുള്ളവര്‍.

Continue Reading

Cricket

ടീം ഇന്ത്യ സെലക്ഷനായി ആഭ്യന്തര ക്രിക്കറ്റ് കളിക്കണം; കോഹ്ലിക്കും രോഹിത് ശര്‍മ്മക്കും നിര്‍ദ്ദേശവുമായി ബിസിസിഐ

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ച രണ്ട് ഇതിഹാസങ്ങളും ഏകദിനത്തില്‍ മാത്രം സജീവമാണ്.

Published

on

വിരാട് കോഹ്ലിയോടും രോഹിത് ശര്‍മ്മയോടും ഭാവിയില്‍ ദേശീയ ജഴ്സി ധരിക്കാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ച രണ്ട് ഇതിഹാസങ്ങളും ഏകദിനത്തില്‍ മാത്രം സജീവമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി, വിജയ് ഹസാരെ ട്രോഫിയില്‍ അവര്‍ മത്സരിക്കുന്ന വിഷയം കൂടുതല്‍ ശക്തമായി.

രോഹിത് ആഭ്യന്തര ടൂര്‍ണമെന്റില്‍ കളിക്കാന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോഹ്ലി ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

‘ഇന്ത്യയെ പ്രതിനിധീകരിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടിവരുമെന്ന് ബോര്‍ഡും ടീം മാനേജ്മെന്റും അവരോട് പറഞ്ഞിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചതിനാല്‍, മാച്ച് ഫിറ്റ് ആകാന്‍ അവര്‍ ആഭ്യന്തര സജ്ജീകരണത്തിന്റെ ഭാഗമാകണം,’ ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

നവംബര്‍ 26 മുതല്‍ ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനും രോഹിത് അനുമതി നല്‍കിയിട്ടുണ്ട്.

ദേശീയ ടീമുമായി ബന്ധമില്ലാത്തപ്പോള്‍ ആഭ്യന്തര മത്സരങ്ങള്‍ക്ക് തങ്ങളെത്തന്നെ ലഭ്യമാക്കണമെന്ന് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ അടുത്തിടെ ഇന്ത്യന്‍ കളിക്കാരോട് ആവശ്യപ്പെട്ടിരുന്നു.

ഓസ്ട്രേലിയയ്ക്കെതിരായ അവരുടെ അവസാന ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ്മ സെഞ്ച്വറി, അമ്പത് സ്‌കോര്‍ ചെയ്യുകയും പ്ലെയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മറുവശത്ത്, മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ പുറത്താകാതെ 74 റണ്‍സ് നേടുന്നതിന് മുമ്പ് കോഹ്ലി തുടര്‍ച്ചയായി രണ്ട് ഡക്കുകള്‍ രേഖപ്പെടുത്തി.

Continue Reading

Cricket

‘ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയാത്തതിന് ഒരു കാരണവും കാണുന്നില്ല’; മുഹമ്മദ് ഷമിയെ പിന്തുണച്ച് സൗരവ് ഗാംഗുലി

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി, ബംഗാള്‍ സീമര്‍ ‘അസാധാരണമായി ബൗളിംഗ് ചെയ്യുന്നയാളാണ്,’ മുഹമ്മദ് ഷമിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയാത്തതിന് ഒരു കാരണവും കാണുന്നില്ലെന്ന് പറഞ്ഞു.

Published

on

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി, ബംഗാള്‍ സീമര്‍ ‘അസാധാരണമായി ബൗളിംഗ് ചെയ്യുന്നയാളാണ്,’ മുഹമ്മദ് ഷമിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയാത്തതിന് ഒരു കാരണവും കാണുന്നില്ലെന്ന് പറഞ്ഞു.

‘സെലക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്നും മുഹമ്മദ് ഷമിയും സെലക്ടര്‍മാരും തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ടെന്നും എനിക്ക് ഉറപ്പുണ്ട്. എന്നാല്‍ നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, ഫിറ്റ്നസിന്റെയും വൈദഗ്ധ്യത്തിന്റെയും കാര്യത്തില്‍, അത് ഞങ്ങള്‍ക്ക് അറിയാവുന്ന മുഹമ്മദ് ഷമിയാണ്. അതിനാല്‍, അദ്ദേഹത്തിന് ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളും ഏകദിന ക്രിക്കറ്റും ടി20 ക്രിക്കറ്റും കളിക്കാന്‍ കഴിയാത്തതിന്റെ കാരണമൊന്നും ഞാന്‍ കാണുന്നില്ല. കാരണം ആ കഴിവ് വളരെ വലുതാണ്.

മാര്‍ച്ചില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഷമി ഇന്ത്യക്കായി കളിച്ചിട്ടില്ല, ഈ വെള്ളിയാഴ്ച ഈഡന്‍ ഗാര്‍ഡന്‍സിലെ ആദ്യ ടെസ്റ്റോടെ ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ സീമറെ തിരഞ്ഞെടുത്തില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ഷമിയെ അവഗണിച്ചിരുന്നു, അതിനുശേഷം താന്‍ കളിക്കാന്‍ യോഗ്യനാണെന്ന് 35-കാരന്‍ പ്രസ്താവിച്ചിരുന്നു. 2023ല്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കായി ഒരു ടെസ്റ്റ് മത്സരം കളിച്ചത്.

ത്രിപുരയ്ക്കെതിരെ വിക്കറ്റ് വീഴ്ത്തുന്നതിന് മുമ്പ് ബംഗാളിനെ അവരുടെ ആദ്യ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളില്‍ തുടര്‍ച്ചയായി വിജയിക്കാന്‍ സഹായിക്കുന്നതിന് അദ്ദേഹം ഇതുവരെ 15 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 91 ഓവര്‍ എറിഞ്ഞു.

2023 ലോകകപ്പിന് ശേഷം വെറ്ററന്‍ പേസര്‍ കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി, അവിടെ 10.70 ശരാശരിയില്‍ 24 സ്‌കാല്‍പ്പുകളുമായി ടൂര്‍ണമെന്റിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായി അദ്ദേഹം ഫിനിഷ് ചെയ്തു.

കഴിഞ്ഞയാഴ്ച, സെലക്ഷന്‍ വിവാദത്തില്‍ ബംഗാളിനെ 141 റണ്‍സിന് തോല്‍പ്പിച്ചതിന് ശേഷമുള്ള സെലക്ഷന്‍ വിവാദത്തെക്കുറിച്ച് സംസാരിക്കവെ ഷമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, ”അതെ, ഈ ചോദ്യം വരുമെന്ന് എനിക്കറിയാമായിരുന്നു, എന്തായാലും ഞാന്‍ എപ്പോഴും വിവാദത്തിലാണ്. നിങ്ങള്‍ എന്നെ വില്ലനാക്കിയിരിക്കുന്നു! മറ്റെന്താണ് ഞാന്‍ പറയുക? ഇന്നത്തെ ലോകത്ത്, സോഷ്യല്‍ മീഡിയ വളച്ചൊടിക്കുന്നു. എനിക്ക് വിശ്രമം നല്‍കുന്നതാണ് എന്റെ ജോലി. ബംഗാളിനായി ഞാന്‍ കളിക്കുന്ന ഓരോ മത്സരവും എനിക്ക് ഒരു ഓര്‍മ്മയാണ്.

Continue Reading

Trending