Connect with us

News

ബെല്‍ജിയം സമ്മര്‍ദ്ദ നെരിപ്പോടില്‍

ഇന്ത്യന്‍ സമയം രാത്രി 8.30 ലെ അങ്കമാണ് ലോകകപ്പിലെ ഇന്നത്തെ പ്രധാന മല്‍സരം.

Published

on

അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തിലെ അവസാന ഗ്രൂപ്പ് മല്‍സരത്തിലേക്ക് പോവുന്നതിന് മുമ്പ് ടെന്‍ഷന്‍ ഒഴിവാക്കാന്‍ ആഗ്രഹിച്ചവരായിരുന്നു ഫിഫ റാങ്കിങില്‍ രണ്ടാമത് നിന്നിരുന്ന ചുവന്ന ചെകുത്താന്മാര്‍ എന്ന ബെല്‍ജിയം. പക്ഷേ ഇന്ന് കനത്ത സമ്മര്‍ദ്ദത്തിലാണ് ടീം. നിലവിലെ ലോക 12-ാം സ്ഥാനക്കാരായ ക്രോട്ടുകാരാണ് പ്രതിയോഗികള്‍. അവരെ തോല്‍പ്പിക്കുക എന്നത് വലിയ ജോലിയാണ്. പ്രത്യേകിച്ച് ടീമില്‍ പടല പിണക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍. ഗ്രൂപ്പിലിപ്പോള്‍ ക്രൊയേഷ്യയും മൊറോക്കോയും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് റഷ്യന്‍ ലോകകപ്പില്‍ സെമി കളിച്ച ബെല്‍ജിയം.

രണ്ട് മല്‍സരങ്ങളില്‍ നിന്നായി ക്രൊയേഷ്യയും മൊറോക്കോയും നാല് പോയിന്റ് വീതം നേടി ആദ്യ രണ്ട് സ്ഥാനങ്ങള്‍ പങ്കിടുന്നു. ക്രോട്ടുകാര്‍ക്ക് ഇന്ന് തോല്‍ക്കാതിരുന്നാല്‍ നോക്കൗട്ടിലെത്താം. ആദ്യ മല്‍സരത്തില്‍ മൊറോക്കോക്കെതിരെ സമനില വഴങ്ങിയ ലുക്കാ മോഡ്രിച്ചിന്റെ സംഘം രണ്ടാം മല്‍സരത്തില്‍ കനഡയുടെ വലയില്‍ നാല് തവണ പന്ത് എത്തിച്ചിരുന്നു. ഫോമിലേക്ക് വന്ന ക്രോട്ടുകാരെ പിടിച്ചുകെട്ടുക ബെല്‍ജിയത്തിന് എളുപ്പമാവില്ല. ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ തന്നെ കനഡക്കെതിരെ വിറച്ചിരുന്നു അവര്‍. ഒരു ഗോളിനാണ് രക്ഷപ്പെട്ടത്. രണ്ടാം മല്‍സരത്തിലാവട്ടെ മൊറോക്കോക്ക് മുന്നില്‍ തോല്‍ക്കുകയും ചെയ്തു. ഈഡന്‍ ഹസാഡ് നയിക്കുന്ന സംഘത്തെ കിളവന്‍പട എന്ന് ടീമിലെ ചിലര്‍ തന്നെ വിശേഷിപ്പിച്ചതാണ് കലാപത്തിന് കാരണമായത്. കെവിന്‍ ഡി ബ്രുയ്ന്‍, ഹസാഡ് തുടങ്ങിയ സീനിയേഴ്‌സിന് കാര്യമായി ഒന്നും ചെയ്യാനാവുന്നില്ല എന്നതാണ് പരാതി.

റുമേലു ലുക്കാക്കുവാകട്ടെ പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനുമല്ല. കോച്ച് മാര്‍ട്ടിനസിന് ടീമിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണ് നേരം. പരസ്പരം തമ്മിലടിച്ച ബെല്‍ജിയന്‍ നിരയിലെ വിള്ളലുകള്‍ ഇന്ന് ക്രോട്ടുകാര്‍ ഉപയോഗപ്പെടുത്തിയാല്‍ അവര്‍ നോക്കൗട്ടിലെത്തും. പക്ഷേ ഗോള്‍കീപ്പര്‍ തിബോക്ത കുര്‍ട്ടോയിസ് ഉള്‍പ്പെടുന്ന സീനിയര്‍ സംഘത്തെ ഇപ്പോഴും ഫുട്‌ബോള്‍ ലോകം എഴുതിത്തള്ളുന്നില്ല. ബെല്‍ജിയം പതിവ് ഫോമിലേക്ക് വന്നാല്‍ ക്രൊയേഷ്യ പതറും. സമനില എന്ന ലക്ഷ്യത്തില്‍ അവര്‍ പ്രതിരോധത്തിലേക്ക് വഴി മാറിയാലും അത് ബെല്‍ജിയത്തിന് നേട്ടമാവും. ഇന്ത്യന്‍ സമയം രാത്രി 8.30 ലെ അങ്കമാണ് ലോകകപ്പിലെ ഇന്നത്തെ പ്രധാന മല്‍സരം.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending