Connect with us

News

‘തെറ്റു കണ്ടാല്‍ കൈ കൊണ്ടു തിരുത്തൂ’; മുഹമ്മദ് നബിയെ ഉദ്ധരിച്ചുള്ള ബൈഡന്റെ പ്രസംഗം വൈറല്‍

ട്രംപുമായുള്ള പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെ ബൈന്‍ ഇന്‍ഷാ അല്ലാഹ് എന്ന് പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പ്രതികരണം ഇന്റര്‍നെറ്റില്‍ വൈറലാകുകയും ചെയ്തിരുന്നു. 

Published

on

വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി അധികാരമേല്‍ക്കാന്‍ ജോ ബൈഡനു മുമ്പില്‍ ഇനി ഏതാനും മണിക്കൂറുകളേ ബാക്കിയുള്ളൂ. ഔദ്യോഗിക പ്രഖ്യാപനത്തിന് ഇനിയും ദിവസങ്ങള്‍ എടുക്കുമെങ്കിലും നിലവിലെ സൂചനകള്‍ പ്രകാരം ഇന്നു തന്നെ ഫലത്തില്‍ അന്തിമ തീരുമാനമുണ്ടാകും. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡണ്ടുമായി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വ്യക്തമായ മേധാവിത്വമാണ് ബൈഡന് നിലവിലുള്ളത്.

പ്രസിഡണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ബൈഡന്റെ പ്രസംഗങ്ങളും ഉദ്ധരണികളും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. അതില്‍ ഇസ്‌ലാമിനെ കുറിച്ചും പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചും അദ്ദേഹം പറഞ്ഞ പരാമര്‍ശങ്ങള്‍ ട്വിറ്റര്‍ ട്രന്‍ഡിങുകളായി മാറിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ സെഷനില്‍ മുസ്‌ലിം സമുദായാംഗങ്ങളുമായി സംസാരിക്കവെ ബൈഡന്‍ ഉദ്ധരിച്ച ഹദീസിന്റെ (പ്രവാചക വചനം) വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ‘നിങ്ങള്‍ ഒരു തെറ്റു കണ്ടാല്‍ അത് കൈ കൊണ്ടു തിരുത്തുക. അതിനു കഴിഞ്ഞില്ലെങ്കില്‍ നാക്കു കൊണ്ട് തിരുത്തുക, അതിനും കഴിഞ്ഞില്ലെങ്കില്‍ ഹൃദയം കൊണ്ട് തിരുത്തുക’ – എന്ന ഹദീസ് ആണ് ബൈഡന്‍ ഉദ്ധരിക്കുന്നത്.

https://twitter.com/hassanposts/status/1324918933774716928?s=20

ഈ അധ്യാപനം അനുസരിച്ചാണ് നിങ്ങളില്‍ പലരും ജീവിക്കുന്നത്. നിങ്ങളുടെ വിശ്വാസം അമേരിക്കന്‍ മൂല്യങ്ങളില്‍ സുസ്ഥിരമാണ്. നമ്മള്‍ എടുക്കുന്ന ജോലിയാണ് ജീവിതത്തെ മികച്ചതാക്കുന്നത്. നിങ്ങളുടെ കുടുംബം, അയല്‍വാസികള്‍, സേവനം, സമാധാനശ്രമങ്ങള്‍… ഈ ശ്രമങ്ങളില്‍ പിന്തുണ നല്‍കുന്ന, നിങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു പ്രസിഡണ്ടിനെയാണ് നിങ്ങള്‍ക്കു വേണ്ടത്. നിങ്ങളുടെ സമുദായത്തെ ബലിയാടാക്കുന്ന ഒരാളെയല്ല വേണ്ടത്. നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം – ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം വിഷയത്തില്‍ ട്രംപിന്റെ നിലപാടുകളോട് കടുത്ത വിയോജിപ്പുള്ള നേതാവാണ് ബൈഡന്‍. അധികാരത്തിലെത്തിയാല്‍ ട്രംപ് കൊണ്ടു വന്ന ഭരണഘടനാ വിരുദ്ധമായ മുസ്‌ലിം യാത്രാ നിരോധം എടുത്തു കളയുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാന്‍, സിറിയ, നൈജീരിയ തുടങ്ങിയ ആറു രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്കാണ് ട്രംപ് യു.എസിലേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

ട്രംപുമായുള്ള പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെ ബൈന്‍ ഇന്‍ഷാ അല്ലാഹ് എന്ന് പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പ്രതികരണം ഇന്റര്‍നെറ്റില്‍ വൈറലാകുകയും ചെയ്തിരുന്നു.

യുഎസില്‍ പോള്‍ ചെയ്യപ്പെട്ട മുസ്‌ലിം വോട്ടുകളില്‍ 69 ശതമാനവും ബൈഡനാണ് എന്നാണ് എക്‌സിറ്റ് പോളുകള്‍ അഭിപ്രായപ്പെട്ടിരുന്നത്. ട്രംപിന് 17 ശമതാനം മുസ്‌ലിംകളുടെ മാത്രം പിന്തുണയാണ് കിട്ടിയത്.

world

ക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍

ഉപരോധം ക്യൂബയുടെ ആരോഗ്യ, പോഷകാഹാരം, വിദ്യാഭ്യാസ മേഖലകളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നതാണ് അവരുടെ വിലയിരുത്തല്‍.

Published

on

ഹവാന: ക്യൂബയ്ക്കെതിരായ അമേരിക്കന്‍ സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ പ്രവര്‍ത്തക അലീന ഡൗഹാന്‍ ആവശ്യപ്പെട്ടു. ഉപരോധം ക്യൂബയുടെ ആരോഗ്യ, പോഷകാഹാരം, വിദ്യാഭ്യാസ മേഖലകളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നതാണ് അവരുടെ വിലയിരുത്തല്‍.

ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ മരുന്നുകളുടെ ക്ഷാമം, ഭക്ഷ്യക്ഷാമം, ഉയര്‍ന്ന പണപ്പെരുപ്പ്, വൈദ്യുതി തടസ്സങ്ങള്‍ തുടങ്ങി രാജ്യത്തെ ആകെ ജീവിത സാഹചര്യങ്ങള്‍ മോശമായിരിക്കുകയാണെന്നും ഇത് കുട്ടികള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങളെ കൂടുതല്‍ ബാധിക്കുന്നതുമാണെന്ന് അവര്‍ വ്യക്തമാക്കി.

1960 മുതല്‍ നിലവിലുള്ള യു.എസ്. ഉപരോധം ഒബാമ ഭരണകാലത്ത് ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും, ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് അത് വീണ്ടും ശക്തിപ്പെടുത്തി. ജോ ബൈഡന്‍ ഭരണകൂടവും അതേ നയം തുടരുകയാണ്. ഉപരോധത്തെ തുടര്‍ച്ചയായി 33-ാം വര്‍ഷവും ഐക്യരാഷ്ട്രസഭ പൊതുസഭ അപലപിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

അലന്റെ കൊലപാതകം; പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

മോഡല്‍ സ്‌കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

Published

on

തിരുവനന്തപുരം: 18 വയസുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളായ അജിനെയും കിരണിനെയും പൊലീസ് തെളിവെടുപ്പിനായി തൈക്കാട്ടെ സംഭവസ്ഥലത്ത് എത്തിച്ചു. മോഡല്‍ സ്‌കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

ഇപ്പോള്‍ കേസില്‍ ഏഴ് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. അലനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഒന്നാം പ്രതി അജിനിയും മൂന്നാം പ്രതി കിരണുമാണ് തെളിവെടുപ്പിനായി എത്തിച്ചത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ട വഴികളും പൊലീസ് പരിശോധിച്ചു. കാട്ടാക്കട തുടങ്ങിയ ഒളിവിലായിരുന്നു പ്രതികള്‍ ഒളിച്ചിരുന്നതായി അന്വേഷണം വ്യക്തമാക്കുന്നു.

അജിനടക്കം അഞ്ചുപേര്‍ നേരത്തെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ശേഷിക്കുന്ന ആറു പ്രതികളുടെയും പൊലീസ് കസ്റ്റഡി നാളെ വൈകുന്നേരം അഞ്ചുവരെ നീളും.

മ്യൂസിയം പൊലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിലടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജിനാണ് മുഖ്യപ്രതി. തൈക്കാട് മോഡല്‍ സ്‌കൂളിലെ 9, 10 ക്ലാസ് കുട്ടികള്‍ തമ്മില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കം ഒത്തുതീര്‍ക്കാനായി വിളിച്ചുവരുത്തിയപ്പോഴാണ് സംഭവം നടന്നത്.

സ്ഥലത്തുനിന്ന് മാറിപ്പോകാന്‍ പറഞ്ഞതില്‍ പ്രകോപിതരായ പ്രതികള്‍ ആദ്യം ഹെല്‍മറ്റ് ഉപയോഗിച്ചും തുടര്‍ന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ചും അലനെ മര്‍ദിച്ചു. അവസാനം അജിന്‍ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അലന്റെ ഇടത് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Continue Reading

india

നൈജീരിയയിലെ സ്‌കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി

ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്‍ 300-ല്‍ അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.

Published

on

അബുജ: നൈജീരിയ വീണ്ടും  സ്‌കൂള്‍ തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിന്റെ നടുവില്‍. നൈഗര്‍ നോര്‍ത്ത് സെന്‍ട്രിലെ സെന്റ് മേരീസ് കാത്തലിക് സ്‌കൂളില്‍ വെള്ളിയാഴ്ച ആയുധധാരികള്‍ അതിക്രമിച്ചുകയറി 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി ക്രിസ്ഥാന അസോസിയേഷന്‍ ഓഫ് നൈജീരിയ (CAN) അറിയിച്ചു. ആദ്യം 215 കുട്ടികളെയാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്‍ 300-ല്‍ അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.

CAN നൈജര്‍ സ്റ്റേറ്റ് ചാപ്റ്റര്‍ ചെയര്‍മാന്‍ മോസ്റ്റ് റവറന്റ് ബുലസ് ഡൗവ യോഹന്ന സ്‌കൂള്‍ സന്ദര്‍ശിച്ചശേഷമാണ് വിവരം സ്ഥിരീകരിച്ചത്. 10നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 88 കുട്ടികളെയും പ്രതികള്‍ വീണ്ടും പിടികൂടിയതായി വിവരമുണ്ട്.

സംഭവത്തിനു 170 കിലോമീറ്റര്‍ അകലെയുള്ള അയല്‍ സംസ്ഥാനമായ കെബ്ബിയിലും സമാനമായ ആക്രമണം നടന്നിരുന്നു. അവിടെയുള്ള മാഗ പട്ടണത്തിലെ സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ 25 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയിരുന്നു, ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടെങ്കിലും 24 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അടിക്കടിയുള്ള ഇത്തരം ആക്രമണങ്ങള്‍ സംസ്ഥാനത്ത് വന്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. കുട്ടികളെ കണ്ടെത്തുകയും സുരക്ഷിതമായി തിരികെ കൊണ്ടുവരാനായി പ്രാദേശിക സംഘങ്ങളെയും പ്രത്യേക സ്‌ക്വാഡുകളെയും വിന്യസിച്ചു. ആക്രമണത്തിനിടെ സ്‌കൂളിന്റെ വൈസ് പ്രിന്‍സിപ്പല്‍ വെടിയേറ്റ് മരിക്കുകയും ചെയ്തു.

സംഭവത്തിന് ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കുട്ടികളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവരുമൊത്ത് സംയുക്ത പരിശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending