Connect with us

News

‘തെറ്റു കണ്ടാല്‍ കൈ കൊണ്ടു തിരുത്തൂ’; മുഹമ്മദ് നബിയെ ഉദ്ധരിച്ചുള്ള ബൈഡന്റെ പ്രസംഗം വൈറല്‍

ട്രംപുമായുള്ള പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെ ബൈന്‍ ഇന്‍ഷാ അല്ലാഹ് എന്ന് പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പ്രതികരണം ഇന്റര്‍നെറ്റില്‍ വൈറലാകുകയും ചെയ്തിരുന്നു. 

Published

on

വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി അധികാരമേല്‍ക്കാന്‍ ജോ ബൈഡനു മുമ്പില്‍ ഇനി ഏതാനും മണിക്കൂറുകളേ ബാക്കിയുള്ളൂ. ഔദ്യോഗിക പ്രഖ്യാപനത്തിന് ഇനിയും ദിവസങ്ങള്‍ എടുക്കുമെങ്കിലും നിലവിലെ സൂചനകള്‍ പ്രകാരം ഇന്നു തന്നെ ഫലത്തില്‍ അന്തിമ തീരുമാനമുണ്ടാകും. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡണ്ടുമായി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വ്യക്തമായ മേധാവിത്വമാണ് ബൈഡന് നിലവിലുള്ളത്.

പ്രസിഡണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ബൈഡന്റെ പ്രസംഗങ്ങളും ഉദ്ധരണികളും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. അതില്‍ ഇസ്‌ലാമിനെ കുറിച്ചും പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചും അദ്ദേഹം പറഞ്ഞ പരാമര്‍ശങ്ങള്‍ ട്വിറ്റര്‍ ട്രന്‍ഡിങുകളായി മാറിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ സെഷനില്‍ മുസ്‌ലിം സമുദായാംഗങ്ങളുമായി സംസാരിക്കവെ ബൈഡന്‍ ഉദ്ധരിച്ച ഹദീസിന്റെ (പ്രവാചക വചനം) വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ‘നിങ്ങള്‍ ഒരു തെറ്റു കണ്ടാല്‍ അത് കൈ കൊണ്ടു തിരുത്തുക. അതിനു കഴിഞ്ഞില്ലെങ്കില്‍ നാക്കു കൊണ്ട് തിരുത്തുക, അതിനും കഴിഞ്ഞില്ലെങ്കില്‍ ഹൃദയം കൊണ്ട് തിരുത്തുക’ – എന്ന ഹദീസ് ആണ് ബൈഡന്‍ ഉദ്ധരിക്കുന്നത്.

https://twitter.com/hassanposts/status/1324918933774716928?s=20

ഈ അധ്യാപനം അനുസരിച്ചാണ് നിങ്ങളില്‍ പലരും ജീവിക്കുന്നത്. നിങ്ങളുടെ വിശ്വാസം അമേരിക്കന്‍ മൂല്യങ്ങളില്‍ സുസ്ഥിരമാണ്. നമ്മള്‍ എടുക്കുന്ന ജോലിയാണ് ജീവിതത്തെ മികച്ചതാക്കുന്നത്. നിങ്ങളുടെ കുടുംബം, അയല്‍വാസികള്‍, സേവനം, സമാധാനശ്രമങ്ങള്‍… ഈ ശ്രമങ്ങളില്‍ പിന്തുണ നല്‍കുന്ന, നിങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു പ്രസിഡണ്ടിനെയാണ് നിങ്ങള്‍ക്കു വേണ്ടത്. നിങ്ങളുടെ സമുദായത്തെ ബലിയാടാക്കുന്ന ഒരാളെയല്ല വേണ്ടത്. നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം – ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം വിഷയത്തില്‍ ട്രംപിന്റെ നിലപാടുകളോട് കടുത്ത വിയോജിപ്പുള്ള നേതാവാണ് ബൈഡന്‍. അധികാരത്തിലെത്തിയാല്‍ ട്രംപ് കൊണ്ടു വന്ന ഭരണഘടനാ വിരുദ്ധമായ മുസ്‌ലിം യാത്രാ നിരോധം എടുത്തു കളയുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാന്‍, സിറിയ, നൈജീരിയ തുടങ്ങിയ ആറു രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്കാണ് ട്രംപ് യു.എസിലേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

ട്രംപുമായുള്ള പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെ ബൈന്‍ ഇന്‍ഷാ അല്ലാഹ് എന്ന് പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പ്രതികരണം ഇന്റര്‍നെറ്റില്‍ വൈറലാകുകയും ചെയ്തിരുന്നു.

യുഎസില്‍ പോള്‍ ചെയ്യപ്പെട്ട മുസ്‌ലിം വോട്ടുകളില്‍ 69 ശതമാനവും ബൈഡനാണ് എന്നാണ് എക്‌സിറ്റ് പോളുകള്‍ അഭിപ്രായപ്പെട്ടിരുന്നത്. ട്രംപിന് 17 ശമതാനം മുസ്‌ലിംകളുടെ മാത്രം പിന്തുണയാണ് കിട്ടിയത്.

india

രാമനവമിക്ക് അനുമതിയില്ലാതെ റാലി നടത്തി; ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

അസ്ഫാൽഗുഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടറായ പി.രാമകൃഷ്ണനാണ് രാജസിങിനെതിരെ പരാതി നൽകിയത്.

Published

on

രാമനവമിക്ക് അനുമതിയില്ലാതെ റാലി നടത്തിയ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്. ഗോഷമഹൽ എം.എൽ.എ രാജസിങ്ങിനെതിരെയാണ് കേസെടുത്തത്. ഏപ്രിൽ 17ന് രാമനവമി ദിനത്തിൽ അനുമതിയില്ലാതെ രാജസിങ് റാലി നടത്തുകയായിരുന്നു. ഇസ്‍ലാമോഫോബിക്കായ പാട്ടുകൾ പാടിക്കൊണ്ടായിരുന്നു റാലി. ഐ.പി.സി സെക്ഷനിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

അസ്ഫാൽഗുഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടറായ പി.രാമകൃഷ്ണനാണ് രാജസിങിനെതിരെ പരാതി നൽകിയത്. ഏപ്രിൽ 17ന് സുൽത്താൻബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മംഗൽഹാട്ടിൽ നിന്നും ഹനുമാൻവ്യാമശാല വരെ രാത്രി 10.15ന് രാജസിങ് റാലി നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

തുടർന്ന് ഗൗലിഗുഡ സെന്ററിൽ രാജസിങ്പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആളുകളെ സ്വാധീനിക്കാനാണ് പ്രസംഗത്തിലുടനീളം രാജസിങ് ശ്രമിച്ചത്. ആളുകളോട് ബി.ജെ.പി എം.എൽ.എ വോട്ട് അഭ്യർഥിക്കുകയും ചെയ്തുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇയാളുടെ നടപടി പ്രദേശത്ത് ഗതാഗതകുരുക്കിനും കാരണമായി.

മെയിലാണ് തെലങ്കാനയിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ മിക്ക മണ്ഡലങ്ങളിലും ഏറ്റുമുട്ടുന്നുണ്ട്. എന്നാൽ,​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിലെ ഭൂരിപക്ഷം സീറ്റുകളിലു കോൺഗ്രസ് വിജയിക്കുമെന്നാണ് എക്സിറ്റ്പോൾ സർവേഫലങ്ങൾ നൽകുന്ന സൂചന.

Continue Reading

india

തെരഞ്ഞെടുപ്പ്; മണിപ്പൂരിൽ പോളിംങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം; പോളിംങ് മെഷീനുകൾ അക്രമികൾ തകർത്തു

മണിപ്പൂരിലെ പോളിങ് 2 മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമസംഭവങ്ങളുണ്ടായത്.

Published

on

മണിപ്പൂരിൽ പോളിംങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം. ഇംഫാൽ ഈസ്റ്റിൽ പോളിംങ് മെഷീനുകൾ അക്രമികൾ തകർത്തു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർത്തു. മണിപ്പൂരിലെ പോളിങ് 2 മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമസംഭവങ്ങളുണ്ടായത്.

ആയുധ ധാരികളാണ് പോളിങ് ബൂത്ത് പിടിച്ചെടുക്കാനായി എത്തിയത്. അക്രമത്തെ തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അന്വേഷണം നടക്കുകയാണെന്നും അക്രമികളെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ഇതിന് പുറമെ ബിഷ്ണുപൂർ ജില്ലയിലെ തമ്‌നപൊക്പിയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് മണിപ്പൂരില്‍ വിന്യസിച്ചിട്ടുള്ളത്. രണ്ടുഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Continue Reading

kerala

കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി

കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

Published

on

കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി. കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിൽ രോഗികൾ ഉണ്ടായിരുന്നില്ല.

10 മിനിറ്റോളം പരിഭ്രാന്തി സൃഷ്‌ടിച്ച് പന്നി പുറത്തേക്ക് ഓടി.പൂർണ്ണമായും പ്രവർത്തനമാരംഭിക്കാത്ത കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ ബ്ലോക്കിലാണ് പാഞ്ഞുകയറിയത്. സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടതിനെ തുടർന്നാണ് പന്നി പുറത്തേക്ക് പോയത്. വിഷയവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ വിശദീകരണം നൽകിയില്ല.

Continue Reading

Trending