Connect with us

india

ബിജെപി ഓഫിസിലെ ലൈബ്രറിയില്‍വെച്ച് ലൈംഗികാതിക്രമം നേരിട്ടതായി യുവ പ്രവര്‍ത്തക; വെട്ടിലായി ബിജെപി

ഭോപാലിലെ ബിജെപി സംസ്ഥാന ഓഫിസിലെ നാനാജി ദേശ്മുഖ് ലൈബ്രറിയില്‍ വെച്ചാണ് അതിക്രമം നേരിട്ടതെന്ന് യുവതി പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു

Published

on

ഭോപാല്‍: ബിജെപി ഓഫിസിലെ ലൈബ്രറിയില്‍വെച്ച് ലൈംഗികാതിക്രമം നേരിട്ടതായി യുവ പ്രവര്‍ത്തക. ഭോപാലിലെ ബിജെപി സംസ്ഥാന ഓഫിസിലെ നാനാജി ദേശ്മുഖ് ലൈബ്രറിയില്‍ വെച്ചാണ് അതിക്രമം നേരിട്ടതെന്ന് യുവതി പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു.

സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട യുവതിയുടെ വിഡിയോ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ലൈബ്രറിയില്‍വെച്ച് നേരിട്ട ദുരനുഭവം യുവതി വിഡിയോയിലൂടെ വിവരിക്കുകയായിരുന്നു. ‘ചെറിയ പട്ടണത്തില്‍ ജീവിക്കുന്നയാളാണ് ഞാന്‍. ബിജെപിയോടും രാജ്യത്തോടുമുള്ള പ്രതിബദ്ധത മൂലമാണ് ഭോപാലിലെത്തിയത്. പാര്‍ട്ടിയെക്കുറിച്ച് ആഴത്തില്‍ മനസിലാക്കുന്നതിന് 18 മുതല്‍ 24 മണിക്കൂര്‍ വരെ ദിവസവും ചെലവഴിക്കാറുണ്ട്. അതിന്റെ ഭാഗമായി ഭോപാല്‍ ബിജെപി ഓഫിസിലെ നാനാജി ദേശ്മുഖ് ലൈബ്രറിയിലും സമയം ചെലവഴിക്കും.

‘പക്ഷേ കഴിഞ്ഞ കുറച്ചു മാസങ്ങളായി, നിരന്തരം അപമാനം നേരിടുകയാണ്. അത് അപലപനീയവുമാണ്. മാര്‍ച്ച് 12ന് മുതിര്‍ന്ന ഒരു മനുഷ്യന്‍ ലൈബ്രറിയില്‍വെച്ച് തന്നെ അതിക്രമിച്ചു. നിരവധി തവണ തന്നെ വീട്ടിലേക്ക് വരണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. കൂടാതെ തന്റെ മോട്ടോര്‍ബൈക്കില്‍ അയാളെ വീട്ടിലെത്തിക്കാന്‍ നിര്‍ബന്ധിച്ചു’ യുവതി പറഞ്ഞു.

ആരോപണം ഉന്നയിച്ച യുവതിക്ക് മാത്രമല്ല ഇത്തരം ദുരനുഭവം നേരിട്ടതെന്നാണ് പുറത്തുവരുന്ന വിവരം. മറ്റൊരു മുതിര്‍ന്ന വനിത നേതാവിനെയും ഇയാള്‍ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തതായും പറയുന്നു. തുടര്‍ന്ന് അയാളുടെ ഫോണ്‍ നമ്പര്‍ വനിത നേതാവ് ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നും പറയുന്നു.

അതിക്രമം നേരിട്ട വിവരം ലൈബ്രറി ചുമതലയുള്ളയാളോട് പറഞ്ഞപ്പോള്‍, സഹായം നല്‍കാതെ അയാള്‍ തന്റെ ഫോണും മറ്റു പ്രധാന വസ്തുക്കളും സൂക്ഷിച്ചിരുന്ന ബാഗ് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ഇനി ലൈബ്രറിയില്‍ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞതായും യുവതി ആരോപിച്ചു. കൂടാതെ സദാസമയവും ഒരു പുരുഷ പാര്‍ട്ടി നേതാവ് തന്നെ പിന്തുടരുന്നുണ്ടെന്നും യുവതി പറഞ്ഞു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചെന്നൈയില്‍ മെട്രോ ട്രെയിന്‍ തുരങ്കത്തില്‍ കുടുങ്ങിയ സംഭവം; യാത്രക്കാര്‍ നടന്ന് സ്‌റ്റേഷനിലെത്തി

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സെന്‍ട്രല്‍ മെട്രോ സ്‌റ്റേഷനും ഹൈക്കോടതി സ്‌റ്റേഷനും ഇടയിലുള്ള തുരങ്കപാതയില്‍ ട്രെയിന്‍ അപ്രതീക്ഷിതമായി നിശ്ചലമായത്.

Published

on

ചെന്നൈ: ചെന്നൈ മെട്രോയില്‍ സാങ്കേതിക തകരാര്‍ കാരണം ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ നിലച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ റെയില്‍ പാതയിലൂടെ നടന്ന് സുരക്ഷിതമായി സ്‌റ്റേഷനിലെത്തേണ്ടി വന്ന സംഭവമാണ് ഇന്ന് പുലര്‍ച്ചെ ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സെന്‍ട്രല്‍ മെട്രോ സ്‌റ്റേഷനും ഹൈക്കോടതി സ്‌റ്റേഷനും ഇടയിലുള്ള തുരങ്കപാതയില്‍ ട്രെയിന്‍ അപ്രതീക്ഷിതമായി നിശ്ചലമായത്. ട്രെയിനിനുള്ളിലെ വൈദ്യുതി പെട്ടെന്ന് നിലച്ചതോടെ ഏകദേശം പത്ത് മിനിറ്റോളം യാത്രക്കാര്‍ കുടുങ്ങിയ നിലയിലായിരുന്നു. തുടര്‍ന്ന് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം യാത്രക്കാരെ ട്രെയിനില്‍നിന്നിറക്കി തുരങ്കത്തിലൂടെ 500 മീറ്റര്‍ അകലെയുള്ള ഹൈക്കോടതി മെട്രോ സ്‌റ്റേഷനിലേക്കാണ് നടന്ന് കൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പിന്നീട് പുറത്ത് വന്നിരുന്നു. വിംകോ നഗറിനും ചെന്നൈ വിമാനത്താവളത്തിനും ഇടയിലുള്ള ചെന്നൈ മെട്രോയുടെ ബ്ലുലൈന്‍ ഭാഗത്താണ് തകരാര്‍ ഉണ്ടായത് എന്നു മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചു. തകരാറിലായ ട്രെയിന്‍ ഉടന്‍ ലൈനില്‍നിന്ന് മാറ്റിനിര്‍ത്തുകയും രാവിലെ 6.20 ഓടെ സര്‍വീസ് പൂര്‍ണ്ണമായും സാധാരണ നിലയിലാക്കുകയും ചെയ്തു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദം രേഖപ്പെടുത്തിയതായി ചെന്നൈ മെട്രോ റെയില്‍ അറിയിച്ചു

Continue Reading

india

എസ്ഐആര്‍ ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്റെില്‍ പ്രതിപക്ഷ പ്രതിഷേധം

ഇരുസഭകളിലും പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.

Published

on

ന്യൂഡല്‍ഹി: എസ്ഐആര്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇരുസഭകളിലും പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.

എന്നാല്‍ നിര്‍ദ്ദിഷ്ട അനുമതിയില്ലാതെ വിഷയങ്ങള്‍ ഉയര്‍ത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ പ്രതിപക്ഷം നല്‍കിയ നോട്ടീസുകള്‍ തള്ളുകയായിരുന്നു. ഇന്നലെയും പ്രതിപക്ഷം സമാന ആവശ്യവുമായി നല്‍കിയ നോട്ടീസ് അംഗീകരിക്കപ്പെട്ടിരുന്നില്ല.

Continue Reading

india

എസ്ഐആര്‍; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗത്തിനും ആശങ്ക

കമ്മീഷന്‍ അംഗം സുഖ്ബീര്‍ സിങ് സിന്ധു ആശങ്ക ഫയലില്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

Published

on

ന്യൂഡല്‍ഹി: എസ്ഐആറുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗത്തിനും ആശങ്കയെന്ന് റിപ്പോര്‍ട്ട്. കമ്മീഷന്‍ അംഗം സുഖ്ബീര്‍ സിങ് സിന്ധു ആശങ്ക ഫയലില്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. എസ്ഐആര്‍ നടപടികള്‍ പൗരന്മാരെ ഉപദ്രവിക്കുന്നതാകരുതെന്നും വൃദ്ധര്‍, രോഗികള്‍, വികലാംഗര്‍, ദരിദ്രര്‍ എന്നിവര്‍ക്ക് സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍ അംഗം ആശങ്ക രേഖപ്പെടുത്തി. സുഖ്ബീര്‍ സിങിന്റെ കുറിപ്പിന് ശേഷം അന്തിമ ഉത്തരവില്‍ പൗരത്വ പരാമര്‍ശം ഒഴിവാക്കിയതായാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിഹാര്‍ എസ്ഐആര്‍ രേഖയുടെ കരട് റിപ്പോര്‍ട്ടിലാണ് കമ്മീഷന്‍ അംഗം ആശങ്ക രേഖപ്പെടുത്തിയത്. എസ്ഐആര്‍ കരട് പട്ടികയില്‍ പൗരത്വ പരാമര്‍ശം ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ് ആശങ്കക്ക് വഴിവെച്ചത്.

എസ്ഐആര്‍ നടപടി പൂര്‍ത്തീകരിക്കുന്നതിന് ഭാഗമായി സാധാരണക്കാരായ ആര്‍ക്കും ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാവരുതെന്നും സുഖ്ബീര്‍ രേഖപ്പെടുത്തിയതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

Trending