Video Stories
പ്രണയം അക്രമാസക്തമാകുന്ന കാലം
കുറച്ചുനാൾ മുമ്പ് സുഹൃത്തിന്റെ ബന്ധുവായ പത്താം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയെ ഒരു കല്യാണവീട്ടിൽ വെച്ച് ഡിഗ്രിക്കാരനായ ഒരു പയ്യൻ കാണുന്നു. കുറേനേരം അവളുടെ പിറകെ ചുറ്റിത്തിരിഞ്ഞ ചെറുപ്പക്കാരൻ അവളെ ഒറ്റക്ക് കിട്ടിയപ്പോൾ നടത്തിയ അറ്റാക്ക് ഇങ്ങനെ.
“ഡീ..നിന്നെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. നിന്നെ എനിക്ക് കല്യാണം കഴിക്കണം. എന്താ അഭിപ്രായം?”
ഇത് കേട്ട് പരിഭ്രമിച്ചു പോയ പെൺകുട്ടി അവന്റെ കണ്ണിൽ പെടാതെ അവിടെ നിന്ന്

നജീബ് മൂടാടി
വീട്ടിലേക്ക് മുങ്ങി.
സംഗതി അവിടം കൊണ്ടവസാനിച്ചില്ല. പിറ്റേദിവസം സ്‌കൂൾ വിട്ട് ബസ്സ് കാത്തു നിൽക്കുമ്പോൾ സിനിമയിലെ വില്ലനെപ്പോലെ പയ്യൻ അവൾക്ക് മുന്നിൽ.
“എന്താടീ മറുപടി പറയാതെ പോന്നാൽ ഞാൻ നിന്നെ കണ്ടെത്തില്ല എന്ന് കരുതിയോ”
പേടിച്ചും പരിഭ്രമിച്ചും ആകെ തകർന്നുപോയ പെൺകുട്ടി കരഞ്ഞു കൊണ്ട് വീട്ടിലെത്തി കാര്യം പറഞ്ഞു. എന്തായാലും വീട്ടുകാർ സംഗതി ‘വേണ്ട രീതിയിൽ കൈകാര്യം’ ചെയ്തതോടെ ആ ശല്യം അവിടെ അവസാനിച്ചു.
കൊച്ചിയിൽ മരണപ്പെട്ട മിഷേലിന്റെ പിന്നാലെ നിരന്തരമായി ശല്യം ചെയ്തു നടന്ന ചെറുപ്പക്കാരനെ കുറിച്ച് വായിക്കുമ്പോൾ ഇതാണ് ഓർമ്മ വന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് തലശ്ശേരിയിൽ ഒരു വിദ്യാർത്ഥിനി പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ഒരു ചെറുപ്പക്കാരന്റെ കൊലക്കത്തിയ്ക്ക് ഇരയായത്. കുത്തുകൊണ്ട് വീട്ടിലേക്കോടിയ ആ മോളെ വീടിന്റെ ഗേറ്റ് തുറക്കാൻ കഴിയും മുമ്പേ വീണ്ടും വീണ്ടും കുത്തിവീഴ്ത്തി മരിച്ചു എന്നുറപ്പാക്കിയിട്ടെ ക്രൂരനായ ആ കൊലയാളി പിന്തിരിഞ്ഞുള്ളൂ.
വല്ലാത്ത ഒരു നടുക്കത്തോടെയാണ് നാം ഈ വാർത്തകളൊക്കെ വായിക്കേണ്ടി വരുന്നത്. ഒരു പെണ്ണിനോട് ഇഷ്ടമോ പ്രണയമോ തോന്നുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. പക്ഷെ അവൾക്ക് തിരിച്ചങ്ങോട്ട് അങ്ങനെ ഒരു താത്പര്യമില്ലെങ്കിൽ പിറകെ നടന്നു ദ്രോഹിക്കാനും, കൊല ചെയ്യാൻ പോലും മടി തോന്നാതിരിക്കുകയും ചെയ്യുന്ന മാനസിക നിലയെ എന്ത് പേരിട്ടാണ് വിളിക്കുക. പഠിപ്പും വിവരവും ഉള്ളവർ എന്ന് നാം കരുതുന്ന ഒരു തലമുറയുടെ മനോഭാവം ഇങ്ങനെയൊക്കെ ആയി മാറുന്നു എന്നത് വല്ലാതെ പേടിപ്പിക്കുന്നുണ്ട്.
കാണാൻ അല്പം സൗന്ദര്യമുള്ള, ഇത്തിരി എഴുത്തും വായനയും സാമൂഹ്യ പ്രവർത്തനങ്ങളും ഒക്കെയുള്ള കലാ-കായിക രംഗത്തൊക്കെ സജീവമായ പെൺകുട്ടികളെ കാണുമ്പോഴാണ് പലർക്കും അവളെയങ്ങ് കല്യാണം കഴിച്ചു കളയാം എന്ന പൂതി തുടങ്ങുന്നത്. ഒരുപാടാളുകൾ കൊതിക്കുന്ന ഒന്ന് തന്റെ മാത്രം സ്വന്തമാക്കുന്നതിന്റെ ഹരം മാത്രമാണ് ഇതിനുള്ള പ്രേരണ. നേരിട്ടോ അല്ലെങ്കിൽ എങ്ങനെയെങ്കിലും ഫോൺ/വാട്സ് ആപ്പ് നമ്പർ സംഘടിപ്പിച്ചോ fb മെസേജ് വഴിയോ ഇവരീ മുഹബ്ബത്തിന്റെ അടപ്പ് തുറക്കുന്നത് ആദ്യമൊക്കെ വളരെ മാന്യമായ രീതിയിൽ ആയിരിക്കും. സൗന്ദര്യത്തെ, എഴുത്തിനെ, കഴിവിനെ ഒക്കെ വാനോളം പുകഴ്ത്തിയുള്ള ഇടപെടലുകൾ എത്തിച്ചേരുക ഞാൻ ജീവിതസഖിയായി തേടിക്കൊണ്ടിരിക്കുന്ന പെൺകുട്ടി നീയാണ് എന്ന മട്ടിലാണ്.
പെൺകുട്ടി ഇത് നിരാകരിക്കുന്നതോടെ സമ്മർദതന്ത്രം തുടങ്ങുന്നു. തന്റെ യോഗ്യതകൾ, കുടുംബമഹിമ, സാമ്പത്തികശേഷി തുടങ്ങിയ പ്രോലോഭനങ്ങൾ ആണ് പിന്നെ. വീട്ടുകാരെ കല്യാണ ആലോചനക്ക് പറഞ്ഞയക്കുന്ന ഭീകരന്മാർ വരെ ഉണ്ട്. മറ്റു ചിലരാണെങ്കിൽ തന്റെ ഇല്ലായ്മയോ ദുഖമോ ഒറ്റപ്പെടലോ അങ്ങനെ കുറെ സെന്റി ഇറക്കിയാണ് പ്രണായാഭ്യർഥന ഉറപ്പിക്കുക. നീയില്ലെങ്കിൽ ചത്തുകളയും എന്ന് പറയാനും ഇവർ മടിക്കില്ല. ഒരു വിധത്തിലും തങ്ങൾ ഉദ്ദേശിച്ചപോലെ കാര്യങ്ങൾ നടക്കില്ല എന്ന് ഉറപ്പാകുന്നതോടെ പിന്നെ പകയും പ്രതികാരവുമായി സീൻ മാറുന്നു. പാലേ തേനെ എന്ന് വിളിച്ചവൻ തെറി വിളിക്കാൻ തുടങ്ങുക മാത്രമല്ല തഞ്ചം കിട്ടിയാൽ അപവാദം പ്രചരിപ്പിക്കാനും മടിക്കില്ല.
കേരളത്തിൽ അത്ര വ്യാപകം അല്ലെങ്കിലും ആസിഡ് ഒഴിച്ച് പ്രണയം നിരസിച്ച പെണ്ണിന്റെ മുഖവും ജീവിതവും വികൃതമാക്കുന്നവരുടെ അതേ മനസ്ഥിതി ഉള്ളവർ തന്നെയാണ് ഇതും. ഇക്കൂട്ടരുടെ വലിയൊരു താവളമാണ് ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ. അത്യാവശ്യം എഴുത്തും ചിന്തയും സാമൂഹ്യപ്രവർത്തനങ്ങളും ഇടപെടലുകളും ഒക്കെയുള്ള പെൺകുട്ടികൾക്ക് ഫേസ്‌ബുക്കിൽ ഇമ്മാതിരി വിവാഹ മോഹികളുടെ മെസേജുകൾക്ക് യാതൊരു ക്ഷാമവും ഇല്ല. പ്രതികരണമില്ലാതിരിക്കുകയോ മറുപടി അനുകൂലമല്ലാതിരിക്കുകയോ ചെയ്യുമ്പോൾ പിന്നെ ആ പെൺകുട്ടികൾ ഇടുന്ന പോസ്റ്റിനു ചുവട്ടിലാണ് ഇവരുടെ പ്രതികാര നടപടികൾ. തർക്കിച്ചും പരിഹസിച്ചും ഇകഴ്ത്തിയും തെറിവിളിച്ചും പെണ്ണിനെ ഒതുക്കാൻ അവർക്ക് പ്രിയപ്പെട്ട ആയുധങ്ങളായി ഉപയോഗിക്കുക സദാചാരവും മതവും ആണ്. അപ്പോൾ പിന്നെ കൂടുതൽ ആരും ഇടപെട്ട് ഇവരെ എതിർക്കില്ല എന്ന് മാത്രമല്ല പിന്തുണക്കാൻ പിന്നെയും ആളുകൾ ഉണ്ടാവും. നിരാശകാമുകന്മാർ സംഘടിതമായി ആക്രമിക്കുന്ന കാഴ്ച ഫേസ്ബുക്കിലെ പല പെൺകുട്ടികളുടെയും പോസ്റ്റിൽ സ്ഥിരമാണ്.
ഇത്രമേൽ കുടുസ്സായ മനസ്സും ആണാധികാരത്തിന്റെ വിജൃംഭിത ബോധവുമായി നടക്കുന്ന ഈ ചെറുപ്പക്കാരെ പെൺകുട്ടികൾ അകറ്റി നിർത്തുന്നതിൽ അത്ഭുതമുണ്ടോ! പഴയ കാലത്തെ വിടന്മാരായ നാടുവഴികളുടെയോ ജന്മിമാരുടെയോ ഒക്കെ ഒരു മനോഭാവം ഉണ്ടല്ലോ, അടിയാത്തിപ്പെണ്ണിനെ കണ്ടു മോഹം തോന്നിയാൽ കിടപ്പറയിലേക്ക് എത്തിക്കുന്ന അധികാരഭാവം. അടിയാന്റെ മണ്ണും പെണ്ണുമൊക്കെ തന്റെ അവകാശമാണ് എന്ന് ധരിച്ചവരുടെ അതേ മനോഭാവമാണ് ഇന്നും പല ചെറുപ്പക്കാർക്കും പെണ്ണിനോടുള്ളത്. ‘നിന്നെ എനിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു നിന്നെ ഞാൻ കല്യാണം കഴിച്ചേ അടങ്ങൂ’ എന്ന മട്ട്. അവളുടെ ഇഷ്ടമോ താല്പര്യമോ അവന് വിഷയമേ അല്ല! ഭീഷണിപ്പെടുത്തിയോ സമ്മർദതന്ത്രം പ്രയോഗിച്ചോ തന്റെ സ്വന്തമാക്കണം അത്രയേ വേണ്ടൂ. അതിനു വേണ്ടി എങ്ങനെയൊക്കെ ശല്യം ചെയ്യാനും യാതൊരു മടിയും ഇല്ല.
ഇതിന്റെ സങ്കടകരമായ വശം എന്താണെന്നു വെച്ചാൽ മിക്കവാറും പെൺകുട്ടികൾക്കും ഇതൊക്കെ വീട്ടുകാരോട് പങ്കുവെക്കാൻ മടിയാണ്. എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടാവേണ്ട എന്ന ഭീതി മാത്രമല്ല മിണ്ടാതിരിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. ഇതൊക്കെ അറിയുമ്പോൾ മിക്ക രക്ഷിതാക്കളും ആദ്യം ശ്രമിക്കുക പെൺകുട്ടികളെ കുറ്റപ്പെടുത്താനും ശാസിക്കാനുമാണ്. അവളുടെ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ അരിയാനും ഒന്നുകൂടി ഒതുക്കാനുമാണ് പലരും നോക്കുക. പിതാവ് നാട്ടിൽ ഇല്ലാത്ത കുട്ടികൾ ആകുമ്പോൾ പ്രത്യേകിച്ചും. പേരുദോഷം പെൺകുട്ടിക്കാണല്ലോ എന്ന ആധി കൊണ്ട് ചിലപ്പോൾ പഠനം തന്നെ നിർത്തിക്കളയാനും ചില രക്ഷിതാക്കൾ മടിക്കില്ല. ‘മുള്ള് ഇലയിൽ വീണാലും’ എന്ന നാട്ടുനടപ്പ് നന്നായി അറിയുന്നവരാണല്ലോ അവർ.
ചെറുപ്പം മുതൽ കൊണ്ടുനടക്കുന്ന ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളുമൊക്കെ ഒരുത്തന്റെ വികൃത മനസ്സിന്റെ ചെയ്തികൾ മൂലം അവസാനിപ്പിക്കേണ്ടി വരുമല്ലോ എന്നോർത്ത് സർവ്വവും സഹിച്ചു മിണ്ടാതിരിക്കുകയാണ് ഏറെ പെൺകുട്ടികളും. ഇതുതന്നെയാണ് ഇക്കൂട്ടർക്ക് വളമായി മാറുന്നതും.
ഇതൊന്നും അതിശയോക്തി നിറഞ്ഞ. വെറും കെട്ടുകഥയല്ലെന്നു മനസ്സിലാവാൻ പ്രിയപ്പെട്ട രക്ഷിതാവേ നിങ്ങളുടെ മകളോട് സ്നേഹപൂർവ്വം ഒന്ന് അന്വേഷിച്ചു നോക്കുക. കണ്ണീരോടെ അവൾ പറയും അവൾ അനുഭവിച്ച അല്ലെങ്കിൽ കൂട്ടുകാരികൾ അനുഭവിക്കുന്ന ഇങ്ങനെയുള്ള നൂറു കഥകൾ.
ആൺകുട്ടികൾ എല്ലാം മോശക്കാരാണ് എന്നല്ല. ക്‌ളാസ് മുറിയിൽ ആയാലും ജോലിസ്ഥലത്തായാലും സോഷ്യൽ മീഡിയ ഇടപെടലുകളിൽ പോലും ഉറ്റവരെക്കാളും കരുതലും സ്നേഹവുമായി കൂടെ നിൽക്കുന്ന പുരുഷന്മാർ ഏറെയുണ്ട്. പക്ഷെ പെണ്ണ് വെറും അടിമയാണ് എന്ന മനോഭാവത്തോടെ ഇടപെടുന്ന ചിലരെങ്കിലും ചുറ്റുമുണ്ട് എന്നത് വാസ്തവമാണ്. ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും ഇല്ലാതാക്കാനും അവളെ ഭീതിയുടെയും സമ്മർദത്തിന്റെയും ലോകത്തേക്ക് വലിച്ചെറിയാനും ഇങ്ങനെ ഒരുത്തൻ മതി. അതുകൊണ്ടു തന്നെ രക്ഷിതാക്കൾക്ക് ഇത്തരം കാര്യങ്ങൾ പെൺമക്കളോട് ചോദിച്ചറിയാനും സംയമനത്തോടെ ഇടപെടാനും അവൾക്ക് ഒന്നിനെയും പേടിക്കാതെ ജീവിക്കാനുള്ള ആത്മവിശ്വാസത്തോടെ കൂടെ നിൽക്കുവാനും കഴിയണം.
ഇത്തരം വക്രബുദ്ധിയുമായി പ്രണയിക്കാനും വിവാഹാലോചനയും ആയി ഇറങ്ങുന്ന ചെറുപ്പക്കാരാ ആണധികാരത്തിന്റെ മീശപിരിക്കലിന് മുന്നിൽ വിനീത വിധേയരായി വീണുപോകുന്ന പെണ്ണ് നമ്മുടെ സിനിമകളിൽ മാത്രമേ ഉള്ളൂ. പ്രണയവും വിവാഹവുമൊന്നും കേവലം വൈകാരികമായ ഒരു ആവേശത്തിന്റെ പൂർത്തീകരണം അല്ല. ഒരു പെണ്ണിനോട് മോഹം തോന്നിയാലുടൻ അവളെ അങ്ങ് കെട്ടിക്കളയാം എന്ന് ഒരുങ്ങിയിറങ്ങും മുമ്പ് അവൾക്കും ഒരു വ്യക്തിത്വം ഉണ്ട് എന്ന് മനസ്സിലാക്കുക. വിവാഹത്തെക്കുറിച്ചും ജീവിത പങ്കാളിയെ കുറിച്ചും അവൾക്കും അവളുടേതായ സ്വപ്നങ്ങളും കാഴ്ചപ്പാടുകളും ഉണ്ടാകും. ഇതൊന്നും പിടിച്ചുവാങ്ങാൻ പറ്റുന്ന കാര്യമല്ല. ഒരു പുരുഷനോട് പെണ്ണിന് മതിപ്പും ആദരവും തോന്നുന്നത് ഇടപെടലിന്റെ മനോഹാരിത കൊണ്ടാണ്. എല്ലാ പെണ്ണിനേയും ജീവിതപങ്കാളി ആക്കാൻ കഴിയില്ലെങ്കിലും ഇടപെട്ട ഏതൊരു പെണ്ണും ഇഷ്ടത്തോടെയും ആദരവോടെയും ഓർക്കുന്ന ഒരു പുരുഷനായി മാറാൻ കഴിഞ്ഞാൽ അതാണ് ആണത്തം. ഫേസ്‌ബുക്കിൽ ഇരുന്ന് തെറി പറയാനും മര്യാദ പഠിപ്പിക്കാനും നടക്കുന്നവൻ മസിലുപിടിച്ചു ഫോട്ടോ ഇട്ട് സ്വയം സമാധാനിക്കുന്ന സംഗതി അല്ല അത്.
സദാചാരബോധവും മതബോധവും പറഞ്ഞ് അട്ടഹസിച്ചാൽ ഏതൊരു കപടനും ആളുകളുടെ വയടപ്പിക്കാൻ കഴിയുന്ന ഇക്കാലത്ത് പെണ്ണിന്റെ മേൽ അധികാരം കാണിക്കാനുള്ള മുഷ്‌കും ധൈര്യവും കൂടിവരികയാണ് എന്നത് ഓരോ രക്ഷിതാവും ജാഗ്രതയോടെ ഓർക്കുക.
സമ്മർദം സഹിക്കാനാവാതെ നിസ്സഹായാവസ്ഥയിൽ തങ്ങളുടെ മക്കൾ കായലിലോ കയറിലോ ജീവിതം അവസാനിപ്പിച്ചാലോ, കത്തിമുനയിൽ പിടഞ്ഞുവീണാലോ മാത്രമേ രക്ഷിതാക്കൾ പോലും കണ്ണ് തുറക്കൂ എന്ന അവസ്ഥ ഇനിയും ഉണ്ടാവരുത്. നാളെ നമ്മുടെ മകൾ മറ്റൊരു മിഷേൽ ആയി ഒടുങ്ങാതിരിക്കട്ടെ.
FinTech
സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.
സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.
ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.
ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.
കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.
അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.
Video Stories
തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്
മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.
കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.
ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.
Local Sports
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം
ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.
മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala1 day ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News1 day agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
Film3 days ago‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്’, പ്രകാശ് രാജിനെതിരെ ബാലതാരം ദേവനന്ദ
-
india3 days agoവിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളില്‍ വലിയ മാറ്റം: 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ചാര്‍ജ് ഈടാക്കില്ല
-
kerala3 days ago‘ഇ.പി ജയരാജന് ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല’: എ.പി. അബ്ദുല്ലക്കുട്ടി,
-
News3 days agoയുഎഇയുടെ ആകാശത്ത് ഇന്ന് ബീവര്‍ സൂപ്പര്‍മൂണ്‍; ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ദൃശ്യമാകും
-
india3 days agoകര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ എച്ച്.വൈ മേട്ടി അന്തരിച്ചു

