Connect with us

kerala

ഇന്ത്യന്‍ സാമ്പത്തികാവസ്ഥക്ക് അനിവാര്യമായ മൃതസഞ്ജീവനി പ്രദാനം ചെയ്യാന്‍ ബജറ്റിന് സാധിച്ചില്ല: എം.പി അബ്ദുസ്സമദ് സമദാനി

ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളെ തീര്‍ത്തും അവഗണിച്ച ബജറ്റ് സാമൂഹിക നീതി പുലര്‍ത്തുന്നതല്ല. അത് തിരുത്തി അവരുടെ സുരക്ഷക്കും ഉന്നമനത്തിനും അനിവാര്യമായ നടപടി സ്വീകരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.

Published

on

കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്ന ‘അമൃതകാല’ത്ത്, മഹാമാരിയുടെ ആഘാതത്തിലും മറ്റും തകര്‍ന്ന ഇന്ത്യന്‍ സാമ്പത്തികാവസ്ഥക്ക് അനിവാര്യമായ മൃതസഞ്ജീവനി പ്രദാനം ചെയ്യാന്‍ ബജറ്റിന് സാധിക്കാതെ പോയെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോകസഭയില്‍ ബജറ്റ് ചര്‍ച്ചാവേളയില്‍ പറഞ്ഞു. തകര്‍ന്നടിഞ്ഞ സമ്പദ്ഘടനയെ രക്ഷപെടുത്താനുതകുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നില്ലെന്നു മാത്രമല്ല, രാജ്യത്തിന്റെ ചുട്ടുപൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ അത് കണ്ണടക്കുകയാണ് ചെയ്യുന്നത്. ‘കാണാന്‍ ഏറെ സുന്ദരം എന്നാല്‍ അതുപോലെ തന്നെ കൂറില്ലാത്തതും’ എന്ന് ഹിന്ദികവി പറഞ്ഞത് പോലെയാണ് ബജറ്റിന്റെ അവസ്ഥയെന്നു സമദാനി പറഞ്ഞു .

‘ആത്മനിര്‍ഭര്‍’ എന്ന സര്‍ക്കാര്‍ മുദ്രാവാക്യം ബജറ്റിലും ആവര്‍ത്തിച്ചു പരാമര്‍ശിക്കുന്നുണ്ട് സ്വാശ്രയത്വവും സ്വയംപര്യാപ്തതയുമാണ് ഇതിലൂടെ ഉദ്ദേശിക്കപ്പെടുന്നതെങ്കില്‍, ഇന്ത്യന്‍ ജനതയെ ഒന്നിച്ചു കണ്ടും അവരിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെ പരിഗണിച്ചുമാണ് സര്‍ക്കാര്‍ മുന്നോട്ടു പോകേണ്ടത്. എന്നാല്‍ ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളെയും ദരിദ്രരെയും കര്‍ഷകരെയും തൊഴിലാളികളെയും ഗ്രാമീണ ജനങ്ങളെയും സര്‍ക്കാര്‍ അവഗണിക്കുകയാണ്. ‘ആത്മനിര്‍ഭരത’ യെ പറ്റി പറയുമ്പോള്‍ ‘ഓം സഹനാ വവതു’ എന്ന മന്ത്രവും ഓര്‍ക്കണം. നാം ഒന്നിച്ചു രക്ഷിക്കപ്പെടട്ടെ, സംരക്ഷിക്കപ്പെടട്ടെ, സഹായിക്കപ്പെടട്ടെ എന്ന ആശയത്തെയാണ് ഈ പ്രമാണം ഓര്‍മിപ്പിക്കുന്നത്. ആരെയും പുറത്ത് നിര്‍ത്തിയല്ല, എല്ലാവരെയും ഉള്‍കൊണ്ടു കൊണ്ടേ അത് സാധ്യമാകുകയുള്ളൂ. സ്വാതന്ത്യസമരകാലം മുതല്‍ ഇന്ത്യ സീകരിച്ചു പോന്ന സ്വരാജ്, സ്വദേശി ആശയങ്ങള്‍ സ്വയംപര്യാപ്തതയെയും സ്വാശ്രയത്വത്തെയുമാണ് അര്‍ത്ഥമാക്കിയത് എന്ന് ഓര്‍ക്കണം. ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളെ തീര്‍ത്തും അവഗണിച്ച ബജറ്റ് സാമൂഹിക നീതി പുലര്‍ത്തുന്നതല്ല. അത് തിരുത്തി അവരുടെ സുരക്ഷക്കും ഉന്നമനത്തിനും അനിവാര്യമായ നടപടി സ്വീകരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.

അടുത്ത കാലത്തായി പല സന്ദര്‍ഭങ്ങളിലും സര്‍ക്കാര്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെ പറ്റി പറയുന്നുണ്ട് . ബജറ്റ് പ്രസംഗത്തിലും നേതാജി പരാമര്‍ശിക്കപെടുകയുണ്ടായി. എന്നാല്‍ നേതാജി അടക്കമുള്ളവരുടെ ദേശസ്‌നേഹം മതേതരത്വത്തിലും സാര്‍വ്വലൗകികതയിലും ഭരണഘടനാ പരതയിലും അധിഷ്ഠിതമായിരുന്നു വെന്ന് ഓര്‍ക്കണം. തൊഴിലിനെ സമ്പത്ത് ഘടനയുമായി ബന്ധിപ്പിക്കാനാണ് താന്‍ ആവശ്യപെടുന്നതെന്നാണ് നേതാജി പറയുകയുണ്ടായത്. നേതാജിയുടെ പ്രസ്താവന ഉദ്ധരിച്ചു കൊണ്ട് സമദാനി പറഞ്ഞു.

ഇന്ന് രാജ്യത്ത് നാലിലൊന്നു യുവാക്കള്‍ തൊഴില്‍ രഹിതരാണ്. ദേശീയ വരുമാനത്തിന്റെ 57 ശതമാനം ജനസംഖ്യയുടെ പത്തു ശതമാനം വരുന്ന ഏതാനും പേരുടെ കൈകളിലാണെത്തിച്ചേരുന്നത്. ഏറ്റവും ദരിദ്രരായവരുടെ വാര്‍ഷിക വരുമാനത്തില്‍ 52 ശതമാനവും താഴെ തട്ടിലുള്ള ഇടത്തരക്കാരുടെ വരുമാനത്തില്‍ 32 ശതമാനവും ഇടിവാണ് വന്നിരിക്കുന്നത്. ആകെ നൂറ്റിപതിനാറ് രാജ്യങ്ങളുള്ള ലോകത്തെ ദരിദ്ര രാജ്യങ്ങളുടെ പട്ടികയില്‍ നൂറ്റിനാലാം സ്ഥാനത്തു ഇന്ത്യ സ്ഥാനം പിടിക്കുകയും ചെയ്തു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ ബജറ്റ് കണ്ണടക്കുകയാണ്. ‘കണ്ണുകള്‍ അടച്ചു പിടിച്ചാല്‍ പകലും രാത്രിയായിരിക്കും, അതില്‍ സൂര്യനെന്തു പിഴച്ചു?’ ഹിന്ദി കവിത ഉദ്ധരിച്ചു കൊണ്ട് സമദാനി ചോദിച്ചു. രാജ്യത്തെ 800 മില്യണ്‍ ജനങ്ങള്‍ക്ക് ആഹാരം നല്കുന്നുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇത്രയേറെ വരുന്ന പൗര സമൂഹത്തിനു സര്‍ക്കാര്‍ അന്നം നല്‍കേണ്ടി വരുന്നതെന്തുകൊണ്ടാണന്ന് സമദാനി ചോദിച്ചു. പോഷകാഹാരത്തിന്റെ ആവശ്യം നിറവേറ്റാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നത് കൊണ്ടാണത്. ഗ്രാമീണ ദരിദ്രരെയും കര്‍ഷകരെയും സര്‍ക്കാര്‍ പരിഗണിക്കുന്നേയില്ല.സൗജന്യ റേഷന്‍ കൊണ്ട് ഗ്രാമീണ ജനതക്ക് വിശപ്പടക്കാന്‍ സാധിച്ചാലും അത് അവരുടെ പോഷകാഹാര ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമാവുകയില്ല.

ഡിജിറ്റല്‍ കണക്ഷന്‍ വര്‍ദ്ധിപ്പിക്കുന്നതും ഡിജിറ്റല്‍ സര്‍വ്വകലാശാല തുടങ്ങുന്നതുമൊക്കെ നല്ലത് തന്നെ, എന്നാല്‍ അതിന് മുമ്പേ പരിഗണിക്കപ്പെടേണ്ട സാമ്പത്തിക മുന്‍ഗണനാക്രമത്തിലെ ഇനങ്ങളുണ്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് നികത്തിയിട്ടാണ് ‘ഡിജിറ്റല്‍ വിടവ്’ നികത്തേണ്ടത്. ‘എല്ലാം എല്ലാവര്‍ക്കും’ എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹികനീതിയും സാമ്പത്തിക നീതിയുമാണ് രാജ്യത്തിന് അനിവാര്യമായിട്ടുള്ളത്. സാധാരണക്കാരന്റെ ആളോഹരി വരുമാനവും വീട്ടുകാരുടെ വരുമാനവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നടപടികളാണ് അതിനു വേണ്ടത്. രാജ്യത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ നേര്‍ക്കുനേരെ കാണിക്കുകയാണ് പ്രതിപക്ഷ ദൗത്യം. ‘നാം കറുപ്പിന്റെ ശത്രുക്കളല്ല, വെളുപ്പിന്റെ ശത്രുക്കളുമല്ല; കണ്ണാടി കാണിക്കുകയാണ് നമ്മുടെ ജോലി, നാം അതു ചെയ്തു കൊണ്ടിരിക്കുന്നു” കവിത ഉദ്ധരിച്ചു കൊണ്ടു സമദാനി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മദ്യപാനി തിരുവല്ലയിൽ യുവതിയെ ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു

ദ്യാപാനിയായ തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്.

Published

on

തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു. മദ്യാപാനിയായ തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. നേരത്തെ ഇയാൾ മദ്യപിച്ച് ബൈക്കിൽ പൊലീസ് സ്റ്റേഷനിലെത്തിയ ബഹളം വെച്ചിരുന്നു. തുടർന്ന് ബൈക്ക് വാങ്ങിവെച്ച് പൊലീസുകാർ മടക്കി അയച്ചിരുന്നു.

തുടർന്ന് തിരുവല്ല ന​ഗരത്തിലെ പ്രധാന റോഡിലേക്കെത്തിയ ജോജോ ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു താഴെയിടുകയായിരുന്നു. പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നയാളെന്ന് പൊലീസ് വ്യക്തമാക്കി. ജോജോയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു.

Continue Reading

kerala

സ്വർണവിലയിൽ നേരിയ വർധന; ഇന്ന് 240 രൂപ വർധിച്ചു

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6635 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 53080 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ കൂടി.

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഏപ്രിലിൽ തുടർച്ചയായി സ്വർണവില പല തവണ റെക്കോർഡ് തിരുത്തുന്നത് കണ്ടിരുന്നു. പിന്നാലെ ഏപ്രിൽ 19ന് സ്വർണവില ഏറ്റവും ഉയർന്ന നിരക്കായ 6815 രൂപയിലെത്തി. പവന് 54520 രൂപയായിരുന്നു അന്നത്തെ വില.

സ്വർണ്ണത്തിന്റെ ക്രമാതീതമായ വില വർധന 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുകയാണ്. 22 കാരറ്റ് സ്വർണാഭരണങ്ങളും 18 കാരറ്റ് സ്വർണാഭരണങ്ങളും തമ്മിൽ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്. ടീനേജുകാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമ്മിക്കപ്പെടുന്നത് 18 കാരറ്റിലാണ്. ഡയമണ്ട് ആഭരണങ്ങൾ നിർമ്മിക്കുന്നതും 18 കാരറ്റിലാണ്. പുതിയ തലമുറയ്ക്ക് ലൈറ്റ് വെയിറ്റ് ആഭരണങ്ങളോടുള്ള കമ്പം 18 കാരറ്റ് ആഭരണങ്ങൾ വലിയതോതിൽ വിപണിയിൽ ലഭ്യമാകുന്നു.

Continue Reading

kerala

വി. മുരളീധരൻ പക്ഷം തോൽപിക്കാൻ ശ്രമിച്ചെന്ന് ശോഭ സുരേന്ദ്രൻ; ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ ചേരിപ്പോര്‌

. ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രന്റെയും ശോഭ സുരേന്ദ്രന്റെയും പരസ്യപ്രസ്താവനയില്‍ പ്രകാശ് ജാവഡേക്കര്‍ അതൃപ്തി അറിയിക്കുകയും ചെയ്തു.

Published

on

ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ ഭിന്നിപ്പ്‌. തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ നേതാക്കള്‍ ചേരിതിരിഞ്ഞു വാക്പോര് നടത്തി. ആലപ്പുഴയില്‍ വി. മുരളീധരന്‍ പക്ഷം തോല്‍പിക്കാന്‍ ശ്രമിച്ചെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കോര്‍ കമ്മിറ്റി ചേരാതെ നേതൃയോഗം ചേരുന്നതില്‍ അതൃപ്തിയറിയിച്ച് കൃഷ്ണദാസ് പക്ഷം യോഗം ബഹിഷ്‌കരിച്ചു. ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രന്റെയും ശോഭ സുരേന്ദ്രന്റെയും പരസ്യപ്രസ്താവനയില്‍ പ്രകാശ് ജാവഡേക്കര്‍ അതൃപ്തി അറിയിക്കുകയും ചെയ്തു.

വി. മുരളീധരനെതിരെ കടുത്ത ആരോപണമാണ് ശോഭ യോഗത്തില്‍ ഉന്നയിച്ചത്. ആലപ്പുഴയില്‍ തന്നെ തോല്‍പ്പിക്കാന്‍ മുരളീധരപക്ഷം ശ്രമിച്ചെന്ന് അവര്‍ ആരോപിച്ചു. അതേസമയം, അതൃപ്തിയുമായി കൃഷ്ണദാസ് പക്ഷം നേതാക്കള്‍ സംസ്ഥാന നേതൃയോഗത്തില്‍നിന്ന് വിട്ടുനിന്നു. പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരാണു യോഗം ബഹിഷ്‌ക്കരിച്ചത്. കോര്‍ കമ്മിറ്റി ചേരാതെ നേതൃയോഗം ചേരുന്നതിലാണ് അതൃപ്തി.

കോര്‍ കമ്മിറ്റിക്കുശേഷം നേതൃയോഗമെന്നതാണ് പതിവ്. തെരഞ്ഞെടുപ്പ് വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ ആദ്യം കോര്‍ കമ്മിറ്റി ചേരണം. എന്നാല്‍, ഇതിനു വിരുദ്ധമായാണ് ഇത്തവണ ആദ്യം നേതൃയോഗം ചേര്‍ന്നത്. നേതൃയോഗത്തിനുശേഷം ഇന്നുതന്നെ കോര്‍ കമ്മിറ്റി ചേരാനും ആലോചനയുണ്ട്.

അതേസമയം, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും ശോഭ സുരേന്ദ്രനെയും ജാവഡേക്കര്‍ വിമര്‍ശിച്ചതും ശ്രദ്ധേയമായി. ശോഭയുടെ തുറന്നുപറച്ചിലില്‍ ജാവഡേക്കര്‍ അതൃപ്തി പരസ്യമാക്കി. പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്തുവെന്നായിരുന്നു വിമര്‍ശനം. നേതാക്കള്‍ പലരുമായും ചര്‍ച്ച നടത്തും. അത് തുറന്നുപറയുന്നത് കേരളത്തില്‍ മാത്രമാണ്. കൂടിക്കാഴ്ച ശോഭ എങ്ങനെ അറിഞ്ഞുവെന്നും ജാവഡേക്കര്‍ ചോദിച്ചു.

മറ്റ് പാര്‍ട്ടിയിലുള്ളവര്‍ ഇനി ചര്‍ച്ചയ്ക്ക് തയാറാകുമോയെന്നും ജാവഡേക്കര്‍ തുടര്‍ന്നു. കൂടിക്കാഴ്ച നടന്നെന്ന് സമ്മതിച്ച കെ. സുരേന്ദ്രന്റെ നടപടിയും ശരിയല്ല. ദേശീയ നേതാക്കള്‍ നടത്തുന്ന ഇടപെടലുകള്‍ സ്വന്തം പബ്ലിസിറ്റിക്കായി സംസ്ഥാന നേതാക്കള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും പ്രകാശ് ജാവഡേക്കര്‍ വിമര്‍ശിച്ചു.

 

Continue Reading

Trending