kerala
ഇന്ത്യന്‍ സാമ്പത്തികാവസ്ഥക്ക് അനിവാര്യമായ മൃതസഞ്ജീവനി പ്രദാനം ചെയ്യാന്‍ ബജറ്റിന് സാധിച്ചില്ല: എം.പി അബ്ദുസ്സമദ് സമദാനി
ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളെ തീര്‍ത്തും അവഗണിച്ച ബജറ്റ് സാമൂഹിക നീതി പുലര്‍ത്തുന്നതല്ല. അത് തിരുത്തി അവരുടെ സുരക്ഷക്കും ഉന്നമനത്തിനും അനിവാര്യമായ നടപടി സ്വീകരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്ന ‘അമൃതകാല’ത്ത്, മഹാമാരിയുടെ ആഘാതത്തിലും മറ്റും തകര്‍ന്ന ഇന്ത്യന്‍ സാമ്പത്തികാവസ്ഥക്ക് അനിവാര്യമായ മൃതസഞ്ജീവനി പ്രദാനം ചെയ്യാന്‍ ബജറ്റിന് സാധിക്കാതെ പോയെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോകസഭയില്‍ ബജറ്റ് ചര്‍ച്ചാവേളയില്‍ പറഞ്ഞു. തകര്‍ന്നടിഞ്ഞ സമ്പദ്ഘടനയെ രക്ഷപെടുത്താനുതകുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നില്ലെന്നു മാത്രമല്ല, രാജ്യത്തിന്റെ ചുട്ടുപൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ അത് കണ്ണടക്കുകയാണ് ചെയ്യുന്നത്. ‘കാണാന്‍ ഏറെ സുന്ദരം എന്നാല്‍ അതുപോലെ തന്നെ കൂറില്ലാത്തതും’ എന്ന് ഹിന്ദികവി പറഞ്ഞത് പോലെയാണ് ബജറ്റിന്റെ അവസ്ഥയെന്നു സമദാനി പറഞ്ഞു .
‘ആത്മനിര്‍ഭര്‍’ എന്ന സര്‍ക്കാര്‍ മുദ്രാവാക്യം ബജറ്റിലും ആവര്‍ത്തിച്ചു പരാമര്‍ശിക്കുന്നുണ്ട് സ്വാശ്രയത്വവും സ്വയംപര്യാപ്തതയുമാണ് ഇതിലൂടെ ഉദ്ദേശിക്കപ്പെടുന്നതെങ്കില്‍, ഇന്ത്യന്‍ ജനതയെ ഒന്നിച്ചു കണ്ടും അവരിലെ പാര്ശ്വവല്കൃത വിഭാഗങ്ങളെ പരിഗണിച്ചുമാണ് സര്‍ക്കാര്‍ മുന്നോട്ടു പോകേണ്ടത്. എന്നാല്‍ ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളെയും ദരിദ്രരെയും കര്‍ഷകരെയും തൊഴിലാളികളെയും ഗ്രാമീണ ജനങ്ങളെയും സര്‍ക്കാര്‍ അവഗണിക്കുകയാണ്. ‘ആത്മനിര്‍ഭരത’ യെ പറ്റി പറയുമ്പോള്‍ ‘ഓം സഹനാ വവതു’ എന്ന മന്ത്രവും ഓര്‍ക്കണം. നാം ഒന്നിച്ചു രക്ഷിക്കപ്പെടട്ടെ, സംരക്ഷിക്കപ്പെടട്ടെ, സഹായിക്കപ്പെടട്ടെ എന്ന ആശയത്തെയാണ് ഈ പ്രമാണം ഓര്‍മിപ്പിക്കുന്നത്. ആരെയും പുറത്ത് നിര്‍ത്തിയല്ല, എല്ലാവരെയും ഉള്‍കൊണ്ടു കൊണ്ടേ അത് സാധ്യമാകുകയുള്ളൂ. സ്വാതന്ത്യസമരകാലം മുതല്‍ ഇന്ത്യ സീകരിച്ചു പോന്ന സ്വരാജ്, സ്വദേശി ആശയങ്ങള്‍ സ്വയംപര്യാപ്തതയെയും സ്വാശ്രയത്വത്തെയുമാണ് അര്‍ത്ഥമാക്കിയത് എന്ന് ഓര്‍ക്കണം. ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളെ തീര്‍ത്തും അവഗണിച്ച ബജറ്റ് സാമൂഹിക നീതി പുലര്‍ത്തുന്നതല്ല. അത് തിരുത്തി അവരുടെ സുരക്ഷക്കും ഉന്നമനത്തിനും അനിവാര്യമായ നടപടി സ്വീകരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.
അടുത്ത കാലത്തായി പല സന്ദര്‍ഭങ്ങളിലും സര്‍ക്കാര്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെ പറ്റി പറയുന്നുണ്ട് . ബജറ്റ് പ്രസംഗത്തിലും നേതാജി പരാമര്ശിക്കപെടുകയുണ്ടായി. എന്നാല്‍ നേതാജി അടക്കമുള്ളവരുടെ ദേശസ്നേഹം മതേതരത്വത്തിലും സാര്‍വ്വലൗകികതയിലും ഭരണഘടനാ പരതയിലും അധിഷ്ഠിതമായിരുന്നു വെന്ന് ഓര്‍ക്കണം. തൊഴിലിനെ സമ്പത്ത് ഘടനയുമായി ബന്ധിപ്പിക്കാനാണ് താന്‍ ആവശ്യപെടുന്നതെന്നാണ് നേതാജി പറയുകയുണ്ടായത്. നേതാജിയുടെ പ്രസ്താവന ഉദ്ധരിച്ചു കൊണ്ട് സമദാനി പറഞ്ഞു.
ഇന്ന് രാജ്യത്ത് നാലിലൊന്നു യുവാക്കള്‍ തൊഴില്‍ രഹിതരാണ്. ദേശീയ വരുമാനത്തിന്റെ 57 ശതമാനം ജനസംഖ്യയുടെ പത്തു ശതമാനം വരുന്ന ഏതാനും പേരുടെ കൈകളിലാണെത്തിച്ചേരുന്നത്. ഏറ്റവും ദരിദ്രരായവരുടെ വാര്‍ഷിക വരുമാനത്തില്‍ 52 ശതമാനവും താഴെ തട്ടിലുള്ള ഇടത്തരക്കാരുടെ വരുമാനത്തില്‍ 32 ശതമാനവും ഇടിവാണ് വന്നിരിക്കുന്നത്. ആകെ നൂറ്റിപതിനാറ് രാജ്യങ്ങളുള്ള ലോകത്തെ ദരിദ്ര രാജ്യങ്ങളുടെ പട്ടികയില്‍ നൂറ്റിനാലാം സ്ഥാനത്തു ഇന്ത്യ സ്ഥാനം പിടിക്കുകയും ചെയ്തു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ ബജറ്റ് കണ്ണടക്കുകയാണ്. ‘കണ്ണുകള്‍ അടച്ചു പിടിച്ചാല്‍ പകലും രാത്രിയായിരിക്കും, അതില്‍ സൂര്യനെന്തു പിഴച്ചു?’ ഹിന്ദി കവിത ഉദ്ധരിച്ചു കൊണ്ട് സമദാനി ചോദിച്ചു. രാജ്യത്തെ 800 മില്യണ്‍ ജനങ്ങള്‍ക്ക് ആഹാരം നല്‍കുന്നുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇത്രയേറെ വരുന്ന പൗര സമൂഹത്തിനു സര്‍ക്കാര്‍ അന്നം നല്‍കേണ്ടി വരുന്നതെന്തുകൊണ്ടാണന്ന് സമദാനി ചോദിച്ചു. പോഷകാഹാരത്തിന്റെ ആവശ്യം നിറവേറ്റാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നത് കൊണ്ടാണത്. ഗ്രാമീണ ദരിദ്രരെയും കര്‍ഷകരെയും സര്‍ക്കാര്‍ പരിഗണിക്കുന്നേയില്ല.സൗജന്യ റേഷന്‍ കൊണ്ട് ഗ്രാമീണ ജനതക്ക് വിശപ്പടക്കാന്‍ സാധിച്ചാലും അത് അവരുടെ പോഷകാഹാര ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമാവുകയില്ല.
ഡിജിറ്റല്‍ കണക്ഷന് വര്‍ദ്ധിപ്പിക്കുന്നതും ഡിജിറ്റല്‍ സര്‍വ്വകലാശാല തുടങ്ങുന്നതുമൊക്കെ നല്ലത് തന്നെ, എന്നാല്‍ അതിന് മുമ്പേ പരിഗണിക്കപ്പെടേണ്ട സാമ്പത്തിക മുന്ഗണനാക്രമത്തിലെ ഇനങ്ങളുണ്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് നികത്തിയിട്ടാണ് ‘ഡിജിറ്റല്‍ വിടവ്’ നികത്തേണ്ടത്. ‘എല്ലാം എല്ലാവര്ക്കും’ എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹികനീതിയും സാമ്പത്തിക നീതിയുമാണ് രാജ്യത്തിന് അനിവാര്യമായിട്ടുള്ളത്. സാധാരണക്കാരന്റെ ആളോഹരി വരുമാനവും വീട്ടുകാരുടെ വരുമാനവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നടപടികളാണ് അതിനു വേണ്ടത്. രാജ്യത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ നേര്‍ക്കുനേരെ കാണിക്കുകയാണ് പ്രതിപക്ഷ ദൗത്യം. ‘നാം കറുപ്പിന്റെ ശത്രുക്കളല്ല, വെളുപ്പിന്റെ ശത്രുക്കളുമല്ല; കണ്ണാടി കാണിക്കുകയാണ് നമ്മുടെ ജോലി, നാം അതു ചെയ്തു കൊണ്ടിരിക്കുന്നു” കവിത ഉദ്ധരിച്ചു കൊണ്ടു സമദാനി പറഞ്ഞു.
kerala
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസിൽ വോട്ട് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്. ഉച്ചക്ക് ഒരുമണിവരെ 47.6 ശതമാനത്തിലേറെ ആളുകള്‍ വോട്ട് രേഖപ്പെടുത്തി. ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസ് എച്ച് എസ് എസിൽ വോട്ട് രേഖപ്പെടുത്തി
ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15, 432 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ പരസ്യപ്രചരണം അവസാനിക്കും.
ആദ്യ ഘട്ട വോട്ടിങ് നടക്കുന്ന ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് എറണാകുളത്താണ് 49 ശതമാനത്തിലേറെ ആളുകള്‍ എറണാകുളത്ത് വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ്. 41 ശതമാനമാണ് തിരുവനന്തപുരത്തെ പോളിങ്. കൊല്ലത്ത്- 45, പത്തനംതിട്ട- 44.76 , ആലപ്പുഴ -46.77 , കോട്ടയം- 44.68 ശതമാനം, ഇടുക്കി-43.82 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം. തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം പോളിങ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ രാവിലെ മുതല്‍ വലിയ വരിയാണ്.
കേരളത്തിലെത്തിയശേഷമുള്ള ഗവര്‍ണറുടെ ആദ്യവോട്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് , എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ , ശശിതരൂര്‍ എം.പി, രമേശ് ചെന്നിത്തല, കെ. മുരളീധരന്, എം.എം ഹസന്,പിജെ ജോസഫ്, ജോസ് കെ.മാണി, അടൂര്‍ പ്രകാശ്, വൈക്കം വിശ്വന് ,ജി.സുധാകരന്, തുടങ്ങിയ നേതാക്കളും വോട്ട് രേഖപ്പെടുത്തി .
kerala
തദ്ദേശ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ ഇതുവരെ 1107724 പേര് വോട്ട് രേഖപ്പെടുത്തി
പോളിംഗ് ശതമാനം 41.52 %ആയി.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയില്‍ നിലവില്‍ 1107724 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 2667746 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 41.52 %ആയി.
നഗരസഭ
• കളമശ്ശേരി -41.9 %
* കോതമംഗലം -43.58 %
* അങ്കമാലി – 47.32%
* തൃപ്പൂണിത്തുറ- 38.26%
* മുവാറ്റുപുഴ – 48.78%
* നോര്‍ത്ത് പറവൂര്‍ – 46.73%
* പെരുമ്പാവൂര്‍ – 48.85%
* ആലുവ – 44.54%
•തൃക്കാക്കര – 38.09%
* ഏലൂര്‍- 47.97%
* മരട് -45.41 %
* കൂത്താട്ടുകുളം – 51.36%
* പിറവം – 46.42%
ബ്ലോക്ക് പഞ്ചായത്തുകള്‍
* പറവൂര്‍ – 44.87%
* ആലങ്ങാട് – 43.63%
* അങ്കമാലി – 42.56%
* കൂവപ്പടി – 44.51%
* വാഴക്കുളം – 45.21%
* ഇടപ്പള്ളി – 40.97%
* വൈപ്പിന്‍ -43.07 %
* പള്ളുരുത്തി -41.61 %
* മുളന്തുരുത്തി – 43.12%
* വടവുകോട് – 47.12%
• കോതമംഗലം – 42.89%
* പാമ്പാക്കുട -41.33%
* പാറക്കടവ് – 45.42%
* മുവാറ്റുപുഴ -41.6%
കോര്പ്പറേഷന്
* കൊച്ചി കോര്പ്പറേഷന് – 32.6%
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. 11.45ന് പുറത്തെത്തിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു. കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി.
kerala
30ാമത് ഐ.എഫ്.എഫ്.കെ: ജൂറി ചെയര്‍പേഴ്സണായി ഇറാനിയന്‍ വിദ്വേഷചലച്ചിത്രകാരന്‍ മുഹമ്മദ് റസൂലോഫ്
കാന്‍ ചലച്ചിത്രമേളയില്‍ നാല് സിനിമകള്‍ കൊണ്ടു മാത്രം എട്ട് പുരസ്കാരങ്ങള്‍ നേടിയ അപൂര്‍വ നേട്ടം കൈവരിച്ച സംവിധായകനാണ് റസൂലോഫ്.
തിരുവനന്തപുരം: 30ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (IFFK) മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്സണ്‍ ആയി പ്രശസ്ത ഇറാനിയന്‍ സംവിധായകന് മുഹമ്മദ് റസൂലോഫിനെ നിയമിച്ചു. ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ’് ഉള്‍പ്പെടെ കാന്‍ ചലച്ചിത്രമേളയില്‍ നാല് സിനിമകള്‍ കൊണ്ടു മാത്രം എട്ട് പുരസ്കാരങ്ങള്‍ നേടിയ അപൂര്‍വ നേട്ടം കൈവരിച്ച സംവിധായകനാണ് റസൂലോഫ്.
ബെര്‍ലിന്റെ ഗോള്‍ഡന്‍ ബെയര്‍, ഗോവയിലെ സുവര്‍ണമയൂരം, ഷിക്കാഗോ ഫെസ്റ്റിവലിലെ സില്‍വര്‍ ഹ്യൂഗോ തുടങ്ങി നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ അദ്ദേഹം, 2025ലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാളായി ടൈം മാഗസിനും തെരഞ്ഞെടുത്തു. സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ ചെയ്തതിനാല്‍ ഇറാനിലെ ഭരണകൂടത്തിന്റെ കടുത്ത സെന്‍സര്‍ഷിപ്പിനും ശിക്ഷാവിധികള്‍ക്കും ഇരയായ റസൂലോഫ് ഇപ്പോള്‍ രാജ്യഭ്രഷ്ടനായി ജര്‍മ്മനിയില്‍ കഴിയുന്നു.
ഇതുവരെ സംവിധാനം ചെയ്ത അഞ്ചു ഫീച്ചര്‍ സിനിമകളില്‍ ഒന്നും സ്വന്തം നാട്ടില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടില്ല. 2010ല്‍ സംവിധായകന് ജാഫര്‍ പനാഹിയോടൊപ്പം സിനിമാ ചിത്രീകരണത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് ആറുവര്‍ഷത്തെ തടവാണ് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ’് കാന്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും എട്ടുവര്‍ഷത്തെ തടവും ചാട്ടവാറടിയും പിഴയുമടങ്ങിയ ശിക്ഷയാണ് ഇറാന് അധികാരികള്‍ വിധിച്ചത്. ദ ട്വിലൈറ്റ്, അയണ്‍ ഐലന്‍ഡ്, എ മാന്‍ ഓഫ് ഇന്റഗ്രിറ്റി, ദെര്‍ ഇസ് നോ ഇവില്‍ എന്നിവ അദ്ദേഹത്തിന്റെ മറ്റു പ്രധാന സിനിമകളാണ്.
അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ മറ്റു ജൂറി അംഗങ്ങള്‍ സ്പാനിഷ് നടി ആന്‍ഗെലാ മോലിന, വിയറ്റ്നാമീസ് സംവിധായകനും എഴുത്തുകാരനുമായ ബുയി താക് ചുയന്‍, മലേഷ്യന്‍ സംവിധായകന് എഡ്മണ്ട് ഇയോ, ബ്രിട്ടീഷ്-ഇന്ത്യന്‍ സംവിധായിക സന്ധ്യ സൂരി എന്നിവരാണ്. ബുയി താക് ചുയന്‍ ബുസാന്‍, ഷാങ്ഹായ് മേളകളില്‍ പുരസ്കാരനേട്ടങ്ങളുള്ള സംവിധായകനാണ്.
എഡ്മണ്ട് ഇയോയുടെ ചിത്രങ്ങള്‍ വെനീസ്, കാന്‍, ലൊകാര്‍ണോ, ടൊറന്റോ ചലച്ചിത്രമേളകളില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അരനൂറ്റാണ്ടിലേറെയായി പെദ്രോ അല്‍മോദോവര്‍, ലൂയി ബുനുവല്‍, കാര്‍ലോസ് സോറ തുടങ്ങിയ മഹാനായ ചലച്ചിത്രകാരന്മാരുടെ സിനിമകളില്‍ പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുള്ള ആന്‍ഗെലാ മോലിന നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ അഭിനേത്രിയാണ്.
സന്ധ്യ സൂരിയുടെ ഫീച്ചര്‍ ചിത്രം സന്തോഷ് കഴിഞ്ഞ വര്‍ഷം കാന്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്കര് ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം നേടുകയും ചെയ്തു.
ഫിപ്രസ്കി ജൂറിയില്‍ എഴുത്തുകാരനും പ്രസാധകനുമായ ക്രിസ്റ്റഫര്‍ സ്മോള്‍, ഫിലിം-ടിവി-പോപ്പ് കള്‍ച്ചര്‍ നിരൂപകയും പ്രക്ഷേപകയുമായ അശാന്തി ഓംകാര്‍, ചലച്ചിത്രനിരൂപക-കവയിത്രി-വിവര്‍ത്തകയായ അപരാജിത പൂജാരി എന്നിവരാണ് അംഗങ്ങള്‍. നെറ്റ്പാക് ജൂറിയില്‍ ശ്രീലങ്കന്‍ സംവിധായകനും എഡിറ്ററുമായ ഉപാലി ഗാംലത്, സംവിധായിക-നിര്‍മ്മാതാവായ സുപ്രിയ സൂരി, ചലച്ചിത്ര നിരൂപകയും സാംസ്കാരിക വിമര്‍ശകയുമായ ഇഷിത സെന്‍ഗുപ്ത എന്നിവരും അംഗങ്ങളാണ്.
തമിഴ് സംവിധായകന് കെ. ഹരിഹരന് കെ.ആര്. മോഹനന് അവാര്‍ഡിന്റെ ജൂറി ചെയര്‍പേഴ്സണായി സേവനം ചെയ്യും. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം എട്ട് ഫീച്ചര്‍ സിനിമകളും 350ലേറെ ഹൃസ്വചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ലതിക പഡ്ഗോങ്കര്‍ (ചലച്ചിത്രനിരൂപക-വിവര്‍ത്തക), നടിയും എഴുത്തുകാരിയുമായ സജിത മഠത്തില്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
-
india23 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala1 day agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
india23 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
-
Sports1 day ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala20 hours agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india22 hours agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി
-
crime23 hours agoഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

