Connect with us

Environment

കരിപ്പൂര്‍ വിമാനത്താവളം വികസനം; പ്രതിഷേധം തണുത്തു; സാമൂഹികാഘാത പഠനം തുടങ്ങി

ഷ്ടപരിഹാരത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് മുടങ്ങിയ പഠനമാണ് ഇന്നലെ രാവിലെ പള്ളിക്കല്‍ വില്ലേജില്‍ നിന്ന് പുനഃരാരംഭിച്ചത്

Published

on

കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സാമൂഹികാഘാത പഠനത്തിന് വീണ്ടും തുടക്കമായി. നഷ്ടപരിഹാരത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് മുടങ്ങിയ പഠനമാണ് ഇന്നലെ രാവിലെ പള്ളിക്കല്‍ വില്ലേജില്‍ നിന്ന് പുനഃരാരംഭിച്ചത്. സര്‍വേയ്ക്കായി തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്മെന്റ് സ്റ്റഡീസിലെ നാലംഗ സംഘം ജനുവരി 16ന് പള്ളിക്കലില്‍ എത്തിയപ്പോള്‍ ജനകീയ പ്രതിഷേധം മൂലം പഠനം നടത്താനാവാതെ മടങ്ങേണ്ടി വന്നിരുന്നു.

റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ ദീര്‍ഘിപ്പിക്കുന്നതിനായി പള്ളിക്കല്‍ വില്ലേജില്‍ ഏഴ് ഏക്കറും നെടിയിരുപ്പ് വില്ലേജില്‍ 7.5 ഏക്കറും അടക്കം 14.5 ഏക്കര്‍ ഭൂമിയാണ് കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി ഏറ്റെടുക്കേണ്ടത്. ഈമാസം 10ന് സാമൂഹികാഘാത പഠനത്തിന് മുന്നോടിയായി പിന്തുണ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥ സംഘം കൊണ്ടോട്ടി നഗരസഭയിലെത്തി ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്ന് മാസത്തിനകം പഠനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നഷ്ടപരിഹാരം അടക്കമുള്ള പ്രദേശവാസികളുടെ ആശങ്ക ചര്‍ച്ച ചെയ്യാന്‍ മന്ത്രി വി.അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ഭൂമി നഷ്ടപ്പെടുന്നവരുടെയും സമരസമിതിയുടെയും പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഇതില്‍ സാമൂഹികാഘാത പഠനം തുടരാന്‍ തീരുമാനിച്ചിരുന്നു.

ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി ആറ് മാസത്തിനകം സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് ഭൂമി കൈമാറാനാണ് തീരുമാനം. ഭൂമിയുടെ നഷ്ടപരിഹാരം നല്‍കുന്നതിനായി 74 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമേറ്റെടുത്ത് കൈമാറുന്ന മുറയ്ക്ക് നവീകരണ പ്രവൃത്തികള്‍ വേഗത്തിലാക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം. എത്ര വീടുകളും കെട്ടിടങ്ങളും നഷ്ടമാകും എന്നതടക്കമുള്ള കാര്യങ്ങള്‍ സാമൂഹികാഘാത പഠന സംഘം വിലയിരുത്തും. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തും. സാമൂഹികാഘാത പഠനത്തിന് എത്തിയപ്പോള്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടില്ല. സര്‍വേ നടത്തുന്നതിന് എയര്‍പോര്‍ട്ട് അധികൃതരും റവന്യൂ വകുപ്പും സമരസമിതിയും നല്ല പിന്തുണയാണ് നല്‍കുന്നത്.

Environment

ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് ഇന്ന് ലോക ജലദിനം

ഈ വർഷം, ലോക ജലദിനം ജല,ശുചിത്വ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Published

on

എല്ലാ വർഷവും മാർച്ച് 22 നാണു ലോക ജലദിനം ആചരിക്കുന്നത് ജലത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും അത് സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് പ്രചോദനം നൽകുന്നതിനുമാണ് ഈ ദിനം സമർപ്പിച്ചിരിക്കുന്നത്. ആഗോള ജലപ്രതിസന്ധിയിലേക്കും ശുദ്ധജല സ്രോതസ്സുകൾ സുസ്ഥിരമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കും ശ്രദ്ധ കൊണ്ടുവരാനാണ് ഈ ദിനം ലക്ഷ്യമിടുന്നത്.

ഈ വർഷം, ലോക ജലദിനം ജല,ശുചിത്വ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക  എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

1992-ൽ റിയോ ഡി ജനീറോയിൽ നടന്ന പരിസ്ഥിതിയും വികസനവും സംബന്ധിച്ച ഐക്യരാഷ്ട്ര സമ്മേളനത്തിലാണ് ലോക ജലദിനം ആചരിക്കാനുള്ള ആശയം ആദ്യമായി മുന്നോട്ടുവച്ചത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ആ വർഷം ഒരു പ്രമേയം അംഗീകരിക്കുകയും എല്ലാ വർഷവും മാർച്ച് 22 ലോക ജലദിനമായി ആചരിക്കാൻ പ്രഖ്യാപിക്കുകയും ചെയ്തു. ലോക ജലദിനം, ജജലത്തിന്റെ മൂല്യം തിരിച്ചറിയാനും അതിന്റെ സംരക്ഷണത്തിന് സംഭാവന നൽകാനും നമ്മെ ഓർമപ്പെടുത്തുന്നു.

ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തിൽ, ആരോഗ്യം, പട്ടിണി, ലിംഗസമത്വം, ജോലി, വിദ്യാഭ്യാസം, വ്യവസായം, സമാധാനം തുടങ്ങിയ വിവിധ ആഗോള പ്രശ്നങ്ങളുടെ പുരോഗതിയെ ജലചക്രം മുഴുവനായും പ്രവർത്തനരഹിതമാക്കുന്നു. 2030 ഓടെ കുടിവെള്ളം, ശുചിത്വം, എന്നിവയിലേക്കുള്ള സാർവത്രിക പ്രവേശനം ഉറപ്പാക്കുക എന്നതാണ് ലക്‌ഷ്യം.

ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്കൈ ജലസംരക്ഷണത്തിന് സർക്കാരുകൾക്ക് നാലിരട്ടി വേഗത്തിൽ പ്രവർത്തിക്കേണ്ടിവരുമെന്നാണ്. ഇന്ന്, കോടിക്കണക്കിന് ആളുകൾക്ക്, ബിസിനസ്സുകൾ, ഫാമുകൾ, ഫാക്ടറികൾ, ഹെൽത്ത് കെയർ സെന്ററുകൾ എന്നിവയ്ക്ക് ഇപ്പോഴും സുരക്ഷിതമായ വെള്ളവും ടോയ്‌ലറ്റും ലഭ്യമല്ല. ഈ ആഗോള പ്രശ്‌നം മുന്നിൽ കൊണ്ടുവരികയും അത് പരിഹരിക്കാൻ ആളുകളെ അണിനിരത്തുകയും ചെയ്യുക എന്നതാണ് ലോക ജലദിനം ലക്ഷ്യമിടുന്നത്.

 

Continue Reading

Environment

പുനരുപയോഗിക്കാവുന്ന കുടിവെള്ള കുപ്പികളിൽ ടോയ്‌ലറ്റ് സീറ്റിനേക്കാൾ 40,000 മടങ്ങ് കൂടുതൽ ബാക്ടീരിയകൾ ഉണ്ടെന്ന് പഠനം.

നിങ്ങളോ നിങ്ങളുടെ കുട്ടികളോ ഇടയ്ക്കിടെ അസുഖബാധിതരാവുന്നുണ്ടെങ്കിൽ കുടിവെള്ളക്കുപ്പിയുടെ വൃത്തി ഒന്ന് പരിശോധിക്കണമെന്നാണ് നിർദ്ദേശം

Published

on

അതെ നിങ്ങൾ വായിച്ചത് ശരിതന്നെയാണ് പുനരുപയോഗിക്കാവുന്ന കുപ്പികളിൽ ശരാശരി ടോയ്‌ലറ്റ് സീറ്റിനേക്കാൾ 40,000 മടങ്ങ് ബാക്ടീരിയകൾ അടങ്ങിയിരിക്കുമെന്നു തന്നെയാണ് ഒരു പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായുള്ള waterfilterguru.com-ലെ ഒരു സംഘം ഗവേഷകർ വെള്ളക്കുപ്പികളുടെ വിവിധ ഭാഗങ്ങൾ എടുത്തു നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തലെന്ന് huffpost ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വൃത്തിയില്ലാത്ത കുടിവെള്ളക്കുപ്പികളിൽ പ്രധാനമായും രണ്ട് തരം ബാക്ടീരിയകൾ ഉണ്ടെന്ന് കണ്ടെത്തി.ഗ്രാം നെഗറ്റീവ് , ബാസിലസ് എന്നിവയാണ് അവ. ഗ്രാം നെഗറ്റീവ് ബാക്ടീരിയകൾ ആൻറിബയോട്ടിക്കുകളെ കൂടുതൽ പ്രതിരോധിക്കുന്ന അണുബാധകൾക്ക് കാരണമാകുമെങ്കിലും, ചിലതരം ബാസിലസ് ദഹനനാളത്തിന്റെ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷകർ പഠനത്തിൽ വിശദീകരിച്ചു.

കുപ്പികളിലെ വൃത്തിയെ വീട്ടുപകരണങ്ങളുമായി താരതമ്യപ്പെടുത്തിയപ്പോൾ അടുക്കളയിലെ സിങ്കിന്റെ ഇരട്ടി അണുക്കൾ അവയിലുണ്ടെന്നും കമ്പ്യൂട്ടർ മൗസിന്റെ നാലിരട്ടി ബാക്ടീരിയകളും വളർത്തുമൃഗങ്ങൾ കുടിക്കുന്ന പാത്രത്തേക്കാൾ 14 മടങ്ങ് കൂടുതൽ ബാക്ടീരിയകളും ഉണ്ടെന്നും കണ്ടെത്തി.

നിങ്ങളെ രോഗികളാക്കുന്നതിൽ നിങ്ങളുടെ കുടിവെള്ളക്കുപ്പിക്ക് വലിയ പങ്കാണ് ഉള്ളതെന്നാണ് ഗവേഷകർ പറയുന്നത്. നിങ്ങളോ നിങ്ങളുടെ കുട്ടികളോ ഇടയ്ക്കിടെ അസുഖബാധിതരാവുന്നുണ്ടെങ്കിൽ കുടിവെള്ളക്കുപ്പിയുടെ വൃത്തി ഒന്ന് പരിശോധിക്കണമെന്നാണ് നിർദ്ദേശം.ദിവസത്തിൽ ഒരിക്കൽ ചൂടുവെള്ളം ഉപയോഗിച്ച് നിങ്ങളുടെ വാട്ടർ ബോട്ടിൽ കഴുകാനും ആഴ്ചയിൽ ഒരിക്കലെങ്കിലും അണുവിമുക്തമാക്കാനുമാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്.

 

Continue Reading

Environment

ജനങ്ങള്‍ വീര്‍പ്പുമുട്ടുകയാണ്; കുട്ടിക്കളിയല്ല: കലക്ടര്‍ക്കെതിരെ ഹൈക്കോടതി

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കും കോര്‍പറേഷന്‍ മേയര്‍ക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ഷനം

Published

on

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കും കോര്‍പറേഷന്‍ മേയര്‍ക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ഷനം. വിഷയം പരിഗണിക്കുമ്പോള്‍ ഓണ്‍ലൈനായിരുന്നു കലക്ടര്‍ ഹാജരായത്. തീപ്പിടിത്തം കുട്ടിക്കളിയല്ലെന്നും കഴിഞ്ഞ 12 ദിവസങ്ങളായി ജനങ്ങള്‍ വീര്‍പ്പുമുട്ടുകയാണെന്നും ഇത്തരമൊരു വിഷയം പരിഗണിക്കുമ്പോള്‍ എന്തുകൊണ്ടാണ് കലക്ടര്‍ ഓണ്‍ലൈനില്‍ ഹാജറായതെന്നും കോടതി.

ബ്രഹ്മപുരത്ത് ഖരമാലിന്യ സംസ്‌കരണത്തിലെ എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടു. കരാര്‍ രേഖകള്‍ കോര്‍പ്പറേഷന്‍ കോടതിയില്‍ ഹാജരാക്കാനും മാലിന്യസംസ്‌കരണത്തിന് ഏഴുവര്‍ഷത്തിനിടെ മുടക്കിയ തുകയുടെ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. വായുനിലവാരത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ നാളെ റിപ്പോര്‍ട്ട് നല്‍കാനും കോടതി.

മലിനീകരണ നിയന്ത്രണബോര്‍ഡിനേയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്രയേറെ മോശമായ പ്ലാന്റിനെ എങ്ങനെ നിലനിര്‍ത്താന്‍ സാധിച്ചു എന്നായിരുന്നു കോടതി ആവശ്യപ്പെട്ടു.

 

Continue Reading

Trending