Connect with us

kerala

മാധ്യമപ്രവര്‍ത്തകക്കെതിരായ കേസ്: പുലിവാല് പിടിച്ച് സി.പി.എമ്മും സര്‍ക്കാരും, നാണക്കേട് മറയ്ക്കാന്‍ നെട്ടോട്ടം

ഇന്ത്യയുടെ സ്ഥാനം വീണ്ടും ഇടിയാന്‍ കേരളത്തിലെ കേസും ഇടയാകുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

Published

on

കെ.പി ജലീല്‍

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ പേരില്‍ വ്യാജമാര്‍ക്ക് ലിസ്റ്റ് മഹാരാജാസ് കോളജിന്റെ വെബ്‌സൈറ്റില്‍ വന്നതിനെതിരെ നടപടിയെടുക്കാതെ മാധ്യമപ്രവര്‍ത്തകക്കും കെ.എസ്.യു നേതാക്കള്‍ക്കുമെതിരെ കേസുമായിമുന്നിട്ടിറങ്ങിയ സംസ്ഥാനപൊലീസ് നടപടി സി.പി.എമ്മിനെ വെട്ടിലാക്കി. ദേശീയതലത്തില്‍ ചര്‍ച്ചയായ വിഷയത്തില്‍ കുരുക്കില്‍ നിന്ന് തലയൂരാനാകാതെ നാണക്കേടിലായിരിക്കുകയാണ് സി.പി.എം. എഡിറ്റേഴ്‌സ് ഗില്‍ഡ് അടക്കം പ്രതിഷേധവും പ്രസ്താവനയുമായി രംഗത്തുവന്നിട്ടും പിന്തിരിയാനാകാതെ കുടുങ്ങിയിരിക്കുകയാണ് പാര്‍ട്ടിയും സര്‍ക്കാരും.

എടുത്ത കേസ് പിന്‍വലിച്ചാല്‍ ഇതുവരെ പറഞ്ഞ ന്യായങ്ങളെല്ലാം വൃഥാവിലാകുമെന്ന ഭയമാണ് കാരണം. ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നത് രാജ്യത്ത് അപൂര്‍വമാണ്. ബി.ജെ.പി സര്‍ക്കാരുകളാണ് ഇത് ചെയ്യാറ്. വ്യാജ രേഖയുണ്ടാക്കി സര്‍ക്കാര്‍ കോളജുകളില്‍ അധ്യാപകജോലി നേടിയ എസ്.എഫ്.ഐ മുന്‍ നേതാവ് കെ.വിദ്യയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ കോളജില്‍ ചെന്ന മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാറാണ് ആര്‍ഷോയുടെ പേരിലുള്ള പരാതി റിപ്പോര്‍ട്ട് ചെയ്തത്. ഇതാകട്ടെ കെ.എസ്.യു നേതാവ് പറഞ്ഞ ആരോപണമായാണ്. എന്നിട്ടും മാധ്യമപ്രവര്‍ത്തക ഗൂഢാലോചന നടത്തിയെന്ന ്പറഞ്ഞാണ് കേസെടുത്തിരിക്കുന്നത്. കേസ് ഉടന്‍ പിന്‍വലിക്കണമെന്നാണ് പത്രപ്രവര്‍ത്തകയൂണിയനും ഗില്‍ഡും ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്തരത്തില്‍ കേസെടുക്കുകയാണെങ്കില്‍ കൈരളിക്കും ദേശാഭിമാനിക്കുമെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി ദിവസവും കേസെടുക്കേണ്ടിവരും. ആരോപണങ്ങള്‍ അതേ പടി റിപ്പോര്‍ട്ട് ചെയ്യുന്ന പതിവ് ഈ മാധ്യമങ്ങളുടെ പതിവാണ്. മുമ്പ് അയ്യായിര ംകോടിയുടെ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ ഉന്നയിച്ചത്. ഇത് അപ്പടി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു എല്ലാ മാധ്യമങ്ങളും. സരിതകേസിലും ഇതുതന്നെയായിരുന്നു സ്ഥിതി. ചാരക്കേസില്‍ മാധ്യമങ്ങളുടെ പങ്ക് വെളിപ്പെടുത്തപ്പെട്ടിട്ട് പോലും ഗൂഢാലോചന ആരോപണമുയരുകയോ കേസെടുക്കുകയോ ഉണ്ടായിട്ടില്ല.
ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്നിരിക്കെ അതിനെതിരെ നിത്യവും പ്രസംഗിക്കുന്ന സി.പി.എം നേതാക്കള്‍തന്നെ മാധ്യമപ്രവര്‍ത്തകക്കെതിരായ കേസിനെ ന്യായീകരിക്കുന്നതിവെ വിരോധാഭാസം ഇടതുപക്ഷബുദ്ധിജീവികള്‍ പോലും ചൂണ്ടിക്കാട്ടുന്നു. വരുന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും ഇടിയാന്‍ കേരളത്തിലെ കേസും ഇടയാകുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണവില വീണ്ടും കൂടി; ഏഴു ദിവസത്തിനിടെ 3000 രൂപ വര്‍ധിച്ചു

സ്വര്‍ണവില 72,000 ലേക്ക് കുതിച്ചു

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വിണ്ടും കയറ്റം. ഇന്ന് 360 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണവില പവന് 71,800 രൂപയായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 1760 രൂപ വര്‍ധിച്ചിരുന്നു. അതേസമയം ഗ്രാമിന ്45 രൂപയായി വര്‍ധിച്ച് 8975 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തില്‍ സ്വര്‍ണവില 68,880ത്തിലേക്ക് കുത്തനെ കുറഞ്ഞ സാഹചര്യം ഉണ്ടായിരുന്നു. അന്ന് ഒറ്റയടിക്ക് വില 1560 രൂപയായി കുറഞ്ഞിരുന്നു. എന്നാല്‍ സ്വര്‍ണവില 70,000ല്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഒറ്റയടിക്ക് ഏഴായിരം രൂപയായി ഏഴുദിവസത്തിനകം കുതിച്ചത്.

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും ചൈന അമേരിക്ക വ്യാപാരയുദ്ധം ശമനമായതും തുടങ്ങി നിരവധി ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധിനിച്ചേക്കാം. കഴിഞ്ഞ മാസങ്ങളായി സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം.
അതേസമയം സ്വര്‍ണവില ഇടിയാന്‍ കാരണമായത് ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് വന്നപ്പോള്‍ നിക്ഷേപകര്‍ അങ്ങോട്ട് നീങ്ങിയതാണ്.

Continue Reading

kerala

കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 21കാരനെ കണ്ടെത്തി

Published

on

കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 21കാരനെ കണ്ടെത്തി. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നാണ് കണ്ടെത്തിയത്. അന്നൂസിനെ കൊടുവള്ളി സ്റ്റേഷനിലേക്ക് കൊണ്ടുവരും. അഞ്ചുദിവസം മുന്‍പാണ് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.

അന്നൂസിനെ തട്ടികൊണ്ടുപോയ കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന്‍ , അനസ് എന്നിവരാണ് പിടിയിലായത്. പൊലീസ് പിന്നിലുണ്ടെന്ന് മനസിലാക്കിയ സംഘം അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ ഇറക്കിവിടുകയായിരുന്നുവെന്നാണ് വിവരം.

സഹോദരന്‍ വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍.എന്നാല്‍ അന്നൂസ് റോഷനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.

Continue Reading

kerala

ഓപ്പറേഷന്‍ സിന്ദൂര്‍; രാജ്യത്തിന്റെ നയം വിശദീകരിക്കാന്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം ഇടി മുഹമ്മദ് ബഷീര്‍ എംപിയും

ഇന്ത്യന്‍ നയം ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള ഔദ്യോഗിക ദൗത്യവുമായി മുസ്‌ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി യാത്രതിരിച്ചു.

Published

on

ഇന്ത്യന്‍ നയം ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള ഔദ്യോഗിക ദൗത്യവുമായി മുസ്‌ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി യാത്രതിരിച്ചു. ഇന്നലെ രാത്രി യു.എ.ഇയിലെത്തിയ ശ്രീകാന്ത് ഏകനാഥ് ഷിണ്ടെ തലവനായ സംഘം സിയേറ ലിയോണ, ലിബിയ, ഗോംഗോ തുടങ്ങി ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. എം.പിമാരായ അതുല്‍ഗാര്‍ഗ്, സസ്മിത് പത്ര, മനന്‍ കുമാര്‍ മിശ്ര, എസ്.എസ് ആലുവാലിയ, സുജന്‍ ചിനോയ് എന്നിവരാണ് സംഘത്തിലുളളത്.

ലോകസമാധാനത്തിന് ഇന്ത്യ നല്‍കുന്ന സേവനങ്ങളും അക്കാര്യത്തിലുള്ള പ്രതിബദ്ധതയും ഭീകരതക്കെതിരായ സുതാര്യമായ നിലപാടുകളും ലോകത്തെ ബോധ്യപ്പെടുത്തുകയാണ് പര്യടത്തിന്റെ ലക്ഷ്യമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പാക്കിസ്ഥാന്റെ സഹായത്തോടെ പെഹല്‍ഗാമില്‍ 26 നിരപരാധികളെയാണ് ഭീകകര്‍ വകവരുത്തിയത്. ഇക്കാര്യത്തില്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി കൃത്യമായാണ് ഇന്ത്യ അവരെ പ്രഹരിച്ചത്.

തുറന്നതും നേരെയുളളതുമായ സമീപനമാണ് ഇന്ത്യയുടേത്. പാക്കിസ്ഥാന്‍ എക്കാലവും വളഞ്ഞവഴിയില്‍ തീവ്രവാദികളെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ ആക്രമണം നടത്തുന്നു. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയപ്പോഴും സാധാരണക്കാര്‍ക്ക് ഹാനിവരുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇന്ത്യന്‍ പട്ടാളത്തിന്റെ ഈ സൂക്ഷ്മതയോടെയുളള ആര്‍ജ്ജവത്തിന് പാക്കിസ്ഥാന്‍ തിരിച്ചടിച്ചതു പോലും സാധാരണക്കാരെ ഉന്നമിട്ടായിരുന്നു. ഇന്ത്യക്കും ലോകത്തിനും സമാധാനത്തോടെ ജീവിക്കണം. അതിന് പാക്കിസ്ഥാന്‍ ഊട്ടിവളര്‍ത്തുന്ന ഭീകരത തലപൊക്കരുതെന്നുമുള്ള ഉറച്ചതും സുതാര്യവുമായ നിലപാട് ഉത്തവദാത്വമേല്‍പ്പിക്കപ്പെട്ട രാജ്യങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഇ.ടി പറഞ്ഞു.

Continue Reading

Trending