Connect with us

Culture

ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയലും അത്‌ലറ്റികോയും മുഖാമുഖം; ആദ്യപാദം മെയ് 2ന്

Published

on

നിയോണ്‍: കാത്തിരിക്കൂ….. ചാമ്പ്യന്‍സ് ലീഗ് ആവേശത്തിന് ശേഷം ഇതാ സെമിയിലും ആവേശം മാനം മുട്ടെ…..തുടര്‍ച്ചയായി നാലാം സീസണിലും റയല്‍ മാഡ്രിഡ് അത്‌ലറ്റികോ മാഡ്രിഡ് പോരാട്ടത്തിന് വേദിയൊരുക്കിക്കൊണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ലൈനപ്പായി. ഇറ്റാലിയന്‍ കരുത്തരായ യുവന്തസ്-മൊണാക്കോയുമായി സെമിയില്‍ ഏറ്റുമുട്ടും. നേരത്തെ രണ്ടു തവണ ഫൈനലിലും ഒരു തവണ ക്വാര്‍ട്ടറിലും റയല്‍-അത്‌ലറ്റിക്കോ പോരാട്ടം നടന്നതെങ്കില്‍ ഇത്തവണ അത് സെമി ഫൈനലിലേക്ക് വഴി മാറിയെന്നു മാത്രം. 2014, 2016 ലും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ അത്‌ലറ്റിക്കോയെ കീഴടക്കിയ റയല്‍ 2015 ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് നാട്ടുകാരെ തോല്‍പിച്ചത്. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവര്‍ത്തനമായ റയല്‍-അത്‌ലറ്റിക്കോ മത്സരത്തിന്റെ ആദ്യ പാദം റയലിന്റെ തട്ടകമായ സാന്റിയാഗോ ബര്‍ണബ്യൂവില്‍ മെയ് രണ്ടിന് രാത്രി നടക്കും. മൊണോക്കോ-യുവെ മല്‍സരം മൂന്നിന് രാത്രിയാണ്. തൊട്ടടുത്ത ആഴ്ചയില്‍ റിട്ടേണ്‍ ലഗ് മത്സരങ്ങളും നടക്കും. മൊണാക്കോയുടെ ഹോം ഗ്രൗണ്ടാ. സ്‌റ്റേഡ് ലൂയിസിലാണ് മൊണാക്കോ-യുവന്തസ് ആദ്യ പാദം. ജൂണ്‍ മൂന്നിന് കാര്‍ഡിഫിലെ പ്രിന്‍സിപ്പാലിറ്റി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം. ഇതാദ്യമായാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിന് വെയില്‍സ് വേദിയാവുന്നത്.

റയല്‍ മാഡ്രിഡ്
സൈനുദ്ദീന്‍ സിദാനെന്ന തന്ത്രശാലിയായ കോച്ചിന് കീഴില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇത്തവണ റയലിന്റെ സെമി പ്രവേശം. ബൊറൂസിയ ഡോര്‍ട്ട്മണ്ടിന് പിന്നിലായി ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാമതായാണ് പ്രീ ക്വാര്‍ട്ടറിലേക്ക് റയല്‍ പ്രവേശിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ നാപോളിയെ ഇരു പാദങ്ങളിലായി 6-2ന് തോല്‍പിച്ച് ക്വാര്‍ട്ടറിലെത്തിയ റയല്‍ ബയേണ്‍ മ്യൂണിക്കിനെ കീഴടക്കിയത് മൂന്നിനെതിരെ ആറു ഗോളുകള്‍ക്കാണ്. ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോള്‍ പൂര്‍ത്തിയാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് ടീമിന്റെ സ്റ്റാര്‍ പ്ലെയര്‍. നിലവിലെ ചാമ്പ്യന്‍മാരായ റയലിന് ഇത്തവണ കപ്പ് നിലനിര്‍ത്താനായാല്‍ 1990ല്‍ എസി മിലാന് ശേഷം ഈ നേട്ടം ആവര്‍ത്തിക്കുന്ന ടീമെന്ന റെക്കോര്‍ഡ് സിദാന്റെ സംഘത്തിന് കൈവരും.
അത്‌ലറ്റിക്കോ
ഡീഗോ സിമിയോണിക്കു പിന്നില്‍ ലോകത്തിലെ മൂന്നാമത്തെ മികച്ച താരമായ അന്റോണിയോ ഗ്രീസ്മാനെ മുന്‍നിര്‍ത്തി ഇറങ്ങുന്ന അത്‌ലറ്റികോ മാഡ്രിഡ് ഗ്രൂപ്പ് ഘട്ടത്തില്‍ ആറില്‍ അഞ്ച് മത്സരങ്ങളും വിജയിച്ചാണ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ ബയര്‍ ലവര്‍കൂസനെ 4-2ന് കീഴടക്കിയ അത്‌ലറ്റിക്കോ ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെ ഇരുപാദങ്ങളിലായി 2-1ന് തോല്‍പിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്.
2014ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ 94-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസിന്റെ ഗോളില്‍ റയലിനോട് തോറ്റ അത്‌ലറ്റിക്കോയ്ക്ക് 2016ല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കാലിടറിയത്. ഇരു ടീമുകളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടുമ്പോള്‍ റയല്‍ തന്നെയാണ് ഹോട്ട് ഫേവറിറ്റുകള്‍.
യുവന്തസ്
സൂപ്പര്‍ സ്റ്റാര്‍ പദവിയൊന്നുമില്ലാത്ത മാസിമിലാനോ അല്ലഗ്രിയെന്ന പ്രതിഭാധനനായ കോച്ചിന് കീഴില്‍ എത്തുന്ന യുവന്തസ് ഹിഗ്വയ്ന്‍, ഡിബാല, ചെല്ലീനി എന്നീ താരങ്ങളേയും പോസ്റ്റിന് കീഴില്‍ പരിചയ സമ്പന്നനായ വെറ്റിറന്‍ താരം ജിയാന്‍ ല്യൂഗി ബഫണിലുമാണ് വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. സെവിയ്യ, ലിയോണ്‍ തുടങ്ങി വന്‍തോക്കുകളുള്ള ഗ്രൂപ്പില്‍ നിന്നും പ്രീ ക്വാര്‍ട്ടറിലെത്തുമ്പോള്‍ കറുത്ത കുതിരകളായി മാത്രം വിശേഷിപ്പിച്ചിരുന്ന യുവന്തസ് പ്രീ ക്വാര്‍ട്ടറില്‍ എഫ്.സി പോര്‍ട്ടോയെ ഇരു പാദങ്ങളിലായി 3-0ന് തോല്‍പിച്ചപ്പോഴും ആരും വകവെച്ചിരുന്നില്ല. എന്നാല്‍ സൂപ്പര്‍ താരപ്പടയുമായി എത്തിയ ബാഴ്‌സലോണയെ സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പിക്കുകയും ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ ഗോള്‍രഹിത സമനിലയില്‍ പിടിക്കുകയും ചെയ്തതോടെ ഇത്തവണത്തെ ഹോട്ട് ഫേവറിറ്റുകളായി ടീം മാറിക്കഴിഞ്ഞു. 1996-98 വരെ മൂന്നു തവണ തുടര്‍ച്ചയായി ഫൈനലിലെത്തിയ ചരിത്രമുള്ള യുവന്റസ് 96 ല്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുകയും 2013ലും 2015ല്‍ ഫൈനല്‍ പ്രവേശം നേടുകയും ചെയ്തിട്ടുണ്ട്.

മൊണോക്കോ
ലിയനാര്‍ഡോ യാര്‍ഡിം സെമി ഫൈനല്‍ പ്രവേശം നേടിയ നാലു ടീമുകളില്‍ അധികമൊന്നും അറിയപ്പെടാത്ത പേര്. എന്നാല്‍ മൊണോക്കോയുടെ യുവനിരയെ സെമി വരെ എത്തിച്ച യാര്‍ഡിം 2014ലാണ് ടീമിനൊപ്പം ചേരുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ നിരയുള്ള ടീമിനെ ആക്രമണ നിരയാക്കിയത് യാര്‍ഡിമിന്റെ മിടുക്കു തന്നെയാണ്. കിലിയന്‍ ബാപേയാണ് ടീമിന്റെ കുന്തമുന. ക്വാളിഫയിങ് റൗണ്ട് കളിച്ച് അവസാന നാലിലെത്തിയ മൊാക്കോ വില്ലറിയല്‍, ടോട്ടന്‍ഹാം, മാഞ്ചസ്റ്റര്‍ സിറ്റി, ബൊറൂസിയ ഡോട്മണ്ട് എന്നിവരെയാണ് പിന്തള്ളിയത്. 2004ല്‍ അപ്രതീക്ഷിതമായി ഫൈനലിലെത്തിയതൊഴിച്ചാല്‍ കാര്യമായ ചരിത്രമൊന്നും പറയാന്‍ മൊണാക്കോയ്ക്കില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending