Connect with us

kerala

കേരള ചിക്കന്‍ പദ്ധതിയിലും ചതി; കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് മൂന്ന് കോടിയിലേറെ രൂപ

2018ല്‍ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള ചിക്കന്‍ പദ്ധതിയില്‍ ചതിക്കപ്പെട്ട് കര്‍ഷകര്‍. പദ്ധതിയുടെ ഭാഗമായി ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിക്കു കീഴില്‍ കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ട മലബാറിലെ കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് മൂന്നര കോടിയിലധികം രൂപ.

Published

on

2018ല്‍ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള ചിക്കന്‍ പദ്ധതിയില്‍ ചതിക്കപ്പെട്ട് കര്‍ഷകര്‍. പദ്ധതിയുടെ ഭാഗമായി ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിക്കു കീഴില്‍ കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ട മലബാറിലെ കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് മൂന്നര കോടിയിലധികം രൂപ. വിത്തുധനം, പരിപാലനച്ചെലവ് ഇനങ്ങളിലാണ് ഇത്രയും തുക കര്‍ഷകര്‍ക്ക് ബ്രഹ്മഗിരി സൊസൈറ്റിയില്‍ നിന്ന് ലഭിക്കാനുള്ളത്. ജനുവരി 23ന് നടത്തിയ സമരത്തിന്റെ ഭാഗമായി മാര്‍ച്ച് അവസാനത്തോടെ എല്ലാവര്‍ക്കും പണം ലഭ്യമാക്കുമെന്നാണ് സൊസൈറ്റി അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഏപ്രില്‍ അവസാനിക്കാറായിട്ടും ഒരാള്‍ക്കുപോലും തുക ലഭിച്ചില്ല. ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും മറ്റും വായ്പ വാങ്ങി വിത്തുധനം നല്‍കുകയും പരിപാലനച്ചെലവ് വഹിക്കുകയും ചെയ്ത കര്‍ഷകര്‍ ഇപ്പോള്‍ കടക്കെണിയിലാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കര്‍ഷകര്‍ക്കാണ് തുക ലഭിക്കാനുള്ളത്. സംസ്ഥാനത്ത് ഉപഭോഗത്തിനു ആവശ്യമായ കോഴി മാംസം ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2018 ഡിസംബര്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയനാണ് കേരള ചിക്കന്‍ പദ്ധതി മലപ്പുറത്ത് ഉദ്ഘാടനം ചെയ്തത്.

ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി, കേരള പൗള്‍ട്രി മിഷന്‍, കെപ്‌കോ, കുടുംബശ്രീ എന്നിവയെയാണ് പദ്ധതി നിര്‍വഹണത്തിനു ചുമതലപ്പെടുത്തിയത്. അംഗങ്ങളാകുന്ന കര്‍ഷകര്‍ക്ക് കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ ബ്രഹ്മഗിരി നല്‍കുകയും 40 ദിവസം വളര്‍ച്ചയെത്തുന്ന മുറയ്ക്ക് കോഴികളെ തിരികെ വാങ്ങി പരിപാലനചെലവായി കിലോഗ്രാമിനു എട്ടു മുതല്‍ 11 വരെ രൂപ ലഭ്യമാക്കുകയും ചെയ്യുന്ന വിധത്തിലായിരുന്നു പദ്ധതി ക്രമീകരണം. കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള ഷെഡ്, വൈദ്യുതി, വെള്ളം മുതലായവ കര്‍ഷകരുടെ ഉത്തരവാദിത്തമാണ്. കോഴിക്കുഞ്ഞ് ഒന്നിന് 130 രൂപയാണ് വിത്തുധനമായി ബ്രഹ്മഗിരി സൊസൈറ്റി കര്‍ഷകരില്‍നിന്നു വാങ്ങിയത്. ഒരേ സമയം 15,000 വരെ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തിയ കര്‍ഷകര്‍ ലക്ഷക്കണക്കിനു രൂപയാണ് വിത്തുധനമായി സൊസൈറ്റിക്കു നല്‍കിയത്.

പദ്ധതിയില്‍നിന്നു പിന്‍മാറുന്ന പക്ഷം ഒരു മാസത്തിനകം തിരികെ ലഭ്യമാക്കുമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. ഏജന്‍സികളില്‍ ബ്രഹ്മഗിരി സൊസൈറ്റി മാത്രമാണ് കര്‍ഷകരില്‍നിന്നു വിത്തുധനം വാങ്ങിയത്. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ വിരിയിക്കുന്ന കോഴിക്കുഞ്ഞുങ്ങളെയാണ് സൊസൈറ്റി കര്‍ഷകര്‍ക്കു എത്തിച്ചിരുന്നത്. കുറച്ചുകാലം നല്ലനിലയിലായിരുന്ന പദ്ധതി പിന്നീട് താളം തെറ്റി. കോഴിക്കുഞ്ഞും തീറ്റയും മരുന്നും മറ്റും കര്‍ഷകര്‍ക്ക് യഥാസമയം കിട്ടാതായി. പരിപാലനച്ചെലവ് സമയബന്ധിതമായി നല്‍കുന്നതില്‍ വീഴ്ചയുണ്ടായി.

ഈ സാഹചര്യത്തില്‍ പദ്ധതിയില്‍നിന്നു പിന്‍വാങ്ങിയ കര്‍ഷകര്‍ക്ക് നേരത്തേ വ്യവസ്ഥ ചെയ്തതുപ്രകാരം വിത്തുധനം തിരികെ നല്‍കാനും സൊസൈറ്റിക്കു കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ സംഘടിച്ച് ജനുവരിയില്‍ സമരം സംഘടിപ്പിച്ചതെന്ന് കര്‍ഷക ഫെഡറേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്; കൂടുതല്‍ തെളിവുകള്‍ പുറത്ത്

പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റ്‌സിലെ നാല് സി എന്ന ഫ്‌ലാറ്റില്‍ കൂട്ടിചേര്‍ത്തത് ഒമ്പത് വോട്ടുകളാണ്.

Published

on

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റ്‌സിലെ നാല് സി എന്ന ഫ്‌ലാറ്റില്‍ കൂട്ടിചേര്‍ത്തത് ഒമ്പത് വോട്ടുകളാണ്. എന്നാല്‍ ഈ വോട്ടുകള്‍ ആരുടേതാണെന്ന് അറിയില്ലെന്ന് നാല് സിയിലെ താമസക്കാര്‍ പറഞ്ഞു. വീട്ടില്‍ തനിക്കു മാത്രമാണ് വോട്ട് ഉണ്ടായിരുന്നത്. ബാക്കിയുള്ളവ ആര് എങ്ങനെ ചേര്‍ത്തു എന്ന് അറിയില്ലെന്നും പ്രസന്ന വ്യക്തമാക്കി.

സംഭവത്തില്‍, വീട്ടമ്മയായ പ്രസന്ന അശോകനെ പിന്തുണച്ച് അയല്‍വാസികളും രംഗത്തെത്തി. കഴിഞ്ഞതവണയും കള്ളവോട്ടുകളെക്കുറിച്ച് പരാതി നല്‍കിയിരുന്നെന്നും പ്രസന്ന പറഞ്ഞു. വോട്ടര്‍ പട്ടികയിലെ ആളുകളെ കണ്ടിട്ടേ ഇല്ലെന്ന് വര്‍ഷങ്ങളായി ക്യാപ്പിറ്റല്‍ വില്ലേജില്‍ താമസിക്കുന്നയാള്‍ പറഞ്ഞു.

Continue Reading

kerala

ആലുവയില്‍ നിന്നും കാണാതായ സ്‌കൂള്‍ കുട്ടികളെ കണ്ടെത്തി

ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കുട്ടികളെ കണ്ടെത്തിയത്.

Published

on

ആലുവയില്‍ നിന്നും കാണാതായ സ്‌കൂള്‍ കുട്ടികളെ കണ്ടെത്തി. ഇന്നലെ വൈകീട്ട് നാല് മണി മുതല്‍ കാണാതായ കുട്ടികളെ ആലുവ ദേശത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടികളുടെ സൈക്കിളുകളും ബാഗുകളും കാണാനുണ്ടായിരുന്നില്ല.

കാണാതായ വിദ്യാര്‍ഥികള്‍ നാടുവിടുകയാണെന്ന് എഴുതിയ കത്ത് കണ്ടെടുക്കുകയും ചെയ്തിരുന്നു. ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കുട്ടികളെ കണ്ടെത്തിയത്.

Continue Reading

kerala

തൃശൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

Published

on

തൃശൂരിലെ കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ആംബുലന്‍സിലെ രോഗി കുഞ്ഞിരാമന്‍ (89), കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പയുമാണ് മരിച്ചത്. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു.

ചികിത്സകഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ആംബുലന്‍സില്‍ ഒരു രോഗിയും ബന്ധുക്കളുമടക്കം അഞ്ചുപേരുണ്ടായിരുന്നു. പരിക്കുകളോടെ രോഗിയായ കുഞ്ഞിരാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Continue Reading

Trending