Connect with us

Culture

മുഖ്യമന്ത്രിക്ക് മനസിലാകാത്തത് തന്നെയാണ് പ്രശ്നം: ചെന്നിത്തല

Published

on

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം എന്തിനാണ് സമരം ചെയ്തതെന്ന് കേരളത്തില്‍ എല്ലാ പേര്‍ക്കും മനസിലായിട്ടും മുഖ്യമന്ത്രിക്ക് മനസിലാവാത്തത് തന്നെയാണ് യഥാര്‍ത്ഥ പ്രശ്നമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങള്‍ക്കും വി.എസ് അച്യുതാനന്ദനും എം.എ ബേബിക്കും സീതാറാം യെച്ചൂരിക്കും സി.പി.ഐക്കും മനസിലായി. പക്ഷേ മുഖ്യമന്ത്രിക്ക് മാത്രം മനസിലാവുന്നില്ല. അത് തന്നെയാണ് യഥാര്‍ത്ഥ പ്രശ്നം- ചെന്നിത്തല പറഞ്ഞു.
അഞ്ചു ദിവസം ആഹാരമോ വെള്ളമോ കുടിക്കാതെ ജിണ്ഷുവിന്റെ അമ്മയും കുടുംബവും നടത്തിയ സഹന സമരത്തെ അപഹസിക്കുന്നതാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. ആസ്പത്രിയില്‍ ചെന്ന് ജിഷ്ണുവിന്റെ അമ്മയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി സമരം ഒത്തു തീര്‍പ്പാക്കിയ ശേഷം മുഖ്യമന്ത്രി സമരത്തെ തള്ളിപ്പറയുന്നതും കരാറില്‍ നിന്ന് പിന്നാക്കം പോവുന്നതും വഞ്ചനയാണ്. ജിഷ്ണുവിന്റെ കുടുംബത്തെ മാത്രമല്ല, ആ സമരത്തോടൊപ്പം നിന്ന കേരളത്തിലെ ജനങ്ങളെയാണ് മുഖ്യമന്ത്രി അപമാനിച്ചിരിക്കുന്നത്.
ജിഷ്ണുകേസ് അട്ടിമറിക്കുന്നതിനും തേയ്ച്ച് മായ്ച്ച് കളയുന്നതിനും സര്‍ക്കാര്‍ കഴിയാവുന്നതെല്ലാം ചെയ്തു. ആത്മഹത്യയെന്ന് പറഞ്ഞ് കേസ് എഴുതി തള്ളാനാണ് പൊലീസ് ആദ്യം മുതല്‍ ശ്രമിച്ചത്. തെളിവുകളെല്ലാം നശിപ്പിക്കാന്‍ കൂട്ടു നിന്നു. ഇടിമുറിയിലെയും കുളിമുറിയിലേയും രക്തപ്പാടുകള്‍ കണ്ടില്ലെന്ന് നടിച്ചു. ജിഷ്ണുവിന്റെ ശരീരത്തിലെ മര്‍ദ്ദനമേറ്റ പാടുകള്‍ എഫ്.ഐ.ആറിലും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും രേഖപ്പെടുത്തിയില്ല. ഒന്നര മാസത്തോളം കഴിഞ്ഞാണ് എഫ്.ഐ.ആര്‍ ഇട്ടത്. ദുര്‍ബലമായ വകുപ്പുകളാണ് ആദ്യം ചേര്‍ത്തത്. പ്രതികളെ രക്ഷിക്കാന്‍ പഴുതിട്ടാണ് കേസ് ഫ്രെയിം ചെയ്തത്. അത് കൊണ്ടാണ് കോടതിയുടെ നിശിത വിമര്‍ശനം ഉണ്ടായത്. പ്രതികള്‍ കണ്‍വെട്ടത്ത് തന്നെ ഉണ്ടായിട്ടും അറസ്റ്റ് ചെയ്തില്ല. മകന്‍ നഷ്ടപ്പെട്ടതില്‍ മനസ് നീറി നീതി തേടി വരുന്ന ഒരമ്മയെ പൊലീസിനെ ഉപയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. സമരത്തിന് സഹായിക്കാന്‍ വന്നവരെ പിടികൂടി കല്‍തുറുങ്കിലടച്ചതും നടക്കാന്‍ പാടില്ലാത്ത കാര്യമാണ്. മുഖ്യമന്ത്രി ഒരാള്‍ വിചാരിച്ചാല്‍ തീരുന്ന പ്രശ്നമായിരുന്നു ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരം. മുഖ്യമന്ത്രിയുടെ ഒരു ഫോണ്‍ കോള്‍ ചെന്നപ്പോള്‍ ആ കുടുംബത്തിനുണ്ടായ മനംമാറ്റം എല്ലാവരും കണ്ടതാണ്. അധികാരികള്‍ക്ക് വേണ്ട വലിയ ഗുണം കാരുണ്യമാണ്. അതിനു പകരം പിടിവാശിയും ദുരഭിമാനവും മാത്രമായിരുന്നു മുഖ്യമന്ത്രിക്ക്.
ഷാജഹാനെതിരെ നടപടിയെടുത്തത് അവിടെ ചെന്ന് ബഹളമുണ്ടാക്കിയിട്ടാണെന്ന് മുഖ്യമന്ത്രി പറയുന്നു.
അന്ന് അവിടെ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളിലൊന്നും ഷാജഹാനെ കാണാനില്ല. ബഹളത്തില്‍ നിന്ന് മാറി സംസാരിച്ച് നിന്ന ഷാജഹാനെയാണ് പിടികൂടിയത്. തനിക്ക് വ്യക്തിപരമായി വിരോധമുണ്ടായിരുന്നെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ നടപടി ഉണ്ടാവുമായിരുന്നല്ലോ എന്ന് മുഖ്യമന്ത്രി പറയുന്നു. വിചിത്രമായ വാദഗതിയാണിത്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വെറുതെ ആരെയെങ്കിലും പിടിച്ച് അകത്തിടാനാവുമോ? ഒരു സന്ദര്‍ഭം ഒത്തു വന്നു. സര്‍ക്കാര്‍ അത് പ്രയോജനപ്പെടുത്തി. അതാണ് ഷാജഹാന്റെ കാര്യത്തില്‍ സംഭവിച്ചത്. സമരത്തിന് സഹായിക്കുന്നവരെ പിടികൂടി ജയിലിലാക്കുന്നത് ഏകാധിപതികളുടെ സ്വഭാവമാണ്.കേരളം ഇത് അംഗീകരിക്കില്ല. സെല്‍ഭരണത്തിന്റെ തുടക്കമാണ് ഇവിടെ കാണുന്നത്. അതിനെ ചെറുക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending