Connect with us

columns

സാമുദായിക സംവരണവും കമ്യൂണിസ്റ്റ് അട്ടിമറികളും

സംവരണ സമുദായങ്ങളുടെ കഞ്ഞിയില്‍ കൈയിട്ടുവാരി അവിഹിതമായി സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് പങ്ക് നല്‍കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

സംവരണ സമുദായങ്ങളുടെ കഞ്ഞിയില്‍ കൈയിട്ടുവാരി അവിഹിതമായി സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് പങ്ക് നല്‍കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സാമ്പത്തിക സംവരണമെന്ന പേരില്‍ ഭരണഘടനപോലും അംഗീകരിച്ചിട്ടില്ലാത്ത പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സംവരണ സമുദായങ്ങളെ ബാധിക്കാതെ നോക്കുക എന്ന സാമാന്യ മര്യാദ സര്‍ക്കാര്‍ പാലിക്കേണ്ടതായിരുന്നു. പിന്നാക്ക വിഭാഗങ്ങള്‍ക്കായി നീക്കിവെച്ച 48 ശതമാനം സംവരണം കഴിച്ച് ബാക്കി വരുന്ന 52 ശതമാനത്തില്‍നിന്ന് നടപ്പാക്കേണ്ടിയിരുന്നത് മൊത്തം എണ്ണത്തില്‍നിന്നും നടപ്പാക്കിക്കൊണ്ട് സാമുദായിക സംവരണത്തിന്റെ കടക്കല്‍ കത്തിവെച്ചിരിക്കുകയാണ്. സി.പി.എമ്മും ഇടതുപക്ഷവും ഇക്കാലമത്രയും ഈ വിഷയത്തില്‍ പുലര്‍ത്തിയ നിലപാടുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇപ്പോഴെടുത്ത നടപടിയുടെ പിന്നിലുള്ള കള്ളക്കളിയുടെ യാഥാര്‍ഥ്യം ബോധ്യമാകും.
സംവരണത്തിന്റെ അടിസ്ഥാനതത്വം ഭരണഘടനയുടെ അനുച്ഛേദം 15(4) ല്‍ വളരെ വ്യക്തമായി വിശദമാക്കിയിട്ടുണ്ട്. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് അവരുടെ അഭിവൃദ്ധിക്ക്‌വേണ്ടി പ്രത്യേക സംവരണം ഏര്‍പ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യുന്ന അനുച്ഛേദമാണത്. സര്‍ക്കാര്‍ സര്‍വീസുകളില്‍ മതിയായ പ്രാതിനിധ്യം ഇതുവരെ ആയിട്ടില്ലാത്ത പിന്നാക്ക വിഭാഗങ്ങളില്‍പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി സംവരണം ഏര്‍പ്പെടുത്തണമെന്ന് അനുച്ഛേദം 16(4) ലും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. വരേണ്യവര്‍ഗങ്ങള്‍ കൈയടക്കി വെച്ചിരുന്ന ഉദ്യോഗ, ഭരണ മേഖലകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിശ്ചിത ശതമാനം സംവരണം നിശ്ചയിച്ചത് സാമൂഹിക സന്തുലിതത്വം ഉറപ്പുവരുത്തുന്നതിന്‌വേണ്ടിയായിരുന്നു. ഇതറിയാത്തവരല്ല കേരളത്തിലെ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് വിഭാഗങ്ങളും അവരുടെ കൂട്ടാളികളും.
ഭരണഘടന അനുശാസിക്കുന്ന സംവരണത്തോടുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സമീപനമാണ് ആദ്യമായി പരിശോധിക്കപ്പെടേണ്ടത്. ജാതി മേധാവിത്വത്തിന്റെ ഭാഗമായി ഉണ്ടായ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ജാതി സംവരണം വേണമെന്നകാര്യം കമ്യൂണിസ്റ്റുകാര്‍ സമ്മതിക്കുന്നുണ്ടെങ്കിലും അതില്‍മാത്രം പരിമിതപ്പെടുത്തുന്നത് ശരിയല്ല എന്നും സാമ്പത്തിക സ്ഥിതികൂടി പരിഗണിക്കേണ്ടതുണ്ടെന്നുമാണ് സി.പി.എം ആദ്യകാലംമുതലേ വാദിച്ചുകൊണ്ടിരിക്കുന്നത്. സംവരണവുമായി ബന്ധപ്പെട്ടുവന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഇ.എം.എസ് നമ്പൂതിരിപ്പാട് നല്‍കിയ മറുപടികളില്‍ ഇക്കാര്യം വളരെ വ്യക്തമാണ്. അദ്ദേഹം പറയുന്നു: ‘മുതലാളിത്ത വളര്‍ച്ച മൂലമുണ്ടാകുന്ന ദാരിദ്ര്യത്തിന്റെ സന്തതിയായ അവശതകള്‍ക്കും പിന്നോക്കാവസ്ഥക്കും ഇത് (ജാതി സംവരണം) പരിഹാരമല്ല. പക്ഷെ മുതലാളിത്ത വളര്‍ച്ചയുടെ അനിവാര്യഫലമായി തന്നെ പിന്നോക്കജാതികളില്‍നിന്ന് ചെറുന്യൂനപക്ഷമാണെങ്കിലും ഒരു വരേണ്യവര്‍ഗം ഉയര്‍ന്നുവരുന്നു. നേരെമറിച്ച് മുന്നോക്കജാതികളില്‍പെട്ട പതിനായിരങ്ങള്‍ ദരിദ്രവിഭാഗങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നു.’ (ഇ.എം.എസ് സമ്പൂര്‍ണ്ണ കൃതികള്‍, സഞ്ചിക 60 പേജ് 283). സാമൂഹിക പിന്നാക്കാവസ്ഥയെ സാമ്പത്തികമായ പിന്നാക്കാവസ്ഥയുമായി കൂട്ടിക്കെട്ടി സംവരണത്തെ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയാക്കി ദുര്‍വ്യാഖ്യാനിക്കാനാണ് ഇ.എം.എസ് ശ്രമിച്ചത്. മറ്റൊരു പ്രശ്‌നം ജാതീയതയുടെ അസ്തിത്വത്തെ അംഗീകരിക്കാന്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് കഴിഞ്ഞിരുന്നില്ല എന്നതാണ്. ശ്രീനാരായണഗുരു അടക്കമുള്ള ജാതീയതയെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചിരുന്ന മഹത്തുക്കള്‍ ജാതീയത എന്ന നിലനില്‍ക്കുന്ന വസ്തുതയെ അംഗീകരിച്ചിരുന്നു. ഇന്ത്യയുടെ രാഷ്ട്രശില്‍പികള്‍ സാമുദായിക സംവരണം കൊണ്ടുവന്നത്തന്നെ ജാതീയത ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയെ എത്രമാത്രം ഗ്രസിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കിക്കൊണ്ട് അതിനെ ഉന്മൂലനം ചെയ്യാനുള്ള മാര്‍ഗമായാണ്. എന്നാല്‍ കമ്യൂണിസ്റ്റുകള്‍ക്ക് പൊതുവില്‍ തൊഴിലാളി, മുതലാളി എന്നീ രണ്ടു ക്ലാസ്സുകള്‍ക്കപ്പുറം ചിന്തിക്കാന്‍ സാധിക്കുമായിരുന്നില്ല. നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളെ അംഗീകരിച്ചുകൊണ്ട് നയപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന്പകരം മാര്‍ക്‌സിയന്‍ വരട്ടു തത്വശാസ്ത്രങ്ങളില്‍ കണിശമായി അവലംബിച്ച് സിദ്ധാന്തങ്ങള്‍ പറയുക മാത്രമായിരുന്നു അവരുടെ ശൈലി.
ഇങ്ങനെയുള്ള സൈദ്ധാന്തിക പിരിമുറുക്കങ്ങളെ അഭിജാത സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് അനുകൂലമാക്കിമാറ്റാന്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ തന്ത്രപൂര്‍വം പരിശ്രമിച്ചതായി കാണാം. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പലപ്പോഴും സാമുദായിക സംവരണത്തില്‍ വെള്ളം ചേര്‍ക്കാനും സാമ്പത്തിക സംവരണം കൊണ്ടുവരാനുമുള്ള ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചതില്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും വലിയ പങ്കുണ്ടായിരുന്നു. ഭോഗേന്ദ്ര ഝാ (സി.പി.ഐ), സോമനാഥ് ചാറ്റര്‍ജി (സി.പി.എം) തുടങ്ങിയവര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ നിലപാടെടുത്തവരായിരുന്നു. ‘നോ മണ്ഡല്‍, നോ കമണ്ഡല്‍, ഇങ്ക്വിലാബ് സിന്താബാദ്’ എന്നായിരുന്നു ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ അന്ന് ക്യാമ്പസുകളില്‍ വിളിച്ചിരുന്ന മുദ്രാവാക്യം. സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിച്ചിരുന്ന സമുദായങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുവേണ്ടി ആവിഷ്‌കരിക്കപ്പെട്ട മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഹിന്ദുത്വവുമായാണ് അവര്‍ താരതമ്യം ചെയ്തിരുന്നതെന്ന് ‘കമണ്ഡല്‍’ (ഹിന്ദുത്വം) എന്ന പ്രയോഗത്തിലൂടെ മനസ്സിലാക്കാം. സാമ്പത്തിക സംവരണം ഉള്‍പ്പെടുത്താത്തതിനാല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ സി.പി.എം നേതാവ് ജ്യോതി ബസു അന്ന് വി.പി സിങിന് കത്തയച്ചിരുന്നു. മണ്ഡല്‍ റിപ്പോര്‍ട്ട് പശ്ചിമ ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് ജ്യോതി ബസു പ്രഖ്യാപിക്കുകയും ചെയ്തു. എല്‍.കെ അദ്വാനിയുടെ ആഹ്വാനപ്രകാരം എ.ബി.വി.പി ക്യാമ്പസുകളില്‍ സാമ്പത്തിക സംവരണത്തിനായി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു എന്നതും ഇതിനോടൊപ്പം വായിക്കേണ്ടതുണ്ട്.
ജാതിവ്യവസ്ഥയുടെ ഭാഗമായി ഉണ്ടായ സാമൂഹിക പിന്നാക്കാവസ്ഥ വലിയ പ്രശ്‌നമായി സി.പി.എം കാണുന്നില്ല. ഇ.എം.എസ് എഴുതിയത് ഇങ്ങനെയാണ്: ‘സിപിഐഎം അടക്കമുള്ള ഇടതുപക്ഷക്കാരാകട്ടെ സാമൂഹികനീതിയെ കാണുന്നത് ധനികദരിദ്ര വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ്. മേല്‍ജാതിക്കാര്‍ക്കെതിരായ കീഴ്ജാതിക്കാരുടെ സമരത്തെപ്പോലും ഉള്ളവര്‍ക്കെതിരായി ഇല്ലാത്തവര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റുകാര്‍ കാണുന്നത്.’ (ഇ.എം.എസ്, ചിന്ത വാരിക 12-04-1991). ജാതി സംവരണത്തിനു എതിരല്ല എന്നും ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന കാലത്തോളം ജാതിസംവരണം അനിവാര്യമാണെന്നും സി.പി.എം പറയുമ്പോഴും ഒടുവില്‍ സാമ്പത്തിക സംവരണത്തിലാണവര്‍ എത്തിച്ചേരാറുള്ളത്. ഇ.എം.എസ് പറയുന്നു: ‘പക്ഷെ സ്വാതന്ത്ര്യലബ്ധിക്ക് മുമ്പും പിമ്പും നടന്ന മുതലാളിത്ത വളര്‍ച്ചയുടെ ഫലമായി പിന്നോക്കവിഭാഗങ്ങളില്‍ നിന്നൊരു വിഭാഗം പണം കൊണ്ടും അധികാര സ്ഥാനലബ്ധി കൊണ്ടും മറ്റും പ്രമാണിമാരായിത്തീര്‍ന്നിട്ടുണ്ട്. നേരെമറിച്ച്, മുന്നോക്കവിഭാഗങ്ങളില്‍പെട്ട പാവപ്പെട്ടവര്‍ പിന്നോക്കക്കാരായി തുടരുകയാണുതാനും’. (ചിന്ത വാരിക 2-4-1993).
ജാതി സംവരണത്തില്‍ മൂന്നു മാറ്റങ്ങള്‍ വേണമെന്നാണ് സി.പി.എം നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതിങ്ങനെ സംഗ്രഹിക്കാം. 1) അവശജാതിക്കാര്‍ക്കുള്ള സംവരണം ജാതിയുടെ അടിസ്ഥാനത്തില്‍തന്നെ തുടരുക. 2) സംവരണാനുകൂല്യം ലഭിക്കുന്ന സമുദായങ്ങളില്‍പെട്ട കീഴ്ത്തട്ടുകാരില്‍നിന്ന് അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വരുന്നില്ലെങ്കില്‍ മേല്‍ത്തട്ടുകാര്‍ക്ക് നല്‍കണം. 3) മുന്നോക്ക വിഭാഗങ്ങളിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് മൊത്തം ഉദ്യോഗത്തിന്റെ പത്ത് ശതമാനം നല്‍കണം. (ഇ.എം.എസ് ചിന്ത വാരിക 14-03-1997). രണ്ടാമത്തെ നിര്‍ദ്ദേശത്തില്‍ കീഴ്ത്തട്ടുകാരില്‍ അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാഞ്ഞിട്ടല്ല, അവരെ കണ്ടെത്താനും അവരെ ഉദ്യോഗങ്ങളിലേക്ക് എത്തിക്കാനുമുള്ള ശ്രദ്ധയും ജാഗ്രതയും വേണ്ടപ്പെട്ടവര്‍ കാണിക്കുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ട്തന്നെ രണ്ടാമത്തെ നിര്‍ദ്ദേശം സി.പി.എമ്മിന്റെ ആത്മാര്‍ത്ഥതയില്ലായ്മയാണ് വ്യക്തമാക്കുന്നത്. മൂന്നാം നിര്‍ദ്ദേശത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കുമ്പോള്‍ സംവരണ ശതമാനത്തെ ഒഴിവാക്കിക്കൊണ്ട് ‘ജനറല്‍’ വിഭാഗത്തില്‍നിന്ന് റിക്രൂട്ട്‌ചെയ്യണം എന്ന് പറയുന്നതിന് പകരം ‘മൊത്തം ഉദ്യോഗത്തിന്റെ’ എന്നാണ് ഇ.എം.എസ് എഴുതിവെച്ചത്. ഇതാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ചപ്പോള്‍ മുഖ്യമന്ത്രി ഔദ്യോഗിക വെബ്‌സൈറ്റില്‍ എഴുതിവെച്ചത് ഇങ്ങനെ: ‘പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. പൊതുവിഭാഗത്തില്‍നിന്നാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത്.’ പക്ഷെ നടപ്പാക്കിയത് പിണറായി എഴുതിവെച്ചതല്ല, ഇ.എം.എസ് പണ്ട് രേഖപ്പെടുത്തിവെച്ച ‘മൊത്തം ഉദ്യോഗത്തിന്റെ’ എന്ന നയമാണ്.
കേരളപ്പിറവിക്ക്‌ശേഷം ആദ്യമായി നിലവില്‍വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭ ചെയ്തത് എന്തായിരുന്നുവെന്ന് പരിശോധിക്കുമ്പോഴാണ് സംവരണ വിഷയത്തിലുള്ള കമ്യൂണിസ്റ്റ് ഒളിയജണ്ടകള്‍ ബോധ്യപ്പെടുക. മുഖ്യമന്ത്രി ഇ.എം.എസ് അധ്യക്ഷനായുള്ള ഭരണപരിഷ്‌കാര കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കമ്യൂണിസ്റ്റ് അജണ്ടകളെ അനാവരണം ചെയ്തത്. സാമുദായിക സംവരണം ജാതി ചിന്തയെ ശാശ്വതീകരിക്കുമെന്നും കൂടുതല്‍ സമുദായങ്ങള്‍ സംവരണ മുറവിളിയുമായി രംഗത്തുവരുമെന്നും സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത കുറയുമെന്നും അഭിപ്രായപ്പെട്ട റിപ്പോര്‍ട്ട് സാമുദായിക സംവരണമല്ല സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇന്ത്യയില്‍തന്നെ ആദ്യമായിട്ട് ഒരു സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സംവരണം നിര്‍ദ്ദേശിച്ചത് കേരളത്തിലെ ഒന്നാം കമ്യൂണിസ്റ്റ് ഗവണ്‍മെന്റായിരുന്നു. സിവില്‍ സര്‍വീസില്‍ സംവരണതത്വം പാലിക്കാതെ 60 ശതമാനം തസ്തികകളില്‍ നേരിട്ട് നിയമനം നടത്താനാണ് ഈ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നത്. സാമുദായിക സംവരണത്തിലൂടെ സിവില്‍ സര്‍വീസില്‍ നിയമനം നടത്തിയാല്‍ അതുകൊണ്ട് പ്രയോജനം ലഭിക്കില്ല എന്നാണ് കമ്മിറ്റി അഭിപ്രായപ്പെട്ടത്. അതായത് പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് കഴിവുള്ളവരെ കിട്ടുകയില്ലെന്നും സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് മാത്രമേ ഉയര്‍ന്ന തസ്തികകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കൂ എന്നൊക്കെയായിരുന്നു കമ്യൂണിസ്റ്റ് നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നത്.
ഇ.എം.എസിന്റെ ഭരണപരിഷ്‌കാര കമ്മിറ്റി റിപ്പോര്‍ട്ടിനെ കേരള നിയമസഭയില്‍ ശക്തിയുക്തം എതിര്‍ത്തത് സി.എച്ച് മുഹമ്മദ്‌കോയയായിരുന്നു. റിപ്പോര്‍ട്ടിന്റെ 151ാം പേജില്‍ 98ാം നിര്‍ദ്ദേശത്തിലെ പരാമര്‍ശം ഇങ്ങനെയായിരുന്നു: ‘ഠവലൃല വെീൗഹറ യല ിീ ൃലലെൃ്മശേീി ളീൃ യമരസംമൃറ രഹമലൈ െശി റശൃലര േൃലരൃൗശാേലി.േ ഞലലെൃ്മശേീി ളീൃ രെവലറൗഹലറ രമേെല െമിറ േൃശയല ൊമ്യ, വീംല്‌ലൃ, രീിശേിൗല. (പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ആവശ്യമില്ല. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ളത് തുടരാം). സി.എച്ച് പറഞ്ഞു: ‘ഈ വാചകം റിപ്പോര്‍ട്ടിന്റെ മൂലയിലിരിക്കുന്നിടത്തോളം കാലം ഈ റിപ്പോര്‍ട്ടിനെതിരായി തുടരെത്തുടരെ തുരുതുരെ ഞങ്ങള്‍ വെടിവെച്ചുകൊണ്ടിരിക്കുമെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.’ (ജൃീരലലറശിഴ െീള ഗലൃമഹമ ഘലഴശഹെമശേ്‌ല അലൈായഹ്യ ഢീഹ. ഢകചീ. 8 ജമഴല 723). തുടര്‍ന്നുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഇവിടെ ഉന്നയിച്ച മറ്റൊരു വാദഗതി പാവങ്ങളെയും പണക്കാരെയും സംബന്ധിച്ചുള്ളതാണ്. എല്ലാ സമുദായങ്ങളിലും ഈ രണ്ടു കൂട്ടരെയും കാണാമെന്നും എല്ലാ സമുദായത്തിലുമുള്ള പാവങ്ങള്‍ക്ക് മാത്രമാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടതെന്നുമാണ് ആ വാദത്തിന്റെ ചുരുക്കം…. പണക്കാര്‍ക്ക് എന്തിനാണ് ഉദ്യോഗം? എന്തിനാണ് റിസര്‍വേഷന്‍? അതൊക്കെ പാവങ്ങള്‍ക്കല്ലേ വേണ്ടത് എന്ന് ചോദിക്കുന്നവരുണ്ട്. അതുകേട്ടാല്‍ കൊള്ളാവുന്ന ഒരാശയമാണ് (എന്ന് തോന്നും). ഈ പറയുന്നവര്‍ പാവങ്ങള്‍ക്ക്‌വേണ്ടി നിലകൊള്ളുന്നു എന്നൊരു പ്രശസ്തി എളുപ്പത്തില്‍ ലഭിക്കും. നല്ലതുതന്നെ. പക്ഷെ ഇവിടെ അത് പ്രസക്തമല്ല. കമ്യൂണിസ്റ്റ് പക്ഷത്തുള്ള നല്ല ഒരു നിയമജ്ഞനാണെന്നു കരുതിപ്പോരുന്ന ഈശ്വരയ്യര്‍ ഇതിനെ സംബന്ധിച്ച് ഒരു ലേഖനം എഴുതിയത് ഞാന്‍ വായിക്കുകയുണ്ടായി. പിന്നാക്ക സമുദായക്കാരുടെ പ്രാതിനിധ്യത്തെ സംബന്ധിച്ചിടത്തോളം പാവപ്പെട്ടവരെന്നോ പണക്കാരനെന്നോ നോക്കുന്നത് ഭരണഘടനാപരമായി ശരിയല്ല എന്ന് അദ്ദേഹം അതില്‍ പറഞ്ഞിട്ടുണ്ട്.’ (പേജ് 725).
ദരിദ്രര്‍ക്ക് പ്രത്യേക സഹായം നല്‍കുന്നതിനെ സാമുദായിക സംവരണത്തിന്‌വേണ്ടി വാദിക്കുന്ന പ്രസ്ഥാനങ്ങള്‍ ഒരിക്കലും എതിര്‍ത്തിട്ടില്ല. പക്ഷേ, അത് നല്‍കുന്നത് സംവരണ ശതമാനത്തില്‍ നിന്നായിരിക്കരുത് എന്ന് മാത്രമാണ് പറഞ്ഞത്. സാമുദായിക സംവരണത്തിന് അവകാശമുള്ള വിഭാഗങ്ങളെ ബാധിക്കാതെ തന്നെ ദരിദ്രരെ സഹായിക്കാന്‍ വേണ്ടിയുള്ള പദ്ധതികള്‍ കൊണ്ട്‌വരികയാണ് വേണ്ടത്. സി.എച്ച് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ‘പാവങ്ങളെയും പണക്കാരെയും കൂടി ഈ വകുപ്പുകളുമായി കൂട്ടിക്കുഴച്ചാല്‍ നിയമപരമായിതന്നെ വേണ്ടാത്ത കുഴപ്പങ്ങളെല്ലാം ഉണ്ടാകുന്നതായിരിക്കും. പാവപ്പെട്ടവരെ സംബന്ധിച്ചാണെങ്കില്‍ ഭരണഘടന 340ാം വകുപ്പനുസരിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്ക്‌വേണ്ടി സഹായം നല്‍കാന്‍ ഉത്തരവുകള്‍ പാസ്സാക്കുന്നതിനുള്ള അധികാരം ഗവര്‍മെന്റില്‍ നിക്ഷിപ്തമാണ്. അതനുസരിച്ച് ഗവര്‍മെന്റ് വേണ്ടത് ചെയ്തുകൊള്ളണം എന്നല്ലാതെ സാമുദായിക പ്രാതിനിധ്യവുമായി ആ പ്രശ്‌നം കൂട്ടിക്കുഴക്കരുത്.’ (പേജ് 725)
(തുടരും)

 

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending