Connect with us

Culture

ചേകനൂര്‍ കേസടക്കം ഇനിയും തുമ്പായിട്ടില്ലാത്ത വര്‍ഷങ്ങള്‍ പഴക്കമുള്ള കൊലപാതക കേസുകള്‍ വീണ്ടും അന്വേഷിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

Published

on


ഇനിയും കണ്ടെത്തിയിട്ടില്ലാത്ത വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകള്‍ പൊടി തട്ടി അന്വേഷിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ബി.ജെ.പി പ്രവര്‍ത്തകരുടെ ചില കൊലപാതക കേസുകളും ചേകനൂര്‍ കേസുകളും അടക്കം അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കൂടത്തായിയില്‍ ജോളി നടത്തിയ തുടര്‍ കൊലപാതക കഥ വര്‍ഷങ്ങള്‍ക്കു ശേഷം മറനീക്കി പുറത്തുവന്ന പശ്ചാതലത്തില്‍ വലിയ പ്രതീക്ഷയോടെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കത്തെ കാണുന്നത്.

തെളിവുകള്‍ വേണ്ടത്ര ലഭിക്കാത്തതിനാല്‍ ഇനിയും തുമ്പായിട്ടില്ലാത്ത കാല്‍ നൂറ്റാണ്ടിലധികം പഴക്കമുള്ള കേസുകളാണ് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നത്. 1992 മുതല്‍ 1997 വരെയുള്ള ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകക്കേസുകളും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. തിരൂര്‍ ഡി.വൈ.എസ്.പി സുരേഷ് ബാബുവാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്.

26 വര്‍ഷം മുമ്പ് മതപ്രഭാഷണത്തിനെന്നു പറഞ്ഞ് വണ്ടിയില്‍ കയറ്റി കൊണ്ടുപോയ ചേകനൂര്‍ മൗലവിയുടെ തിരോധാനവും അന്വേഷിക്കും. അന്നു പോയതില്‍ പിന്നെ അദ്ദേഹം തിരിച്ചുവന്നിട്ടില്ല. അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു പറഞ്ഞിട്ടും മൃതദേഹം എവിടെയെന്ന് നാളിതുവരെ കണ്ടെത്താനായില്ല.

ഒരു സംഘം ചേകന്നൂര്‍ മൗലവിയെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്‌തെന്നും മറ്റൊരു സംഘം ആ മൃതദേഹം മറ്റൊരിടത്തേക്ക് കൊണ്ടുപോയെന്നും മൂന്നാമതൊരു സംഘം എത്തി മൃതദേഹം വേറൊരിടത്തേക്ക് എത്തിച്ച് കുഴിച്ചിട്ടു എന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ സംഘങ്ങള്‍ തമ്മില്‍ നേരില്‍ ബന്ധമുണ്ടായിരുന്നില്ലെന്നും കണ്ടെത്തലുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും സ്ഥാപിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിനായില്ല.

news

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

Published

on

കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Continue Reading

news

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…

Published

on

പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.

ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Continue Reading

international

ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..

Published

on

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്‌നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. പുകയും അഗ്‌നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.

Continue Reading

Trending