Connect with us

Video Stories

കുല്‍ഭൂഷന്റെ വധശിക്ഷ പിന്‍വലിക്കണം

Published

on

ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ യാദവിനെ വധശിക്ഷക്ക് വിധേയമാക്കാനുള്ള പാക് സൈനികകോടതി വിധിക്കെതിരെ രാജ്യം ഒന്നടങ്കം കടുത്ത അമര്‍ഷത്തിലാണ്. ഇറാനില്‍ വ്യവസായിയായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തെ ചാരവൃത്തി ആരോപിച്ചാണ് പാക്കിസ്താന്‍ പിടികൂടിയതും ന്യായമായ വിചാരണ കൂടാതെ കടുത്ത ശിക്ഷക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിരിക്കുന്നതും. സംഭവം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭരണപക്ഷ-പ്രതിപക്ഷ ബെഞ്ചുകളുടെ കടുത്ത പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുന്നുവെന്നതിനുപുറമെ ഇരുരാജ്യങ്ങളില്‍ തമ്മില്‍ സ്വതവേ തന്നെ ഉണ്ടായിട്ടുള്ള ബന്ധത്തിലെ ഉലച്ചിലിനെ ഇത് കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തിരിക്കുന്നു. എന്തിനും തയ്യാറാണെന്നാണ് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് വ്യക്തമാക്കിയിട്ടുള്ളതെങ്കില്‍ ഇന്ത്യന്‍ സ്ഥാനപതിയെ തിരിച്ചുവിളിക്കണമെന്നാണ് കോണ്‍ഗ്രസും മറ്റും ആവശ്യപ്പെടുന്നത്.
ചാരവൃത്തി എന്നും രാജ്യങ്ങളുടെ വൈദേശിക വിഷയമാണ്. ഇതുകാരണം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുക മാത്രമല്ല, യുദ്ധങ്ങള്‍ പോലും ഇതിന്റെ പേരില്‍ ലോകത്തുണ്ടായിട്ടുണ്ട്. ഇന്ത്യയും പാക്കിസ്താനും തമ്മില്‍ ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള അസ്വാരസ്യം കുല്‍ഭൂഷന്‍ സംഭവത്തിലൂടെ വീണ്ടും വഷളാകുന്നത് മേഖലയില്‍ കനത്ത ആശങ്കക്ക് ഇടവരുത്തുമെന്നതില്‍ തര്‍ക്കമില്ല. കുല്‍ഭൂഷന്‍ അങ്ങനെ ചെയ്തതായി ഇന്ത്യക്ക് ഒരു വിവരവുമില്ലെന്നു മാത്രമല്ല, ഇനി അദ്ദേഹത്തെ കുടുക്കി ജയിലിലിടച്ചതാവാനും മതിയെന്നാണ് വിദേശകാര്യ മന്ത്രി സുഷമസ്വരാജ് പറയുന്നത്. ഏതായാലും ഇന്ത്യന്‍ പൗരനെ രക്ഷിച്ച് നാട്ടിലെത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റേതാണ്. ഇക്കാര്യത്തില്‍ അലംഭാവപൂര്‍വമായ നടപടികള്‍ ഉണ്ടായിക്കൂടാ. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുനഗാര്‍ഖെ കഴിഞ്ഞ ദിവസം ഓര്‍മിച്ചതുപോലെ, രാജ്യത്തിന്റെ ഒരു പൗരന്റെ കാര്യത്തില്‍ ഒരുവിധ വിട്ടുവീഴ്ചക്കും സര്‍ക്കാര്‍ വഴങ്ങരുത്. യാദവിന് അപ്പീലിന് പോകാന്‍ രണ്ടു മാസത്തേക്ക് സമയമുണ്ടെന്നാണ് പാക് കോടതി പറയുന്നത്. അതേസമയം ഇന്ത്യക്ക് വിചാരണ സമയത്ത് ഒരുതരത്തിലും യാദവുമായി ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നാണ് വിദേശകാര്യ വക്താക്കള്‍ പറയുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഏജന്റാണ് നാല്‍പത്തി നാലുകാരനായ യാദവെന്നാണ് പാക് സൈന്യം കുറ്റപ്പെടുത്തുന്നത്. അദ്ദേഹം ആ രാജ്യത്തെ അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തിയെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍ ഇതിന് മതിയായ തെളിവുകള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുമ്പാകെ ഹാജരാക്കാന്‍ പാക്കിസ്താന് കഴിയുന്നില്ലെന്നത് ഖേദകരമാണ്.
2016 മാര്‍ച്ച് മൂന്നിന് പാക്കിസ്താനിലെ ബലൂചിസ്ഥാനില്‍വെച്ചാണ് മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ ഹുസൈന്‍ മാലിക് പട്ടേല്‍ എന്ന കുല്‍ഭൂഷന്‍ സുധീര്‍യാദവ് പിടിക്കപ്പെട്ടതെന്നാണ് പാക് സൈന്യം അവകാശപ്പെടുന്നത്. ബലൂചിസ്താനില്‍ പാക് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ധ്വംസന നടപടികളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ചാരന്‍ അതിന് സഹായകമായ നീക്കങ്ങള്‍ നടത്തിയെന്നതാണ് സൈന്യം പറയുന്നത്. ഇതുസബന്ധിച്ച് ഇന്ത്യക്കെതിരെ ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്താന്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനി കഴിഞ്ഞ മാസം പാക്കിസ്താന്‍ സന്ദര്‍ശിച്ച വേളയിലും പാക് മുന്‍ സൈനിക മേധാവി റഹീല്‍ ശരീഫ് ഇന്ത്യക്കെതിരെ സമാനമായ ആരോപണമുന്നയിക്കുകയുണ്ടായി. എന്നാല്‍ ഇന്ത്യയുടെ പ്രതികരണം ഇതുവരെയും മുഖവിലക്കെടുക്കാത്ത രീതിയിലാണ് പാക് ഭരണാധികാരികള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതെന്നുവേണം കരുതാന്‍. പാക് ഹൈക്കമ്മീഷനറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയും വധശിക്ഷ നടപ്പാക്കുന്നതിനെ മുന്‍കൂട്ടിത്തയ്യാറാക്കിയ കൊലപാതകമായി വിശേഷിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയും പാക്കിസ്താനും തമ്മില്‍ പ്രധാനമന്ത്രിമാരുടെ സന്ദര്‍ശനം കൊണ്ട് മെച്ചപ്പെട്ട ബന്ധം ഉരുത്തിരിയുന്നുവെന്ന് തോന്നലുളവായ ഘട്ടത്തിലായിരുന്നു അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍. കശ്മീര്‍ അതിര്‍ത്തിയുലെ രണ്ടും പഞ്ചാബിലെ ഒന്നുമായി നൂറോളം സൈനികരെ വകവരുത്തിയ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റവും അതിനുള്ള ഇന്ത്യയുടെ അതിര്‍ത്തി കടന്നുള്ള തിരിച്ചടിയും പഴയ അവസ്ഥയിലേക്കുതന്നെ കാര്യങ്ങളെത്തിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നവാസ്ശരീഫിന്റെ മകളുടെ വിവാഹ സല്‍ക്കാരത്തിനു പോയ ഘട്ടത്തില്‍ തന്നെയാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. ബന്ധങ്ങള്‍ ശക്തിപ്പെടുന്നതിനെ ചിലര്‍ അംഗീകരിക്കുന്നില്ലെന്നാണ് ഇത് സൂചിപ്പിച്ചത്. ഇന്ത്യ-പാക് ബന്ധത്തില്‍ സ്വാതന്ത്ര്യത്തിന് ശേഷമുള്ള എല്ലാ ഘട്ടങ്ങളിലും ഇതുതന്നെയാണ് നമ്മുടെ അനുഭവം. 1965ലെയും 71ലെയും യുദ്ധങ്ങളിലും അതിനുശേഷവും ഇതുതന്നെയാണ് നാം കാണുന്നത്. സൈന്യത്തിന് നിയന്ത്രണമുള്ളൊരു സര്‍ക്കാരാണ് പാക്കിസ്താനിലെന്നതാണ് ബന്ധങ്ങള്‍ വഷളാവുന്നതിന് മുഖ്യ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ആയുധങ്ങള്‍ കുന്നുകൂട്ടി ഇരുവശത്തും ആള്‍നാശവും ഭീതിയും എന്നതായിരിക്കുന്നു അവസ്ഥ. പകുതിയിലധികം പട്ടിണിപ്പാവങ്ങളുള്ള ഈ ഉപഭൂഖണ്ഡത്തില്‍ അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കപ്പെടേണ്ട പണമാണ് ഇവ്വിധം വൃഥാ ചെലവഴിക്കുന്നത്. കശ്മീര്‍ പോലുള്ള പ്രശ്‌നങ്ങളില്‍ പരമാവധി മുതലെടുപ്പിന് പാക്കിസ്താന്‍ ശ്രമിക്കുമ്പോള്‍ അഖണ്ഡ ഇന്ത്യക്കായി ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ലെന്നുതന്നെയാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ഫലമോ കശ്മീരില്‍ നിരന്തരം അക്രമങ്ങളും കൊലയും നടമാടുന്നു. സമാധാന ആശയത്തിന്റെയും സൗന്ദര്യത്തിന്റെയും താഴ്‌വര നീറിനീറി മരിച്ചുകൊണ്ടിരിക്കുന്നു. ഹതാശരായ ജനത ഇരുവശത്തും സമാധാനത്തിന് കൊതിക്കുമ്പോള്‍ തല്‍പര കക്ഷികള്‍ എരിതീയില്‍ എണ്ണയൊഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
മുംബൈ താജ് ഹോട്ടല്‍ ആക്രമണത്തിലെ സൂത്രധാരനും ലഷ്‌കര്‍ തലവനുമായ ഹാഫിസ് സഈദിനെ വിട്ടുകിട്ടണമെന്ന ആവശ്യം നിരന്തരം ഇന്ത്യ ഉന്നയിച്ചുകൊണ്ടിരിക്കുമ്പോഴാണ് വീണ്ടുമൊരു പ്രകോപനം അയല്‍ രാജ്യത്തുനിന്നുണ്ടാകുന്നത്. അന്നത്തെ പ്രതി അജ്മല്‍ കസബിനെ ഇന്ത്യ തൂക്കിലേറ്റിയതിലുള്ള പക ഇപ്പോഴും ഒരുപക്ഷേ ആ രാജ്യത്തിലെ സൈന്യത്തിന്റെ മനസ്സിലുണ്ടാകും. അതിനുള്ള തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക് കിട്ടിയ ഇരയായിരിക്കാം കുല്‍ഭൂഷന്‍. അതേതായാലും ഇന്ത്യയെയും പാക്കിസ്താനെയും സംബന്ധിച്ച് ഒരു സാഹസത്തിന് ഇത് ഇടയായിക്കൂടാ എന്നാണ് സമാധാന കാംക്ഷികളായ ജനത ആശിക്കുന്നത്. അതിനുള്ള ഇച്ഛാശക്തിയും ആര്‍ജവവും പാക് സൈന്യത്തിനുണ്ടാകുമെന്ന് പ്രത്യാശിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending