Connect with us

Culture

അസാധുവായ 14 ലക്ഷം കോടിക്ക് പകരമെത്തിയത് 1.5 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ മാത്രം

Published

on

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് 14 ലക്ഷം കോടി രൂപ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ വിപണിയില്‍ നിന്ന് ഒറ്റയടിക്ക് പിന്‍വലിച്ചെങ്കിലും തിരിച്ചെത്തിയത് ഒന്നര ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ മാത്രം.

ഇതില്‍ മിക്കതും വിനിമയത്തിന് ഉപകരിക്കാത്ത രണ്ടായിരം രൂപയുടെ നോട്ടുകളും. സൂറിച്ച് ആസ്ഥാനമായ ആഗോള സാമ്പത്തിക ഏജന്‍സി ക്രഡിറ്റ് സൂയിസ് ഗ്രൂപ്പിന്റേതാണ് പഠനം. പിന്‍വലിച്ച നോട്ടുകള്‍ അത്രയും വിപണിയിലെത്താന്‍ മാസങ്ങളെടുക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച നോട്ട് നിരോധനം കാരണം 14.18 ലക്ഷം കോടി രൂപയുടെ കറന്‍സി നോട്ടുകളാണ് ഒറ്റയടിക്ക് അസാധുവായത്.

1000, 500 നോട്ടുകളുടെ 2203 കോടി കറന്‍സികളാണ് പിന്‍വലിക്കപ്പെട്ടത്. രാജ്യത്തെ മൊത്തം കറന്‍സിയുടെ 86 ശതമാനം വരുമിത്. രാജ്യത്തെ നോട്ടുക്ഷാമം പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് 150 കോടി കറന്‍സികള്‍ ഇതിനകം അടിച്ചിട്ടുണ്ട്. (മൂന്ന് ലക്ഷം കോടി മൂല്യം വരും). എന്നാല്‍ ഇത് 2000ത്തിന്റെ ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകളാണ്. വിപണിയില്‍ ശേഷിക്കുന്ന 14 ശതമാനം കറന്‍സി നോട്ടുകളുമായി ഇടപാട് നടത്താന്‍ ഇവയ്ക്ക് സാധ്യമല്ല. അതിനാല്‍ വിനിമയം സാധാരണ ഗതിയിലാക്കാന്‍ 500 രൂപയുടെ 2000 കോടി കറന്‍സികള്‍ പുറത്തിറക്കേണ്ടതുണ്ട്- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അതേസമയം, ആര്‍.ബി.ഐ ഇതുവരെ അടിച്ചിറക്കിയ പുതിയ കറന്‍സി എത്ര, ഓര്‍ഡര്‍ എത്ര എന്നിനെ കുറിച്ചുള്ള ഔദ്യോഗിക വിവരം ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സുരക്ഷാ കാരണങ്ങളാല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നാണ് പുതുതായി എത്ര 500 രൂപയുടെ നോട്ടുകള്‍ അടിച്ചിറക്കിയെന്ന മദ്രാസ് ഹൈക്കോടതിയുടെ ചോദ്യത്തിന് നവംബര്‍ 18ന് ആര്‍.ബിഐ നല്‍കിയ മറുപടി.

നവംബര്‍ 10 മുതല്‍ 18 വരെ ബാങ്കുകളിലൂടെയും എടിഎമ്മുകളിലൂടെയും 1.03 ലക്ഷം കോടി രൂപ വിതരണം ചെയ്തതായി ഈ മാസം 22ന് ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു.
5.44 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍ ബാങ്കുകളിലെത്തി. (33006 കോടി രൂപയുടെ നോട്ടുകള്‍ ആളുകള്‍ മാറിയെടുത്തു. 5.11 ലക്ഷം കോടി രൂപ നിക്ഷേപമായും എത്തി). 23ന് അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ആറ് ലക്ഷം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയിട്ടുള്ളത്.

പുതിയ 500 രൂപയുടെ നാല് മുതല്‍ അഞ്ച് കോടി നോട്ടുകള്‍ വരെയാണ് കേന്ദ്ര ഒരു ദിവസം അടിച്ചിറക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇപ്രകാരം പോകുകയാണെങ്കില്‍ അടുത്ത വര്‍ഷം ജനുവരിയോടെ പിന്‍വലിച്ച നോട്ടുകളുടെ 64 ശതമാനം വിപണിയിലെത്തിക്കാനാകും.
ആര്‍.ബി.ഐ പ്രസ്സുകള്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഒന്നര ഇരട്ടി ക്ഷമതയോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജനുവരിക്ക് മുമ്പായി നോട്ട്ക്ഷാമം പരിഹരിക്കാനാകുമെന്നും എന്നാല്‍ അത് അസാധ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. പണക്ഷാമം അടുത്ത മാര്‍ച്ച വരെയെങ്കിലുമുണ്ടാകും എന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending