Connect with us

More

അന്ത്യ മുത്തം നല്‍കി അവസാന യാത്ര….

Published

on

‘എനിക്കൊന്ന് കൂടി മുനവ്വര്‍ മോനെ മുത്തം വെക്കണം’ കൊപ്പനക്കല്‍ തറവാടിന്റെ ഗൃഹ പ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഞായറാഴ്ച വീട്ടില്‍ നിന്നിറങ്ങി, അല്‍പം മുന്നോട്ട് പോയ അഹ്മദ് സാഹിബ് വീണ്ടും തന്റെ ശാരീരിക അവശതകളൊന്നും വകവെക്കാതെ ഏറെ പ്രയാസപ്പെട്ട് പിന്നോട്ട് തന്നെ നടന്ന് അവസാനമായി വല്‍സല്യ നിധിയായ ഒരു പിതാവിനെ പോലെ ഒന്ന് മുത്തം വെച്ചു., അതും മതിയായില്ല എന്ന് തോന്നിയ അദ്ദേഹം ഒന്നുകൂടി ചുംബിക്കണമെന്ന് പറഞ്ഞ് വീണ്ടും മുത്തം വെച്ച് കൊടപ്പനക്കല്‍ മുറ്റത്ത് നിന്ന് യാത്ര പറഞ്ഞ് തിരിച്ചപ്പോള്‍ അഹ്മദ് സാഹിബിന്റെ ആ യാത്ര അന്ത്യയാത്രയാകുമെന്ന് ഞാന്‍ ഒരിക്കലും നിനച്ചില്ല.

എനിക്ക് കുറച്ച് സമയം കൂടി ഇവിടെ ഇരിക്കണം എന്ന് പറഞ്ഞ അഹ്മദ് സാഹിബ് ബിരിയാണിയും ഊണുമെല്ലാം വയറു നിറയെ കഴിച്ച് ,താന്‍ ജീവനു തുല്യം സ്‌നേഹിക്കുന്ന എളാപ്പ ഹൈദരലി തങ്ങള്‍ മുതല്‍ കുടുംബത്തിലെ ഇളം തലമുറകളെ വരെ മനം കുളിര്‍ക്കെ നോക്കി കണ്ട് സൗഹൃദ സംഭാഷണങ്ങള്‍ നടത്തി ഏറെ സന്തുഷ്ടനായാണ് മടങ്ങിയത്.
ഭാരതത്തിന്റെ ധീരപുത്രനായി, ശബ്ദമില്ലാത്തവരുടെ ശബ്ദമായി ലോകം മുഴുവന്‍ മുഴങ്ങിക്കേണ്ട ആ ധീര ശബ്ദം ഇനി പാര്‍ലമെന്റില്‍ മുഴങ്ങില്ല … പക്ഷെ ന്യുനപക്ഷ രക്ഷക്കായി ഒരു പുരുഷായുസ് മുഴുവന്‍ ഉഴിഞ്ഞ് വെച്ച പ്രിയനേതാവ് ജനഹൃദയങ്ങളില്‍ ഉജ്വല താരകമായി ജ്വലിച്ചു നില്‍ക്കും.
അന്ത്യ ശ്വാസം വരെ ഇന്ത്യന്‍ മുസ്ലിം ന്യുനപക്ഷ അവകാശ പോരാട്ടങ്ങളില്‍ അന്തസ്സോടെ നെടു നായകത്വം വഹിച്ച പകരക്കാരനില്ലാത്ത ലോക നേതാവായിരുന്നു അദ്ദേഹം. ജീവിതാഭിലാഷമെന്നോണം താന്‍ അവകാശ പോരാട്ടങ്ങള്‍ നടത്തിയ തന്റെ കര്‍മ്മ മണ്ഡലമായ പാര്‍ലമെന്റിന്റെ ശ്രീകോവിലില്‍ തന്നെ തന്റെ ഉജ്വലമായ ജീവിതാധ്യായം അവസാനിപ്പിച്ചു !
കഴിഞ്ഞ ഡിസംബര്‍ 26 ന് അവസാനമായി അദ്ദേഹം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത് യൂത്ത് ലീഗ് ഭാരവാഹികളായ എനിക്കും സഹപ്രവര്‍ത്തകര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് കൊണ്ടാണ്. ആ കലര്‍പ്പില്ലാത്ത സ്‌നേഹത്തിന്റെയും പരിലാളനയുടെയും ഇഴയടുപ്പമാണ് ഇതെല്ലാം വിളിച്ചോതുന്നത്.

അഭിവന്ദ്യ നേതാവേ വിട….

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായിരുന്ന ഇ അഹമ്മദ് സാഹിബ് ഇനി അമര നാമമായി ജനമനസ്സുകളില്‍ മുഴങ്ങും..
ഖബര്‍ ജീവിതം ധന്യമാക്കി സ്വര്‍ഗം നല്‍കി അനുഗ്രഹിക്കണേ നാഥാ…

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending