Video Stories
നിലവിളി കേള്‍ക്കാത്ത ഭരണകൂടം എന്തിന്?
ലോകത്തെവിടെയും മനുഷ്യനും മറ്റ് ജീവജാലങ്ങളും അഭിമുഖീകരിക്കേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് പ്രകൃതി ദുരന്തങ്ങള്‍. ശാസ്ത്രലോകം സദാ കണ്ണുതുറന്നിരിക്കുമ്പോഴും നമ്മുടെ ജീവനും സ്വത്തിനും സ്വപ്‌നങ്ങള്‍ക്കും മീതെ ഏതുനിമിഷവും ഒരു ആക്രമണം ഉണ്ടായേക്കാം. അത് ചുഴലിക്കാറ്റായോ, പെരുമഴയായോ, കടല്‍ക്ഷോഭമായോ, ഉരുള്‍പൊട്ടലായോ ഒക്കെ പ്രതിഫലിച്ചേക്കാം. ആര്‍ക്കുമത് തടയാനാവില്ല, എന്നാല്‍ അവസരോചിതമായ ഇടപെടലിലൂടെ അത് സൃഷ്ടിക്കുന്ന ദുരന്തത്തിന്റെ തീവ്രത കുറക്കാനാകും.
കരുതിയിരിക്കുക എന്ന് നിസാരവല്‍ക്കരിക്കുന്നതിനപ്പുറം ദുരന്തമുഖത്ത് പകച്ചുനില്‍ക്കുന്ന ജനതക്ക് കരുത്തേകാനും ദുരന്തത്തിന്റെ വ്യാപ്തി കുറക്കാനും ഭരണകൂടങ്ങള്‍ക്ക് കഴിയണം. കടല്‍ കരയിലേക്ക് ആഞ്ഞടിക്കുമെന്നും ‘ഓഖി’ ചുഴലിക്കാറ്റ് കേരളതീരത്തെ വിഴുങ്ങാന്‍ പോകുകയാണെന്നും കേന്ദ്ര കലാവസ്ഥാ നീരീക്ഷണകേന്ദ്രവും സമുദ്ര വിജ്ഞാന കേന്ദ്രവും സംസ്ഥാനത്തെ അറിയിച്ചത് 29-ാം തിയതിയാണ്. കേരള സര്‍ക്കാരിന് ഈ മഹാദുരന്തത്തെ കുറിച്ച് തീരദേശ വാസികള്‍ക്ക്, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായില്ല. ദുരന്തനിവാരണ സേനയെ സജ്ജമാക്കാനും കഴിഞ്ഞില്ല. അസാധാരണമായ കാലാവസ്ഥാ മാറ്റം കേരളത്തെ യഥാസമയം അറിയിച്ചെന്ന് കേന്ദ്രം ആവര്‍ത്തിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് 30-ാം തിയതി ഉച്ചക്ക് 12 മണിക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതെന്നാണ്. അപ്പോഴേക്കും കേരളത്തിലെ വിവിധ തീരങ്ങള്‍ കണ്ണീരിലായിരുന്നു. സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തിലുണ്ടായത്.
ഇത്തരം ഘട്ടങ്ങളില്‍ മലയാളിയുടെ പൊതു മാനസികാവസ്ഥ പഴിചാരലിന്റേതല്ല. പകരം, അടിയന്തര സാഹചര്യത്തെ തരണം ചെയ്യാന്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിനാണ് അവര്‍ മുന്‍തൂക്കം നല്‍കുന്നത്. കേരളത്തിലുണ്ടായിട്ടുള്ള എല്ലാ വലിയ ദുരന്തരങ്ങളിലും അപകടങ്ങളിലുമൊക്കെ ഒരുമിച്ചുനിന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതാണ് നമ്മുടെ പാരമ്പര്യം. അതുകൊണ്ടുതന്നെ സര്‍ക്കാരിനെ ആരും ആദ്യഘട്ടത്തില്‍ കുറ്റപ്പെടുത്തിയില്ല. എന്നാല്‍ ഓഖി ആക്രമണമുണ്ടായി നാലുദിവസം പിന്നിടുമ്പോഴും കേരളത്തിലെ തീരങ്ങളില്‍നിന്ന് എത്രപേര്‍ കടലില്‍ പോയെന്നോ, അവരില്‍ എത്രപേര്‍ തിരിച്ചെത്തിയെന്നോ, ഇനി എത്രപേരെ കണ്ടെത്താനുണ്ടെന്നോ സര്‍ക്കാരിന് വ്യക്തമായ കണക്കില്ല എന്നത് വിചിത്രമാണ്. മഹാരാഷ്ട്ര തീരത്ത് അടുത്ത 66 ബോട്ടുകളിലെ 900 തൊഴിലാളികളെ കുറിച്ച് കേരള സര്‍ക്കാര്‍ അറിഞ്ഞത് ശനിയാഴ്ച രാത്രിയാണ്. ഇപ്പോഴും കടലില്‍ ജീവനോടെയോ മരിച്ചനിലയിലോ ഉള്ളവരുടെ എണ്ണം സര്‍ക്കാരിന്റെ പക്കലില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുടെ തീരങ്ങളില്‍ ഇപ്പോഴും ഉറ്റവരുടെയും ഉടയവരുടെയും തിരിച്ചുവരവിനായി കണ്ണീരോടെ കടലിലേക്ക് നോക്കിയിരിക്കുകയാണ് നിരവധി കുടംബങ്ങള്‍.
ഒരു ജനത മുഴുവന്‍ അലമുറയിട്ട് കരയുന്ന തീരദേശത്തേക്ക് തിരിഞ്ഞുനോക്കാന്‍ പോലും ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായില്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ നിന്ന് കേവലം ആറുകിലോമീറ്റര്‍ മാത്രം അകലെയാണ് ഏറ്റവുമധികം പേരെ കാണാതായ വലിയതുറ, പൂന്തുറ, ശംഖുമുഖം തീരങ്ങള്‍. ദുരന്ത ഭൂമിയായ വിഴിഞ്ഞത്തേക്ക് പോകാന്‍ മുഖ്യമന്ത്രി തയാറായതാകട്ടെ നാലാം ദിവസമായ ഇന്നലെയായിരുന്നു. അതും കനത്ത സുരക്ഷയില്‍. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തീരദേശത്ത് എത്തിയതിന് പിന്നാലെ മറ്റ് കേന്ദ്രമന്ത്രിമാരും തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് പ്രതിഷേധം ഒഴിവാക്കാന്‍ പിണറായി വിഴിഞ്ഞം തീരം സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞാണ് തീരദേശവാസികള്‍ പ്രതിഷേധം അറിയിച്ചത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ ആദ്യദിവസം തന്നെ ആശ്വാസ വാക്കുകളുമായെത്തിയിരുന്നു.
ദുരന്തം തീവ്രമായ ഘട്ടത്തിലാണ് നാവികസേന, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ് സംവിധാനങ്ങള്‍ രംഗത്തിറങ്ങിയത്. എന്നാല്‍ തീരദേശവാസികളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഇവര്‍ക്കായില്ല. കപ്പലുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും കടലിലും കടലിന്റെ ആകാശത്തും ചുറ്റിത്തിരിഞ്ഞ് തിരിച്ചെത്തുമ്പോഴും കാത്തിരിക്കുന്നവരുടെ പ്രതീക്ഷക്ക് ഒട്ടും ആശ്വാസമായില്ല. നേവിയും കോസ്റ്റ്ഗാര്‍ഡും എയര്‍ഫോഴ്‌സും നടത്തുന്ന രക്ഷാപ്രവര്‍ത്തനം പൂര്‍ണമല്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് രക്ഷാപ്രവര്‍ത്തനം പെരുവഴിയിലാക്കിയത്. ഒടുവില്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധം തുറന്നടിച്ചുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ സ്വന്തം നിലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് കടലിലേക്ക് പോയിരിക്കുകയാണ്. തിരുവനന്തപുരത്ത് പൂന്തുറയില്‍ നിന്നും വിഴിഞ്ഞത്ത് നിന്നും നാല്‍പതോളം വള്ളങ്ങളിലായാണ് കാണാതായവരുടെ ബന്ധുക്കളും സുഹൃത്തുക്കളും കടലിലേക്ക് പുറപ്പെട്ടിട്ടുളളത്. ഭക്ഷണം, വെള്ളം, വയര്‍ലെസ് തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. കേരളം ഇത്തരമൊരു അസാധാരണ സാഹചര്യത്തെ നേരിടുമ്പോള്‍ ഇവിടെയൊരു ദുരന്തനിവാരണ സേനയുണ്ടെന്ന് നാം അറിയണം. ജീവിതത്തിനും മരണത്തിനുമിടയില്‍ നിലയില്ലാ കയത്തില്‍ പെട്ടവരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഈ ദുരന്തനിവാരണസേന വന്‍ പരാജയമെന്ന് തെളിഞ്ഞു. എന്തിനാണ് നാം ഇവരെ തീറ്റിപ്പോറ്റുന്നത്? ഓഖി ചുഴലിക്കാറ്റടിച്ചപ്പോള്‍ മുന്നറിയിപ്പുകള്‍ മനസിലാക്കി കേരളത്തിന് ഫലപ്രദമായി പ്രവര്‍ത്തിക്കാനാകാത്തതിന് കാരണം വൈദഗ്ധ്യമുള്ള അതോറിറ്റിയുടെ അഭാവമാണ്.
കേന്ദ്രസര്‍ക്കാരിന്റെ 2005ലെ ദുരന്തനിവാരണ നിയമത്തിലെ ശിപാര്‍ശ പ്രകാരമാണ് സംസ്ഥാനങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചത്. നിയമപ്രകാരം മുഖ്യമന്ത്രിയായിരിക്കണം സമിതിയുടെ അധ്യക്ഷന്‍. എട്ട് അംഗങ്ങളെ മുഖ്യമന്ത്രി നാമനിര്‍ദേശം ചെയ്യണം. സമിതിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് അധ്യക്ഷനും വേണം. ഇദ്ദേഹമാണ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍. നിയമത്തിലൊരിടത്തും മന്ത്രിമാരും ഉദ്യോഗസ്ഥരുമായിരിക്കണം അംഗങ്ങള്‍ എന്ന് പറയുന്നില്ല. കേരളത്തിലാകട്ടെ, റവന്യൂ മന്ത്രിയാണ് സമിതിയുടെ ഉപാധ്യക്ഷന്‍. ദൈനംദിന ഭരണത്തിരക്കുകളില്‍ വലയുന്ന ചീഫ് സെക്രട്ടറിയാണ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍. കൃഷിമന്ത്രിക്കു പുറമേ റവന്യൂ, ആഭ്യന്തര വകുപ്പുകളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ അംഗങ്ങളും. ഇപ്പോഴും സുനാമിയുടെ ദുരിതം പേറുന്ന സമൂഹമാണ് തീരദേശത്തുള്ളത്. സ്വന്തമായി ഭൂമിയും വീടുമില്ലാത്ത ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്. അവരുടെ വിശ്വാസങ്ങളിലും പ്രതീക്ഷകളിലുമെല്ലാം കടല്‍ മാത്രമാണ്. അത്തരമൊരു ജനതയുടെ ജീവനെങ്കിലും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിന് എന്തു പുരോഗതിയാണ് കേരളത്തിന് സമ്മാനിക്കാനാവുക?. കടല്‍ ജീവിതങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന ഈ അരക്ഷിതാവസ്ഥക്ക് എന്നാണ് പരിഹാരമുണ്ടാവുക?.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF10 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
Video Stories22 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

