Connect with us

Video Stories

കുറ്റവാളികള്‍ക്ക് മാലയിടുന്ന കേന്ദ്ര മന്ത്രിമാര്‍

Published

on

വര്‍ഗീയ കൊലക്കേസുകളില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍ കിടക്കുന്നവരെ കേന്ദ്ര മന്ത്രിമാര്‍ നേരിട്ട് സന്ദര്‍ശിച്ച് അഭിനന്ദിക്കുന്ന സംഭവം അത്യപൂര്‍വവും രാജ്യത്തെ നിയമ വ്യവസ്ഥക്ക് വിരുദ്ധവുമാണ്. ബീഹാറിലെ നവാഡ ജയിലിലാണ് പ്രതികളെ കേന്ദ്രമന്ത്രി ഗിരിരാജ്‌സിങ് സന്ദര്‍ശിച്ചത്. കഴിഞ്ഞവര്‍ഷം ബീഹാറില്‍ നടന്ന വര്‍ഗീയാക്രമണത്തില്‍ നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ എടുത്ത കേസിലാണ് അവരുടെ സഖ്യക്ഷിയായ ബി.ജെ.പിയുടെ കേന്ദ്ര മന്ത്രി തന്നെ പരസ്യമായി നിയമം ലംഘിച്ചിരിക്കുന്നത്. സംഘ്പരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലിടുകയാണ് നിതീഷ് സര്‍ക്കാര്‍ എന്ന് കേന്ദ്ര മന്ത്രി ഗിരിരാജ്‌സിങ് തുറന്നടിക്കുകയുണ്ടായി. പ്രതികളിലൊരാളുടെ വീട് സന്ദര്‍ശിക്കാനും മന്ത്രി മറന്നില്ല. നവാഡയില്‍ സംഘര്‍ഷം രൂപപ്പെട്ടപ്പോള്‍ സമാധാനം പുന: സ്ഥാപിക്കാന്‍ ഇടപെട്ടവരാണ് പ്രതികളെന്നാണ് ഗിരിരാജ് സിങ് മാധ്യമ പ്രവര്‍ത്തകരോട് ന്യായീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ രാമനവമി ആഘോഷ പരിപാടികള്‍ക്കിടയിലായിരുന്നു മുസ്‌ലിം സമുദായാംഗങ്ങള്‍ക്കെതിരെ പ്രതികള്‍ ആക്രമണം സംഘടിപ്പിച്ചത്. 2017 ജൂലൈ മൂന്നിനും നാലിനുമായാണ് വി.എച്ച്.പി-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം തന്നെ ഝാര്‍ഖണ്ടില്‍ മുസ്‌ലിം യുവാവിനെ പശുവിന്റെ പേരില്‍ തല്ലിക്കൊന്ന പ്രതികള്‍ക്ക് സ്വീകരണം നല്‍കിയ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ജയന്ത്‌സിങിന്റെ നടപടിയും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. പ്രധാനമന്ത്രിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെയും മൗനമാണ് ഇക്കാര്യത്തില്‍ ഏറെ അര്‍ത്ഥഗര്‍ഭമായിട്ടുള്ളത്.
ഝാര്‍ഖണ്ട് സംഭവത്തില്‍ അഞ്ചു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെതുടര്‍ന്നാണ് പ്രതികള്‍ക്കായി ബി.ജെ.പിയും ആര്‍.എസ്.എസ്സും ചേര്‍ന്ന് സ്വീകരണം സംഘടിപ്പിച്ചത്. പ്രതികളെല്ലാം കുറ്റക്കാരാണെന്ന് അതിവേഗ കോടതി കണ്ടെത്തിക്കഴിഞ്ഞതാണ്. ജാമ്യം ലഭിച്ചുവെന്നതുകൊണ്ട് പ്രതികളുടെമേല്‍ പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റം ഇല്ലാതാകുന്നില്ല. ഇക്കാര്യം അറിയാതെയാകില്ല കേന്ദ്രമന്ത്രി ഈ ചടങ്ങില്‍ പങ്കെടുത്തതും പ്രതികള്‍ക്ക് അനുകൂലമായി സംസാരിച്ചതും. പ്രതികളെയെല്ലാം ചുവന്ന പൂമാല ഇട്ടാണ് ബി.ജെ.പിക്കാര്‍ സ്വീകരിച്ചത്. പശുവിന്റെ പേരിലും ഊഹാപോഹങ്ങളുടെ പേരിലും കഴിഞ്ഞ ഏതാനും ദിവസത്തിനകം രാജ്യത്ത് വിവിധയിടങ്ങളില്‍ നാല്‍പതോളം പേരാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ധുലെയില്‍ ജൂലൈ ഒന്നിന് അഞ്ചു പേരെ കൊലപ്പെടുത്തിയത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ചായിരുന്നു. കൊല്ലപ്പെട്ട ശേഷമാണ് നിരപരാധികളാണെന്ന് പൊലീസ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ടിലുമൊക്കെ ഭരിക്കുന്നത് ബി.ജെ.പിയാണെന്നതാണ് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ബീഹാറില്‍ ബി.ജെ.പിയോട് സഖ്യം ചേര്‍ന്നുള്ള ഭരണമാണ് ജെ. ഡി.യു നടത്തുന്നതെങ്കിലും ബി.ജെ.പിയുടെ കടുത്ത വര്‍ഗീയനിലപാടുകളെ എതിര്‍ക്കുമെന്നാണ് ആ പാര്‍ട്ടി പറഞ്ഞിട്ടുള്ളത്. നിതീഷ്‌കുമാറിന്റെ പാര്‍ട്ടി നേതാവ് കെ.സി ത്യാഗി തന്നെ കേന്ദ്രമന്ത്രിക്കെതിരെ പരസ്യമായി രംഗത്തുവന്നത് ശുഭോദര്‍ക്കമാണെങ്കിലും കേന്ദ്രമന്ത്രിമാരുടെ ചെയ്തി ഒരുനിലക്കും പൊറുത്തുകൊടുക്കാനാവാത്തതാണ്.
ഝാര്‍ഖണ്ടില്‍ കേന്ദ്രമന്ത്രി ജയന്ത്‌സിങിന്റെ ഹസാരിബാഗ് ലോക്‌സഭാ മണ്ഡലത്തിലാണ് ആള്‍ക്കൂട്ടക്കൊല നടന്നത്. ഇതാണ് പ്രതികളെ പിന്തുണക്കാനുള്ള മന്ത്രിയുടെ ഇറങ്ങിപ്പുറപ്പെടലിന് കാരണം. എന്നാല്‍ താനിരിക്കുന്ന ഉന്നതമായ ഭരണഘടനാപദവിയുടെ മഹത്വം സ്വയം ഇല്ലാതാക്കുകയാണ് പ്രതികള്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് കുറ്റകൃത്യത്തെ ന്യായീകരിച്ചതുവഴി മന്ത്രി ചെയ്തിരിക്കുന്നത്. ജാമ്യം ലഭിച്ചവരാണെന്നതുകൊണ്ട് ഒരു പ്രതിയും നിയമത്തിന്റെ ദണ്ഡില്‍നിന്ന് പൂര്‍ണമായി മുക്തമാക്കപ്പെടുന്നില്ലെന്ന് അദ്ദേഹം ഓര്‍ത്തില്ലെങ്കിലും പൊതുജനം ഓര്‍ക്കുമെന്നെങ്കിലും അദ്ദേഹത്തിന് അറിയണമായിരുന്നു. ഇദ്ദേഹമാണത്രെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ ബി.ജെ.പിയിലെ സന്തതി. കുറ്റവാളികളെ സംരക്ഷിക്കുന്നതിന്റെ പേരില്‍ ശിക്ഷാര്‍ഹനാണ് മന്ത്രി. പശുവിന്റെ പേരിലുള്ള ഘാതകരോട് ‘തന്നെ വെടിവെക്കൂ’ എന്നു പറഞ്ഞ് പ്രധാനമന്ത്രിതന്നെ നല്ലപിള്ള ചമഞ്ഞിട്ടും അദ്ദേഹത്തിന ്കീഴിലെ മന്ത്രിമാര്‍ക്കെങ്ങനെ കുറ്റവാളികളുടെയും പ്രതികളുടെയും വീടുകളിലും സ്വീകരണ യോഗങ്ങളിലും ഇങ്ങനെ നിസ്സാരമായി കയറിയിറങ്ങാന്‍ കഴിയുന്നു. ഇതിനു പിന്നില്‍ മോദി സര്‍ക്കാരിന്റെ ശുദ്ധ ഇരട്ടത്താപ്പാണുള്ളതെന്ന് നിസ്സംശയം പറയാന്‍ കഴിയും. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ നിരവധി വിധികളിലൂടെ സര്‍ക്കാരുകളോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട കോടതി വിധികള്‍ നിലവിലിരിക്കെ കണ്ണടച്ചിരുന്ന് ഇത്തരം കൊലപാതകങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് മോദിയും കൂട്ടരും എടുക്കുന്നത്. ഇപ്പോഴാകട്ടെ ഇതാ കുറ്റവാളികളെയും പ്രതികളെയും നേരില്‍ മാലയിട്ട് സ്വീകരിച്ചാനയിക്കാന്‍ പോലും കേന്ദ്ര മന്ത്രിമാര്‍ മല്‍സരിക്കുന്ന കാഴ്ച ഭീതിതം തന്നെ. ജമ്മുവില്‍ ഈവര്‍ഷം ആദ്യം എട്ടു വയസ്സുകാരി അതിഭീകരമായി ലൈംഗികാക്രമത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോള്‍ പ്രതികള്‍ക്കുവേണ്ടി പരസ്യമായി റാലി നടത്തിയവരാണ് ജമ്മുകശ്മീരിലെ ബി.ജെ.പി മന്ത്രിമാര്‍ എന്നതും മുസഫര്‍നഗറില്‍ നിരപരാധികളായ മുസ്‌ലിം പൗരന്മാരെ കൊന്നു തള്ളിയ പ്രതിക്ക് മൃതശരീരത്തില്‍ ദേശീയ പതാക പുതപ്പിച്ചതും ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും തനിനിറം ആവോളം തുറന്നുകാട്ടുകയുണ്ടായി.
2012ല്‍ ടി.പി ചന്ദ്രശേഖരന്‍ എന്ന മുന്‍ സഹയാത്രികന്‍ പാര്‍ട്ടിയെ എതിര്‍ത്ത് പുറത്തുപോയപ്പോള്‍ അമ്പത്തൊന്നുവെട്ട് വെട്ടിക്കൊന്ന കശ്മലന്മാര്‍ക്കുവേണ്ടി ജയിലുകളില്‍ കയറിയിറങ്ങിയ എം.എല്‍.എമാരടക്കമുള്ള സി.പി.എമ്മുകാരെ അനുസ്മരിപ്പിക്കുകയാണ് ബി.ജെ.പി മന്ത്രിമാരുടെ ബീഹാര്‍-ഝാര്‍ഖണ്ട് മോഡല്‍ പാര്‍ട്ടി വിധേയത്വ പ്രകടനങ്ങള്‍. ഇവര്‍ എത്രകണ്ട് പുറംലോകത്ത് കൊല്ലപ്പെടുന്നവര്‍ക്കും ഇരകള്‍ക്കും വേണ്ടി അട്ടഹാസം മുഴക്കിയാലും തീരാത്തവിധം നിരപരാധികളെ കൊന്നുതള്ളുന്ന കാപാലിക രാഷ്ട്രീയം ഇക്കൂട്ടരുടെ അജണ്ടയിലുള്ളത് തന്നെയാണ്. ആസുരമായൊരു ഇന്ത്യയെയാണ് ഇക്കൂട്ടര്‍ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ പേരു പറഞ്ഞ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നതാണ് നാടിന്റെ ഭാവിയെക്കുറിച്ച് സമാധാനകാംക്ഷികളെയാകെ ഉത്കണ്ഠപ്പെടുത്തുന്നത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending