Connect with us

Video Stories

കേരള ശേഷന്‍

Published

on


‘കേരളത്തിലെ ജനങ്കളെ നാന്‍ അഭിനന്ദിക്കുന്നു. മുപ്പത് വറ്ഷത്തിനുശേഷം കേരളത്തിലെ ജനങ്ങള് ഏറ്റവും കൂടുതല് വോട്ട് ചെയ്തിരിക്കുന്നതാണ് ഇപ്പോള്‍. 77.68 ശതമാനം. ഇത് കാണിക്കുന്നത് അവരുടെ വലിയ അളവിലുള്ള റാഷ്ട്രീയ ബോധ്യമാണ്. സമാധാണപറമായ തെരഞ്ഞെടുപ്പാണ് ഇവിടെ നടന്നിരിക്കുന്നത്.’ ടീക്കാറാം മീണ ഇത് പറഞ്ഞ് നാവ് ഉള്ളിലേക്കിട്ട് അഞ്ചുദിവസമായതേ ഉള്ളൂ. കേരളത്തില്‍ കഴിഞ്ഞകാലത്തൊന്നുമില്ലാത്ത തരത്തില്‍ ഈ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പൊലീസിലടക്കം കള്ളവോട്ടിന്റെ നിരവധി കഥകളാണ് പുറത്തുവന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് മുഖ്യഓഫീസര്‍ ടീക്കറാം മീണക്ക് നേരത്തെ പറഞ്ഞതില്‍ ചെറിയ മാറ്റിപ്പറച്ചില്‍ നടത്തേണ്ടിവന്നു. ‘ശെറിയ ശെറിയ പ്രശ്‌നങ്ങള്‍ അവിടെയുമിവിടെയും നടന്നിട്ടുണ്ടാകാം. അതുകൊണ്ട് എല്ലാതും ശറിയായില്ല എന്ന് പറയാന്‍ കഴിയില്ല!’ ഹിന്ദി കലര്‍ന്ന മലയാളത്തില്‍ മീണ പറയും.
മൂന്നു പതിറ്റാണ്ടിലധികമായി കേരളത്തില്‍ ഐ.എ.എസ് സേവനം തുടങ്ങിയിട്ട്. 1988 ബാച്ച് ഐ.എ.എസ്സുകാരനായ മീണ മലപ്പുറത്ത് സബ് കലക്ടറായി ആരംഭിച്ച് കേരളത്തിലെ തെരഞ്ഞെടുപ്പ് അംപയര്‍ പദവിവരെ എത്തി. 2018 മാര്‍ച്ചിലാണ് സി.ഇ.ഒ ആയി നിയമിതനായത്. കേന്ദ്രത്തിലേക്ക് പോകുന്ന കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടാണ് മീണയെ ഈ കസേരയിലേക്ക് ആനയിച്ചത്. തിരുവനന്തപുരത്ത് പോളിങ് ബൂത്തില്‍ കൈക്ക് വോട്ട് ചെയ്തപ്പോള്‍ താമര ചിഹ്നത്തിലേക്ക് പോയെന്ന് വിവിപാറ്റ് യന്ത്രത്തില്‍ കണ്ടതായി പരാതിപ്പെട്ട യുവാവിനെതിരെ കേസെടുക്കാന്‍ മീണ ഉത്തരവിട്ടു. മീണ പറഞ്ഞു: എനിക്കെന്ത് ശെയ്യാന്‍ കഴിയും. നിയമം അങ്ങനെയാണ്. വെക്തിപറമായി പറഞ്ഞാല്‍ ഈ നിയമത്തോട് എനിക്ക് യോജിപ്പില്ല. എല്ലാം നാന്‍ ഒറ്റക്ക് ശെയ്യുന്നതല്ലല്ലോ. എന്തെങ്കിലും തെറ്റ് കണ്ടാല്‍ നടപടിയെടുക്കും.
കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മുകാരുടെ കള്ളവോട്ട് ക്യാമറയില്‍ കുടുങ്ങിയപ്പോള്‍ വാര്‍ത്താസമ്മേളനം നടത്തി മീണ പറഞ്ഞു: കള്ളവോട്ട് നടന്നിട്ടുണ്ട്. ഒന്ന് ഒരു സി.പി.എം പഞ്ചായത്ത് മെംബറാണ്. അവര്‍ അന്വേഷണം കഴിയുന്നതുവരെ മാറി നില്‍ക്കണം. മറ്റ് രണ്ടു പേര്‍ക്കെതിരെയും കേസെടുക്കാന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറിയും ജില്ലാസെക്രട്ടറിയുമൊക്കെ മീണക്കെതിരെ തിരിഞ്ഞു. മീണ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും താളത്തിന് തുള്ളുകയാണെന്ന് കോടിയേരി ആക്ഷേപിച്ചു. മീണ നയം വ്യക്തമാക്കി. എനിക്ക് ഏത് പാര്‍ട്ടിയാണെന്ന് അറിയേണ്ട കാര്യമില്ല. ആറ് തെറ്റ് ചെയ്താലും നിയമം നിയമത്തിന്റെ വഴിക്ക് പോകും. മുസ്്‌ലിംലീഗിനെതിരെ പരാതി വന്നപ്പോഴും ഇതുതന്നെയായിരുന്നു മീണയുടെ നിലപാട്. ടി.എന്‍ ശേഷന് സമാനമാണ് മീണയുടെ കേരളത്തിലെ ഇപ്പോഴത്തെ ജനകീയത.
മുപ്പതു കൊല്ലത്തിനിടെ മീണയില്‍ ആകെ ഉണ്ടായ മാറ്റം അല്‍പം തടിവെച്ചുവെന്നതുമാത്രം. തന്റെ ഗുരു താന്‍ മാത്രമാണെന്ന് മീണ പറയുന്നു. പിന്നെ പിതാവിന്റെ ധൈര്യവും. രാജസ്ഥാനിലെ സവായ് മധേപൂര്‍ ജില്ലയിലെ ആദിവാസി ഗ്രാമത്തില്‍നിന്നാണ് ഐ.എ.എസ് പട്ടം നേടി രാജ്യത്തെ സേവിക്കാനായി ഇറങ്ങിപ്പുറപ്പെട്ടത്. നിരക്ഷരനായ പിതാവിന് തനിക്കുവേണ്ടി ജ്യേഷ്ഠന്റെ പഠനം ഉപേക്ഷിക്കേണ്ടിവന്നു. അങ്ങനെ സഹിച്ച കദനത്തിന് കണക്കില്ല. ഓലപ്പാമ്പുകാട്ടി പേടിപ്പിക്കുന്നവരോട് മീണ ചിരിച്ചുകൊണ്ടുപറയും, നിയമം നടപ്പാക്കുകയാണ് എന്റെ ജോലി. എന്തുതന്നെ വന്നാലും അത് ഞാന്‍ ശെയ്യും. ഈ നിശ്ചയദാര്‍ഢ്യത്തിനുപിന്നില്‍ മറ്റൊരു രഹസ്യവുമുണ്ട്. ഇന്നുവരെ കൈക്കൂലിയോ അനര്‍ഹമായതെന്തെങ്കിലുമോ കൈകൊണ്ട് തൊട്ടിട്ടില്ല. സംസ്ഥാന ആസൂത്രണ ബോര്‍ഡിലും പ്രധാനമന്ത്രിയുടെ ആസൂത്രണ സമിതിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഇത്രയും കാര്‍ക്കശ്യം പുലര്‍ത്തുന്ന ഐ.എ.എസ്സുകാര്‍ കേരളത്തില്‍ അധികമില്ല. ഇപ്പോഴും സ്വന്തം ഗ്രാമത്തില്‍ ചെല്ലുകയും സഹോദരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകയും ചെയ്യുന്ന മീണയുടെ വ്യക്തിജീവിതത്തെക്കുറിച്ച് മാധ്യമങ്ങള്‍ ഇപ്പോള്‍ കൊണ്ടാടുകയാണ്. നിലത്തിരുന്നേ ഭക്ഷണം കഴിക്കൂ എന്നതാണ് അതിലൊന്ന്.
മുമ്പൊരിക്കല്‍ തൃശൂരില്‍ മുജാഹിദ് വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ മീണയാണ് പ്രാസംഗികരില്‍ ഒരാള്‍. അല്ലാഹു അക്ബര്‍ എന്നാല്‍ അക്ബര്‍ ആണ് മഹാന്‍ എന്നാണ് അര്‍ത്ഥമെന്ന് അദ്ദേഹം തട്ടിവിട്ടു. പോരേ പൂരം. സദസ്സ് ഊറിച്ചിരിക്കവെ മുഖ്യാതിഥി ഡോ.സാക്കിര്‍ നായിക്ക് അദ്ദേഹത്തെ തിരുത്തുകയും മീണ തെറ്റ് ഏറ്റുപറയുകയും ചെയ്തു. വിദ്വേഷ പ്രസംഗത്തിന് ബി.ജെ.പി നേതാവ് പി.എസ് ശ്രീധരന്‍ പിള്ളയോട് ഉടക്കേണ്ടിവന്നപ്പോള്‍, പിള്ള തന്നോട് ഫോണില്‍ മാപ്പ് ചോദിച്ചുവെന്ന് തുറന്നടിച്ചതും മീണ. ആര് വിരട്ടിയാലും അടുത്ത തെരഞ്ഞെടുപ്പുവരെ തുടരുമെന്ന് മീണ പറയുന്നു.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending