Connect with us

Video Stories

അസ്വസ്ഥത പടരുന്ന ഡാര്‍ജിലിങ്

Published

on

ഡാര്‍ജിലിങ് കുന്നുകളില്‍ അസ്വസ്ഥതയുടെ വിത്തുപാകി ഒരിക്കല്‍കൂടി ഗൂര്‍ഖാലാന്റ് സമരം ശക്തിപ്രാപിച്ചുവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസും ജി.ജെ.എം അനുഭാവികളും തമ്മിലുണ്ടായ ഏറ്റുമുട്ടലും സംഘര്‍ഷങ്ങളും ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതാണ്. പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് രണ്ടാഴ്ചയിലധികമായി തുടരുന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഒരുപൊലീസുകാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പൊലീസ് വെടിവെപ്പില്‍ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച(ജി.ജെ.എം)യും അവകാശപ്പെട്ടിട്ടുണ്ട്. വെടിവെപ്പ് വാര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചെങ്കിലും കൊല്ലപ്പെട്ടവരില്‍ ഒരാളുടെ മൃതദേഹവുമായി ജി.ജെ.എം പ്രവര്‍ത്തകര്‍ ഇന്നലെ ദേശീയപാത ഉപരോധിച്ചത് കാര്യങ്ങള്‍ കൈവിട്ടുപോകുമോ എന്ന സംശയം ജനിപ്പിക്കുന്നതാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടലും സമാധാന ശ്രമങ്ങളും ഉണ്ടായില്ലെങ്കില്‍ 1980കളില്‍ അരങ്ങേറിയതിനു സമാനമായ രക്തച്ചൊരിച്ചിലിലേക്ക് കാര്യങ്ങള്‍ വഴിമാറാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ പല ഘട്ടങ്ങളിലായി ഉയര്‍ന്നു വന്നിട്ടുള്ളതും ഇതുവരേയും അംഗീകരിക്കപ്പെട്ടിട്ടില്ലാത്തുമായ ആവശ്യമാണ് ഗൂര്‍ഖാലാന്റ് സംസ്ഥാനം എന്നത്. 1907ല്‍ അന്നത്തെ ബ്രിട്ടീഷ് വൈേ്രസ്രായി മുമ്പാകെ സമര്‍പ്പിച്ച നിവേദനത്തില്‍ ഡാര്‍ജിലിങ് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഹില്‍മെന്‍ അസോസിയേഷന്‍ ആണ് പ്രത്യേക സംസ്ഥാനം എന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്. പശ്ചിമബംഗാളിന്റെ ഉത്തരമേഖലയില്‍ ഡാര്‍ജിലിങ് കുന്നുകളും സമീപ പ്രദേശങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാണ് ആവശ്യം. നേപ്പാളി ഭാഷ സംസാരിക്കുന്ന, വംശീയമായും സാംസ്‌കാരികമായും പശ്ചിമബംഗാളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതാണ് ഇത്തരമൊരു വാദത്തിന്റെ അടിസ്ഥാനം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സംസ്ഥാന രൂപീകരണ ചര്‍ച്ചകള്‍ ചൂടുപിടിച്ചപ്പോഴും ഇതേ ആവശ്യം ഉയര്‍ന്നുവന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. എണ്‍പതുകളില്‍ ഗൂര്‍ഖ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ രൂപീകരണത്തോടെ ആവശ്യം വീണ്ടും സജീവ ചര്‍ച്ചയായി. സായുധ വിപ്ലവത്തിന്റെ വഴികള്‍ തേടിയിറങ്ങിയ ഗൂര്‍ഖ ലിബറേഷന്‍ ഫ്രണ്ട് 1986-88 കാലയളവില്‍ നടത്തിയ ഏറ്റുമുട്ടലില്‍ നൂറു കണക്കിന് ജീവനുകളാണ് പൊലിഞ്ഞത്. ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള അന്നത്തെ സംസ്ഥാന ഭരണകൂടം സിലിഗുരി, ഡാര്‍ജിലിങ്, ഡൂര്‍സ്, ടെറായ് മേഖലകളെ ഉള്‍പ്പെടുത്തി ഡാര്‍ജിലിങ് ഗൂര്‍ഖാ ഹില്‍സ് കൗണ്‍സില്‍(ഡി.ജി.എച്ച്.സി) എന്ന സ്വയംഭരണ സമിതി രൂപീകരിച്ചതോടെയാണ് ഈ സംഘര്‍ഷത്തിന് അയവു വന്നത്. തുടര്‍ന്നുള്ള രണ്ടു പതിറ്റാണ്ട് മേഖലയില്‍ സമാധാനത്തിന്റെതായിരുന്നു. എന്നാല്‍ ഡി.ജി.എച്ച്.സി തെരഞ്ഞെടുപ്പ് റദ്ദാക്കുകയും സുഭാഷ് ഗൈസിങിനെ കെയര്‍ടേക്കറായി നിയമിക്കുകയും ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം വീണ്ടും സംഘര്‍ഷത്തിന്റെ വിത്തുപാകി. ബിമന്‍ഗുരങിന്റെ നേതൃത്വത്തില്‍ അസംതൃപ്തി വിഭാഗം സംഘടിക്കുകയും ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച(ജി.ജെ.എം)ക്ക് രൂപം നല്‍കുകയും ചെയ്തു. ഇതോടെ ഗൂര്‍ഖാലാന്റ് രൂപീകരണ സമരത്തിന്റെ കടിഞ്ഞാണ്‍ ജി.ജെ.എമ്മിന്റെ കൈകളിലായി. 2009ലെ തെരഞ്ഞെടുപ്പില്‍ ഗൂര്‍ഖാലാന്റ്, തെലുങ്കാന എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങള്‍ രൂപീകരിക്കുമെന്ന പ്രചാരണവുമായാണ് ബി.ജെ.പി ഡാര്‍ജിലിങ് മലകയറിയത്. ഇതിന് വലിയ സ്വീകാര്യത ലഭിക്കുകയും ഡാര്‍ജിലിങ് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ബി.ജെ.പി നേതാവ് ജസ്വന്ത് സിങ് വിജയിക്കുകയും ചെയ്തു. ബി.ജെ.പി പിന്തുണയോടെ മദന്‍ തമാങിന്റെ നേതൃത്വത്തില്‍ അഖില്‍ ഭാരതീയ ഗൂര്‍ഖാ ലീഗ് രംഗത്തെത്തുകയും സമരം ഏറ്റെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ മദന്‍ തമാങ് കൊല്ലപ്പെട്ടതോടെ കാര്യങ്ങളുടെ ഗതി മാറി. 21ഓളം ജി.ജെ.എം പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളായി. ജി.ജി.എം.നേതാക്കള്‍ക്കെതിരെയും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതോടെ ബിമല്‍ ഗുരങിന്റെ ജനസമ്മതി ഇടിഞ്ഞു. തല്‍ക്കാലത്തേക്ക് ഗൂര്‍ഖാലാന്റ് സമരം കെട്ടടങ്ങാന്‍ ഇത് കാരണമായി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡാര്‍ജിലിങ് കുന്നുകളില്‍ ജി.ജെ.എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതോടെ ബിമല്‍ ഗുരങ് വീണ്ടും ശക്തിയാര്‍ജ്ജിക്കാന്‍ തുടങ്ങി. ബിമല്‍ ഗുരങിനെ അധ്യക്ഷനാക്കി ഗൂര്‍ഖാ ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍(ജി.ടി.എ) എന്ന പുതിയ സ്വയംഭരണ സ്ഥാപനം രൂപീകരിച്ചതോടെയാണ് ഈ സംഘര്‍ഷങ്ങള്‍ കെട്ടടങ്ങിയത്. ജി.ടി.എക്ക് ബംഗാള്‍ നിയമസഭയുടെ അംഗീകാരം ലഭിച്ചതോടെ സംസ്ഥാന രൂപീകരണത്തിലേക്കുള്ള ചുവടുവെപ്പായി വിശേഷിപ്പിക്കപ്പെട്ടു. 2004ല്‍ തെലുങ്കാന സംസ്ഥാനം പിറന്നതോടെ ഒരിക്കല്‍കൂടി ഗൂര്‍ഖാലാന്റ് സമരം ശക്തിയാര്‍ജ്ജിച്ചു. ഇനി പുതിയ സംസ്ഥാനങ്ങളില്ലെന്ന് രാഷ്ട്രപതി അസന്നിഗ്ധമായി പ്രഖ്യാപിച്ചതോടെ, കുറച്ചു കാലത്തേക്ക് കൂടി നീണ്ടു നിന്നെങ്കിലും സമരം സ്വയം കെട്ടടങ്ങി.
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ബംഗാളി ഭാഷ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പശ്ചിമബംഗാള്‍ സര്‍ക്കാറിന്റെ ഉത്തരവാണ് ഏറ്റവും ഒടുവില്‍ വിഘടനവാദികളെ ഉത്തേജിപ്പിച്ചത്. നേപ്പാളി ഭാഷ പ്രധാന പഠന മാധ്യമമായ ഡാര്‍ജിലിങ് മേഖലയിലെ സ്‌കൂളുകളിലും ബംഗാളി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. സര്‍ക്കാര്‍ ഉത്തരവിനെതിരായ പ്രതിഷേധം എന്ന നിലക്കാണ് ആദ്യം കാര്യങ്ങള്‍ നീങ്ങിയതെങ്കിലും വൈകാതെ തന്നെ ഗൂര്‍ഖാലാന്റ് സംസ്ഥാനമെന്ന ആവശ്യത്തിലേക്ക് ഇത് ചുവടുമാറി. അതിവേഗമായിരുന്നു സമരത്തിന്റെ ഈ ഗതിമാറ്റം. ഇതിനിടെ ബംഗാള്‍ ഭാഷാ പഠന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും സമരമുഖത്തുനിന്ന് പിന്മാറാന്‍ ജി.ജെ.എം നേതൃത്വത്തില്‍ തെരുവിലിറങ്ങിയ സമരക്കാര്‍ തയ്യാറായില്ല. അനിശ്ചികാല ബന്ദിന് ആഹ്വാനം നല്‍കിയ ജി.ജെ.എം നടപടിയെ നേരിടാന്‍ സൈന്യത്തെയും പൊലീസിനെയും വിന്യസിച്ച സര്‍ക്കാര്‍ നടപടി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. വാഹനങ്ങള്‍ക്ക് തീയിട്ടും കടകളും കെട്ടിടങ്ങളും തകര്‍ത്തും സര്‍ക്കാര്‍ ഓഫീസുകള്‍ ആക്രമിച്ചും ഓരോ ദിവസം കഴിയും തോറും സമരം കൂടുതല്‍ അക്രമാസക്തമായി മാറിക്കൊണ്ടിരിക്കുകയാണ്. നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് അവഗണിച്ചാണ് സമരക്കാര്‍ തെരുവിലിറങ്ങുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ആരായുകയും ജനങ്ങളോട് ശാന്തരാകാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല. പ്രകോപനപരമായ നീക്കങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ജി.ജെ.എം നേതാവ് ബിമല്‍ ഗുരങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന രൂപീകരണത്തിനു വേണ്ടിയുള്ള അന്തിമ പോരാട്ടത്തിന് ഒരുങ്ങിക്കൊള്ളാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ സന്ദേശവും കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ പ്രചരിക്കുന്നുണ്ട്. സംഘര്‍ഷം വ്യാപിക്കാന്‍ ഇടയാക്കും എന്നതിനാല്‍ അവിവേകം കാണിക്കാതെ, സംയമനത്തോടെയും ക്ഷമയോടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകേണ്ടിയിരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending