Connect with us

Video Stories

ദുരന്തത്തിന്റെ ചൂളംവിളി അവഗണിക്കരുത്

Published

on

നൂറിലധികം മനുഷ്യജീവനുകള്‍ നഷ്ടമായ മറ്റൊരു ട്രെയിന്‍ ദുരന്തംകൂടി സംഭവിച്ചിരിക്കുന്നു. ചൂളംവിളിച്ചെത്തുന്ന ഇത്തരം ദുരന്തങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയെ സംബന്ധിച്ചിടത്തോളം ആവര്‍ത്തിക്കപ്പെടുന്ന പ്രതിഭാസം മാത്രമാണ്. ഓരോ തവണ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും അപകട കാരണം അന്വേഷിക്കുന്നതിന് കമ്മീഷനുകളെ നിയോഗിക്കുകയെന്ന പതിവു നടപടികളുണ്ടാവും. ദുരന്തത്തിന്റെ ഓര്‍മ്മകള്‍ മാഞ്ഞു തുടങ്ങുമ്പോള്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഫയലില്‍ പൊടിപിടിച്ചു കിടക്കാനുള്ള കടലാസ്സു തുണ്ടുകള്‍ മാത്രമായി ഒതുങ്ങിപ്പോവുകയും ചെയ്യും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന ഉത്തരവുകളാവട്ടെ, താഴ്ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന ചില ജീവനക്കാരെ ബലിയാടാക്കുന്നതില്‍ മാത്രം അവസാനിക്കുകയാണ് പതിവ്.
പറ്റ്‌ന – ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 ബോഗികള്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനു സമീപം പാളം തെറ്റിയാണ് ഇന്നലെ വന്‍ ദുരന്തമുണ്ടായത്. പുലര്‍ച്ചെ മൂന്നു മണിയോടെ നടന്ന അപകടത്തില്‍ 200ലധികം പേര്‍ക്ക് പരിക്കേറ്റു. പകുതിയിലധികം പേരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്. റെയില്‍പാളത്തിലെ വിള്ളലാണ് അപകട കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നുമുള്ള കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ വാക്കുകള്‍ ഇത്തവണയെങ്കിലും പതിവു പല്ലവികളായി ഒതുങ്ങിപ്പോകാതിരിക്കട്ടെയെന്ന് ആശിക്കാം.
ഏറ്റവും വിസ്തൃതമായ റെയില്‍ നെറ്റ്‌വര്‍ക്കുള്ള രാഷ്ട്രങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഭൂമിശാസ്ത്രപരമായ വിശാലത തന്നെയാണ് അതിനു കാരണം. ദശലക്ഷക്കണക്കിന് യാത്രക്കാരാണ് ഓരോ ദിവസവും ഇന്ത്യന്‍ റെയില്‍വേ ആശ്രയിക്കുന്നത്. അവരുടെ സുരക്ഷക്ക് റെയില്‍വേ എന്തു വില കല്‍പ്പിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടിയാല്‍ നിരാശ മാത്രമായിരിക്കും ഫലം. ആവര്‍ത്തിക്കപ്പെടുന്ന ട്രെയിന്‍ ദുരന്തങ്ങള്‍ മാത്രം മതി, യാത്രക്കാരോടുള്ള റെയില്‍വേയുടെ അവഗണനക്ക് തെളിവായി. 2009 മുതല്‍ 2014 വരെയുള്ള അഞ്ച് വര്‍ഷങ്ങളില്‍ ചെറുതും വലുതുമായ 650ലധികം ട്രെയിന്‍ അപകടങ്ങളാണ് രാജ്യത്തുണ്ടായത്. ഇതില്‍ 300ഓളം അപകടങ്ങള്‍ പാളം തെറ്റലിനെതുടര്‍ന്നായിരുന്നു- മൊത്തം അപകടങ്ങളുടെ 46.6 ശതമാനം. 280ലധികം അപകടങ്ങള്‍ ആളില്ലാ ലെവല്‍ ക്രോസുകളില്‍ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചുള്ളതായിരുന്നു. അഗ്നിബാധ, അട്ടിമറി തുടങ്ങിയ കാരണങ്ങളെതുടര്‍ന്നുള്ള അപകടങ്ങള്‍ 35ല്‍ താഴെ മാത്രമാണ്. ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുള്ള അപകടങ്ങള്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രവും.
കേരളത്തില്‍ സമീപ കാലത്തു നടന്ന രണ്ട് ട്രെയിന്‍ അപകടങ്ങളും സുരക്ഷ സംബന്ധിച്ച റെയില്‍വേ എഞ്ചിനീയര്‍മാരുടെ മുന്നറിയിപ്പും പരിശോധിക്കുമ്പോള്‍ ഈ ചിത്രം കൂടുതല്‍ വ്യക്തമാകും. കറുകുറ്റിയില്‍ യാത്രാവണ്ടിയും കരുനാഗപ്പള്ളിയില്‍ ചരക്കു വണ്ടിയും പാളം തെറ്റിയായിരുന്നു ഈ രണ്ട് അപകടങ്ങള്‍. കാര്യമായ ആളപായമുണ്ടായില്ല എന്നതില്‍ ആശ്വസിക്കാന്‍ വകയുണ്ടെങ്കിലും റെയില്‍ യാത്രയുടെ സുരക്ഷ സംബന്ധിച്ച ഒട്ടേറെ ചോദ്യങ്ങള്‍ ഇവിടെ ഉയര്‍ന്നു വരുന്നുണ്ട്. തിരുവനന്തപുരം-ഷൊര്‍ണൂര്‍ റെയില്‍ പാതയില്‍ 202 സ്ഥലത്ത് വിള്ളലുള്ളതായും പാളം മാറ്റിസ്ഥാപിച്ചില്ലെങ്കില്‍ വന്‍ ദുരന്തം ഏതു നിമിഷവും സംഭവിച്ചേക്കാമെന്നുമാണ് റെയില്‍വേ എഞ്ചിനീയര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ട്. തിരുവനന്തപുരം- എറണാകുളം പാതയില്‍ 30 സ്ഥലങ്ങളില്‍ പാളത്തിന് ബലക്ഷയമുള്ളതായി മറ്റൊരു റിപ്പോര്‍ട്ടും റെയില്‍വേക്കു ലഭിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകളിന്മേലൊന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലെ റെയില്‍വേ ട്രാക്കുകളുടെ സ്ഥിതിയും ഏതാണ്ട് സമാനമാണ്. ബലക്ഷയം വന്നതും വിള്ളല്‍ വീണതുമായ ട്രാക്കുകള്‍ മാറ്റി സ്ഥാപിച്ചെങ്കില്‍ മാത്രമേ സുരക്ഷിത യാത്രയൊരുക്കാന്‍ കഴിയൂവെന്ന് റെയില്‍വേക്ക് അറിയാഞ്ഞിട്ടല്ല. അതിനു വേണ്ടി വരുന്ന സാമ്പത്തിക മുതല്‍ മുടക്കിന് റെയില്‍വേ തയ്യാറാകുന്നില്ല എന്നതാണ് ചുരുക്കം. പരമാവധി സമയക്രമം പാലിച്ച് സര്‍വീസ് നടത്തുക എന്നതിനാണ് റെയില്‍വേ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. എങ്കില്‍ മാത്രമേ കൂടുതല്‍ യാത്രക്കാര്‍ റെയില്‍വേ ആശ്രയിക്കൂവെന്നും കൂടുതല്‍ സാമ്പത്തിക ലാഭം കൊയ്യാനാകൂവെന്നുമുള്ള കണക്കുകൂട്ടലാണ് ഇതിന്റെ അടിസ്ഥാനം. യാത്രക്കാരുടെ സുരക്ഷ ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ക്ക് അവിടെ പരിഗണന ലഭിക്കാതെ പോകുന്നു. ട്രെയിന്‍ അപകടങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ പോലും ഈയൊരു ലക്ഷ്യത്തിനു വേണ്ടി അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ട്രാക്ക് അറ്റകുറ്റപ്പണി നടത്തുന്ന ജീവനക്കാരുടെ വീഴ്ചയോ, മഴയും ചുഴലിക്കാറ്റും ഉള്‍പ്പെടെയുള്ള പ്രകൃതി പ്രതിഭാസങ്ങളോ ആണ് അപകട കാരണങ്ങളായി അന്വേഷണ റിപ്പോര്‍ട്ടുകളില്‍ അവതരിപ്പിക്കാറ്. കേരളത്തെ നടുക്കിയ പെരുമണ്‍ ദുരന്തത്തിന് കാരണമായി പറഞ്ഞത് ടൊര്‍ണാഡോ പ്രതിഭാസമായിരുന്നു. എന്നാല്‍ നേരിയ കാറ്റും ചെറിയ മഴയും മാത്രമാണ് പെരുമണ്‍ ദുരന്തം നടക്കുമ്പോള്‍ ഉണ്ടായിരുന്നതെന്നാണ് പ്രദേശവാസികള്‍ നല്‍കിയ മൊഴി. രണ്ട് ലക്ഷ്യങ്ങള്‍ ഇത്തരത്തില്‍ അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെടുന്നതിനു പിന്നിലുണ്ട്. ഒന്ന് ട്രാക്ക് മാറ്റല്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് ചെലവിടേണ്ടി വരുന്നത് ഒഴിവാക്കുക. മറ്റൊന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചകള്‍ മറച്ചുവെക്കുക. പക്ഷേ അതിനു ബലി നല്‍കേണ്ടി വരുന്നത് നിരപരാധികളായ നൂറു കണക്കിന് ജീവനുകളാണ്. അംഗഭംഗം വന്നും ഗുരുതരമായി പരിക്കേറ്റും ജീവിതകാലം തള്ളി നീക്കേണ്ടി വരുന്ന വലിയൊരു വിഭാഗത്തിന്റെ വേദനകള്‍ വേറെയും. ഓരോ മരണങ്ങളും തട്ടിയെടുക്കുന്നത് ഏതെങ്കിലുമൊരു തരത്തില്‍ അവരുടെ കുടുംബത്തിന്റെ പ്രതീക്ഷകളോ ആശ്രയത്വമോ ആണ് എന്നത് കണക്കിലെടുക്കുമ്പോള്‍ ദുരന്തത്തിന്റെ വ്യാപ്തി പിന്നെയും വര്‍ധിക്കും.
ബജറ്റ് വിഹിതത്തിലെ കുറവാണ് റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രധാന വിലങ്ങുതടി എന്നിരിക്കെ, ഇനിയുള്ള വര്‍ഷങ്ങളില്‍ ആ സാഹചര്യം കൂടുതല്‍ ഗുരുതരമാവുകയും ചെയ്യും. റെയില്‍വേക്കു മാത്രമായി നിലനിന്നിരുന്ന ബജറ്റ് നിര്‍ത്തലാക്കിയതോടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉള്‍പ്പെടെയുള്ള ഫണ്ട് വിഹിതത്തില്‍ വലിയ കുറവുണ്ടാകും. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം കൈക്കൊണ്ട ആദ്യ തീരുമാനങ്ങളില്‍ ഒന്ന് കൂടിയായിരുന്നു റെയില്‍ ബജറ്റ് നിര്‍ത്തലാക്കാനുള്ളത്. യാത്രക്കാരുടെ ജീവന് റെയില്‍വേ കല്‍പ്പിക്കുന്ന വില വീണ്ടും ഇടിയുന്നുവെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. ചുരുങ്ങിയ ചെലവില്‍ കൂടുതല്‍ ലാഭമെന്ന കോര്‍പ്പറേറ്റ് തന്ത്രം മാത്രമായി പ്രവര്‍ത്തന മാനദണ്ഡം മാറുമ്പോള്‍, അടിസ്ഥാന സൗകര്യ വികസനവും സുരക്ഷയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാതെ പോകുമ്പോള്‍ പുതിയ ദുരന്തങ്ങള്‍ ഇനിയും ചൂളം വിളിച്ചെത്തും. അത് ഒഴിവാക്കണമെങ്കില്‍ ട്രെയിന്‍ അപകടങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങളിലേക്കും പരിഹാര മാര്‍ഗങ്ങളിലേക്കും റെയില്‍വേ കണ്ണു തുറക്കുക മാത്രമേ നിവൃത്തിയുള്ളൂ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending